Tuesday 2 October 2018

nbk 71/ Agnathavasam/ 2-10-2018


71 / nbk/2-10-2018
അജ്ഞാതവാസം
------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
ഇമയിൽ നിന്നൂർന്നൊ-
രമരസംഗീത-
രമണ-
രാഗമായുണരുമെൻ
ശ്വസന-
താളമാണു നീ
നിമിഷമേ!
കാലമൂലമന്ത്രമേ!

നീയനന്തമാമറിവിനജ്ഞാത-
മറവിൽ
വിസ്മയപ്പൊരുളിൽ വാചാല-
മൗനനിത്യത്തിൽ
മായയായ്;
നീലമേഘമായ്;
കാവ്യകാരനിൽ
സ്നേഹധാരയായ്!

അമരമീ
നിത്യസത്യമൊന്നിൽ
നീ
പരമസത്യമായ്;
ചിരസനാതനസ്വപ്നസൗന്ദര്യ-
ലഹരിയായ്;
പ്രേമസപ്തവർണ്ണമായ്.

അറിവു മാത്രമാണഖിലമെന്നോതി
ഗുരു;
നിരന്തരം
അറിവിനുണ്മയാം
പ്രണവമന്ത്രത്തിൻ
പൊലിമയിൽത്താനലിഞ്ഞു വാഴുമാ-
മധുരമുഭവിച്ചമരുളുവാൻ ചൊന്നു-
സകലവു-
മോരേയൊരൊന്നിന്റെ
വിവിധഭാവമെന്നോതി;
ശാസ്ത്രവുമതേ വരഞ്ഞു-
ഞാനുമക്കനവിലാണ്ടു
നിമിഷമേ!
 മഹാഭ്രമണമേ!
നിന്നിലെന്നുണ്മ;
 ഹാ!
നിരന്തമേ!
---------------------------------------------------------------------
71 അജ്ഞാതവാസം/ nbk 2/10/2018/ dr.k.g.balakrishnan
----------------------------------------------------------------------

Friday 15 June 2018

yamanam/poem 3./olam /dr. k g balakrishnan / 16- 6-2018 poem (71)/new Malayalam poetry collection

യമനം / കവിത 3 / new Malayalam Book kavitha 71
Olam/16-6-18/ drkgbalakrishnanpoet
----------------------------------------------------------------------
ഓളം
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ /16-6-18
----------------------------------------------------------

വന്നു പതിവുപോലുള്ളി-
ലൊരിളംകുളിർപ്പെയ്ത്-
പിന്നെ
കുഞ്ഞുനാളിലെ-
യിടവപ്പാതികളുടെ
മിന്നലാട്ടം-
അന്നു കാതിലമ്മൂമ്മ മൂളിത്തന്ന
രാമായണം കഥ-
യിന്നുമെൻ കവിതയുടെയോളം;
രാമഴയിലത്താളം.

പിന്നെയും പിന്നെയും തികട്ടുന്നു
സ്തന്യമാധുരി ചെമ്മേ;
നിന്നു പെയ്യുകയല്ലേ മിഥുനം;
സാന്ദ്രാനന്ദപ്പൊരുളിൽ;
നിറെനിറഞ്ഞൊഴുകും
നിളയുള്ളിൽ;
കളഹംസപ്പിടയുടെ കളിയാട്ടം;
കവിയുടെ സിരകളിലൊഴുകും
തീരാ തീരാ സുരസ്വരധാരാ-
രാഗവിസ്താരം;
ആയിരം
ഇനികളുടെയാവർത്തം
കാലം;
മായികം;
നീലവാനിടം പോലെ വെറുതെ
വെറുതെയൊരു തോന്നൽ;
ഓർമ്മകളോളം തല്ലും
മാനസസരോവരം.

ആരവം കേൾപ്പൂ ദൂരെ-
ദൂരെനിന്നാരോ
എന്തോ
ഏതോ-
വീരജേതാവിന്നൂരുചുറ്റലോ,
അതോ,
ഒരീർക്കിലിപാർട്ടിയുടെ
ധീരധീരമാം
വാടക പ്പൊലിമയോ?

അല്ല!
എന്നുള്ളിന്നുള്ളിന്നുള്ളിൻ
സ്പന്ദനധ്വനിയല്ലെ!
ഗന്ധവും സുകുമാരഭാവവും
മൃദുസ്പർശസുഖദായകം
മനക്കണ്ണിൻ
രമ്യമാം മായക്കാഴ്ച്ച
മെനയും
സ്വനധാരയുഴിയും
മംഗളമൊഴിയല്ലേ!!


നിന്തിരുവടിയുടെ
മന്ത്രണം
യുഗങ്ങളായ്;
പാതയായ്; പദങ്ങളായ്;
പാദങ്ങൾ പലതായി-
മേദിനിയളക്കുവാൻ
കേവലം മൂന്നേമൂന്നു
മുഴുവനധികമായ്-
ത്തീരവേ, പദമൂന്നാൻ
ധീരധീരമായ് സ്വയം
ശിരസ്സു കുനിയവേ
അറിയുന്നു ഞാൻ സ്വയ -
മറിവിൻ പരിമിതി!
-----------------------------------------------------------------------

















Friday 1 June 2018

waves: Yamanam / poem 2. / thalam/1-6-2018/drkgb

waves: Yamanam / poem 2. / thalam/1-6-2018/drkgb: യമനം / 1-6-2018 2. താളം ----------------------------------------------- ഡോ കെ ജി ബാലകൃഷ്ണൻ -------------------------------------------...

Yamanam / poem 2. / thalam/1-6-2018/drkgb

യമനം / 1-6-2018

2. താളം
-----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

1.
മീശ മുളയ്ക്കാത്ത പയ്യനായി
ആശകൾ തിങ്ങും മിഴിയുമായി
മുറ്റത്തു തെക്കേയരികിലായി
കൊച്ചുമൂവാണ്ടൻ തളിർത്തു നില്പൂ.

ആരുമറിയാതെ താനേ മുളച്ചവൻ
നേരും നെറിയും തുണയായുള്ളവ-
നല്ലായ്കിൽ,
ആയിരമായിരക്കൂട്ടത്തി-
ലേകനിവൻ
തിരി
നീട്ടിയതെങ്ങനെ!


ആരോ
എറിഞ്ഞു കളഞ്ഞ മാങ്ങണ്ടിയി-
ലാരേ കിളിർപ്പിച്ചതീ മണിക്കുട്ടനെ!
നേരിൻ തുടിപ്പായി
ആരാരുമറിയാതെ-
യീ സുരസുന്ദരൻ
മിഴിയുവതെങ്ങനെ!

2.
കവിയുടെ നെറ്റി-
ത്തടത്തിലിളംകുളിർ-
ത്തെന്നലിൻ സാന്ത്വനം-
കവിയുടെ യുള്ളിലെ-
പ്പൈങ്കിളിപ്പെണ്ണിൻറെ
കവിത;
മധുരമാം രാഗവിസ്താരണം
_ "ഹേ കവേ!
നമ്മളിരുവരുമിവ്വണ്ണ-
മൊരു നിമിഷത്തിൻ
മാറിമായമല്ലയോ?
നിനവിൽ തിരതള്ളു-
മെത്ര കിനാവുകൾ
മെനവായുണരുന്നു?"
(-കൃതിയുടെ മന്ത്രണം).

3.
ഉള്ളിൽ മുഴങ്ങുന്നു താളം;
കണ്ണിൽ കാണുവതിന്ദ്രജാലം.
-----------------------------------------------------
താളം
Yamanam/ 2. Thalam
dr.k.g.balakrishnan/ 1-6-2018
---------------------------------------------------------


  

 






Thursday 31 May 2018

yamanam - kavyam- 1-6-2018/dr.k.g.b.

യമനം - കാവ്യം -1 -6 -2018
ഒന്ന് - മേളം
-----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------

ഒന്ന്
------------------
മേളം
-----------------------------------

1.
ഈ മിഴിവിന്നെന്നു
നിനയുമ്പോഴേയ്ക്കും
കൊഴിയുന്നു കമിഴുന്നു;
കരിയില-
ഇന്നലെ.

നാളെയുടെ
നീളപ്പെരുക്കത്തിൽ നിന്നൊരു
നാളമിടിപ്പിൻ മൃദുമിന്നലാട്ടം.

ഇന്നെന്ന പച്ചനുണയാട്ടമായി-
ഒന്നെന്നു തൊട്ടെണ്ണി-
യനന്തമായി.

മുനിക്ക്‌ നേരാംവഴി കാട്ടി;
കാവ്യകാര-
നെനിക്ക് തീരാമൊഴി-
വേദമന്ത്രസംഗീത-
ധാരാമൃതകുഭമായി-
"അനന്തമജ്ഞാതമവർണ്ണനീയം".

തേടുന്നിതേയെന്നിലെ
ശാസ്ത്രകാരൻ
പാടുന്നിതേയെന്നിലെ
പാട്ടുകാരൻ.

ആടുന്നു വേഷങ്ങൾ
നിറങ്ങൾ ജാല-
മേറുന്നു;
നിത്യം പുതുതാളമേളം.

2.
മുറ്റത്തെ മൂവാണ്ടൻ
മുറ്റെ തളിർത്തു പുതുമാരനായി
ചെറ്റു സുകുമാരഭാവത്തിൽ.

മിഴിയിലും ചൊടിയിലും
ചിങ്കാരവും പിന്നെ
മൊഴിയിലോ കുളിരാർന്ന
സുരരാഗമന്ത്രണം.

മാമ്പഴക്കാലം കഴിഞ്ഞു;
മഴയുടെ
മാദകനർത്തനം;
-കിളികളും കുളിരിൽ
ചിറകൊതുക്കി
ഇലയുടെയിത്തിരിയിത്തിരി-
ക്കരുണയിൽ.

കലപില കലപില-
യെന്തൊരാനന്ദം;
വിലപേശലില്ല.

അകമേ
നിറവായൊന്നു മാത്രം;
സ്വരമേ!
മധുരമേ!
ദിവ്യസൂത്രം.
------------------------------------------------
മേളം / 1 - 6 -2018
-------------------------------------------------















    

Monday 5 March 2018

nbk 70/ puthugeetha/dr.k.g.b

nbk 70/  /6-3-12/
-----------------------------------------
പുതുഗീത
-----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------
dr.k.g.balakrishnan
6-3-18
------------------------------------------
1.
ഇനിയൊന്നുമില്ല!
ഇനിയൊന്നുമില്ല!
പറയുവാനെനി-
ക്കിനിയൊന്നുമില്ല
മെനയുവാൻ!

ഇനിയില്ല രാഗ-
മിനിയില്ല താളം;
കിനിയില്ല കവിത;
മനതാരിലില്ല-
യൊരുതുള്ളി പോലു-
മമൃതം.

2.
കിനാവിലൊളിമിന്നുമേതോ
നിനവിൻ നിലാവിൽ
കനകാക്ഷരത്തിൻ
ചിരസൗഭഗത്തിൽ
നിറമാല നീളെ;
സ്വരമേഴിൽ നീന്തു-
മരയന്നനിരപോൽ ;
രാവിൽ
കരിവാനിൽ താരാ-
നികരങ്ങൾ പോൽ
മധുരം ചുരത്തും!

അതുതന്നെയാമെ-
ന്നകമെന്ന നേരിൻ
നിരയിൽ നിരക്കും
കരുണാകടാക്ഷം!

ഇനിയൊന്നുമില്ലെന്ന
തോന്നൽ;
വെറുതെ വെറുതെ-
യതിനെന്തു മൂലം!
അറിവിൻ ചിരം മാത്ര-
മെരിയും മനസ്സിൽ
കവിയും വെളിച്ചം
അറിവായുണർത്തും
കവിതാതരംഗം
പുതുഗീതരാഗാമൃതമായി
നിത്യം
നിലകൊൾവു!
മാതേ!
ജയതേ! ജയതേ!
തവ സുപ്രഭാതം!!
----------------------------------------------
nbk 70 പുതുഗീത
dr kgbalakrishnan amazon author
6-3-18
---------------------------------------------------











Sunday 4 March 2018

nbk 69/ njan/ drkgb/5-3-2018



nbk 69/ 5-3-2018/dr.k.g.balakrishnan
----------------------------
ഞാൻ!
-----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------
1.
ആ മഹാകാകുവിനുത്തരം
ചിത്രം വിചിത്രം
നൃത്തം നിരന്തരം;
വ്യക്തമവ്യക്തം;
മാമുനി ചൊന്നതാം ഭാവം;
രൂപമെഴാരൂപമായിര-
മീരേഴു ലോകം
മനോമോഹനം സത്യം;
നിത്യം;നിരന്തരം!

2.
എവിടെയെവിടെ-
യിത്ര പരിപൂർണ്ണമാ-
മുക്തി!
എവിടെയെവിടെയീ
വാഗ്‍ശക്തി!
നാവുണർത്തുമതി-
ദിവ്യമാം
ദേവമന്ത്രമമൃതം!
ഇവിടെയല്ലാതെ!
പുറം വെറും പഴ-
മകമെഴും നാളെയെ-
യിന്നിലൊളിപ്പിച്ച
കരവിരുതാരു യമാഗ്നി-
യൂതിയുണർത്തി
നാദപഞ്ചാക്ഷരിയാ-
യരുളി!
അമ്മേ! മൂകാംബികേ!
അക്ഷരേ!
നിൻ കാരുണ്യമല്ലാതെ!
ഭാരതാംബികേ!

3.
വെറുതെ യവിടെ യിവിടെ
വെറുമർത്ഥശൂന്യമഖിലം
പരതി
നാൾ കഴിക്കുമിവൻ
വെറും ഭോഷനെന്നറിവു!
നീ
ഈ ബോധമായവതരിക്കെയെൻ
ഹൃദയകമലദള-
സഹസ്രശോഭയിലാപാദ-
ചൂഡമനുഭവിക്കുന്നു!
നീയെന്നറിവെന്നറിയുന്നു
ഞാൻ! ഞാൻ! ഞാൻ!
-----------------------------------------------
ഞാൻ nbk 69/ 5-3-2018
dr,k,g,balakrishnan kandangath
amazon author
-------------------------------------------------













Tuesday 27 February 2018

nbk68/thirunarayam/ dr.k.g.balakrishnan 28-2-2018

nbk 68/ 28/2/2018
----------------------------
dr.k.g.balakrishnan
--------------------------------
തിരുനാരായം
----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
അത്തിരുനാരായ-
ത്തുമ്പുകൊണ്ടിത്തിരി
കുത്തിക്കുറിച്ചു നീ-
യെഞ്ചിത്തഭിത്തിയി-
ലിന്നലെ-
യിന്നുമതെന്നുമെന്നും
പിന്നെ
നാളെയും നീളെയും
നീലജാലാംബര-
കേവലനിശ്ശൂന്യനിത്യമാ-
മേതോ നിരന്തര-
ഭാവമായും
മൃദുമന്ത്രമായും
തന്ത്രകുതന്ത്ര-
മനന്തമായും!

2.
ആധിയായും നൂറു
വ്യാധിയായും മൂക-
രാഗമായു-
മേതോ നിയാമക-
ലീലയായും!

3.
ഞാനെന്ന രാമനും സീതയും
പാണനുംപാട്ടിയും
വേലനും വേലൻറെ
വേലത്തി ലീലയും
ആടുമൊരായിരം
കോലവും കോലങ്ങൾ
നീളേ ചമയ്ക്കുന്ന
ചായക്കളങ്ങളും
ആയവ
തുള്ളിക്കലികൊണ്ടു
കേവലമൊരുവിരൽ-
ത്തുമ്പിനാൽ
മായ്ച്ചു കളിച്ചു രസിപ്പതും!

4.
അതുതന്നെയല്ലയോ
നേരവും
നേരമില്ലായ്മയും;
അറിവെന്നു മുനിചൊന്ന
അറിവു-
മതിൻപൊരുൾ-
നിഴൽ മാത്രമാം കാണൽ!
രാമനാരായാണം!
-------------------------------------------------
nbk 68/ 28/2/18
 തിരുനാരായം
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------














Saturday 24 February 2018

nbk 67/ ullippiravi/25-2-2018/ drkgb/

nbk 67/ 25-2-2018 ullippiravi
---------------------------------------
nbk 67 ഉള്ളിപ്പിറവി /25-2-2017
-----------------------------------------
വെള്ളിയില്ലാവെള്ളി-
ക്കോൽവണ്ണമാമുള്ളി-
ലൊന്നുമില്ലാ
യെന്നിലുത്തര-
മൊന്നിനു-
മെന്നറിയുംവരെ
ഒന്നിനുമില്ലൊരു
വർണ്ണവും വേവും
വേദവേദാന്തവും!

എല്ലാ
നിറങ്ങളുമൊന്നെന്ന
നേരിനു സാരമാമാനന്ദ-
സൗരകിരണമേ,
ശ്വേതമേ, നിത്യ-
സ്ഫുരണമേ! രാഗമേ!
രാഗനിദാനമേ!
രാഗാധിരാഗമേ!
നീതന്നെയല്ലയോ
നീലനിലാവായി
ജാലമൊരുക്കുന്ന
മായാമഹേശ്വരൻ!

ഉള്ളത്തിലുള്ളതേ
ഉള്ളുവെന്നും ഋഷി
കള്ളക്കറുമ്പനാം
മണ്ണുണ്ണിക്കണ്ണന്റെ
തൊള്ളകാണിക്കലി-
ലീരേഴുബ്രഹ്മാണ്ഡ-
സാരം രുചിച്ചു
സാന്ദ്രാനന്ദമാളവേ
അക്ഷരമാല്യം
കൊരുത്തതും ജീവിത-
സത്യ-
മിതൊന്നുമില്ലായ്മയാ-
മുൺമ;
അതേ!
അതേ!
കസ്തൂരി ഗന്ധവും!

ഉള്ളവുമൊന്നുമില്ലായ്മയും!
ഉള്ളിപ്പിറവിയും!
--------------------------------------------------------
nbk 67
ullippiravi
ഉള്ളിപ്പിറവി
drkgb 25-2-2018
---------------------------------------------------------




 






 




Saturday 17 February 2018

nbk66.saugandhikam 17-1-18 dr.k.g.b

nbk 66 17 / 2 / 18
ഡോ കെ .ജി . ബാലകൃഷ്ണൻ
-------------------------------------------
സൗഗന്ധികം
------------------------------------------

1.
ഒരു സുരസുഗന്ധമെ-
ന്നുൾത്താരിൽ
നിറയുന്നു;
പരമമതിനനറിവെന്നു
പറയുന്നുമാമുനി.

കാണുന്നു കേൾക്കുന്നു
കോൾമയിർക്കൊള്ളുന്നു;
തേനുണ്ടുറങ്ങുന്നു;
കാലം കറങ്ങുന്നു.

ജാലങ്ങൾ ലീലക-
ളേവം തുടരുന്നു
നേരം തിരിയുന്നു;
മേളം തുടരുന്നു.


2.
 (ഞാൻ മാത്രമേവം
നിരാകാരനിർഗ്ഗുണ-
നിത്യമായ്
സത്യമായേകാഗ്രഭാവമായ്!)

3.
പണ്ടേ പറഞ്ഞുറപ്പിച്ചതാം
പല്ലവി
പാടാതിരിക്കുവതെങ്ങനെ?
(പാടിപ്പതം
വന്ന ശീലുകളെങ്കിലും)!
പാടിക്കൊതിതീരാ
രാഗങ്ങളായിരം
തേടിയെത്തുന്നൊരീ
സാർത്ഥകമാത്രയിൽ!

4.
പാടട്ടെ പാടട്ടെ
പാതിരാക്കാറ്റതു
പാടട്ടെ;
വീണ്ടുമുണരട്ടെ
സ്വർഗ്ഗീയരാഗങ്ങൾ;
സാഗരഗീതങ്ങ-
ളുൻമാദനിത്യമായ്!
----------------------------------
സൗഗന്ധികം
nbk 66/ 17-2-18 drkgb
------------------------------------








Wednesday 14 February 2018

nbk/65/dr.k.g.b.14-2-2018/ mutanthu/

nbk 65/മുടന്ത് / 14-2-18/dr.k.g.b
---------------------------------------------
മുടന്ത്
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
രാ പോയിരുൾ മാഞ്ഞു.   

നേരായ നേരിനു
നാരായവേരായ
സൂര്യനാരായണനവതരിച്ചു!
രാ പോയിരുൾ മാഞ്ഞു.

താരാപഥങ്ങളിൽ
തീരാവെളിച്ചം
നേരായുണർന്നു;
നിറെ നിറഞ്ഞു!

ചേലായി പാലാഴി
കടയുവാൻ രാപ്പകൽ
കാലവും ജാലവും
മത്സരിക്കേ,
നേരിൻ വിളക്കായി
പാരിൻ പൊലിപ്പായി
വാരിജനേത്രനവതരിച്ചു.

2.
നേരമായ് നേരമാ-
യിനിയെന്തു താമസം
നാരായണ!

ഭാരതഭൂവിതിൽ
നീരാജനംകൊണ്ടു
തീരാപ്പുലരികൾ
പൂത്തിറങ്ങാൻ!

3.
ഇനിയും ശകുനി
മുടന്തി മുടന്തിയി -
ക്കനിവിൽക്കലർത്തുമോ
കാളകൂടം!

ആ വിഷജ്വാലതൻ
 വേവിൽ ഭൂമാതിനു
കാരുണ്യമേകുമോ
നീലകണഠൻ!

4.
ആ ദണ്ഡിയാത്രയി-
ലാ വിശ്വതാപസ-
നൂന്നിച്ചവിട്ടിയ
നേർവഴിത്താരകൾ
എന്നേ മറന്നു കഴിഞ്ഞു
നാമിന്നിൻറെ
 മുന്നിൽ മുടന്തുന്നു!
മോചനമെന്നിനി?
----------------------------------------------
 മുടന്ത് nbk 65
dr.k.g.balakrishnan indian poet
15-2-18
--------------------------------------------------













Monday 22 January 2018

nbk 64/ 7/varavarnam/ drkgb/anchangati kahani/22/i/18

nbk/64/7. varavarnam /drkgb/22/1/18
--------------------------------------------
അഞ്ചങ്ങാടിക്കവിതകൾ
7.
വരവർണം
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------
നീലവാനിൽ നിരന്തരം നിത്യം
ജാലമാരേ വരയുന്നു നീളെ!

പാല പൂത്തു മണം
ചൊരിയുമ്പോൾ
കാലമെന്തേ തിരയുന്നു
ചാലെ!

ലീലയാടുവതേതൊരു വേല-
ക്കോലമാകാമറിവതു മേല.

ജാലകത്തിരശീല ചുരുക്കി
വേല കാണാം വെറ്റ മുറുക്കാം.

നാലു രാഗവിസ്താരം തകർക്കാം;
കാലഭൈരവനെത്തുന്ന നേരം
കാലു നീട്ടിച്ചവിട്ടിപ്പെരുക്കാം;
ദൂരെ ദൂരേക്കു പോകാമൊരാളും
നേരെയിതുവരെക്കാണാ വിലാസം
നേരിൽ നേരായ് കൊതിതീരുവോളം;
പാരിലില്ലാ മദമിന്ദ്രജാലം;
പാഹി! പാഹി!
മഹാദേവ! ശംഭോ!
------------------------------------------------------------
വരവർണം nbk 64
22/1/18
-----------------------------------------------------------
   
   


     

Sunday 21 January 2018

nbk 63/anchangati kavithakal/6. madhanam/

nbk 63/anchangati kavithakal/ 6.
------------------------------------------
അഞ്ചങ്ങാടിക്കവിതകൾ

6. മഥനം   22/1/18
-------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------
മകരം;
പതിവുപോൽ
നിറയെപ്പൂത്തും കായ്ച്ചും
മുറ്റത്തെ മൂവാണ്ടൻ.

രാപ്പകൽ
കിളിപ്പാട്ടു തകൃതി;
ഇളംമഞ്ഞിൻ
കുളിർച്ചെപ്പു-
കുടം നിറെ
 കുതുകവും
കിനാക്കളും മധുരവും.

മധുപനും ശലഭവും
മധുതേടി
മലർതോറും.

കവി ഞാനോ  നിറമാല-
ക്കതിർ കണ്ടു മിഴിവാർന്ന
മൊഴിയുള്ളിൽ ചൊരിയുന്ന
മഴവില്ലിൻ നവരാഗ-
ഛവി തൂകും
രവിയേകും
മൃദുമന്ദമദഹാസ-
ലഹരിതൻ പാലാഴി-
ത്തിര തുള്ളും കാലത്തിൻ
മഥനത്തിൽ
മുഴുകുന്നു! 
----------------------------------------------------
മഥനം / nbk 63
22/1/18
-----------------------------------------------------

  




Tuesday 16 January 2018

nbk62/anchangatikkahani/ 5.izha- drkgb/17/1/2018

nbk62/ anchangatikkahani /5 izha
-------------------------------------------
അഞ്ചങ്ങാടിക്കവിതകൾ
5.
ഇഴ
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

എവിടെയോ
ഒന്നു തൊട്ടു
തൊട്ടില്ലെന്നോണ-
മൊരിളം തോന്നൽ;
ഈരിലത്തളിരുപോലതു-
മിഴി തുറന്നുവോ!

കുളിരുകോരിയോ;
നിനവതെന്നതി-
നഭിധാനമേകിയോ;
(നിൻ
നിഴലതെന്നൊരു
തിരുത്തു വേണമോ!)

അഴലൊഴിയുവാ-
നമൃതബിന്ദുവാം
ചിര-
സുഗന്ധവാഹിയാം
സുകൃതമധു
നുണയുവാൻ
നീല-
ഗഗനസീമയിൽ
ഖഗസമാനമറിവിൻ
പ്രഭാമയപ്പൊരുളിരിൽ
നീന്തിനീന്തി-
ത്തുടിക്കുവാൻ!

2.
എവിടെയോ
ഉള്ളിനുള്ളിലോ
അകക്കാമ്പിലോ
(അതെവിടെ?)
ഉണ്മയാമറിവതെന്നു
പരയതൊന്നുമാത്രമാം
പരമമെന്നുഗുരുവുര;
ഇഴയൊന്നിൽ നിന്നു
സംഗീതധാര
മുറിയാതെ
മുറയൊന്നുപോലു-
മുറയാതെ;
നേരെ നേരെ;
ആദിയന്തവിഹീനമാമൊരു
തോന്നലിന്നതിലോലമാമിഴ!
*ഗുരവേ നമോനമഃ!
---------------------------------------------
കുറിപ്പ്
----------------------
*ഭാരതീയ ഋഷിപരമ്പര
- ശ്രീവ്യാസൻ
-ശ്രീശങ്കരൻ
-ശ്രീനാരായണൻ
----------------------------------------------
nbk 62
അഞ്ചങ്ങാടിക്കവിത
5.
ഇഴ / 17-1-18 dr.k.g.b
-----------------------------------------------
a poem from my upcoming book amazon books usa
--------------------------------------------------------------




   

Sunday 14 January 2018

nbk61/anchangatikkahani-4/drkgb/15-1-18

nbk-61/anchangatikkahani-4  /15/1/18
----------------------------------------------
4.
*ഉദാത്തം
----------------------------------------------
അതെ;
എൻ പിതാമഹർ
രണ്ടു കണ്ടങ്ങന്മാ-
രഞ്ചങ്ങാടിയിൽ;
പിന്നെ
കനോലിക്കനാൽ കടന്നക്കരെ
വരെയൊരുചെറുസാമ്രാജ്യം;
കാലം കോലം കെട്ടിയാടി;
ഭാരതം സ്വതന്ത്രയായ്‌;
കേരളം;ഐക്യകേരളം;
മലബാർ മാഞ്ഞു;
തിരുക്കൊച്ചിയും!

കാലം ജാലം തുടരുന്നിതെ; പുതു-
കോലം;
സിംഹളക്കാലം കുറെയാടി; ഗൾഫ്-
ജാലം!
അടിമുടി മാറി മലയാളം;
പുതുപുത്തൻ കോലം;
ലീല; കോലാഹലം.

2.
വേഷം മാറി; പാടെ
ഭാഷാഭൂഷണവും!
പകൽനീളമേറിയേറി
രാപ്പകലുകളായി;
സകലം-
അർഘ്യപാദ്യാദികൾ ;
രാഗഭാവാദികൾ;
പോലും
മാളുകൾ
കയ്യേറി (കയ്യേറ്റമെവിടെയും)
മണ്ണിലും മനസ്സിലും!

3.
ഇവിടെ യെൻ കൺകൾ;
ഇരുനൂറ്റാണ്ടിൻ
(ഒന്നിനസ്തമയവും
പിന്നെയിരുപത്തിയൊന്നി-
ന്നുദയവും)
കണ്ടു കാലമേലാപ്പി-
ന്നിളം നീലിമയും കടും-
ചോപ്പും നിറക്കൂട്ടും
നുണഞ്ഞും കൊടും -
കൈപ്പുനീർ കാൺകെ
നീർ നിറഞ്ഞും!

(പലപ്പോഴും കണ്ടില്ലെന്നു
നടിച്ചും മിഴിച്ചും തുടച്ചും
ആരുമറിയാതെയടച്ചും!)

ശിവ ശിവ!
കടുന്തുടി കൊട്ടിയാടുക!

യമധർമനെ കാലാകാലം
കാലാനുസൃതം മാത്രം
നടനമാടുവാനുവാദമരുളുക!
ശിവശഭോ! മഹാദേവ!

കുറിപ്പ്
--------------------
*പുരാവൃത്തപരാമർശം
ഉദാത്തം ശ്രീസമൃദ്ധിയും.
-----------------------------------------------
nbk61.
 അഞ്ചങ്ങാടിക്കവിതകൾ - 15-1-18.
4.
*ഉദാത്തം / nbk61
drkgb/a poem from my upcoming book/ amazon.com
--------------------------------------------------------------------









  

Saturday 13 January 2018

nbk 60/ anchangatiikkahani-3 14/1/18/dr.k.g.b

nbk 60/ anchangatikkahani-3dr kgb
-----------------------------------------------
അഞ്ചങ്ങാടിക്കഹാനി-3
--------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------

3.
ഉൽപ്രേക്ഷ
--------------------

അതുതാനല്ലയോ
ഇതെന്ന
ആശങ്കയുമായ്
ആനിമിഷംമുതൽ.

ഈ വിപഞ്ചിയുടെ
വിതുമ്പലിന്നഗാധത്തിൽ
ഒരീരിലത്തുടിപ്പായ്പ്പിറക്കും
മിടിപ്പിൻ നനുനനുപ്പ്.

ഇളംകാറ്റിൻ കുളിരിനിപ്പ്;

കൺകാണാ ച്ചിറപ്പ്;
ഇനി
നിനച്ചാൽ
ഈയതിരെഴായ്മയുടെ
കൂടെപ്പിറപ്പ്;
എൻ കവിതയുടെ
നിറച്ചക്രം!

2.
വെറും മണ്ണ്-
അതു നനച്ചു കുഴച്ചല്ലോ
ഞാനീ
പുതുപുതുരൂപ-
രൂപാന്തരങ്ങൾ
മെനയുവാൻ
മൊഴിയൊരുക്കി!

പുതുശീലും
പുതുഭാവരാസപരിണാമ-
ജാലവർണ്ണരാജിയുമൊരുക്കി!

കാലകാഹളലീലാവിലാസവും
പേലവാംഗവിഭൂഷണങ്ങളും
രാഗമാലികയുമൊരുക്കി!

3.
പിന്നെയും പിന്നെയും
ആശങ്ക;
ഉൽപ്രേക്ഷാഖ്യയലംകൃതി!
-----------------------------------------------------
ulpreksha/drkgb/ 14-1-18
dr.k.g.balakrishnan
a poem from my next amazon book from usa
international edition

-------------------------------------------------------
  


 


waves: nbk 59- anchangatikkahani-2/ dr.k.g.b/14/1/18

waves: nbk 59- anchangatikkahani-2/ dr.k.g.b/14/1/18: nbk 59/ anchangatikkahani-2/ 14/1/18 ---------------------------------------- ഡോ കെ ജി ബാലകൃഷ്ണൻ ---------------------------------------...

nbk 59- anchangatikkahani-2/ dr.k.g.b/14/1/18

nbk 59/ anchangatikkahani-2/ 14/1/18
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------
അഞ്ചങ്ങാടിക്കഹാനി -2 nbk  59
----------------------------------------------
2 . സകലം
----------------------

പണ്ട്
രണ്ടു നൂറ്റാണ്ടിനപ്പുറം
രണ്ടു കണ്ടങ്ങന്മാർ
ജ്യേഷ്ഠാനുജന്മാർ
കൊച്ചിശ്ശീമയിൽനിന്നു
വന്നു
കൊണ്ടതാണത്രേ; കഥയാടാൻ
കളിത്തട്ടാം (അതോ കളിമുറ്റമോ)
കളിയാട്ടത്തറയോ,
ചരിത്രമോ, കഥയോ,
കെട്ടുകഥയോ,
പുരാവൃത്തമോ,
കവിയുടെയൂൾത്താരിലെ
നിറക്കൂട്ടോ!

ആകാം
പക്ഷെ;
ബാലലീലകളാടിയാടി;
തിമിർത്ത കാലം ചെറ്റു
ജാലമായ് മധുരിക്കെ;
അമ്മൂമ്മക്കഥകളായോർമ്മയിൽ!

ചെമ്മേ
നീലനീലമാം
ഭാവാംബരസീമയിൽ
തൃക്കാർത്തികത്താരകം;
രാമായണമാസത്തിന്നിളം-
തണുപ്പാർന്ന
രാവുകൾ;
ഇടയ്ക്കിടെ
അമ്മൂമ്മ പാടിത്തന്ന
പഞ്ചമിപ്പൊരുളുകൾ!

ഉൾവിളി;
അതിൻ തീരാ തീരാ
ധാരാമൃതം;
അതുമാത്രമെൻ
ഹൃദയാംബരവീഥിയിൽ
ഇന്നും
പ്രഭാപൂരം ചൊരിയും
അത്!
അതുതാനത്!
ഇതും!
സകലതും!
----------------------------------------------------
2.സകലം
ഡോ കെ ജി ബാലകൃഷ്ണൻ
nbk 59 14-1-2018
---------------------------------------------------------
a poem from my new book to be published from
USA international edition.
---------------------------------------------------------------
a historical poem
-------------------------------------------------------------------



 


  



Thursday 11 January 2018

nbk 58/ anchangatikkahani-1 / dr.k.g.b / 12/1/18

nbk 58/ anchangatikkahani-1/drkgb 12/1/18
--------------------------------------
അഞ്ചങ്ങാടിക്കഹാനി - 1.
---------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ - 12 / 1 / 18
-----------------------------------------------------------
1.
ആമുഖം
----------------
പത്തു ദശാബ്ദമപ്പുറത്തോ
പത്തായക്കുന്നിനു-
മിപ്പുറത്തോ
വെള്ളാട്ടിടവഴി-
ക്കിരുവശത്തോ
വെള്ളാട്ടുതോട്ടി-
ന്നരികുപറ്റി
അഞ്ചങ്ങാടി-
ക്കഥ-
പൂത്തുലഞ്ഞു;
പുഞ്ചനിലത്തിൽ
നിലാവുറഞ്ഞു.

മുത്തശ്ശിയിക്കഥ പാടിപ്പാടി
ചിത്തം നിറച്ചു മധു പകർന്നു.

2.
അച്ഛന്റെ നൂറാണ്ടിനോർമ
പുതുക്കുവാൻ
ശിഷ്യഗണങ്ങളും നാട്ടുകാരും
ഇന്നലെ മേളിച്ച മാത്രയിൽ
സുന്ദരൻ
(അച്ഛൻറെ ശിഷ്യനെൻ
കൂട്ടുകാരൻ)
ഒക്കെയുമൊക്കയുമോർത്തെടുത്തു
ചത്രം വരച്ചു മധുരമായി.


3 .
ഇവിടെയെൻ മുറ്റത്തെ
മൂവാണ്ടൻ മാവിൻറെ
പെരിയ മുത്തച്ഛനോ
മുത്തമ്മയോ

അവിടെയെൻ
മുത്തച്ഛനൂട്ടി വളർത്തിയ
മാന്തോപ്പിൽ
നീണ്ടു നിവർന്നുനിന്നു.

ആകാശം മുട്ടെ നിറഞ്ഞു
പരന്നു പൂ-
പന്തലൊരുക്കിത്തണൽ
വിരിച്ചു.

രാപ്പകൽ ഞങ്ങൾക്കു
കൂട്ടായി മാമ്പഴ-
ക്കാലത്തു തേങ്കനി-
പ്പൂളുതന്നു.

4.
അഞ്ചങ്ങാടിക്കഹാനിക-
ളേറെയുണ്ടിനിയും
പറയാം കേൾ!
ഞങ്ങൾ
ചെറുതലമുറയുടെ പുതു-
സഞ്ചാരകഥകളും
കൂടുമാറ്റവും
കുടമാറ്റവും!
---------------------------------------------
nbk 58
അഞ്ചങ്ങാടിക്കഹാനി -1.
12/1/18
--------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
nbk 58.
------------------------------------------------------










Wednesday 10 January 2018

nbk 57/ kunchiramavilasam/drkgb/11-1-18

nbk 57/ dr.kgb/ kunjiramavilasam/11-1-2018
----------------------------------------------------------
nbk 57/കുഞ്ചിരാമവിലാസം /
-------------------------------------------------------------
കുഞ്ചന് നമസ്കാരം!
"ചഞ്ചലാക്ഷിമാർ വീടുകളിൽ പുക്കു
കുഞ്ചിരാമന്മാർ......."
ഓട്ടനും ശീതങ്കനും
വർത്തമാനത്തിലും
തുള്ളിയാടും  കഥ
(ആടിയ തുടർക്കഥ)
അന്നേ പറഞ്ഞു രസിപ്പിച്ചതിന്നും,
അരക്കിട്ടുറപ്പിച്ചതിന്നും!

2.
കഥയുടെ കഥകളിയുടെ
പാഠമൊന്നെ 
പഥമൊന്നെ; പദം വിധം മാത്രം
മാത്രയിൽ
ചെറ്റു മാറ്റം.
അത് പക്ഷെ ഡാർവിൻ
പിന്നെയും പിന്നെയു-
മുറപ്പിച്ചു തന്നത്!
പരിണാമമിനിയും;
കഥ തുടർക്കഥ!

3.
വേഷം പച്ചയാടാൻ
മോഹം;
കത്തിയും
ചുവന്ന താടിയും
കരിയുമരങ്ങു
നിറയെ!
(അണിയറയിലും)

4.
രമണീയം കഥ
കമനീയം മുഖം;
സുഖം സുഖം;
അതു താൻ നിൻ രാഷ്ട്രീയം;
പുതുപുത്തൻ ഭാഷ വേഷം;
കാര്യമടിപൊളി;
അധികാരം;
ശുഭം!
----------------------------------------------
കുഞ്ചിരാമവിലാസം/ nbk 57
-----------------------------------------------






nbk 56/varumkalamaliyan/ dr.kgb/11/1/18

nbk/56/dr.kgb/ 11-1-18/ varunkalamaliyan
=======================
വരുംകാലമളിയൻ
----------------------------------------------
ഡോ .കെ.ജി.ബാലകൃഷ്ണൻ
-------------------------------------------------
അഞ്ചങ്ങാടിയിലുണ്ടായിരുന്നൊരു
മൊഞ്ചൻ
"നീണ്ടിക്കുമാരൻ".

നീണ്ടു നിവർന്നു 
കരമീശ വയ്ച്ച
വണ്ടത്താൻ.

പുതുപൂവുതേടി
കരയും പുരയും
പുതുപൂരവും തേടി
രാപ്പകൽ
തേരാ പാരാ
ഒഴലൂരു
ദേവസ്വം കാര്യക്കാരൻ.

ആളൊരു കലാകാരൻ;
നാട്ടിലെ ചന്ദ്രേട്ടന്റെ
നാടകക്കളരിയിൽ
നായകനടൻ
പാട്ടുകാരൻ.

2.
ഒന്നു കെട്ടിയോൻ
പിന്നെച്ചെന്ന
നാട്ടിലൊക്കെയുമോടി-
നടന്നും ചാഞ്ഞും ചരിഞ്ഞും
കിടന്നും
പെണ്ണുകെട്ടി -
പിഴച്ച പെണ്ണിൻ മാനം കാത്ത
രക്ഷകൻ
ജനസേവകൻ.

3.
ഏതൊരു യുവാവിനെ-
യെവിടെപ്പരിചയപ്പെട്ടാലും
സരസമൊരേയൊരു 
തമാശ:
"ഞാൻ നിൻ  വരുംകാലമളിയൻ!"
പിന്നെ
മമ്മദ്  കാക്കാന്റെ
ചായക്കടയിലൊ-
രച്ചാര സല്കാരം.

3.
പതിനാറായിരത്തെട്ടു കെട്ടിയ
ഭഗവാനേ!
ഭവാനെൻറെ സാരഥി;
നിരാലംബകൾക്കാശ്രയമരുളുവാൻ
ഞാനുണ്ട്;
സാർവ്വലൗകിക-
രാഷ്ട്രീയ-
വരുംകാലമളിയൻ-
നീണ്ടിക്കുമാരൻ!
---------------------------------------------------------------
nbk 56/ varumkalamaliyan/dr.kgb 
a poem from my upcoming book from amazon.com USA
amazon.com/author/kgkandangath
11-1-2018
-------------------------------------------------------------------------











  


  

nbk 55/ shambho mahadeva! /dr.kgb/10/1/18

nbk 55/sambho mahadeva! 10/1/18
-----------------------------------
ശംഭോ മഹാദേവ!
-----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------
പണ്ടാരോ പറഞ്ഞിട്ടുണ്ടത്രെ
(മാർക്സോ,
മഹാത്മാവോ!-മറ്റാരോ?
മറന്നേ പോയ്-)
"ഉറങ്ങിക്കിടക്കുന്ന സിംഹമാം
ജനം"
എന്നോ!
മഹത് വചനം?-കുറെയേറെ-
യുണ്ടല്ലോ,
ആരോർക്കുന്നു?

അല്ല! നേതാവിൻ നല്ല
നാക്കിൽനിന്നുതിരുന്ന
വാക്കുകൾ പ്രമാണമായ്
കാതിലുണ്ടല്ലോ.

വാടാ വാദമുഖങ്ങൾ;
അണപ്പല്ലാൽ
ക്രൂരമായ്ക്കടിച്ചാലും
പൊട്ടാത്ത
കടും പദപ്രയോഗക്കിഴി
കക്ഷത്തുണ്ടല്ലോ.

പിന്നെയെന്തെല്ലാ-
മെന്തെല്ലാ-
മഭ്യാസങ്ങൾ!
(രാപ്പകലുകൾ മാറി മാറി
പ്രയോഗങ്ങൾ
ഒട്ടനവധി).

2.
ഇനിയും വരും
കാലമഞ്ചാണ്ട് തീരു-
ന്നേരമെത്രയും വേഗം;
ഭരണത്തിൻ സുഖശീതള-
ഛായയിൽ കിനാക്കണ്ടു കണ്ടു കൺ-
മയങ്ങുമ്പോൾ.

പ്രതി-
പക്ഷമാകുമ്പോൾ
തീരേ പോരാ വേഗ-
മിതെന്തൊരന്യായം!
ശംഭോ!
മഹാദേവാ!!
-----------------------------------------------------
ശംഭോ മഹാദേവ!
nbk 55/drkgb/10-1-2018
amazon.com/author/kgkandangath
----------------------------------------------------------- 












Tuesday 9 January 2018

nbk 54/ pazhochakkinakkalam/ drgb/ 10/1/2018

nbk 54 /10/1/18 dr.k.g.b
--------------------------------
പാഴൊച്ചക്കിനാക്കാലം 
----------------------------------------------
എന്തൊരാരവമെങ്ങും
രാപ്പകൽ സമരാഗ്നിയിൽ വേവും
നാടും നഗരവും.

ചിന്തയോ
വേവേറിക്കരിഞ്ഞ
മാംസച്ചൂരിൽകുഴഞ്ഞ്.

പാഴൊച്ചക്കിനാക്കാലം
ഞെളിഞ്ഞു പുളഞ്ഞുള്ളിൽ
പകയും കണ്ണിൽക്കൂരിരുളും
തോൾസഞ്ചിയിൽ
വെറുതെയൊരു വ്യാജ-
ബിരുദ(മെവിടെന്നോ സം-
ഘടിപ്പിച്ചത്).

നാവിൽക്കുറെ സ്ഥിരവേദാന്തം;
ചുണ്ടിൽ
നിറഞ്ഞ വെളുവെളെച്ചിരി
(നാണം മറയ്ക്കുവാൻ)
വടിവൊത്ത
പുതുപുത്തൻ
വിധാനം;
(തിരക്കിൽ നിമിഷങ്ങൾ 
താഴെ വീണുടയുന്നു)
പാഴൊച്ചക്കിനാക്കാലം.

2.
നാറാണത്തു ഭ്രാന്തൻ ഞാൻ
വോട്ടുബട്ടണിൽ-
ചൂണ്ടാണിവിരലമർത്തട്ടെ!
(അടയാളമെന്നെ നോക്കി-
കണ്ണിറുക്കുന്നോ!)-
എൻറെ
നെഞ്ചകം തുടിക്കുന്നു.

3.
പിന്നെ
സമയം സായം സന്ധ്യ;
ടീവിയിൽ കോലാഹലം.

നാലുനാൾ കഴിഞ്ഞപ്പോൾ
വോട്ടെണ്ണൽ;
ഫലം കാത്തു നേതാവും പ്രജകളും;
പിന്നെയും
പിന്നെയും 
പാഴ്ക്കിനാകോലാഹലം.

ഭൂഗോളം തിരിയുന്നു.
------------------------------------------------------
പാഴൊച്ചക്കിനാക്കാലം
nbk54
10-1-2018/ dr.k.g.balakrishnan kandangath
---------------------------------------------------------






 


   

nbk 53/ dr.k.g.b/marathakappacha

nbk.53/9-1-2018/marathakappacha
----------------------------------
മരതകപ്പച്ച
------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ - 9/1/2018
------------------------------------------------------
പൂത്തു മൂവാണ്ടൻ
പതിവുപോലെ
കായ്ച്ചു മൂവാണ്ടൻ
പതിവിലേറെ.
വാച്ചു കൊതിയുള്ളിൽ
വെള്ളമൂറി
നാക്കിൽ;
കിനാവിൽ നിരനിരന്നു
നിറമാർന്ന സ്വരരാഗ-
കുതുകങ്ങൾ.

മാമ്പഴക്കാലത്തിൻ
മധുരമൂറും
ഭാതങ്ങൾ;
രസമാർന്ന സൗഹൃദം;
സൗഗന്ധികം!

ചിരകാലമോർമ്മയിൽ
തിങ്ങി നിൽപ്പൂ
മരതകപ്പച്ചയിൽ
പൂത്ത (പഴയ) ബാല്യം.

2.
അറിയാമിതൊരു
പഴങ്കഥ;
പതിര്
വിളയുമിക്കാലത്തിൻ
കോലാഹലം; ജാലം;
നിലാവിൽ നിരാലംബം
നീറിപ്പുകയും മാനവീയത;
കവിതയെ, കലയെ-
യാമം വെയ്ക്കും ഭോഷ്ക്;
അതെ;
കലികാലം!
------------------------------------------------
dr.k.g.balakrishnan kandangath
9-1-2018
മരതകപ്പച്ച / nbk 53
-----------------------------------------------











Monday 8 January 2018

nbk 52/ pichum peyum / drkgb amazon.com/author/kgkandangath

nbk 52/ pichum/peyum/9/1/18
----------------------------------------------
പിച്ചും പേയും 9-1-18
-------------------------------------------------
മുകളിലാകാശം താഴെ ഭൂമി-
യെന്നുര;
പകലിരവുകൾ മാറിമാറി;
അറിയാ നിനവിടങ്ങൾ;
നാളെ നാളെയെന്നു ഘനശ്യാമം
കാലം; നെടുനീളം.

രാവിരുൾ;
നിലാനിളയോളംമൂളു-
മാനന്ദഭൈരവി,
സ്വരതരംഗിണി,
രസികരഞ്ജിനി.

ഹൃദയവീണയിലുണരും
ലഘുഗുരു;
ഖരമതിഖരമൃദുഘോഷ-
മനുനാസികം.

അകാരാദിയിൽ
ലയവിന്യാസം;
മന്ദ്രമധുരം സുഖഭരിതം
ജീവധാരാമൃതം.

എങ്കിലുമല്പനുരുവിടുന്നു
പ്രതിനിമിഷം വിഷമയം മായം;
മറിമായം.

പണ്ടു  മുത്തശ്ശിയമ്മ
കളിപറയുമായിരുന്നു-
ചിലരുറക്കത്തിലുരിയാടുമത്രെ
പിച്ചും പേയും!

 ഇവറ്റയിപ്പോൾ
പട്ടാപ്പകലും
പത്രസമ്മേളനത്തിലും
പൊതുവേദിയിലും
ചിത്രചിത്രം
മെനയും
വിചിത്രം!
-------------------------------------------
പിച്ചും പേയും
nbk52
9-1-2018
------------------------------------------






Saturday 6 January 2018

nbk 51 guruvura-Thalukal iniyum 7/1/18 drkgb

nbk 51/ drkgb/7/1/18
----------------------------------
ഗുരുവുര-
താളുകൾ ഇനിയും
--------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------
ഇനിയുമേറെ
താളുകളുരുവിടാനുണ്ട്;
ഉണരുവാനുണ്ട് പുലരികൾ.

2.
ഇനിയുമേതോ
പുതിയ തീരങ്ങൾ
പുണരുവാനുണ്ട്;
തുടരുവാനുണ്ട്
പുണ്യമീയാത്ര.

വഴിയിൽ നിരനിരെ
വിരിയുവാനായി
മലരുകൾ മദലഹരിയിൽ.

നിറമൊരായിരം
കുതുകമായി
നിലാവെളിച്ചത്തി-
ലലിയുവാൻ പ്രേമ-
മിഴി തുറക്കുന്നു.

ഇരുളലിഞ്ഞു
മധുമാസമാരുതൻ
കരകവിഞ്ഞു;
കരൾ കുളിരണിഞ്ഞു;
തരുലതാദികൾ പദമാടി.

എങ്കിലും

അതിരെഴാ
പഥമിതങ്ങനെ
*അറിവുമാത്രമായ്.

3.
തുടരുമീയാത്ര
ഇനിയുമെത്രയു-
മകലെയാണതി-
നുത്തരം തേടി
ചിത്രഗുപ്തനും!

കൃത്യരേഖയതില്ല;
അപ്സര നൃത്തമാടുന്നു
പിന്നെയും!
------------------------------------------
*ഗുരുവുര


-nbk51/  dr kgb/ 7-1-2017
-------------------------------------------













Thursday 4 January 2018

nbk 50/ mannu/ drkgb/ 4/1/18

nbk 50/mannu/drkgb/4/1/18
-------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------
മണ്ണ്
---------------------------------------------------

മനസ്സിൽ സംഗീതത്തിൻ
മധുരം കിനിയുന്നു.

മഴ, മാമഴ;
മാതേ!
മലരായ് വിരിയുവതേതൊരു
നിരാമയനിത്യത!
നിശ്ശബ്ദത!

വെറുതെ വെറുതെയെൻ
മോഹങ്ങൾ;
നിറവൈവിധ്യം  നിറയും
മഹാവിശ്വവിസ്മയം;
താരാപഥം.

തുടക്കമൊടുക്കവുമറിയാ
സമയമാം
കടങ്കഥയുടെ തുടർക്കഥ.

2.
മണ്ണ്-
പണ്ട് കാർവർണൻ
കള്ളനമ്മയെക്കളിപ്പിക്കാൻ
തിന്ന പാഴ്‌മണ്ണ്;
മൂന്നുലോകവും
പണിതീർത്തതാം
കുഴമണ്ണ്!

3.
സകലം നിന്നിൽ നിന്നേ!
ഭൂമിയും മഹാവിശ്വകോശവും
പകലും രാവും തീർക്കും
പ്രതിഭാസവും
അമ്മേ!
നീയല്ലാതെ നീയില്ലാതെ
നീയാം തീരാ വിസ്മയമല്ലാതെ;
ഒരു പിടി മണ്ണല്ലാതെ;
ആശ്രയം മറ്റെന്തുള്ളു?
------------------------------------------------------ 








 






  

Wednesday 3 January 2018

nbk 49/ yugaantham/dr.k.g.b/ 4-1-18

nbk 49/ യുഗാന്തം / dr.kgb/ 4-1-18
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
യുഗാന്തം 
----------------------------------------------

കാലമിത്ര
ക്രൂരമോ സഖേ!
നീലമേലാപ്പിൽ നിറ നിറെ-
ക്കാണുവാനെന്തേ കറ?

പരശതം
കോലാഹലങ്ങളും കഥകളും
കഥകളികളുമരങ്ങു തകർത്തിട്ടും
സ്വച്ഛ-
നീലമായ് നിദിദ്ധ്യാസമായ്
യുഗമയുതം നിലകൊണ്ട
ജാലമിന്നെന്തേയേവം!
ഭീതിദം!
വിഹായസ്സിത്ര
വികൃതം?
കൊടും ക്രൂരം?
വികലം?
വിധ്വംസകം!

2.
അല്ല!
എന്നകവും
ഇന്നിതുപോലെ-
യല്ലയോ!
കവിയെൻറെ
ചിന്തയുംകൂടിപ്പുകപടലം
പേറുന്നല്ലോ!

3.
സ്നിഗ്ദ്ധമാം സ്വരസപ്ത-
സംഗീതലയം പോലും
വ്യർഥമേ!
കാലത്തിന്റെ ലീലയോ!
കലിയുഗമേളമോ!
യുഗാന്തമോ!
--------------------------------------------- 
യുഗാന്തം nbk49
indian poet dr.k.g.balakrishnan
4-1-17
-----------------------------------------------