Thursday 31 March 2016

സ്വരബിന്ദു 7.
7. സ്വരബിന്ദു
------------------------------------------
ഡോ കെ.ജി.ബാലകൃഷ്ണൻ
----------------------------------------

ഏഴുലകങ്ങളുമേഴർണ്ണവങ്ങളു-
മേകസ്വരത്തിനന്തവർണ്ണങ്ങളും
ചേതോഹരം സാരധാരാവിശേഷവും
സാധർമ്മ്യമില്ലാ സുസൂക്ഷ്മസുഗന്ധവും
രാപ്പകലെന്ന മരീചികക്കാഴ്ചയു-
മാ പ്രതിഭാസ-
പ്രതിധ്വനിയല്ലയോ!

കത്തുന്നു സൂര്യൻ പ്രകാശം പരക്കുന്നു
ചിത്തത്തിൽ സത്യമുണരുന്നു;
രാപ്പകൽ
ഭൂഗോളസൃഷ്ടിയാമേതോ കിനാവിന്റെ
സാകല്യഹീനമാം
സംഭ്രാന്തിയല്ലയോ!

2.
നീറും വെയിലും
കുളിരും നിലാവും
നേരമാമില്ലാത്ത
നേരും
കാലക്കറക്കവും
സൂര്യായനങ്ങളും
നേരായ നേരിൻ
വിലാസം!

3.
ജാലം കളിക്കുന്ന
നീലക്കറുമ്പന്റെ
കോലക്കുഴലിന്റെ
മേളം!
രാഗങ്ങൾ കോടാനുകോടി
ചമയ്ക്കുന്ന
ഗോപാലബാലന്റെ
താളം!
താളത്തിനൊത്തു
മുളങ്കുഴലൂതുന്ന
മന്ദസമീരണഗാനം!
ഗാനം വിടർന്നു സുഗന്ധം
പൊഴിക്കുന്നു
പ്രേമവിവശമാം
രാധാഹൃദന്തത്തി-
ലായിരം
താമര
പീതാംബരത്തിൽ
നിറന്നോ!


4.
ചെന്താമാരക്കണ്ണനുണ്ണി തൻ ചുണ്ടിലെ
ചിന്താസുജന്യമാം ഗീതാമൃതം
സന്ദേഹമെന്യെയനുഭവിക്കുന്നു നാം
വില്ലാളിവീരനാം പാർഥനൊപ്പം!

അക്ഷരമോരോന്നുമക്ഷരം താനെന്നു
ലക്ഷണം ചാർത്തുന്ന സത്യഗീതം
വൃക്ഷങ്ങൾ പോലുമുരുവിട്ടിടുന്നുവോ
ലക്ഷങ്ങൾ ലക്ഷങ്ങളേറ്റു പാടുന്നുവോ
പക്ഷം പരത്തിപ്പറക്കുന്നുവോ പാരി-
ലിഷ്ടം പകർന്നു പൊലിക്കുന്നുവോ!
------------------------------------------------------------
സ്വരബിന്ദു 7.
7. സ്വരബിന്ദു
1-4-2016
ഡോ.കെ,ജി.ബാലകൃഷ്ണൻ
-------------------------------------------------------------      
























  

Wednesday 30 March 2016

സ്വരബിന്ദു 6.
7. *അഗ്നി
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------
31-3-2015
-------------------------------------------
അക്ഷരപ്രകാശമാ-
മത്ഭുതപ്രതിഭാസം
യക്ഷഭൂവുണർത്തുന്ന
ചിത്രചിത്രണസത്യം!

സൂര്യദേവനിൽ സാര-
നിത്യമാമൂർജ്ജം; രക്തം;
കാര്യകാരണം; ജീവ-
ധാര തൻ പ്രവിന്യാസം!

*ചലനമനന്തമാം ജ്വലനം
ശ്വാസോച്ഛ്വാസം;  സമ്പൂർണ്ണ-
സമാഹാര-
തുലനം പാരസ്പര്യം;
സുരബിന്ദുവാമക്ഷം!

ഏകമാമൊന്നാം പൂജ്യം;
വ്യാകുലരഹിതമാം
മൂകസംഗീതം രാഗ-
മയുതമനുപമം!

അറിവെന്നാചാര്യന്മാ-
രരുളിച്ചെയ്താർ; കാല-
മറിയാ തരംഗിണി
വൃത്തചാരിണി ഗംഗ!

നാകനർത്തകി; പഞ്ച-
ഭൂതവാഹിനി; നാദ-
ബോധദായിനി സാക്ഷാൽ
സങ്കല്പസരസ്വതി!

വീണയായ് പരബ്രഹ്മ-
ധാരിണി വാണീദേവി;
ക്വാണമായ്,സുഗന്ധമായ്‌
നിറയും പരാശക്തി;

പ്രകൃതി; പ്രകൃത്യംബ;
സുന്ദരി;സുകേശിനി
സുകൃതി; സുഹാസിനി;
മൃദുഭാഷിണി ദേവി!

ശക്തനും പ്രകൃതിയു-
മൊന്നുചേരുമ്പോൾ ചിത്തം
രക്തമായ് വിജ്ഞാനമായ്‌
സർവ്വമായുണരുന്നു!

ആയതാം *ത്രേതാഗ്നിയിൽ
വ്യാപരിക്കുന്നൂ നേരാം
ഗായനം; ഓങ്കാരമായ്
ശംഖൊലി- നാദബ്രഹ്മം!
-----------------------------------------------------
കുറിപ്പ്
---------------------
*Mystic Fire, Nuclear Power
*Zero is not Void
*മൂന്ന്‌ പരിശുദ്ധ അഗ്നികൾ
-------------------------------------------------------
സ്വരബിന്ദു 6.
7.അഗ്നി
ഡോ കെ.ജി ബാലകൃഷ്ണൻ
1-4-2016
--------------------------------------------------------














 

സ്വരബിന്ദു 5.
7.*സാഗരം
ഡോ കെ ജി ബാലകൃഷ്ണൻ
30-3-2016
---------------------------------------------

ഓരോ നിമിഷവു മോരോ പുതുരാഗ-
ധാരാമൃതം നിന്നിലാര് പെയ് വൂ!
ഉള്ളിന്റെയുള്ളിൽ സുഗന്ധമായെപ്പോഴും
വെള്ളിവെളിച്ചം തുളിപ്പതാരോ!
കാകോളമെല്ലാം കുടിച്ചു തീർക്കുന്നു നീ
സാകൂതമെന്നെത്തുണച്ചിടാനായ്!
സാഗരമെന്നു പേർ തന്നൂ;അഗരമായ്
ലോകപരിരക്ഷ ചെയ്കയാലെ;
സാർത്ഥകമായ് നീയരുളുന്നു ജീവന-
തീർത്ഥമായ് വർഷപ്രഹർഷപുണ്യം!

2,
ഇന്നലെയെ സ്ഫുടം ചെയ്തുസൂക്ഷിപ്പു നീ-
യിന്നായ്പ്പുലരിയായ് കൺ തുറക്കാൻ;
താമരപ്പൂക്കളായ് താരകൾ ഭൂമിയിൽ
സാമസംഗീതം പൊഴിച്ചിറങ്ങാൻ!
സപ്തസ്വരങ്ങളാമപ്സരകന്യകൾ
നൃത്തം ചവിട്ടും തരംഗമായി
ചിത്രം വരയ്ക്കുന്നു മായ്ക്കുന്നു
പിന്നെയും
ഹൃത്തടം സത്യമുരുവിടുന്നു!
കാലം കവിതയായ്; നീലനിലാപ്പുഴ
ജാലം രചിപ്പൂ വിചിത്രമായി!
നാളയെത്തീർക്കുവാനായി
ദിവാകരൻ
കാളുന്നു
ലോഹമുരുക്കൂന്നു
നിത്യമായ്
നാളുകൾ നീളെയുണർന്നിടുന്നു!

3.
രത്നാകരമായി
സത്യധർമ്മങ്ങളെ
ഗർഭഗൃഹത്തി-
ലൊളിച്ച് വെച്ചും
സർവ്വ  പാപങ്ങളും
പുണ്യങ്ങളും തന്നിൽ
നിർമ്മലനിത്യമായ്
സ്വീകരിച്ചും
ചാരുകടാക്ഷങ്ങൾ
രാപ്പകലില്ലാതെ
തീരാത്തിരകളി-
ലന്വയിച്ചും
സർവ്വം സഹിച്ചും
ത്യജിച്ചുമുൾക്കൊണ്ടും
ഗർവം നടിച്ചും
സമസ്യയായും
സ്‌നേഹം പൊഴിച്ചു-
മനന്തമാം സാഗര-
മുള്ളം നിറഞ്ഞു കവിഞ്ഞു-
മുള്ളിൽ-
ക്കള്ളക്കറുമ്പ-
നനന്തമാം ബ്രഹ്മമായ്
വിശ്വമായ് വിഷ്ണുവായ്
വിണ്ണായ് വിലാസമാ-
*യൂർജ്ജമായി!

4.
കണ്ണായ് മനസ്സായ് സനാതന-
സത്യമായ്
*സൌന്ദര്യമാ-
മനുഭൂതിയായി!
----------------------------------------------
കുറിപ്പ്
---------------
  *പ്രളയപയോധി
   * Quantum Theory
*സൌന്ദര്യലഹരി
-----------------------------------------------
സ്വരബിന്ദു 5.
7. സാഗരം
31-3-2016
-----------------------------------------------




 

   





Tuesday 29 March 2016

സ്വരബിന്ദു 4.
7.*വീർപ്പ്
ഡോ കെ ജി ബാലകൃഷ്ണൻ
29-3-2015
-------------------------------------------
ഒരു വീർപ്പ് കൂടിയെ-
ന്നോരോ നിമേഷവും
കരുണാമയൻ
കണ്ണനൂതുമല്ലോ!

പൂനിലാവിറ്റുന്ന
 പുല്ലാങ്കുഴലിൽ നി-
ന്നായിരമാമ്പൽ
വിരിയുമല്ലോ!

മാനത്ത് കണ്ണെത്താ
ദൂരത്ത് താരങ്ങൾ
താരാട്ട് കേട്ട് കൺ-
ചിമ്മുമല്ലോ!

ആഴിതന്നാഴത്തി-
ലേഴിലംപാലകൾ
ചേലിൽ നിരനിരെ-
പ്പൂക്കുമല്ലോ!

കാഞ്ചനചെപ്പു
തുറക്കുന്ന കൊന്നകൾ
പാന്ഥനു ചാമരം
വീശുമല്ലോ!

പൂന്തണൽ തീർത്തു
പൂമെത്ത വിരിച്ചു ന-
ട്ടുച്ചതൻ വേവ്
കെടുക്കുമല്ലോ!

നീലക്കുറിഞ്ഞികൾ
പൂക്കുന്നപോലെ കൺ-
പീലികളിൽ കാവ്യ-
മിറ്റുമല്ലോ!

നാവിൽ നിരന്തരം
രാഗവസന്തങ്ങൾ
ഭൂവിന് പണ്ടം
പണിയുമല്ലോ!

പുത്തനായ് വീണ്ടും
പുതുപട്ടുടുക്കുന്നു;
മെത്ത വിരിക്കുന്നു
കാവ്യകന്യ;

പുതുമാരനെത്തുന്ന
നിമിഷമിങ്ങെത്താ-
ഞ്ഞെരിപൊരി കൊള്ളും
കരളുമായി!

ഉള്ളിലെത്തേന്മഴ
കണ്ണിലും കാതിലും
വെള്ളിവെളിച്ചം
തുളിതുളിക്കെ

പെയ്യും കുളിരിന്
പിന്നണി പാടുന്നു
മെയ്യും കിനാക്കളു-
മൊന്നുപൊലെ!

2.
 വള്ളിച്ചെടികളും
പുള്ളിപ്പശുവിന്റെ-
യിള്ളക്കിടാവും
കുളിക്കുന്നു
തെന്നലിൽ!

വേനലിൻ തീയാട്ട-
മേതും നിനയ്ക്കാതെ
ഗാനം ചുരത്തുന്നു
മന്ദസമീരണൻ!

ആടുന്നു പാടുന്നു
കോൽക്കളിത്താളങ്ങൾ
തേടുന്നു മാമര-
ക്കൂട്ടങ്ങൾ നീളവേ.

ചാരുവിലാസങ്ങ-
ളൊക്കെയുമൊക്കെയും
നേരാമൊരു വീർപ്പിലൂറും
തുടിപ്പിന്റെ
ലീലയാമൊന്നിന്റെ
ജാലപ്പെരുമക-
ളാണെ-
ന്നാണയിടുന്നു
പൊൻ താരകങ്ങൾ!


3.
ഓരോരൊ വീർപ്പിലും
ജീവരാഗം തൂവു-
മാരാമമാം വന-
മന്തരംഗം
സാരമായ് സത്യസുഗന്ധം
ചുരത്തുന്നു;
കാരണം കാര്യമായ്
രൂപമാർന്നു!

ഞാനാം ചരത്തിന്റെ
പാപങ്ങളൊക്കെയും
താനകപ്പൂവിലെ
ധ്യാനപദ് മ-
ചാരുകടാക്ഷത്താൽ
നീരാജനം ചെയ്തു
നീരസഹീനമായ്
ശുദ്ധമാക്കി;

ജീവകണങ്ങളാം
സ്ഞ്ജീവനിയുടെ
നീരും മധുരവും
നാവിലിറ്റി;

ഭൂവിനെപ്പച്ചപുതപ്പിച്ചു
ദൂരെനിന്നാകാശ-
നീലയിൽ ചാരുതയേറ്റി വിൺ-
ജാലവിലാസത്തിൽ
ജീവനുണന്നു
വിളക്ക് കൊളുത്തിയ
നാളമായ്
ഏകമായ്
ധന്യമായ്
തീർത്തു
വിചിത്രമായി!

4.
മുനി പണ്ടു പണ്ടേ
വനാന്തരാളങ്ങളിൽ
തപവും ജപവുമാ-
യറിവ് തേടി.

ഉള്ളിലേക്കുള്ളിന്റെ
യുള്ളിൽ നിന്നിറ്റിയൊരുള്ളത്
മാത്രമാമുള്ളതെന്നും
ആദിയുമന്തവുമില്ലാ
അതല്ലാതെ
ഇല്ല മറ്റൊന്നുമെന്നുള്ള സത്യം
ഉള്ളിലുറപ്പിച്ചു തന്നു;
മറ്റുള്ളത്
കള്ളമാണെന്നും
പറഞ്ഞു വയ്ച്ചു!


5.
ഭാരതമിന്നുമുണർത്തുന്ന ശീലിന്റെ
സാരമിതൊന്നേ
പരമപ്രധാനം!

നിറവിൻ  നിറവായറിവിൻ  പ്രകാശമായ്
നിറയും നിറപറ വയ്ക്കാം
*ഋഷിക്ക് ഞാൻ!
---------------------------------------------------------------------
കുറിപ്പ്
---------------
   *Respiration (Inspiration + Expiration
=life)
At birth the infant takes its first breath by crying. It gets oxygen. Its lungs are activated.
This process is repeated.
At the time of death the last breath is ended in an expiration. Thus the person is expired.
The process comes to an end.

*ഋഷി= ഗുരു
----------------------------------------------------------------------------------------------------------
സ്വരബിന്ദു ഭാഗം 4.
7. വീർപ്പ്
ഡോ കെ ജി ബാലകൃഷ്ണൻ
29-3-2016
----------------------------------------------------------------------------------




 







 




  

Monday 28 March 2016

സ്വരബിന്ദു 4.
7.*വീർപ്പ്
ഡോ കെ ജി ബാലകൃഷ്ണൻ
29-3-2015
-------------------------------------------
ഒരു വീർപ്പ് കൂടിയെ-
ന്നോരോ നിമേഷവും
കരുണാമയൻ
കണ്ണനൂതുമല്ലോ!

പൂനിലാവിറ്റുന്ന
 പുല്ലാങ്കുഴലിൽ നി-
ന്നായിരമാമ്പൽ
വിരിയുമല്ലോ!

മാനത്ത് കണ്ണെത്താ
ദൂരത്ത് താരങ്ങൾ
താരാട്ട് കേട്ട് കൺ-
ചിമ്മുമല്ലോ!

ആഴിതന്നാഴത്തി-
ലേഴിലംപാലകൾ
ചേലിൽ നിരനിരെ-
പ്പൂക്കുമല്ലോ!

കാഞ്ചനചെപ്പു
തുറക്കുന്ന കൊന്നകൾ
പാന്ഥനു ചാമരം
വീശുമല്ലോ!

പൂന്തണൽ തീർത്തു
പൂമെത്ത വിരിച്ചു ന-
ട്ടുച്ചതൻ വേവ്
കെടുക്കുമല്ലോ!

നീലക്കുറിഞ്ഞികൾ
പൂക്കുന്നപോലെ കൺ-
പീലികളിൽ കാവ്യ-
മിറ്റുമല്ലോ!

നാവിൽ നിരന്തരം
രാഗവസന്തങ്ങൾ
ഭൂവിന് പണ്ടം
പണിയുമല്ലോ!

പുത്തനായ് വീണ്ടും
പുതുപട്ടുടുക്കുന്നു;
മെത്ത വിരിക്കുന്നു
കാവ്യകന്യ;

പുതുമാരനെത്തുന്ന
നിമിഷമിങ്ങെത്താ-
ഞ്ഞെരിപൊരി കൊള്ളും
കരളുമായി!

ഉള്ളിലെത്തേന്മഴ
കണ്ണിലും കാതിലും
വെള്ളിവെളിച്ചം
തുളിതുളിക്കെ

പെയ്യും കുളിരിന്
പിന്നണി പാടുന്നു
മെയ്യും കിനാക്കളു-
മൊന്നുപൊലെ!

2.
 വള്ളിച്ചെടികളും
പുള്ളിപ്പശുവിന്റെ-
യിള്ളക്കിടാവും
കുളിക്കുന്നു
തെന്നലിൽ!

വേനലിൻ തീയാട്ട-
മേതും നിനയ്ക്കാതെ
ഗാനം ചുരത്തുന്നു
മന്ദസമീരണൻ!

ആടുന്നു പാടുന്നു
കോൽക്കളിത്താളങ്ങൾ
തേടുന്നു മാമര-
ക്കൂട്ടങ്ങൾ നീളവേ.

ചാരുവിലാസങ്ങ-
ളൊക്കെയുമൊക്കെയും
നേരാമൊരു വീർപ്പിലൂറും
തുടിപ്പിന്റെ
ലീലയാമൊന്നിന്റെ
ജാലപ്പെരുമക-
ളാണെ-
ന്നാണയിടുന്നു
പൊൻ താരകങ്ങൾ!


3.
ഓരോരൊ വീർപ്പിലും
ജീവരാഗം തൂവു-
മാരാമമാം വന-
മന്തരംഗം
സാരമായ് സത്യസുഗന്ധം
ചുരത്തുന്നു;
കാരണം കാര്യമായ്
രൂപമാർന്നു!

ഞാനാം ചരത്തിന്റെ
പാപങ്ങളൊക്കെയും
താനകപ്പൂവിലെ
ധ്യാനപദ് മ-
ചാരുകടാക്ഷത്താൽ
നീരാജനം ചെയ്തു
നീരസഹീനമായ്
ശുദ്ധമാക്കി;

ജീവകണങ്ങളാം
സ്ഞ്ജീവനിയുടെ
നീരും മധുരവും
നാവിലിറ്റി;

ഭൂവിനെപ്പച്ചപുതപ്പിച്ചു
ദൂരെനിന്നാകാശ-
നീലയിൽ ചാരുതയേറ്റി വിൺ-
ജാലവിലാസത്തിൽ
ജീവനുണന്നു
വിളക്ക് കൊളുത്തിയ
നാളമായ്
ഏകമായ്
ധന്യമായ്
തീർത്തു
വിചിത്രമായി!

4.
മുനി പണ്ടു പണ്ടേ
വനാന്തരാളങ്ങളിൽ
തപവും ജപവുമാ-
യറിവ് തേടി.

ഉള്ളിലേക്കുള്ളിന്റെ
യുള്ളിൽ നിന്നിറ്റിയൊരുള്ളത്
മാത്രമാമുള്ളതെന്നും
ആദിയുമന്തവുമില്ലാ
അതല്ലാതെ
ഇല്ല മറ്റൊന്നുമെന്നുള്ള സത്യം
ഉള്ളിലുറപ്പിച്ചു തന്നു;
മറ്റുള്ളത്
കള്ളമാണെന്നും
പറഞ്ഞു വയ്ച്ചു!


5.
ഭാരതമിന്നുമുണർത്തുന്ന ശീലിന്റെ
സാരമിതൊന്നേ
പരമപ്രധാനം!

നിറവിൻ  നിറവായറിവിൻ  പ്രകാശമായ്
നിറയും നിറപറ വയ്ക്കാം
*ഋഷിക്ക് ഞാൻ!
---------------------------------------------------------------------
കുറിപ്പ്
---------------
   *Respiration (Inspiration + Expiration
=life)
At birth the infant takes its first breath by crying. It gets oxygen. Its lungs are activated.
This process is repeated.
At the time of death the last breath is ended in an expiration. Thus the person is expired.
The process comes to an end.

*ഋഷി= ഗുരു
----------------------------------------------------------------------------------------------------------
സ്വരബിന്ദു ഭാഗം 4.
7. വീർപ്പ്
ഡോ കെ ജി ബാലകൃഷ്ണൻ
29-3-2016
----------------------------------------------------------------------------------
 
   


















    





  








Sunday 27 March 2016

സ്വരബിന്ദു 3.
7. ശ്വാസം
------------------------
ഡോ കെ.ജി.ബാലകൃഷ്ണൻ
28-3-2016
---------------------------------------------

ജീവരാഗത്തിന്നാദ്യ-
സ്പന്ദമായ് നീയെന്നുള്ളിൽ
ഭാവഗാനമായ് രൂപഹീന-
ശാശ്വതസത്യം!

നാഭിനാളികയാലെ-
ന്നമ്മതൻ ശ്രുതിശുദ്ധ-
മാഭിജാത്യവും നവം-
നവമായ് മേളിക്കുന്നു!

എങ്ങുനിന്നെപ്പോഴെന്നു-
മറിയാ സുകൃതമായ്-
ത്തിങ്ങുമീ നിരാകാര-
നിത്യസൌന്ദര്യം സത്യം!

വനമാലി തൻ കോല-
ക്കുഴലിൽ സ്വരമായും
ഭുവനത്രയങ്ങളിൽ
നിറയും ജ്യോതിസ്സായും

അഗ്നിയായരുണനി-
ലംഭസ്സായ്പ്പയോധര-
വ്യാപ്തിയിൽ സുഗന്ധമാ-
യുർവിതൻ ഹൃദന്തത്തിൽ!

നാദമായ് നീലവ്യോമ-
സന്നിധാനത്തിൽ പ്രേമ-
ഗീതമായ് സമഷ്ടിയിൽ
സൂത്രമായ് കരണത്തിൽ!

ആദിയുമനന്തവു-
മന്തവുമതിഗോപ്യ-
ഭൂതിയാമാവിഷ്കാര-
മരുളാനാവാ മൌനം

*അറിവാം നവരത്ന-
 ശൂന്യപേടകം തന്നിൽ
നിറവായ്‌ ചിദാനന്ദ-
ധാരയായ്,

അനശ്വര-
ശ്വാസമായ്‌
വിരാജിക്കും
സാരനിർഗ്ഗുണ-
സാരസാരമീ
ചിരം  *ചിത്രം!
-----------------------------------------------
സ്വരബിന്ദു  ഭാഗം 7.
3 ശ്വാസം
28-3-2015
-----------------------------------------------
കുറിപ്പ്
------------------
*ഗുരുദർശനം(ഭാരതീയ ദർശനം) 
 *ഉണ്മ, Infinite Consciousness
---------------------------------------------------


















Thursday 24 March 2016

സ്വരബിന്ദു ഭാഗം.2
7. മേഘം
26-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------
പ്രണയവിരഹിയാം
*യക്ഷന്
സന്ദേശവാഹകൻ;നീ കാല-
മേചകം; *കണ്ണന് കാന്തി
പകരുവോൻ!

മഴയായി; മണ്ണിൽ
മലരായ് വിരിയുവോൻ;
കുളിരായിയുള്ളിൽ
മദമായുണരുവോൻ;
ബീജാങ്കുരമായി
ജീവരാഗം മൂളി
ഭൂവിൽ സുഗന്ധ-
മുണർത്തുവോൻ;
വേവും പകലിന്റെ
 ദാഹമകറ്റൂവോൻ;
രാവിനു മോഹം
നിറയെ നിറയ്ക്കുവോൻ!

രാമഴയായ് പെയ്ത്
പെയ്തെന്നകംപൊരുൾ
സാരസമൃദ്ധം
കവിതയുടെയുറവയാം
തീരാവെളിച്ചമാ-
യൊരു തോന്നലിൻ
പ്രേമവായ്പായ്‌;
മുനിയൂടെ
സാമവേദത്തിനിനിപ്പാ-
മൊന്നുമില്ലായ്മയായ്;
നാവിൽ ഹരിശ്രീ കുറിക്കും
കുതുകമായ്;
പുതുമയായെന്നും ലസിക്കും
ഗഗനമായ്!

ആകാശഗംഗയായ്-
ഗംഗാധരനുടെ
ചിന്തയിൽ;
ഗംഗോത്രി തന്നിൽ;
ഹിമാലയപുത്രിയായ്
വാഴും പ്രഭാവമായ്;
ഭാരതഭൂവിൽപ്പിറന്നു
*പിതാമഹനമ്മയായ്;
 ഞാനെന്ന ഭാവമില്ലാതെ
സമതലകേദാരഭൂവിൽ-
ച്ചരാചരചിത്തം കുളുർപ്പിച്ചു
രത്നാകരത്തിലലി-
ഞ്ഞലിഞ്ഞിന്നായി;
*ഇക്ഷണമായി;
നിരന്തരമായി;
ആവർത്തമായി;
സുദർശനചക്രമായ്;
കാലമായർദ്ധനാരീശ്വര-
ഭാവമായ്;
ഏകമായ്;
അൺഡവും ബീജവു-
മൊന്നായ്
സമസ്തമായ്
ഭ്രൂണമാം
മൂലകോശത്തിൻ
സുസൂക്ഷ്മനിരാകാര-
മൌനമായ്!
-------------------------------------------------
 
കുറിപ്പ്
----------------------
*മേഘസന്ദേശം (കാളിദാസൻ )
*ശ്രീമദ് ഭാഗവതം
*മഹാഭാരതം
*ഗംഗാപ്രവാഹം
(ഊർജ്ജകണപ്രവാഹം
quantum theory)
--------------------------------------------------

സ്വരബിന്ദു ഭാഗം 2
7.
മേഘം 26-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------------------
 

















സ്വരബിന്ദു ഭാഗം 1.
7. ചലനം
25-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
പൂങ്കാറ്റിൽ വിരിയുന്നു
പൂമണം; ചൊരിയുന്നു
പൂങ്കാവിൽ പുതുമലർ;
മാധവം വരവായി!

ഉണരുന്നു മണ്ണിൻ
മനസ്സിലുമുൺമയാം
ഗുണഹീനനിത്യം;
സുരരാഗവിസ്മയം!

2.
യമുനാപുളിനത്തി-
ലാരഭിരാഗത്തി-
ലാമോദഗീതം
കരകവിഞ്ഞു!

തീരാനിലാവിൻ
നിലവിളക്കിൽ നൂറു
തിരി തെളിയിക്കുന്നു
നീലവാനം!

അകലെ നിന്നേതോ
കുഴൽവിളി കേൾക്കുന്നു;
മായാമനോഹരൻ
കണ്ണനാവാം!

കള്ളന്റെ കാമിനി
രാധിക തന്നുടെ-
യുള്ളം മദിച്ചു
തുള്ളുന്നതാവാം!

അല്ലായ്കിലേതോ
ഇണപ്പക്ഷി വേപഥു
ഇല്ലാനിമേഷം
തുടിച്ചതാവാം!

കാറ്റ് മുളംതണ്ടി-
ലൂതി
ശ്രുതിയുടെ
മാറ്റുരയ്ക്കും
പാഴ്ശ്രമത്തിലാവാം!

മുനിയുടെ യുള്ളിലെ
മൌനം സുരാഗമായ്
കിനിയും സുഗന്ധം
മിഴിഞ്ഞതാവാം!

ആകാശഗംഗാ-
പ്രവാഹമുനണർത്തുന്ന
നാകനിനാദ-
ധ്വനിയുമാവാം!

ആകെയെൻ
ഉള്ളും
ആനന്ദഭൈരവി
മൂകമായ് സാധകം
ചെയ്കയാകാം!

ആ സ്വരബിന്ദുവിൻ
സംഗീതമല്ലെ നാ-
മാസ്വദിക്കുന്നതാം
നാദബ്രഹ്മം!

നിമിഷം- നിമേഷം
ചലനമാകുന്നു നീ;
നിമിഷമേ!
നിൻ സ്പന്ദ-
മനുഭൂതിയെൻ പൊരുൾ !
ജീവരാഗം!
------------------------------------------------
സ്വരബിന്ദു ഭാഗം 1
7. ചലനം
25-3-2016
ഡോ.കെ.ജി.ബാലകൃഷ്ണൻ
--------------------------------------------------------























Wednesday 23 March 2016

സ്വരബിന്ദു ഭാഗം 7.
6. ആത്മഗീതം
24-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
ആഴമായാഴമാ-
യാഴുമ്പൊഴാനന്ദ-
മേഴാമറിവായ്
മിഴിതുറക്കും!

ആ "ഗുണശൂന്യമാം
പരിപൂർണനിശ്ചല-
മതിഗോപ്യമെ"ന്ന്
*ഗുരു മൊഴിഞ്ഞു!

അതുമാത്രമതുമാത്ര
മതുമാത്രമേ സത്യ-
മതുതന്നെ നിറവാ-
യുദിച്ചു പൊങ്ങും

"കോടി
ദിവാകരരൊത്തുയരും
പടി"
ജ്യോതി പരന്നു
വിളങ്ങുമതെന്നും
അരുളി *മഹാമുനി;
അറിവതുതാനെ-
ന്നറിയണമെന്നും;
അറിയാ ഭ്രമമാം
പുറമിത് വെറുതെ
നിറമായ് *മായാമൃഗമായ് -
അകലെ യനന്തത
നീളും
സരണികളറിയാ
മിഥ്യകൾ; നിറഭേദങ്ങൾ!

2.
ഭാരതമെന്നേ
*പാടിയുണർത്തിയ
തീരാ നേരത്
തേടിയലഞ്ഞ്
വലഞ്ഞ്
നിലാവൊളി കണ്ട് ഭ്രമിച്ച്
മനുഷ്യൻ;
പുതുമദലഹരിയിൽ;
വഴിയറിയാതെ............
മഴയുടെ യതിരുകൾ
തേടും *ബാലകകുതുകം
പോലെ!

കുറിപ്പ്
---------------
*ഋഷി
*ഋഷി
*മരീചിക (മാരീചൻ ഓർക്കുക )
*ശ്രുതി
*Modern Science

-----------------------------------------
സ്വരബിന്ദു ഭാഗം 7.
6.ആത്മഗീതം
24-3-2016
ഡോ കെ.ജി .ബാലകൃഷ്ണൻ
-----------------------------------------------



 







         

Tuesday 22 March 2016

സ്വരബിന്ദു 7.
5. അക്ഷയപാത്രം
23-3-2016
ഡോ കെ ജി.ബാലകൃഷ്ണൻ
----------------------------------------------
എത്ര യെടുത്താലുമത്രയു-
മത്രയും
സ്വപ്നം നിറയുന്നു
ചിത്തഭൂവിൽ!
വൃത്തമതത്രയും കൃത്യമായ്
വിസ്മയ-
ചിത്രം മെനയുന്നു
സത്യമാമായി!

ആ സത്യമെപ്പോഴുമുള്ളിൽ
നിറയ്ക്കുന്നു
തേനൂറുമേതോ
പവിത്രരാഗം!

ആ രാഗമായിരം
വർണവിശേഷമായ്
തീരാ സുഗന്ധം പരത്തിടുന്നു
ശ്രീരാഗമായെന്നറിവേഴിൽ നിത്യം
ചാരുത ചാർത്തുന്നു കാവ്യമായി!

കോലക്കുഴൽവിളി
കേൾക്കുന്നു
ദൂരെയെൻ
ബാലഗോപാലകൻ
സാരരൂപൻ
രാധികയോടൊത്ത്
വൃന്ദാവനത്തിലെ-
ച്ചിന്താനികുഞ്ജത്തി-
ലാടിടുന്നു
ആനന്ദനർത്തനം;
 പ്രേമമിതൊന്നു താ-
നക്ഷയപാത്രമാ-
മന്തരംഗം!

2.
ഏഴു നിറങ്ങളും
ഏഴു സ്വരങ്ങളും
എഴാമറിവായ്
പ്പരിലസിക്കും
സുന്ദരസ്വപ്നമാം
പൊന്നളുക്കാകുമെ-
ന്നന്തരാത്മാവിന്റെ
ജീവരാഗം!
-------------------------------------------
സ്വരബിന്ദു 7.
5. അക്ഷയപാത്രം
23-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
























Monday 21 March 2016

സ്വരബിന്ദു 7.
4. വെയിൽ
ഡോ കെ ജി ബാലകൃഷ്ണൻ
22-3-2016
---------------------------------------------

ആതപമാണ് നീ;
ഭൂവിത് നിർജ്ജീവ-
ഭൂതമായ് മൂകം
മണൽപ്പറമ്പായ്-
ത്തീരുമായിരുന്നേനെ;
ഹേ! ആദിത്യദേവ!
സുകൃതമാകുന്നു നീ!

മകരപ്പുലരിയി-
ലിളവെയിൽ കായും
സുഖമെൻ മനസ്സിൽ
കുളിർ കോരിടുന്നു.

അമ്മതൻ മാറത്ത്
ചായുറങ്ങും പൈത-
ലാളെന്ന പോലൊരു
തോന്നലുൾപ്പൂവിൽ
മധുകണമാകുന്നു.

ഒരു മൃദുമാരുതൻ
താരാട്ട് മൂളുന്നു;
ഹൃദയം സ്വരസുധാ-
രാഗം മെനയുന്നു!

ആറു ഋതുക്കളായ്
വട്ടം കറങ്ങുന്ന
ചിത്രം വരയ്ക്കുന്നു;
കാലയവനിക
പൊങ്ങിയും താണും
നിരന്തരം കൃത്യത
ചേലോടെ പാലിച്ചു
പോരുന്നു; നേരം വെളുക്കും
കറുക്കും വെളുക്കുമീ
ചക്രം നിരന്തരം
നിത്യം രചിക്കുന്നു!
സത്യം ജയിക്കുന്നു!

ഏഴു നിറങ്ങളൊ-
ളിഞ്ഞിരിക്കും സ്വര-
മേഴുമൊരേ സ്വരബിന്ദുവിൽ
നീയാം പൊരുളായി;
താരകൾ
പാടും ശ്രുതിയായി;
അന്തമെഴാതുള്ള
അംബരവീഥിയിൽ;
നാദതരംഗമായ്;
ഓങ്കാരബ്രഹ്മമായ്!

2.
നീ നിത്യമാട്ടെ
നിരന്തരമാട്ടെ
നിരാമയമാട്ടെ;
നീ
തന്നെയിപ്പൊൻവെയിൽ!

കാഴ്ചയിൽ കേൾവിയിൽ
നാവിൽ സുഗന്ധത്തിൽ
സ്പർശത്തിൽ
നീയുണർത്തുന്നു
സംവേദനം!

ഇക്ഷണസൂക്ഷ്മത്തി-
ലുയിരിടും കർമത്തിൻ
ലക്ഷണലക്ഷ്യങ്ങൾ
നീതന്നെയല്ലയോ!

ഇക്ഷണമായി-
പ്പരിലസിച്ചീടു-
മക്ഷയപാത്രവും
നീ തന്നെയല്ലയോ!
----------------------------------------------
സ്വരബിന്ദു 7.
 4.വെയിൽ
22-3-2016
ഡോ .കെ ജി ബാലകൃഷ്ണൻ
---------------------------------------------------
















സ്വരബിന്ദു 7.
3.ഭാസ്കരൻ
ഡോ കെ ജി ബാലകൃഷ്ണൻ
21-3-2016
-----------------------------------------

നീ സ്വയം ജ്വലിക്കുന്നു;
കാലമായ്; വെളിച്ചമായ്
ഭൂവിന് ജീവസ്പന്ദ-
ജാലമായ് *സവിതാവായ്!

നിമിഷം നിമിഷമായ്
നീങ്ങുന്നു നേരം
നീയോ
നിമിഷം പോലും മുറ
പിഴയാതെരിയുന്നു!

നീയല്ലോ പ്രഭാകരൻ;
നീയല്ലോ ജ്യോതിർമ്മയൻ;
നീയല്ലോ ദിവാകരൻ;
ത്രേതാഗ്നി തെളിക്കുവോൻ!

കാലമായ്ക്കാലാകാലം
ലീലയാടുവോൻ വിണ്ണിൻ
ജാലകം തുറക്കുവോൻ
ഗഗനം ഭരിക്കുവോൻ!

സാഗരത്തിരകളാൽ
നീരദനിരതീർക്കും
ജീവകാരകൻ; നേരിൻ
നയനപ്രകാശകൻ!

പകലോൻ; പ്രഭാതവും
സന്ധ്യയും തുടങ്ങിയ
*ഭുവനപ്രതിഭാസ-
മൊക്കെ നിൻ മായാജാലം!

സൌരയൂഥത്തിൻ കേന്ദ്ര-
ബിന്ദുവിൽ നിലകൊള്ളും
ഗൌരവസ്വരൂപനാം
രാജാധിരാജൻ ഭവാൻ
ഓരോരോ നിമിഷാംശ-
സൂക്ഷ്മവും നിയന്ത്രിച്ചു
സാരമായ് ചരാചര-
സ്പന്ദമായ് നിലകൊൾവൂ!

നിന്നിലുൾവെളിച്ചമാ-
യുണ്മയായുണർച്ചയായ്
നിന്നിടും നിരാകാര-
നിർഗ്ഗുണസമന്വയം
തന്നെയെന്നിലും  മഹാ-
വിശ്വവിസ്മയത്തിലു-
മെന്ന് മാമുനി ചൊന്ന
പഞ്ചമം പരമാർത്ഥം!

2.
എന്നിൽ നീയൊഴുകുന്നു
*രുധിരം; ജീവസ്പന്ദരൂപകം;
ഒരായിരം മൂലകസമസ്യകൾ
യൌഗികവിലാസങ്ങൾ;
ഇനിയുമറിയുവാനേറെയുണ്ടതിൻ ഭാവ-
സാഗരസംഗീതങ്ങൾ;
ആയതിന്നാഴം വ്യാപ്തം
മേളനം;
ഞാനാം
അജ്ഞൻ
ഇരുളിൽ പരതുന്നു!

കുറിപ്പ്
----------------
*നിരുക്തം  ഓർക്കുക
*ഭൂമിയുടെ തിരിച്ചൽ
സമയം കുറിക്കുന്നു 
*ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ
അറിവ് ഇപ്പോഴും പരിമിതം
---------------------------------------------------------

സ്വരബിന്ദു 7.
4.ഭാസ്കരൻ
ഡോ കെ ജി ബാലകൃഷ്ണൻ
22-3- 2016
------------------------------------------------------------

  
  










Sunday 20 March 2016

സ്വരബിന്ദു 7.
2. *മാർത്താണ്ഡൻ
ഡോ കെ ജി ബാലകൃഷ്ണൻ
21-3-2016
-------------------------------------------
ആഗ്നേയമാണ് നീ-
യാകാശവീഥിയിൽ
സാധകം ചെയ് വത്
യാഗവും യോഗവും!

നിന്നെ പ്രണമിച്ചു
മാമുനി നിത്യവും
സ്വർണം വിളയിച്ചു
ചിന്താസരണിയിൽ!

നീ നിത്യമായ് നിലകൊൾവൂ;
ദിഗന്തങ്ങൾ
നീയെന്ന സത്യം
വിളംബരം ചെയ്യുന്നു!

അൺഡകടാഹത്തി-
ലാദിത്യനാണ് നീ
വിണ്ടലം തന്നിൽ
ക്കെടാവിളക്കും
ഭവാൻ!

ത്രേതാഗ്നി നിന്നി-
ലുണർന്നു പ്രഭാങ്കുര-
നാദമായ് ജീവ-
സ്ഫുരണമായ്;
ഊർജമായ്;
അണ്ഡമമൃതമായ്;
പാഞ്ചജന്യത്തിൽ
പ്രണവമായ്;
കുരുക്ഷേത്ര-
ധർമ്മഭൂവിൽ
കർമ്മകാൺഡ-
നിമഗ്നമായ്!

ആയിരം നാവെഴും
ഘണ്ടാനിനദമായ്,
ആയിരം വർണമായ്
ചിത്രപ്രപഞ്ചമായ്!

വാണിതൻ വീണയിൽ
മൂകസംഗീതമായ്;
രാഗമനന്തമായ്;
സാഗരസപ്തമായ്!

നേരമായ്
നേരമെഴായ്മയായ്
നേരത്തിൽ
നേരും നെറിയുമായ്;
നേരം നിരന്തരം
സാരസന്ദേശമായ്!

2.
നേരമളക്കുവാൻ
സൂചികളുണ്ടായി;
നാഴികയുണ്ടായി;
കാലവുമുണ്ടായി!

ഇല്ലാ ദിനചക്രമുണ്ടായി;
ചാക്രികം
മാധവമാസവും
വർഷഹേമന്തവും
ഇങ്ങനെയാറു
ഋതുക്കളുമുണ്ടായി;
സ്വപ്നങ്ങൾ പൂത്തു പൂങ്കാവന-
മുണ്ടായി!

3..
ഭാസ്കരങ്ങയെ
മാർത്താൺഡബിംബമായ്
നിത്യം നമിക്കുന്നു
നേരറിയുന്നവർ!


കുറിപ്പ്
------------------
*നിരുക്തം ഓർക്കുക
-----------------------------------------------------
സ്വരബിന്ദു 7.
2. *മാർത്താൺഡൻ
ഡോ കെ ജി ബാലകൃഷ്ണൻ
21-3-2016
---------------------------------------------------------


     







 

   


Saturday 19 March 2016

സ്വരബിന്ദു 7.
1. *എഴാംമാളിക
20-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------
ആ *നതോന്നതയുടെ
താളത്തിലൊളിയുന്ന
കാനനഛവിയോർക്കെ
ഭാവനയുണരുന്നു.

"എഴാംമാളിക" തന്നിൽ
വാഴുമാ പ്രഭാപൂരം
ഭാരതഋഷിവാഴ്ത്തും
നിറവാമകം പൊരുൾ!

എന്നിലെ സ്വരബിന്ദു
ജീവരാഗമായുള്ളി-
നുള്ളിലെ മധുകണ-
മക്ഷരം നാദബ്രഹ്മം!

പൊന്നോടക്കുഴലൂതി
പുരുഷൻ;പ്രകൃതിയു-
മൊന്നായി, പരിപൂർണ-
മെന്ന ഭാവനയായി

 വെണ്ണിലാനിറമാർന്ന
മഞ്ഞനൂലിഴ ചേലിൽ-
ത്തുന്നിയ പൂമ്പട്ടിന്റെ-
യംബരപ്രതിഭാസം!

ഏഴു വർണമാമേഴു-
സുസ്വരം, ശ്രീരാഗമാ-
യൊഴുകിയലിയുമാ-
മേഴാം കാലവും, പിന്നെ

*"ആഴമേറും നിൻ  
മഹസ്സാമാഴിയിൽ ഞങ്ങളാകവേ
ആഴലും" സാന്ദ്രാനന്ദ-
മാധുര്യം നുകരലും!

തോഴനാം സുദാമാവാ-
മെന്നിലെ
യനന്തമാ-
മാഴമാണല്ലോ നീയാം
പരമം നിരാകാരം!

2.

അല്ലായ്കിൽ
*ഊർജകണധാരയാം മഹാവിശ്വ-
സല്ലാപം;
*"ഒരു നൂലിൽ കോർത്ത മുത്തുകളല്ലോ"!



കുറിപ്പ്
----------------
*കുമാരനാശാൻ-
"കാവ്യകല അഥവാ ഏഴാമിന്ദ്രിയം"
*രാമപുരത്ത് വാര്യർ
*ഗുരു
*കണാദൻ, Quantum Theory
*ഗീത
---------------------------------------------------------------------
സ്വരബിന്ദു 7.
1. *ഏഴാം മാളിക
ഡോ കെ ജി ബാലകൃഷ്ണൻ
20-3-2016
---------------------------------------------------------------------


   
  





  

സ്വരബിന്ദു 6.
6.അമരം
ഡോ കെ ജി ബാലകൃഷ്ണൻ
19-3-2016
---------------------------------------------

അമരമാണറിവെന്ന്
ഗുരു ചൊന്നു; പൊരുളതി-
കമനീയമാണെന്നു-
മരുൾചെയ്തു;"സൌന്ദര്യ-
ലഹരി"യിലാചാര്യർ
ചിരമാം സുകുമാര-
ഭാവമാമനുഭവം
സ്വരരാഗസുധയായി
ഹൃദയാന്തരാളത്തിൽ
നിറയെ നിറയെ
പകർന്നു തന്നു!

അതുതന്നെ നീയെന്ന്
നീ തന്നെ ഞാനെന്ന്
നേരാമതൊന്നെന്ന്
ഭരതഭൂവിന്റെ
ഓരോ മണൽത്തരി-
യോതുന്നതും മുനി
പാടിയുറപ്പിച്ചു
തന്നതാം പൈതൃക-
മാണെന്നതും, കവി
കാവ്യം ചമച്ചു;
ചിദാകാശവീഥിയിൽ
താരാഗണങ്ങളായ്
നീളെ നിരന്നൊളി
ചിന്തുന്നു കാലമായ്!

ഓരോ പുതുചിന്ത
ശാസ്ത്രം തൊടുക്കവേ,
ആയതിൻ
മൂലസ്ഫുരണം
ഈ മംഗള-
ഭൂവിൽ നിന്നെന്നതാം
സത്യം സിരകളിൽ
ചാർത്തുന്നു കൌതുകം!

പൂർണമെന്നെന്നേയറിഞ്ഞു
മഹാമുനി;
ഒരു തരി പോലും
ഒടുങ്ങില്ലയെന്നും!

നിമിഷമിതിന്നലെയാകുന്നു;
എന്നാൽ
നാളെയായ് വീണ്ടും
പിറക്കുവാനായി
ഈ ഗർഭപാത്രത്തിൽ
ഒളിയുന്നു; സർവ്വം
പരിപൂർണമെന്നേ
പറയുന്നു ശാസ്ത്രവും!

ഓരോ നിമിഷവുമൊന്നിൻ
നുറുങ്ങുകൾ;
നേരാം പ്രകാശപ്പൊലിമ തൻ
തുണ്ടുകൾ!

രാവും പകലുമൊരേ
മിഥ്യ തീർക്കുന്ന-
താണെന്ന നേരാം
ഭൂവിൻ കറക്കം!

സൂര്യനുദിക്കാതെ
അസ്തമിക്കാതെയീ ലോക-
കാര്യങ്ങൾ
നിരന്തരം വീക്ഷിച്ച്
സാമവേദം പാടി
നിർനിമേഷം
സ്വയമെരിയും
വിളക്കായ്
ജീവസ്ഫുരണമായ്!

അമരമായ്
നിത്യനിരന്തര-
മൊന്നിൻ പ്രതി-
ഫലനമായ്;
എന്നുള്ളിലുണരും
സുഗന്ധമായ്‌!
------------------------------------------------
സ്വരബിന്ദു 6.
6. അമരം
ഡോ കെ ജി.ബാലകൃഷ്ണൻ
19-3-2016
---------------------------------------------------




















Friday 18 March 2016

സ്വരബിന്ദു ഭാഗം 6.
 5,*അഭിധാനം
ഡോ കെ.ജി.ബാലകൃഷ്ണൻ
19-3-2016
---------------------------------------------
ഒരു ശബ്ദകോശമെന്നു-
ള്ളിലുണ്ടതിനുടെ
യഭിധാന-
മെന്തെന്നറിഞ്ഞുകൂട!
അറിവെന്നു ഋഷി ചൊന്നു
കവിയത് കവിതയെ-
ന്നുരുവിട്ടു;
കലയെന്ന് സകലതു-
മറിയുന്ന വിദ്വാൻ
സ്വയം ഗ്രഹിച്ചു.

അറുപത്തിനാലുണ്ട്
കലയെന്ന് മാമുനി
നിറവാണതെന്നും
പറഞ്ഞു വയ്ച്ചു!

കലയൊന്നു മാത്രം
കവിതയതെന്നുള്ള
നിലപാടെടുത്തുവെ-
ന്നന്തരംഗം!

സകലവും കലയുടെ
പിരിവുകളാണെന്ന്‌
സ്വരബിന്ദുവാമതിൻ
ധ്വനിയാം പ്രപഞ്ചമെ-
ന്നകമേയറിയുന്നു
കാവ്യകാരൻ!

നിലയറ്റ സംസാര-
ദു:ഖമാം സാഗര-
ജലമെന്നിൽ ഭീതി തൻ
നിഴൽ പരത്താൻ

ഒരു വേള തുനിയുമ്പൊ-
ഴെയ്ക്കുമെന്നുൾപ്പൂവിൽ
തിരളുന്ന തേന്മൊഴി
ആരുടെയാരുടെ
ആണെന്നറിയാതെ
കാരണമേതെന്ന്
തേടുമെൻ ചേതന
പാടുവതാണെൻ
ശീലെന്നറിവു ഞാൻ!

"എന്റെയല്ലെന്റെയല്ലി-
ക്കൊമ്പനാനകൾ!"
ഓർമയിൽ
ഈ വരിത്തെല്ലിൻ
സുസാന്ത്വനം.

*പേര്, നിഘണ്ടു, ശബ്ദാർത്ഥം 
  
-------------------------------------------------
സ്വരബിന്ദു 6.
5. *അഭിധാനം
ഡോ കെ.ജി ബാലകൃഷ്ണൻ
19-3-2016
-------------------------------------------



     













   
   
സ്വരബിന്ദു ഭാഗം 6.
4.*അഭിജ്ഞാനം
ഡോ കെ ജി ബാലകൃഷ്ണൻ
18-3-2016
------------------------------------------
എന്നുള്ളിനുള്ളിലു-
ണ്ടടയാളമൊന്നതി-
നുണ്മയെന്നാരേ
നിറം പകർന്നു!

അറിവെന്നു മുനി ചൊന്നു;
നിറവെന്നു കവി പാടി;
കനകക്കനവെന്നു
കാമുകൻ മൊഴിയാടി;
നിമിഷവും പുതുചിത്ര-
മുണരുന്ന പ്രതിഭാസ-
മുറയെന്നു ഭൌതികം;
ചിരമെന്നു മുനി വീണ്ടും;
സ്വരമെന്നു സാത്വികൻ;
മനതാരിലൊളിയുന്ന
മധുവെന്ന് താപസൻ;
ഒന്നെന്ന് ദർശനം;
ഉള്ള വെളിച്ചമാ-
ണെന്ന് ഗുരുവരുൾ!

നീലക്കടമ്പിന്റെ കൊമ്പിൽ;
കുരുക്ഷേത്ര-
സംഗ്രാമഭൂവിൽ;
മുരളികയൂതിയ
സംഗീതഗീതാമൃതം!

പാഞ്ചജന്യത്തിന്നക-
ക്കാമ്പിൽ നിന്നുണർ-
ന്നന്തരംഗത്തിൽ
മുഴങ്ങിയ സദ്‌ധ്വനി!

ഈരേഴു ലോകങ്ങൾ
നീളെയൊഴുകിയ
ചേതോഹരം നിത്യ-
സത്യസംവേദനം!

അയ്യായിരമാണ്ട് മുന്നെ
ദിഗന്തങ്ങ-
ളെട്ടും സഹർഷം ഹൃദന്തത്തി-
ലാവാഹനം ചെയ്ത നാദം!

അഞ്ചു ഭൂതങ്ങളി-
ലാകെ പൊൻനൂലായി
ചന്തം പകരുമവാച്യ-
സുഗന്ധമായ്‌
അക്ഷരസൗഖ്യമായ്
അലിഖിതമേതോ
നിരാകാരമൌനമായ്
ആകെതുകയെന്ന്
കൌതുകം പൂണ്ട്,
സമസ്യയെന്നാധികൊണ്ടായിര-
മായിരം ഋഷി-കവി-ശാസ്ത്ര-
വിശാരദർ
മനനമാം
ജപതപസാധന ചെയ്ത് കൈവല്യമായ്
കൈവന്ന
*അറിവിൻ പ്രഭാപൂരമാം
സ്വരബിന്ദുവായ്!



*Knowledge
 *Self Realization

------------------------------------------------------------------
സ്വരബിന്ദു 6.
4. അഭിജ്ഞാനം
ഡോ കെ.ജി.ബാലകൃഷ്ണൻ
19-3-2016
--------------------------------------------------------------------










 

   

Tuesday 15 March 2016

സ്വരബിന്ദു ഭാഗം 6.
3. അക്ഷജം 
ഡോ കെ .ജി.ബാലകൃഷ്ണൻ 
15.3.2016 
-------------------------------------------- 

അഞ്ചിന്ദ്രിയങ്ങളു-
മെന്നിലുണർത്തുന്നു;
അക്ഷജം;സ്വപ്ന-
സദൃശ-
മറിവുകൾ.

കാണലും കേൾക്കലും 
ഗന്ധരസങ്ങളും
സ്പർശവും ചിത്തത്തി-
ലൊത്തുകൂടും സുഖം
എത്ര മധുരം; നിലാവിൽ 
ക്കുളിച്ചതാം 
ചിത്രപൌർണമി പോലെ 
യദമ്യമാം! 

"പക്ഷെ,
 കൂരിരുൾ-
ച്ചാർത്തിൽ,
കരിഞ്ഞ പൂങ്കാവ് പോൽ 
നിറമറ്റ രാവിനെ 
ശാപവാക്യങ്ങൾ
ചൊരിഞ്ഞെതിരേൽക്കു-
മെന്നുമറിയുക!"
പറയുന്നകം പൊരുൾ!

"നേരിന് നേരായ 
നേരറിവിൻ ദ്യുതി
കാണുവാനാവാത്ത 
കാലം കലികാല-
മാണെന്ന്" മുന്നേ 
പറഞ്ഞു മഹാമുനി!

ഓരോ നിമിഷവുമോരോ
ചിതയുടെ 
തീരാക്കരിമണം 
പേറുന്നു മാരുതൻ.

ചിന്തയിലേതോ 
കരിദിനത്തൂവാല;
സന്ധ്യ കനക്കുന്നു 
രാവിന്നിരുൾനിഴൽ
ഭൂവിനെച്ചൂഴുന്നു;
ഇടി മുഴങ്ങുന്നുവോ,
കാതടയുന്നുവോ,
തീരാമഴയുടെ-
യാരവം കേൾപ്പിതോ!

സർവമൊടുങ്ങും
പ്രളയമോ,ആലില-
ക്കണ്ണനാമുണ്ണിയാ-
യുണ്മ-
യുണർന്നിരിക്കുന്നുവോ!

വെണ്ണിലാ വീണ്ടും
പരക്കുന്നുവോ കണ്ണിൽ
വെള്ളിവെളിച്ചം
തുളിക്കുന്നുവോ
വിണ്ണിൽ
മാർത്താണ്ഡബിംബ-
മുദിക്കുന്നുവൊ, അഗ്നി-
യോരോ തുടിപ്പിലും
തൂവുന്നുവോ, രാഗ-
ധാരാമൃതം നാവിലിറ്റുന്നുവോ,
നിത്യ-
സത്യസുഗന്ധം
പൊഴിയുന്നുവോ,സൃഷ്ടി-
ചക്രഭ്രമണം തുടരുന്നുവോ!

 പകലുമിരവും
തിരിയുന്നിതോ,ചക്ര-
വാളം വെറുതെ
ഭ്രമമായനന്തത്തി-
നന്തമായ് വൃത്തം
ചമയ്ക്കുന്നിതോ, സ്വപ്ന-
മെന്നപോൽ നൃത്തം
ചവിട്ടുന്നിതോ, വിണ്ണിൽ
കണ്ണുമുൾക്കണ്ണുമായ്
ഉണ്ണാതുറങ്ങാതെ,
കണ്ണിമയ്ക്കാതെ *ഞാൻ
കാലങ്ങളായ്
മിഴിയാളുന്നിതോ,

തിരി
തെളിയാ വിളക്കിൻ
തരിവെളിച്ചത്തിൻ
നിഴലാട്ടമായി
നിറയുമദൃശ്യം
മനമാം വിളക്കിൻ
നിറനിറവെട്ടത്തിൽ
നിറയെ നിറയെ
സ്വദിക്കുന്നിതോ,
മൌന-
സംഗീതമാം സ്വരബിന്ദുവി-
ലെൻ ഗർവ്വമലിയുന്നിതോ,
*അറിവറിയുന്നിതോ!

*ഞാൻ = ഋഷി, കവി, ശാസ്ത്രകാരൻ (scientist)
*അറിവ് = ജ്ഞാനം, Knowledge
 --------------------------------------------------
സ്വരബിന്ദു ഭാഗം 6.
3. അക്ഷജം
ഡോ കെ.ജി.ബാലകൃഷ്ണൻ
16-3-2016
---------------------------------------------------





 












  


  


   
  

Monday 14 March 2016

സ്വരബിന്ദു ഭാഗം 6
2.അക്ഷം
ഡോ കെ.ജി.ബാലകൃഷ്ണൻ
---------------------------------------------

ആരെണ്ണ പുരട്ടുന്നു
ഹാ!
മഹാവിശ്വാക്ഷത്തി-
നാരു സാരഥി? നേരാം
പഥദർശകനാരോ!

അകമേ വിരാജിക്കു-
മാദിയന്തവുമെഴാ
സാഗരസംഗീതത്തിൻ
സംവിധായകനാരോ!

ഒരു സുസ്വരബിന്ദു-
ചിരമായ്
നിരന്തരപരമാർത്ഥമായ്
മൂലസ്പന്ദമായ് പ്രണവമായ്

ചേതനമചേതന-
ഭേദസാംഗത്യം സൂക്ഷ്മം
ചോദ്യചിൻഹമായുള്ളി-
ലുണ്മയായ് നിറയുന്നു!

എന്നിലെ ഭിഷഗ്വരൻ
ശ്രവിക്കും മിടിപ്പിന്റെ
സന്നിവേശനം, താളം,
ലയവും നീയാകുന്നു!

പൂവിലെ മധു പോലെ
നാവിലക്ഷരം പോലെ
ഭൂവിന് തപം പോലെ
ജീവനിൽ നിൻ സാന്നിദ്ധ്യം!

പഞ്ചഭൂതമായ്പ്പുറ-
മുണ്മയായകം;
സർവ-
സഞ്ചയമൊരേ സ്വര-
ബിന്ദുവിൻ പ്രഭാപൂരം!

ആയിരം നാവാൽപ്പാടി-
യാടുവാൻ; നിരാമയ-
ഭൂതിയിൽ മഹാഋഷി;
കവിയും ശാസ്ത്രജ്ഞനും!

ഭാരതകവിതയിൽ
സമയമെഴുതിയ
സാരസംഭവമല്ലോ
ഭഗവദ്ഗീതാസാക്ഷ്യം!

ഏതൊരു പുതുപുത്തൻ
കവിയായ്‌ച്ചമഞ്ഞാലും
നേരിത് നിരർത്ഥക-
മാകുമോ നിന്നാഖ്യാനം?

പാടുക പാടിപ്പാടി
നിത്യസത്യത്തിന്നാഴം
തേടുക; മുകരുക
ശാന്തി തൻ
സാന്ദ്രാനന്ദം!

ഈ മഹാപ്രപഞ്ചവും
ചൈതന്യവായ്പും ഞാനും
പ്രേമമാമേകം നാദം;
പ്രണവോദ്‌ഭവം ഭാവം!

ഇനിയും നിരാകാര-
നിത്യത്തിൻ സൗമ്യസ്വര-
മറിയാ മനം മീട്ടു-
മാന്ധ്യത്തിന്നപസ്വരം

ഇരുളായ്പ്പിറന്നേക്കാം;
ഭാരതമാഹായുദ്ധം
മനമാം കുരുക്ഷേത്ര-
ഭൂവിലും മഹിയിലും.

ചരിത്രമതിൻ സാക്ഷി;
കവിപുംഗവൻ സാക്ഷാൽ
"തരിശിൽ" കാവ്യം തീർത്ത
പശ്ചിമപ്രഭാകരൻ;
പിന്നെയോ വില്യം ബട് ളർ;
അങ്ങനെ വേദവ്യാസമുനിതൻ
കാൽപ്പാടുകൾ
തേടുവോരെല്ലാം;
പക്ഷെ
ഏവരുമൊരെ സ്വര-
മാലപിക്കുന്നു;തീരാ-
ജ്വാലയായ് വിലസുമീ
ജീവധാരയെപ്പറ്റി!
---------------------------------------------------------------
സ്വരബിന്ദു ഭാഗം 6.
2,അക്ഷം
ഡോ കെ ജി ബാലകൃഷ്ണൻ
15-3-2016
------------------------------------------------------------------


 













       






 

  

Sunday 13 March 2016

waves: സ്വരബിന്ദു ഭാഗം 6 1.അക്ഷരം  ഡോ കെ ജി ബാലകൃഷ്ണൻ 14-...

waves: സ്വരബിന്ദു ഭാഗം 6 1.അക്ഷരം  ഡോ കെ ജി ബാലകൃഷ്ണൻ 14-...: സ്വരബിന്ദു ഭാഗം 6  1.അക്ഷരം   ഡോ കെ ജി ബാലകൃഷ്ണൻ  14-3-2016  ------------------------------------------  നിന്മഹസ്സാഴിയെന്നോതി  മ...
സ്വരബിന്ദു ഭാഗം 6
1.അക്ഷരം  
ഡോ കെ ജി ബാലകൃഷ്ണൻ 
14-3-2016 
------------------------------------------ 
നിന്മഹസ്സാഴിയെന്നോതി 
മഹാഗുരു;
എന്മനം തിങ്ങും 
സുഗന്ധമാകുന്നു 
നീ. 
അഗ്നിയാകുന്നു നീ
അർണവം താനുമേ;
ഭൂമിയും വ്യാപ്തവും 
വാതവും നീ തന്നെ;
നാദവും തേജവും
രൂപരസങ്ങളും!
ഗീതമാമവ്യയ-
മക്ഷരബ്രഹ്മമേ!

ജീവന് ജീവനം 
പ്രാണന് പ്രാണനം;
ദേവതയെന്നു 
മുനിയുടെ ഭാഷണം!

സർവ്വം സചേതന-
മെന്നുതാനല്ലെയോ 
ഗർവ്വം ഋഷിയുടെ 
ഭാവം സുനിശ്ചയം!

ഏതൊക്കെ വ്യഷ്ടി- 
സമഷ്ടിയായുണ്മയിൽ 
മായയായ് മേവുന്നു;
നേരൊന്നു മാത്രമാം!
ഈയറിവാണ് പോൽ 
നാരായണമതം 
ഭാരതസംസ്കാര-
പൈതൃകം;
അക്ഷരം! 
--------------------------------------------------- 
സ്വരബിന്ദു ഭാഗം 6 
1.അക്ഷരം 
ഡോ കെ ജി ബാലകൃഷ്ണൻ 
14-3-2016 
-----------------------------------------------------------  

   



  

  

Friday 11 March 2016

സ്വരബിന്ദു ഭാഗം 5.
6.അറിവ് 
ഡോ കെ.ജി.ബാലകൃഷ്ണൻ 
12-3-2016 
--------------------------------------------------- 
പൂർണമെന്നാചാര്യനോതി; നാദ-
ബ്രഹ്മമാം സർവ്വം സമസ്തം.
ശംഖധ്വനിയതോങ്കാരം; രാഗ-
സംഗം വിലയനം നിത്യം!

പാഞ്ചജന്യത്തിൻ മുഴക്കം; കേൾപ്പു;
പഞ്ചരസത്തിൻ പ്രതീകം!
ഭാരതയുദ്ധത്തിനായി;ചിത്ത-
ഭൂവിൽ നിരന്നു രഥങ്ങൾ!

പാണ്ഡവകൌരവസേന; രണ-
താണ്ഡവാരംഭം കുറിച്ചു!

അർജുനനുള്ളിലുദിച്ചു; സ്നേഹം;
ഗർജനം താനെ നിലച്ചു!

കർമകാൺഡത്തിൻ മഹത്വം; നിത്യ-
ധർമമെന്നോതി കാർവർണൻ!
പാർത്ഥനു സാരഥിയുള്ളിൽ; സത്യ-
രൂപനാം വേണുഗോപാലൻ!
കൊലക്കുഴലൂതി; സാക്ഷാൽ
ഗീതയാം ജീവിതഗാഥ!

ഭാരതഭൂവിലെ കാറ്റും; ധർമ-
കർമങ്ങളാമാഗ്നിനാളം
ആളിപ്പടരുവാനായി; ഉല
ഊതി പ്പെരുപ്പിച്ചു ചാലെ!

അഷ്ടാദശാധ്യായി; യെട്ടു
ദിക്കിലും നേരായ് പ്പരന്നു;
പണ്ഡിതപാമരഭേദം; തൊട്ടു
തീണ്ടാതെ ലോകമറിഞ്ഞു.

ആയിരം നാവുകൾകൊണ്ടും ; ചൊന്നു
തീരാ സ്വരാക്ഷരമായി
ഓരോ നിമിഷവും പുത്തൻ; പുത്ത-
നർത്ഥം പ്രഭാപൂരമായി
ചിത്തം നിറഞ്ഞു കവിഞ്ഞും
സത്യം തെളിഞ്ഞു വിളഞ്ഞും
ഉൾത്തടം തന്നിൽ സുഗന്ധം; പൂത്തു-
പൂത്തു നീയെന്നിൽ നിലാവായ്!

ഭരതമാതിൻ പ്രഭാവം;ലോക-
മാകെപ്പടർന്നു കേൾ കൊണ്ടു;
ചിന്താസരണിയിലെന്നും; ആർഷ-
ഗാഥാക്ഷരങ്ങൾ പകർന്നു!

2.
കാലപ്രവാഹത്തി-
ലൊരു മാത്ര മാത്രമാ-
മീവീർപ്പു പോലെ ഞാ-
നിന്നലെ യാവതും;
വ്യഷ്ടി സമഷ്ടിയിൽ
ലീനമായ്, പൂർണമാ-
യെന്നുമൊരൊന്നായി
നിന്നേ വരൂവെന്നും
ആദ്യമായ് ചൊന്നൂ ഋഷി;
പിന്നെയടിവരയിട്ടു പോൽ
ശാസ്ത്രം;
ഈ സൂക്ഷ്മസ്ഥൂലപ്രപഞ്ചത്തിൽ;
അദൃശ്യമായ്
അവ്യയമമേയമായ്
നീ നിലകൊൾവു;
നിത്യ നിരന്തമേ!
-------------------------------------------------------
സ്വരബിന്ദു 5. ഭാഗം 6.
അറിവ്
ഡോ കെ ജി ബാലകൃഷ്ണൻ
13-3-2016
--------------------------------------------------------




  


          










സ്വരബിന്ദു ഭാഗം 5 
--------------------------------- 
5.ആകാശം 12-3-2016 
ഡോ കെ ജി ബാലകൃഷ്ണൻ 
--------------------------------------------- 
ഇല്ല 
പുലരിയുമില്ല 
മൂവന്തിയും;
ഇല്ല പകലുമിരവും
ദിനങ്ങളും!

നേരമൊഴുകുന്നു;
നേരായൊഴുകുന്നു;
കാലമുണരുന്നു
ലീലാവിശേഷമായ്!

ഏഴുരണ്ടുലകങ്ങലുണ്ടെന്നു 
കേളികൊണ്ടു പുരാതനഭാരതം;
വാഴുവാനൊരു 
നിത്യചൈതന്യമേ
സത്യമായുള്ളൂ 
സർവ്വസമഗ്രമായ്!

ഉള്ളിനുള്ളിലും 
വിണ്ണിൻ നിറവിലും
ഉള്ളതായി;
അളവെഴാ വെണ്മയായ്
ഒളിവിൽ വാഴും
നിനവിൽ നിന്നീമലർ 
മിഴി തുറന്നു 
സുഗന്ധം പൊഴിഞ്ഞു!

വിശ്വരൂപവിലാസങ്ങൾ കാൺകെ 
വിസ്മയം പൂണ്ടു 
നിൽക്കുന്നു ശാസ്ത്രം!

പൂർണമീ മഹാവിശ്വമെന്നോതി-
വർണനാതീതമവ്യയമെന്നും
ചൊന്നു വേദവും 
മാമുനിമാരും! 

2.
നില്പു ഞാനീ സ്വരബിന്ദുവാം നിത്യ-
മൌനനിശ്ശൂന്യ-
രാഗാക്ഷരത്തിൽ!
---------------------------------------------------------------- 
സ്വരബിന്ദു ഭാഗം 5 
5.ആകാശം 
ഡോ കെ ജി ബാലകൃഷ്ണൻ 
12-3-2016 
------------------------------------------------------------------- 
 


  

  
  
 

 
 
 



സ്വരബിന്ദു ഭാഗം 5
------------------------------
4.തിരുമിഴി
ഡോ കെ ജി ബാലകൃഷ്ണൻ
11-3-2016
--------------------------------------------

അരണി കടയുന്നു
ഞാൻ;
സരണി തിരയുന്നു;
നിന്നമൃത് നുണയുന്നു.
ഹേ! അഗ്നേ!

അണുവിൽ
വിസ്മയപ്പൊരുളിൽ;
ഒളിയുന്നു നീ;
അരുണനായി-
ത്തെളിയുന്നു പുലരിയിൽ;
എവിടെയോ പോയ്‌
മറയുന്നു;
സന്ധ്യയെന്നുരുവിടുന്നു;
ഞാൻ;
രാവെന്ന്
സകലരും;
പക്ഷെ;
മറയുകില്ല നീ
നിത്യൻ;നിരന്തരൻ;
ധര കറങ്ങി-
ച്ചമയ്ക്കുന്നു രാപ്പകൽ!
ഹേ! സൂര്യ!

അറിവിനറിവായി
നിറയും സുഗന്ധമേ!
അരിയ സ്വപ്നമേ!
ആനന്ദനിത്യമേ!

അറിവു നീ മാത്ര-
മെൻ ചിത്രവീണയിൽ
പ്രണവരാഗമായ്
മിഴിയുന്നു മൂകമേ!

ഹേ അഗ്നേ!

ജനിമൃതികളും
സംവേദനങ്ങളും
സ്വരനടനവിശേഷ-
വൈവിധ്യവും
പ്രകടനം നിൻ
നിരാകാരവൈഭവം;
കുളുർനിലാവിൻ
മൃദുമന്ദഹാസവും!

പകലെരിവതും
രാവാറി മാരുതൻ
മധുരരാഗങ്ങൾ
മൂളിയെന്നുൾപ്പൂവിൽ
പുതുമണം വാരി
വിതറുവതും പ്രേമ-
പാരവശ്യരാം
ഇണകൾ തൻ വീർപ്പിൽ നിൻ
കരവിരുതുകൾ
മെനയുവതും;
ചിരം
നടനമങ്ങനെ
തുടരുന്നു;
സാക്ഷി നീ!

കരളിലുൾക്കണ്ണിൽ
ജീവപ്രതീകമായ്
മുരളിയൂതുന്ന
സത്യസംവേദമായ്
പ്രകടമാകും വെളിച്ചത്തി-
നൽഭുത-
പ്രഭവമായി
നീ!
*മൂന്നാം തിരുമിഴി!


*shiva Eye.

-------------------------------------------
സ്വരബിന്ദു ഭാഗം 5
4.തിരുമിഴി
ഡോ കെ ജി ബാലകൃഷ്ണൻ
12-3-2016
--------------------------------------------


 
 
    







     

സ്വരബിന്ദു ഭാഗം 5
------------------------------------
3.ജീവവായു 11-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------

പൂവിതൾ പോലുളള
ജീവന്റെ പൊന്നിഴ
ഓരോ മിടിപ്പും
തുടിപ്പുമായി

നീലനിലാവിൻ
മിനുമിനുപ്പോലുന്ന
രാഗത്തിൽത്താളത്തിൽ
സാഗരഗീതത്തിൽ;
കാറ്റിൻ സുഗന്ധത്തിൽ-
മീട്ടുവതേതൊരു
പാട്ടുകാരൻ!

ഓണക്കിളിയുടെ
ഈണത്തിലും
പാണനാർ പാടും
പഴമ്പാട്ടിലും
ചോലത്തരുണിതൻ
കിങ്ങിണിക്കോപ്പിലും
മൂളുവതേതൊരു
പൊൻവസന്തം!

കോടക്കാർ വർണന്റെ
കോലക്കുഴലിലും
ലീലകാണിപ്പതീ
ജീവരാഗം!

ആൽമരച്ചോട്ടിലും
വല്ലിക്കുടിലിലും
തിങ്ങിനിറഞ്ഞ
വിശുദ്ധസഞ്ജീവനി
ഈ കുളിർ മാരുതനല്ലാതെ-
യേതൊരു
നാകനിവാസിയാം
ദേവദൂതൻ!

2.
എന്നമ്മയാം ഭൂവിലല്ലാതെ
മറ്റൊരു
ലോകത്തിൽ
പ്രാണപ്രദീപമേ നീ
ഒരു വീർപ്പ് പോലുമില്ലെന്ന്
വിശാരദർ ! -
അമ്മേ!
സുനന്ദിനി!
ധന്യ! ധന്യ!
-----------------------------------------------------
സ്വരബിന്ദു ഭാഗം 5
3. ജീവരാഗം
ഡോ കെ ജി ബാലകൃഷ്ണൻ
11-3-2016
--------------------------------------------------------









.



    


Thursday 10 March 2016

സ്വരബിന്ദു ഭാഗം 5.
--------------------------------
2. ജലം
11-3-2016
ഡോ.കെ,ജി,ബാലകൃഷ്ണൻ
------------------------------------------

പാടിപ്പറക്കും പതംഗമായ്
വിണ്ടലം
തേടിയനന്തമാം
വീഥികൾ താണ്ടിയെൻ
അന്തരംഗത്തിൽ;
അറിവിൻ വെളിച്ചമായ്-
ച്ചിന്തും സുഗന്ധമായ്
സപ്തസ്വരസത്യ-
നിത്യപ്രണവമായ്
ആഴമാമാനന്ദസാന്ദ്രമായ്;
മൌനമായ്
ശാന്തിനികേതമായ്;
ആയിരം
സൂര്യനുദിച്ച
പുലരിപ്പൊലിമയായ്;
ഞാനെന്ന ഞാൻ;
 നീയായി;
പൂവിനഴകായി;
ആദിയുമന്തവു-
മില്ലാപ്പൊരുളായി!

 2.
ഇവിടെയീ ഭൂമിയിലൊഴികെ-
യൊരു തുള്ളി-
യെവിടെ യെവിടെ,
എന്നാണെന്റെ
കുതുകം;
അറിവിനുമറിവായി
എന്നുള്ളിൽ മാത്രമാണതിനു
നികേതനം;
ചിത്രം;
നവരത്നഖചിതം
പൂർണം;
സവർണമവർണം;
അനുപമം;
അവർണനീയം!
---------------------------------------------------
ഭാഗം 5,
2. ജലം
11-3-2016
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------------  
 
  
  

 
   

Wednesday 9 March 2016

സ്വരബിന്ദു ഭാഗം 5
-------------------------------
1.ഭൂമി  9-3-16
-------------------------------
ഉണ്മയായെന്നിലുണരും
സുഗന്ധമാം
വെണ്മ;
നിത്യയെന്നമ്മ;
നിരന്തര.

നിന്നിലൂന്നും
മനസ്സും വപുസ്സും;
കണ്ണിൽ നീയാം
വിളക്കിൻ തെളിച്ചം.

വിണ്ണിൽ നിൻ പാത;
നീ നിനക്കായി
നിന്നിൽ നീ തീർത്ത
സൌന്ദര്യപൂരം!

എന്നിലെപ്പോഴു-
മാനന്ദമായി;
മിന്നി മിന്നിത്തെളിയുന്ന
നാദം;
എന്നിലെച്ചോദ്യ-
ചിഹ്നമായ് വിങ്ങും
സന്നിവേശം
മധുരം വിചിത്രം;
ഉള്ളിൽ നിന്നുമൊഴുകും
സുഗീതം
പള്ളികൊള്ളും
പവിത്രസങ്കേതം!

ആരുമാരു-
മറിയാതെയെന്നിൽ
കാര്യകാരണ-
ദ്വന്ദമായ്ത്തിങ്ങും
വേദസംഗീതധാരാവിശേഷം;
അവ്യയം നിത്യനവ്യം പവിത്രം!

കാലമേറെയായ്
മാമുനിമാരും
കാവ്യസൽക്കലാ-
വല്ലഭന്മാരും
ശാസ്ത്രകോവിദർ
തർക്കവിദഗ്ദ്ധർ
 ചിത്രമെത്രമെനയുന്നു
നീളെ!


2,
എത്രയെത്ര വിദൂഷകവൃന്ദം
സത്യമല്ലെന്നസത്യമോതുന്നു;

കൃത്യമായി സുസത്യമായ് ചിത്തം
നൃത്തമാടുന്നു
പൂർണ-സംപൂജ്യം!
---------------------------------------------------------
സ്വരബിന്ദു ഭാഗം 5.
1. ഭൂമി
ഡോ കെ.ജി.ബാലകൃഷ്ണൻ
10-3-2016
-----------------------------------------------------------


       

   



  

 



Tuesday 8 March 2016

സ്വരബിന്ദു  ഭാഗം  4
--------------------------------
6. സുഗന്ധം
--------------------------------

നിറമെഴാ നിറമൊന്നുമാത്രം;
നിറമുള്ള  ചായമതേറെ.

മഴവില്ലിലേഴുണ്ട്  ചായം;
നിഴലായൊരായിരം വേറെ.
നാവായി പിന്നെയും
പിന്നെയും പിന്നെയും
ആയിരത്തിന്റെ
പെരുക്കം;
ഈ മഹാവിശ്വവിലാസം.

ആദിയുമന്തവുമില്ലാ
നിനവിന്റെ
ചന്തമതിൻ ഗന്ധമല്ലോ
നേരായുണരുമീ
ശ്രീരാഗസൗരഭം;
കാരണം;
നിത്യം നിദാനം.

ഓരോ മിടിപ്പിലും
വീർപ്പിലും
ഞാനെന്ന നീയാ-
മനുഭൂതി
ഉള്ളിലുണരുന്നു;
നൂറായി
നൂറായിരമായി
ചായം;
പടരുന്നു;
പുതുരൂപമാളുന്നു;
വിണ്ണായ് വിലസുന്നു.


2
നീയോ നിറവായി;
നിമിഷത്തിനുറവായി;
പറയുവതെളുതാ-
പരമമാമറിവായി;
പകരുവാനാവാ
മധുരതമമരുളായി;
ഗുരുവരുളുമേതോ
അനിതരസുഗന്ധമായ്‌!
-------------------------------------------
ഭാഗം 4.
6.സുഗന്ധം
ഡോ കെ ജി ബാലകൃഷ്ണൻ
9-3-2016
-----------------------------------------------







  








സ്വരബിന്ദു ഭാഗം 4.
-----------------------------
5.നിറം
------------------------------
നിറമെഴാ രാഗ-
വിതാനമാമവ്യയ-
സ്വരസംവിധാനമെൻ
പൊരുളാം പ്രഭാമയം.

വെണ്മയതെന്ന്
ഋഷിയുടെ മന്ത്രണം;
ഉണ്മയതെന്ന്
ഗുരുവരുൾ;
ഉള്ളിലെ
നന്മയതെന്ന്
മനസ്സിന്റെ
സാന്ത്വനം;
കഥയിതിപ്പോഴും
കാകു;കടങ്കഥ!

വീണവായന;
വേണുവിൻ
ചുംബനം;
വേണുഗോപാല-
ലീലാവിലാസമാം
വിശ്വദർശനം;
സത്യസുദർശനം!

 പൂത്തുലഞ്ഞ
വനികയിലിന്നലെ
പാട്ടുകേട്ടു;
നിലാ ഞൊറിച്ചേലിലും;
ദൂരെ ദൂരെ-
യറിയായിടങ്ങളിൽ
അലയടിക്കും
നിറസുഗന്ധങ്ങളിൽ!

ഒരു സ്വരം മാത്ര-
മെന്നാത്മതന്ത്രിയിൽ
ചിരമനശ്വരം;
സംഗീതസാഗരം;
നിറമതൊന്നിൻ
നിരാമയബിന്ദുവിൽ
വിലയനം;
സകലമൊന്നിൽ
സമന്വിതം.
-------------------------------------------
5.നിറം
ഡോ കെ ജി ബാലകൃഷ്ണൻ
8-3-2016 
------------------------------------------
   



 

  


Friday 4 March 2016

സ്വരബിന്ദു ഭാ 4
-------------------------
4 പ്രകാശം
-------------------------

ഓരോ മിടിപ്പും
മിഴി തുറക്കുന്നു വെ-
ഞ്ചാമരം വീശുന്നു;
പൂക്കുന്നു കായ്ക്കുന്നു;
പൊഴിയുന്നു;
കണ്ണുനീർ തൂവുന്നു;
ഇന്നലെയാവുന്നു;
കാലം പിറക്കുന്നു;
കഥയായുറങ്ങുന്നു.

കവിതയായ് കത്തി-
ജ്വലിക്കുന്നു;
കവിയുടെ
ഉള്ളിൽ സുഗന്ധമായ്
നിറയുന്നു;
പിന്നെയും
നാദമായാനന്ദഗീതമായ്
പൊന്നാഭയാളുന്നു;
വിണ്ണായ് വിലസുന്നു.

കണ്ണിന് കാണലാ-
യുൾക്കണ്ണിൽ
ഇന്നലെ തീർക്കു-
മൊരായിരം ചിത്രമായ്‌
മായാവിലാസമായ്
മാദകസ്വപ്നമായ്
ചത്രം വരയ്ക്കുന്നു
നൃത്തം ചവിട്ടുന്നു
ഹൃത്തടമാനന്ദ-
നാദം മുഴക്കുന്നു;
ഓങ്കാരരൂപിയാ-
മേഴാമറിവിന്റെ
പൂങ്കാവനമായി
നീയായി ഞാനായി
ഒന്നിൻ വികാസമായ്
അൺഡകടാഹമായ്;
ആദിമദ്ധ്യാന്തമെഴാ
പ്രഭാപൂരമായ്;
ആവർത്തപൂർണമായ്;
കാണുന്ന കാണലായ്!

2.
നിത്യം കറങ്ങുന്ന
വൃത്തവിശേഷമായ്;
മാമുനിമാർ ചൊന്ന
സ്വപ്നസുഷുപ്തിയായ്!
ഒന്നുമില്ലൊന്നുമി-
ല്ലെന്ന പ്രകാശമായ്!
--------------------------------------
4.പ്രകാശം
ഡോ കെ ജി ബാലകൃഷ്ണൻ
8-3-2016
----------------------------------------------








Thursday 3 March 2016

സ്വരബിന്ദു ഭാ.4
--------------------------
3. രശ്മി
--------------------------

പൊന്നിഴയാലാട
നെയ്യുന്നു പാർവണം
വിണ്ണിനും ഭൂവിനും
മാർകഴിക്കാററിനും.

ഓരോ നിമിഷവു-
മോരോ സുരാഗമായ്
ആരുടെ രത്ന-
വിപഞ്ചികയിത്രയും
ചിത്രമായ്‌ നിത്യമാ-
യാലപിപ്പൂ!


ശ്വേതരശ്മിയി-
ലേഴു നിറങ്ങളു-
മേതു കരങ്ങൾ
ഒളിച്ചുവെച്ചു!

നാദതരംഗങ്ങൾ
ഏഴു സ്വരങ്ങളിൽ
ഏതു പുല്ലാങ്കുഴൽ
വിന്യസിച്ചു!

പാതി വിരിഞ്ഞൊരി-
ച്ചെമ്പനീർപ്പൂ തന്നിൽ
ആദിയിലീഗന്ധ-
മാരു തൂവി!

ആദികവിയുടെ
നാവിൻ
തിരുത്തുമ്പിൽ
ഏതു നാരായം
പൊരുൾ കുറിച്ചു!

ഏതു സുസൂക്ഷ്മത്തിൽ
നിന്നീയനന്തമാം
വ്യോമവും ഭൂവു-
മിതൾ വിരിഞ്ഞു!

2.
സ്വപ്നസദൃശമാ-
മവ്യക്തമേ! നിത്യ-
സത്യമേ!
ആരു നീ
ആരു നീ
ആനന്ദസാന്ദ്രമേ!
-----------------------------------
ഭാ.4 3 രശ്മി
4-3-2016
-----------------------------------

















 

Wednesday 2 March 2016

സ്വരബിന്ദു ഭാ.4
--------------------------
2. സാരം
-------------------------
അമ്മേ, നിറഞ്ഞു
പതഞ്ഞൊഴുകുന്നു
നീ
വൃന്ദാവനത്തിൻ
വസന്തമായി;
നീലക്കടമ്പിനു
പുണ്യമായി
കാളിയ-
 മർദ്ദനവേദിയായി!

2.
കാകോളമെന്നിൽ-
പ്പടരാതെ കാക്കുന്ന
ലീലാവിനോദ-
വിശേഷമായി
ഉള്ളിന്റെ
ഉള്ളിലെ
പൂനിലാത്തുള്ളിയാ-
മുണ്മയായ്;
വെണ്ണകട്ടുണ്ണിയായി!

കണ്ണനായെന്നുമെന്നുള്ളൂണർത്തും
രാഗഗന്ധമായോ-
ടക്കുഴൽവിളി കേൾക്കുന്നു;
ഗീതോപദേശമായ്.

ഞാനോ കുരുക്ഷേത്ര-
ഭൂമിയിൽ;
നാളെയെ-
യോർത്തു
നീർ തൂകുന്ന ഫൽഗുനൻ-
നീയെന്ന ഞാൻ തന്നെ
ഞാനെന്ന നീ തന്നെ
ജീവിതത്തേരിനു
തേരാളിയാം
സ്വരസാരം-
മുനിയുടെ
കാവ്യസ്ങ്കല്പനം!

നിത്യം നിരന്തരം
സ്പന്ദനമീ സ്വരം!

3.
ഈ മുളംതണ്ട്‌ പൊ-
ന്നോടക്കുഴലായി;
സാമം പൊഴിയുന്ന
വേണുവായി!
കാലിച്ചെറുക്കനാം
കള്ളക്കറുമ്പനോ
ചേലിലെൻ
വേണുഗോപാലനായി!
--------------------------------------------
4- 2
സാരം 3-2-2016
--------------------------------------------


Tuesday 1 March 2016

സ്വരബിന്ദു ഭാഗം 4
-----------------------------
1.മിഴിവ്
-----------------------------
2-3-2016
--------------------------------

നാവറ്റ നാഴിക-
മണിപോലെ-
യിഴ പൊട്ടി
ജീവൻ പൊലിഞ്ഞ
പൊൻവീണ പോലെ
പൂവായ പൂവൊക്കെ
വാടിക്കരിഞ്ഞു പാഴ്-
ഭൂവായ മാനസ-
പ്പൊയ്ക പോലെ
ജടമായിരുന്നു ഞാൻ
ഇന്നലെ; ഇന്നിതാ
സുരരാഗമായി നിൻ
നാദമാർന്നു!

നീയാം സ്വരബിന്ദു;
അദ്വയമവ്യയം;
നീയാം നിരന്തരം
നിത്യസത്യം!

2.
ആഴിത്തിരയിലും
ഊഴിത്തുടിപ്പിലും
പാതിരാക്കാററിലും
ജ്വാലാമുഖിയുടെ
അഗ്നിവക്ത്രത്തിലും
സ്വപ്നത്തിലും

നീയുണരുന്നതും
നീ നിറയുന്നതും
ഞാനായിയെന്നിൽ
മൊഴിയുന്നതും,
പൂവിരിയുന്നതും
മഴ പൊഴിയുന്നതും
നീലനിലാവിൻ
ഇഴകളിൽ-
ത്തഞ്ചുന്ന
പൊന്നൊളി
പാലാഴി തീർക്കുന്നതും
അമ്മേ,
അറിവു ഞാൻ;
നിൻ
മിഴിവാണു ഞാൻ!
-------------------------------------------
4.1 മിഴിവ്
2-3-2016
=========================