ഇന്ന് ജനുവരി മുപ്പത് 30 -1 -2017
----------------------------------- ------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------
ഒരു കുഞ്ഞുകാറ്റെന്റെ
കാതിലോതുന്നുവോ,
കഥയെഴാക്കഥയുടെ
കഥ!
അത്
നിറമെഴാ
നിറമാർന്ന ചോരക്കറയുടെ;
മണമെഴാ മണമിന്നു-
മുയിരിൽ-
ത്തികട്ടുന്ന;
തീരാ വ്യഥയുടെ,
ചതിയുടെ
കൃതഘ്നത!
എരിതീയ്യി-
ലെന്നെ-
യെൻ
നേരിനെ
നിരന്തരം
നുണയുടെ കരിന്തിരി
കറുകറെ കരിക്കും,
കണ്ണുനീർച്ചാൽപ്പാട്
തീർക്കുമോർമ്മകഥ!
2
ആ
ജനുവരി മുപ്പതി-
നാവത്തനം
എത്ര
എത്രയോ കണ്ടു,
(കാണുന്നു)
നാം
നിത്യം.
3.
ഈ
ഭരതഭൂമിയി-
ലിന്നും മുഴങ്ങുന്ന
പാഞ്ചജന്യധ്വനി;
നിത്യസത്യത്തിൻ
പ്രഘോഷണം;
മാമുനി തെളീച്ച
കെടാവിളക്കിൻ
ദ്യുതി;
കവിയെൻ കിനാവി-
ന്നടരുകളിൽ;
സ്നേഹമന്ത്രമായ്;
ജ്വാലയായ്!
അമ്മേ!
ഇതെൻ വിധി!
4
എന്നും
മിഴിത്തുമ്പിൽ
നീർ കിനിയുമളവിൽ
നിൻ
മൃദുമൃദുകരസ്പർശ-
മരുളുമിതൾ മയം;
പൂനിലാക്കനിവായി;
ആൽമരത്തണലായി;
"ഓമനത്തിങ്കൾക്കിടാവി"-
നുറങ്ങുവാൻ
താമരത്താരാട്ടു പാട്ടായി;
നെഞ്ചിൽ വിരിഞ്ഞ
പൂമ്പട്ടുകിടക്കയാ-
യേഴുനിലയെഴും
മാളികച്ചേലായി!
5.
മൂളുന്നു പിന്നെയും
പിന്നെയും,
കാതിൽ മന്ത്രധ്വനി;
കാളുന്നു കാട്ടുതീ;
ചുടുമണൽപ്പാതകൾ;
കനലെരിയും മരു-
മേടുകൾ; കത്തുന്നു
ഖണ്ഡവം; വറ്റിവരളുന്നു;
നേരും നെറിവും
ചുരത്തും
അകിടുകൾ;
മാനസസരോവരം;
ആയിരമാണ്ടു തപമാളിലും;
ശാപ-
(പാപവു )മാറാ
നിറയൊഴിവിൻ ഭീതി
മാറാതെയെങ്ങൾ!
ഇത് വിധി.
എന്നാൽ
മാതേ!
സനാതനധർമ്മം;
ഇതെങ്ങനെ
ഈ
മണ്ണിൽ -
ഭുവനേശ്വരി!
നിന്നുദരത്തിൽ നി-
ന്നുണരാതിരിക്കുവാൻ!
6.
രാപ്പകലിനിയും തിരിയും
തിര തീർക്കും;
തിരയൊഴിപ്പിന്നന്ത്യമാകും;
എന്നമ്മ തന്നുദരമിനിയും
കനിയും;
മനമിയുമലിയും!
ഋഷിജനനമിനിയും
തുടരും!
---------------------------------------------------
----------------------------------- ------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------
ഒരു കുഞ്ഞുകാറ്റെന്റെ
കാതിലോതുന്നുവോ,
കഥയെഴാക്കഥയുടെ
കഥ!
അത്
നിറമെഴാ
നിറമാർന്ന ചോരക്കറയുടെ;
മണമെഴാ മണമിന്നു-
മുയിരിൽ-
ത്തികട്ടുന്ന;
തീരാ വ്യഥയുടെ,
ചതിയുടെ
കൃതഘ്നത!
എരിതീയ്യി-
ലെന്നെ-
യെൻ
നേരിനെ
നിരന്തരം
നുണയുടെ കരിന്തിരി
കറുകറെ കരിക്കും,
കണ്ണുനീർച്ചാൽപ്പാട്
തീർക്കുമോർമ്മകഥ!
2
ആ
ജനുവരി മുപ്പതി-
നാവത്തനം
എത്ര
എത്രയോ കണ്ടു,
(കാണുന്നു)
നാം
നിത്യം.
3.
ഈ
ഭരതഭൂമിയി-
ലിന്നും മുഴങ്ങുന്ന
പാഞ്ചജന്യധ്വനി;
നിത്യസത്യത്തിൻ
പ്രഘോഷണം;
മാമുനി തെളീച്ച
കെടാവിളക്കിൻ
ദ്യുതി;
കവിയെൻ കിനാവി-
ന്നടരുകളിൽ;
സ്നേഹമന്ത്രമായ്;
ജ്വാലയായ്!
അമ്മേ!
ഇതെൻ വിധി!
4
എന്നും
മിഴിത്തുമ്പിൽ
നീർ കിനിയുമളവിൽ
നിൻ
മൃദുമൃദുകരസ്പർശ-
മരുളുമിതൾ മയം;
പൂനിലാക്കനിവായി;
ആൽമരത്തണലായി;
"ഓമനത്തിങ്കൾക്കിടാവി"-
നുറങ്ങുവാൻ
താമരത്താരാട്ടു പാട്ടായി;
നെഞ്ചിൽ വിരിഞ്ഞ
പൂമ്പട്ടുകിടക്കയാ-
യേഴുനിലയെഴും
മാളികച്ചേലായി!
5.
മൂളുന്നു പിന്നെയും
പിന്നെയും,
കാതിൽ മന്ത്രധ്വനി;
കാളുന്നു കാട്ടുതീ;
ചുടുമണൽപ്പാതകൾ;
കനലെരിയും മരു-
മേടുകൾ; കത്തുന്നു
ഖണ്ഡവം; വറ്റിവരളുന്നു;
നേരും നെറിവും
ചുരത്തും
അകിടുകൾ;
മാനസസരോവരം;
ആയിരമാണ്ടു തപമാളിലും;
ശാപ-
(പാപവു )മാറാ
നിറയൊഴിവിൻ ഭീതി
മാറാതെയെങ്ങൾ!
ഇത് വിധി.
എന്നാൽ
മാതേ!
സനാതനധർമ്മം;
ഇതെങ്ങനെ
ഈ
മണ്ണിൽ -
ഭുവനേശ്വരി!
നിന്നുദരത്തിൽ നി-
ന്നുണരാതിരിക്കുവാൻ!
6.
രാപ്പകലിനിയും തിരിയും
തിര തീർക്കും;
തിരയൊഴിപ്പിന്നന്ത്യമാകും;
എന്നമ്മ തന്നുദരമിനിയും
കനിയും;
മനമിയുമലിയും!
ഋഷിജനനമിനിയും
തുടരും!
---------------------------------------------------