Monday 30 May 2016


11.
തജ്ജ്യോതി:
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ 31-5-2016
-------------------------------------------

     ഇതിഹാസമാട്ടെ ചരിത്രമാട്ടെ
ഋഷി പെയ്ത കാവ്യസുഗന്ധമാട്ടെ;
മധുവാട്ടെ മന്ദ്രമധുരമാട്ടെ;
പ്രഭയാട്ടെ; പാലൊളിപ്പൂനിലാവാം
സുഖദസംവേദനമന്ത്രമാട്ടെ;
അമൃതമായാദികവി മൊഴിഞ്ഞ
സുകൃതസുരഭിലതന്ത്രമാട്ടെ;
ഭരതമുനിയുടെ ശാസ്ത്രമാട്ടെ;
കാമസൂത്രം മുനിവാക്യമാട്ടെ;
മനനം സ്ഫുടം ചെയ്ത കനകമാട്ടെ;
സകലമൊരേ ഞെട്ടിൽ വാർന്ന നോട്ട-
ക്കതിരെന്ന് മാമുനിയക്കമിട്ടു!

ആദിയുമന്തവുമൊന്നായ വൃത്തത്തിൽ
മേദിനി ഭാവം സമന്വയിക്കെ,
രാവും പകലും ത്രിസന്ധ്യയും യാമവും
സാമസംഗീതമായ് രൂപമാർന്നു!
നേരമാം തോണി തുഴഞ്ഞു *തുഴഞ്ഞമ്മ
കാലമാം ജാലക്കുട നിവർത്തു:
ആയതിൻ ഛായയിൽ  സർവ്വചരാചര-
മായാവിലാസങ്ങൾ! കോമരങ്ങൾ!

"ഏഴു നിലയാർന്ന മാളികമച്ചകം
വാഴും" നിരാമയനിത്യഭാവം
ഓരോതുടിപ്പിലുമോരോ തുടുപ്പിലും
നേരായി നീരായി പ്രാണനായി!

*ഭൂമിയിൽ,
ഉള്ളിന്നടരുകൾക്കുള്ളിലും
*ജ്യോതിയായ്
പ്രീതിയാം
ദിവ്യാനുഭൂതിയായ്!
-----------------------------------------------
*ഭൂമി
*മഹാപ്രപഞ്ചം
"*തജ്ജ്യോതി:
------------------------------------------------
തജ്ജ്യോതി: 31-5-2016
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------







  





   

Saturday 28 May 2016


10.
കാവ്യം
---------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ  29-5-2016
----------------------------------------------------------
     വിസ്മയങ്ങളൊളിയുമെന്നുള്ളിൽ
സ്വപ്നരാഗം വിരിയുവതെന്നാം!
ചിത്രപൌർണമി മിഴിയുമ്പൊഴാവാം
സത്യചിത്രം തെളിയുമ്പൊഴാവാം!

അലകളെവിടെയും ചലനവും; നേരി-
ന്നുലയിൽ നിമിഷമായൂതും വിശേഷം
ആ വിലാസം; മധുരമാമന്ത്രം
കവിതയായെന്നിൽ നുരയുമ്പൊഴാവാം
 സകലവും പ്രേമസംഗീതമായി
മുകുളിതം സ്ഫന്ദധാരാപ്രകാശം
"കോടി കോടി ദിവാകരരൊന്നായ്"
ഭൂതി തീർക്കുമനന്തമാനന്ദം!

ചിത്രചിത്രണമെത്രയോ ശില്പി-
കൃത്യമായ് കിറു കൃത്യമായ്
നെയ്യും
സത്യമിപ്പൊഴും നിത്യമായുള്ളിൽ
നൃത്തമാടുന്നു ചിത്രം വിചിത്രം!

ദേവനർത്തകീനൃത്തവിന്യാസം;
ഭാവമേകമരൂപം വിരൂപം;
മോഹദാഹവിഹീനസംഭൂതം;
ദേഹമാളുന്നതേ കർമ്മകാണ്ഡം!

ഈ നിമേഷനിമീലനചക്രം
കാലമാം കാകു; കാവ്യമായെന്നിൽ
രാഗധാരയാം ഗംഗാപ്രവാഹം!
നാദബ്രഹ്മം സ്വരം പാഞ്ചജന്യം!

നീലവ്യോമം പരിമാണശൂന്യം;
ജാലലീലാവിലാസവിശേഷം!
നാലുഭൂതങ്ങൾ വാഴും പ്രഭാവം;
മൂലസൂത്രം; നിരാകാരനിത്യം!

എകമീസൂത്രഭാഷ്യം പ്രപഞ്ചം;
മൂകസാക്ഷിയാം നീ പ്രഭാപൂരം!
വേണുവാദനം;കമനീയരൂപം;
മേഘവർണ്ണം;പരിപൂർണ്ണഭാവം!
----------------------------------------------------
കാവ്യം
ഡോ കെ ജി ബാലകൃഷ്ണൻ
29-5-2016
-----------------------------------------------------

      
    

 
  

Thursday 26 May 2016


9.
നേരവട്ടം 
ഡോ കെ ജി ബാലകൃഷ്ണൻ 
27-5-2016 
-------------------------------------------- 

   പറയുന്നു മാമുനി 
"നിറപറയാമിത്!
നിറയുവാനില്ല 
കുറയുവാനില്ല 
നിരനിരയായി 
നീളുവാനില്ല 
ചീളുവാനില്ല;
തിരിയുമീവൃത്തം;
ആവൃത്തം 
ആവൃതം;
അനാവൃത-
മിക്ഷണം 
മാത്രം;
മാത്രയതി സൂക്ഷ്മം;
സ്ഥൂലം മായാമരീചിക;
മാരീചജാലം;
വെറുമൊരു തോന്നലാം
നേരവട്ടം!" 

2. 
ഗുരുവിതൂതിടുന്നു;
അനുനിമിഷമെൻ 
മിഴിവിൽ;
മൊഴിവിലുരുവിടുന്നു;
ഹൃദയതന്ത്രിയിൽ
ഒഴുകിയൊഴുകിയുൾ- 
മിഴിയിലീണമായ്;
സ്വരസുനന്ദമായ്;
മധുരമമൃതമാം  
ചിരസമസ്യയായ്;
മരുവിടുന്നു;
സുഗന്ധസൂനമായ്;
അറിവിലാനന്ദ-
മപരിമേയമായ്! 

3.
ഒരു കിനാവായി നിഴലിടും രാവിൽ;
സുഖസുഷുപ്തിയിലാഴുമെന്മനം
നിറയെ നിറയെയീ നറുനിലാപ്രേമ-
മധു പകർന്നു ശ്രീഗുരുവരുളിടും
*സുഖം
അതിരെഴാ നീല-
ഗഗനമഖിലവും 
പുതിയ പുതിയ നൂ-
ററിവിനിതളുകൾ ! 

4.
*അഖിലസാരവും 
സ്നേഹമാമൊന്നായ്‌ 
പ്രകടമാകുമിക്ഷണ-
വിശുദ്ധിയിൽ
അഭിരമിക്കുന്നു;
അറിവിനാഴമായ്
അതുലമാം മഹ-
സ്സാദിയായന്ത-
ഭേദമില്ലാതെ;
നിനവ് മാത്രമാം
സമയചക്രമായ്!


*"വാഴണം വാഴണം സുഖം!"
*"സ്നേഹമാണഖില-
സാരമൂഴിയിൽ"
-------------------------------------------
നേരവട്ടം
ഡോ കെ ജി ബാലകൃഷ്ണൻ
27-5-2016
--------------------------------------------














     












Wednesday 25 May 2016

8.
പാഞ്ചാലിയുടെ ചേല - 25- 5- 2016
-------------------------------------------------
ഡോ കെ.ജി.ബാലകൃഷ്ണൻ
-------------------------------------------------
"ഇന്നിനെത്തേടി 
എത്തുന്നു
നാളെ 
ഇന്നായുണർന്നിടാൻ;
അല്ല! 
ഇന്നായ് ലയിക്കുവാ "-
നെന്ന് ചൊല്ലുന്നു  മാമുനി! 

നീളേ നീളേ നിവർന്നീടും 
കാലം ചേല കണക്കവേ;
ആരുടെ? ആരുടെ?
തീരാച്ചുരുൾ!
പതിവ്രതയാം
ദ്രുപദതനുജതൻ ചേല;
അതിപരിശുദ്ധമാമബരം;
ഹേമം;
അതിലാണ്പോൽ;
സകലം സമസ്തം;
അഭിവ്യഞ്ജിതം;
അതിസൂക്ഷ്മം;
വ്യോമം;
സുഭഗസൌന്ദര്യം!

അപരിമേയം;
അഷ്ടദിഗന്തവുമാഴവു-
മാളാ നിരന്തരം;
നിത്യം;
ഋഷിയുടെ നാരായമുനയിലെ
സത്യം;
അദൃശ്യമാം ഭാവം;
അരൂപം വിരൂപം;
വൈഷ്ണവം; കൃഷ്ണം!'

"സാന്ദ്രാനന്ദാവബോധാത്മക-
മനുപമിതം"
അനുഭൂതി;
കാർവർണം;
അക്ഷയം;
മതിമധുരമാം രാഗം! 

ആലോചനാമൃതം 
ബാദരായണനാലാലേഖിതം;
കാവ്യം ശാസ്ത്രം മന്ത്രം;
സംഗീത ശില്പം നവം!

2.
തുടരുന്നൂ മുനിയേവം:
"ഇക്കാണ്മതെല്ലാമൊരേ-
യൊന്നിൻ നിത്യനിദർശനം;
പലനിറക്കാഴ്ച; നൂറായ് 
അശ്വത്ഥപത്രങ്ങൾ പോൽ;
ഉള്ളിന്നുള്ളിൽത്തിളങ്ങും 
സുസ്വരബിന്ദുവിൻ 
കിരണസഹസ്രം;
ഒഴുകിയൊഴുകിത്തീരാ-
ഗംഗാപ്രവാഹം!"

3.
"ആറായൊഴുകിയൊഴുകി
എഴാകുമൊന്നായി;
നീരായി നീലനിറമായി;
നീയായി;
നിത്യമായി!

ഓളമായോളമായ്;
ഓളങ്ങൾ മൂളുന്ന
നീളമായീണമായ്
മേളമായി!'

ഓതുന്നു ശാസ്ത്രവിശാരദൻ
"കണ്ടതും കാണ്മതും
കാണാ വിദൂരവും
കാണുവാനാവാതെ
കേൾപ്പതും;
കേൾക്കുവാൻ
മേലാ സ്വരങ്ങളും
തീരാനിറങ്ങളും
ഒന്നിനൊഴുക്കാണ്;
വിണ്ണാമപാരവിതാനത്തി-
ലെണ്ണിയാൽ
എണ്ണുന്ന വീരനെ-
യിണ്ണാമനാക്കുന്ന
പൊണ്ണത്തമായി-
വിലാസവിന്യാസമാം
ധന്യമേ!
ജാലമേ!
നീയെൻ പ്രഹേളികയല്ലെയോ!"
================================
--------------------------------------------
പാഞ്ചാലിയുടെ ചേല
ഡോ.കെ.ജി. ബാലകൃഷ്ണൻ
25-5-2016
Indian Poet
---------------------------------------------



  


   

    
       

  

Saturday 21 May 2016

7.
ഗുരുവും
മൈക്കേൽ ഫാരഡെയുടെ മൊഴിയും
   22-5-2016 
-------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ 
---------------------------------------------

പറയുന്നു *മാമുനി:
നിറമാർന്ന നിഴലുകൾ 
നിറപറ വയ്ക്കുന്നു 
നേരമായി;
നിരനിരെപ്പൂക്കുന്നു;
കായ്ക്കുന്നു;
മൂത്തുപഴുക്കുന്നു;
പിന്നെയും 
ധരണിയിൽ വീണു 
മുളയ്ക്കും തുടി പുതു-
മിഴിവായുയിർക്കുന്നു;
കനവായ്ത്തളിർക്കുന്നു;
പുതുമഴത്തുള്ളി നിൻ 
കനിവായ്, 
വെളിച്ചമാമന്നമാ-
മതിസൂക്ഷ്മസൂത്ര-
സുഗന്ധവിശേഷവിലാസമായ്;
വിസ്മയവിശ്വമായ്;
വിണ്ണിൽ
നിറവാമറിവിൻ സ്ഫുരണമായ്! 


2.

പൂനിലാത്തുള്ളിയും
പൂമണത്തെന്നലിൻ 
ചാരുകടാക്ഷവും
രാഗവിസ്താരവും
ഓരോ നിമേഷവും
ശ്വാസനിശ്വാസവും
നീരദനീലമാം
വർണ്ണപ്പൊലിമയും
രാവും പകലും പുലരിയും
പാർവണ-
സാരത്തിൽ നീന്തും
മനസ്സിൻ ലഹരിയും
ഒന്നുമനന്തവുമൊന്നെന്ന
സത്യവു-
മിന്നെന്ന ഭ്രാന്തിയും
സർവ്വം സമസ്തം
നിരൂപനിമന്ത്രണം!

3.

പാതിമിഴിയും മിഴി-
യെനിക്കേകിയ
നീതിയതെന്തെന്ന
നേരറിയുന്നു ഞാൻ!

കാണുന്ന കാണലിൻ
കാണാമറയത്ത്-
കാണുവതെന്തെന്ന്
കാണുവാനാവാതെ
കേണു തിരയുടെ
കാണാപ്പുറം തേടി-
ത്തേടിയലയും
കിശോരകനാണ് ഞാൻ!

ശ്രീചിത്രവീണതൻ
തന്ത്രിയിൽ നിത്യമാം
മന്ദ്രമന്ത്രശ്രുതികളായ്
സാന്ദ്രമാം
ചിന്തതൻ ധന്യനിമിഷ-
പ്രകാശമായ്
ചിന്തുമീനേരമൊന്നു
താനല്ലയോ
പാഞ്ചജന്യം മുഴക്കും
മുകുന്ദന്റെ
സാന്ത്വനത്തിൻ
പരിമാണകൌതുകം!

4,

*"ചുവരെഴുത്തുകൾ
വായിച്ചു കേൾപ്പിക്കും
പഥസുദർശകൻ
മാത്രമാകുന്നു ഞാൻ!"


5.
*"അറിയുമക്ഷര-
മറിവാം  ചിരാതിലെ-
ത്തിരികൊളുത്തുവോൻ
നീതന്നെയല്ലെയോ!

അവിടെയുള്ളതാ-
ണിവിടെയുമുള്ളതെ-
ന്നറിയുമെന്മനം
നിത്യനിരാമയം!

ഇവിടെയൊന്നുമേ
പുതുതായ് മെനയുവാ-
നറിവെനിക്കില്ല;
സകലവുമുണ്മതാൻ!"
------------------------------------------
*ഭാരതീയ ഋഷിപരമ്പര
 *Michael Faraday :
"I cannot do better than to read to you
the words of the Scripture instead of
multiplying my own words."
*ശ്രീനാരായണഗുരു,
ആധുനിക ശാസ്ത്രം,
Law of conservation of Energy.
-------------------------------------------
ഗുരുവും
മൈക്കേൽ ഫാരഡെയുടെ
മൊഴിയും  22-5-2016
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------















  
   
    

Friday 6 May 2016


6.
പകപ്പാട്ട്
----------------------------------------------- ------------
ഡോ കെ ജി ബാലകൃഷ്ണൻ 15 -5-2016
------------------------------------------------------------
 
    പണ്ടേയിതൊക്കെപ്പറഞ്ഞു നീ; ചെമ്മലർ-
ച്ചെണ്ടായ് വിരിഞ്ഞു വസന്തം;
ഗന്ധം ചൊരിഞ്ഞു;
സുവർണ്ണം വിളഞ്ഞു; പൊൻ-
ചെന്താമരപ്പൂ മിഴി തുറന്നു.

വെള്ളിവെളിച്ചം
കണ്ണിലും കാതിലും
തുള്ളിത്തുളിച്ചു
സ്വരം ചമച്ചു!
കള്ളനു കാവലാം
കൂരിരുൾച്ചാർത്തിന്
സുല്ല് പറഞ്ഞു
പ്രഭാതസൂര്യൻ
ചെങ്കതിർ മാലയാൽ
തോരണം ചാർത്തി ഭൂ-
മങ്കയ്ക്ക് മംഗല്യ-
പ്പന്തൽ തീർത്തു!

വന്നു സ്വയംവര-
കന്യകയ്ക്കായിരം
മന്നവ ശ്രേഷ്ഠരും
തോഴിമാരും;
എന്നാലൊരു രാജ-
രാജനെക്കാത്തവ-
ളെന്നും തപവും ജപവുമായി!
വെള്ളക്കുതിരക്കുളമ്പടി കേൾക്കെത-
ന്നുള്ളം തുടിക്കും
നിമിഷമോർത്തു
തുള്ളുന്നു;
കോമയിർക്കൊള്ളുന്നു;
രാപ്പകൽ
തള്ളുന്നു; ---
കാലപ്രവാഹമായി!

ആറ് ഋതുക്കളാൽ
വട്ടം കറങ്ങുന്നു---
നൂറു പൂ ഭൂവിൻ
കരളിലുണർന്നു;വെൺ-
താരങ്ങൾ നീളെ
മിഴി തുറന്നു.

എഴിലംപാലയും
ആഴിത്തിരകളും
മാർകഴിമാസവും
പൂത്തിറങ്ങി.

മഴമുകിൽ മാനത്ത് ചിത്രം
മെനയവേ
പുഴയുടെയുൾത്തടം
തുടിതുടിച്ചു;
കടലിനെപ്പുണരുവാൻ;----
സിരയിലെവേവാറി
കടലും കടന്നു
പിടപിടയ്ക്കാൻ.

2.
"മലയപ്പുലയനാ
മാടത്തിൻ മുറ്റത്ത്‌
മഴവന്ന നാളന്നു
നട്ട വാഴ"
(ഇനിയും കുലച്ചില്ല;
വളമായ വളമൊക്കെ
കള തിന്നു;)
അനുദിനം
വിളറി മെലിഞ്ഞു
വെളുത്തു വന്നു.

കളകളോ നിത്യം
തഴച്ചു കൊഴുത്തു വൻ
വനമായി;
മാതേവൻ
മണ്ടനായി!

മലയപ്പുലയനൊ
മണ്ണോടു ചേർന്നിട്ടു
നാളേറെയേറെ-
ക്കഴിഞ്ഞുപോയി!

"തങ്ങളെത്തങ്ങളാൽ
തങ്ങൾ ഭരിക്കുന്ന
മംഗല്യമാർന്ന
ഭരണക്കൂടം"
എന്നേ മരിച്ചു;
മനസ്സിലെപ്പച്ച പോൽ
പൊള്ളും വെയിലിൽ
ക്കരിഞ്ഞുപോയി!

കണ്ണുനീർ തുള്ളി-
യൊരിത്തിരി-
യിത്തിരി
മണ്ണിലും
മാറിലും
ബാക്കിയായി!

വെള്ളക്കുതിരമേ-
ലെന്നെഴുന്നള്ളുമാ
മന്നവൻ
മാർത്താണ്ഡ-
ദേവനായി!

ഏഴു സ്വരങ്ങളു-
മേഴുനിറങ്ങളു-
മേഴായിരം രാഗ-
രാജിയായി
വിണ്ണിലും മണ്ണിലു-
മൊന്നായ് നിറയുമാ
വെണ്ണിലാ പൂക്കും
സുഗന്ധസ്വപ്നം!

കണ്ണിലും കാതിലു-
മെണ്ണിയാൽത്തീരാത്ത
കന്നിക്കതിർക്കുല-
ച്ചേലിൽ മുങ്ങി-
വിങ്ങി വിലസുന്ന
കൊയ്ത്തുപാടം
എന്നിനിയെന്നിനി
പുത്തൻ തലമുറ
നിത്യം കണികണ്ടു
നൃത്തമാടും!

ചിത്തിരപ്പാടത്ത്
ചെത്തച്ചുവടുമായ്
കൊയ്ത്തരിവാളിൻ
കിലുകിലിലുക്കം
ഉത്സവവേളയിൽ-
ത്തപ്പുതകിലിന്റെ
മത്സരം പോലെ-
പ്പതഞ്ഞു പൊങ്ങും!

3.
കണ്ടു ഞാനിന്നലെ
'വോട്ടുവാൻ' ചീറുന്ന
നാട്ടു നിരത്ത്-
തിരക്കിൽ മുങ്ങി
അങ്ങിങ്ങ് തോരണം;
വർണവിലാസങ്ങൾ;
കൊടിയടയാളങ്ങൾ-
കെട്ടുകാഴ്ച!

കേട്ടുഞാനിന്നലെ
താണ്ഡവതാളത്തിൽ
വോട്ടിനായ്ത്തരികിട-
തപ്പുമേളം;
(ആരുമറിയാതെ
രാവിന്നിരുൾച്ചാർത്തിൽ
നേരറിയാവഴി-
വോട്ടുലേലം!)

4.
കണ്ണ് തിരുമ്മി-
യുണർന്നെഴുന്നേൽക്കട്ടെ-
മണ്ണിൻ പുതുമണം
പൊന്തുമീമാത്രയിൽ!
വോട്ടുപൂരത്തിനായ്-
പ്പോകുവാനിത്തിരി-
കട്ടൻ കടും കാപ്പി-
യിട്ടു കുടുംബിനി
കാത്തിരിപ്പുണ്ട്;
(മഴ കനക്കും മുന്പെ
പോയ് വരാമെന്നു
തിരക്ക് കൂട്ടുന്നു ).

കരളിൽ ച്ചൊരിയുന്നു
തീമഴ പേമഴ!
കരയുവാൻ കണ്ണുനീരില്ലാതെ-
യെൻ വ്യഥ!

പുകയുന്ന തീമല;
നെറികേടുകൊണ്ടെൻറെ-
യകതാരിൽ നീ തീർത്ത
അണയാപ്പകമല!
-------------------------------------


* എൻ വി യുടെ തൃപ്പാദങ്ങളിൽ
--------------------------------------------------
-----------------------------------------------
 dr.k.g.balakrishnan 16-5-2016
9447320801
drbalakrishnankg@gmail.com
------------------------------------------------
  -

















-------------------------------------------



 






































  

Wednesday 4 May 2016


Bharatheeyakavitha/Vol.2. poem 135 5-5-16 
------------------------------------------------- 
dr.k.g.balakrishnan Amazon Author 
---------------------------------------------------- 
Am Sleeping 
---------------------------------------------------- 
Here I am on the Seashore! 
The pebble; 
Sleeping; 
Since ages I feel; but there; 
There the Horizon unknown; 
Unknown, unperceivable; 
Far away; 
Seeming the beam of light; 
Carving the circle of light; 
Drawing the earth; 
As a flat round coin gold; 
Floating in the atmosphere; 
You! You the Conjurer! 

Sunday 1 May 2016

5.
തോന്നൽ
--------------------
ഡോ കെ.ജി.ബാലകൃഷ്ണൻ
--------------------------------------------
2-5-2016
-----------------------------------------------

ഉള്ളിനുമുള്ളിൽ
ഇല്ലായ്മയിൽ
ഉള്ളതാമുള്ളത്തിനുള്ളിൽ
ഉണർച്ചയായ്;
ഒരു വെറും തോന്നലായ്‌;
*നിറയും നിറപറ;
നിറയാ നിലവറ;
നീലഗഗനമായ്!

പറവകൾ പാറി-
നിമിഷമായ്;
കാലമായ്;
ഒഴുകുന്നു; പിന്നെയും
മുഴുകുന്നു *കർമ്മമാം
തീരാപ്രവാഹത്തിൽ;

ചിന്താതരംഗങ്ങ-
ളേഴു സ്വരങ്ങളി-
ലേഴു നിറങ്ങളിൽ;
മൂളുന്നു;മെനയുന്നു;
നീളുന്ന നീളുന്ന
നീളമായ് *വട്ടം വരയുന്നു;

മേളം;
ഏഴു കാലങ്ങളിൽ;
താളം മുറുകുന്നു;
*ഏഴാം നിലയിൽ നീ
സ്മേരവദനനായ്;

താഴെ
നിൻ തോഴൻ വയസ്യൻ
സുദാമാവ്;
തോളിൽ വിയർപ്പിൽ
കുതിർന്നുപ്പ്;
സ്നേഹാദാരങ്ങൾ
വിതറി സംശുദ്ധമായ്
ആയിരം വൃത്തമാവർത്തനം
ചെയ്തതിസാന്ദ്രമായ്;
ദിവ്യമായ്;
തീർന്ന
അവിൽപ്പൊതി;

*സാധകം ചെയ്‌വൂ; പ്രതി-
നിമിഷം നിമേഷം!

2.

താഴെ യിറങ്ങി;
കഠിനമാം യാത്രയിൽ
സ്വേദകണങ്ങളിൽ
മുങ്ങിയ,
നിത്യദാരിദ്ര്യം
കൊടും വേവിൽ ഹോമിച്ച;
സത്യഭാവത്തെപ്പുണരുന്നു; ഭക്തിതൻ
പാരമ്യമേതോ നിരാമയ-
നിരുപമനിർഗുണ-
നിരാകാരനിത്യമാം
*ബോധമയത്തിൽ
സമഷ്ടിയിൽ;
*മഹസ്സിൽ
സംലയിക്കുന്നു;
മൌനമാമേകത്തി-
ലമരം ജ്വലിക്കുന്നു.
----------------------------------------
കുറിപ്പ്
---------------
*Energy,
Quantum Theory,
Particle Physics
*Present,
This Moment.
*Repeat
The Wheel
സുദർശനചക്രം
*7th Sense
ചൈതന്യം, ഉണ്മ,
The Self
*Meditation
ധ്യാനം
*ചൈതന്യം
*ഗുരുദർശനം
തത്ത്വമസി
അഹം ബ്രഹ്മാസ്മി

ഗുരു= ഭാരതീയഗുരു പരമ്പര
------------------------------------------------------
dr.k.g.balakrishnan  തോന്നൽ
amazon author
2-5-2016
--------------------------------------------------------







4.
*മഴ! മഴ! മാമഴ!
----------------------
1-5-2016
ഡോ.കെ.ജി. ബാലകൃഷ്ണൻ
------------------------------------------

ആശാരിമൂലയിൽ
കാര് കണ്ടു;
ആശാനികേതം
മിഴി മൊഴിഞ്ഞു.

വേഴാമ്പലുള്ളിൽ-
ക്കിനാ മെനഞ്ഞു
മഴയുടെ പാട്ടി-
ന്നിഴ കടഞ്ഞു;
ഈണം പുതുക്കി-
പ്പുതുക്കി യുറങ്ങാതെ
മാനത്ത് കൺ നട്ടു
കാത്തിരുന്നു.

ആരിയമ്പാടത്ത്
വേലനടത്തുവാൻ
ശാരികപ്പക്ഷികൾ
നോമ്പുനോറ്റു.

മേളത്തിൽത്താമര-
ത്താലത്തിലായിരം
ചോളക്കതിർക്കുല
ജാലമാടും
ആനന്ദമാധുരി
കോരിക്കുടിച്ചു പൊൻ -
താരങ്ങൾ മാനത്ത്
കണ്മയങ്ങി!

പാലൊളിച്ചന്ദ്രിക
നാളെ വരാമെന്ന്
നീരസമെന്യേ
യൊഴി പറഞ്ഞു.

പുതുമഴപ്പെയ്ത്തിന്റെ
മധുരം നുണയ്ക്കുവാൻ
കൊതിയൂറി;
പോകുവാൻ
മടികാട്ടി; ശശിലേഖ

മാമരക്കൊമ്പിലും
മേട്ടിലും കാട്ടിലും
 ആരാരും
കാണാതെ
കാണാമറയത്ത്
കോലോളം ദൂരത്ത്
കാത്ത്നിന്നു!

മീനക്കൊടുംചൂടിൻ
നൊമ്പരമാറ്റുവാൻ
പൂമരക്കൊമ്പിലെ-
ക്കൂട്ടിൽ നിന്നോ,

വറ്റാതെ കണ്ണുനീരാറായ്
മയങ്ങുന്ന
വറ്റാപ്പുഴയുടെ
ചൊടിയിൽ നിന്നോ,

ഇറ്റിറ്റു ദാഹനീ-
രിഛിച്ചു രാപ്പകൽ
സ്വപ്നം കൊരുക്കും
തൊടിയിൽനിന്നോ,

ചെറ്റു തേൻ തുള്ളിയി-
ലേതോ പഴംപാട്ടി-
നിറ്റ് തുളിച്ച്
കാറ്റോടിയെത്തുന്നിതാ!

എത്ര കുഴിച്ചും പിഴിഞ്ഞുമീ
യമ്മയെ
ചിത്രവധം ചെയ്യുമെന്നിലെ
ക്രൂരത
ഇത്തിരിപോലും
കരുതാതെ-
യെത്രയും
കൃത്യമാ-
യെത്തുന്നു
തെക്കൻ മഴമുകിൽ-
അമ്മതൻ സ്നേഹമായ്
നിത്യമായ്
കാരുണ്യ-
ദീപ്തമാം സ്തന്യമായ്!
ആനന്ദബാഷ്പമായ്!

ആരോ പറഞ്ഞു:
"ഈ
കാവിന്റെ ചാരെ പ-
ണ്ടാറായിരം പറ
നെല്ലുകൊയ്യും
പാടം വിളഞ്ഞു
പൊന്നാട വിരിച്ച പോൽ
ചന്തം വിതറുകയായിരുന്നു.
പറവകൾ ദൂരത്തുനിന്നു
പറന്നു വന്നുൽസവം കൂടി-
ത്തിരിച്ചു പോകും!
പാഥേയമായിക്കതിർക്കുല
ചുണ്ടിലും,
സ്വാദേറുമോർമ്മ നാത്തുംപിലും,
നാളെയും
കാണാം നമുക്കെന്ന
മോഹമുൾപ്പൂവിലും!"

2.

കാലം കഴിഞ്ഞു നെൽപ്പാടം
നികന്നു; പൊൻ താരം മറഞ്ഞു;
,വില്ലയും ഫ്ലാറ്റും നിറഞ്ഞു;
നിലാവിനു പോലും
കടുപ്പം കവിഞ്ഞു;
നീർ പ്ലാസ്റ്റിക്ക്കുപ്പിയിൽ
പാലിലും മാമ്പഴനീരിലും
തേനിലും മേലേ-
വിലയാർന്ന
ദുർലഭവസ്തുവായ്.

3.
ആശാരി മൂലയിൽ കാര് കണ്ടു; കവി
ദേശാന്തരത്തിനിറങ്ങി പോലും!
മഴനനഞ്ഞാധിയകറ്റുവാനോ;
പുഴ കവിയുന്നത്  കാണുവാനോ!

4.
മഴയുടെ യാർപ്പും വിളിയും
വെടിക്കെട്ടും!
*മഴ! മഴ! മാമഴ!
കൂട്ടുകാരേ!
"ഇവിടെയും വെള്ളം;
അവിടെയും വെള്ളം;
എവിടെ കുടിനീര്
കൂട്ടുകാരേ!"


കുറിപ്പ്
-----------------------------
*തിരഞ്ഞെടുപ്പ്
----------------------------------


-------------------------------------------------------