Tuesday 20 December 2016

രമ്യം   21 -12 -2016
--------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------
*"ഓം
പൂര്ണമദ: പൂർണമിദം
പൂര്ണാത് പൂർണമുദച്യതേ
പൂർണസ്യ പൂർണമാദായ
പൂർണമേവാവശിഷ്യതേ.

ഓം
ശാന്തിഃ  ശാന്തിഃ  ശാന്തിഃ "
 
1.
മുത്തച്ഛനിപ്പോഴും
മാധുര്യമായുള്ളിൽ
*കൊച്ചനേ! നിൻ ബാല-
രൂപം സുനന്ദനം!

നീ ബാലകൃഷ്ണനാ-
മുണ്ണിക്കിടാവായി
ലീലകളാടിയെൻ
ചിത്തമമ്പാടിയായ്!

മുത്തശ്ശി തൻ വിളി-
*"ഡാ" വിളി-തേന്മൊഴി
പാതിയാകുമ്പോഴേ
ചിത്തം കുളിർത്തു നീ-
യൊച്ചവെച്ചീടവേ,

കൈകാലടിച്ചും
മധുമലർചോരിവാ-
കണ്ണനന്നെന്നോണം-
കാട്ടിയെനുൺമയി-
ലമ്പാടിക്കള്ളന്റെ
ചേതോഹരം ചാരു-
രൂപം മെനയ് വതും,

ആ *വിശ്വരൂപമെ-
ന്നുള്ളിന്നദൃശ്യമാം
വിണ്ണിന്നപാരത
തന്നാത്മ-
സംഗീതധാരാമൃതത്തിൻ
ശ്രുതിയുണർത്തുന്നതും,

ഓരോ *നിമിഷവു-
മോരോ സുമന്ത്രണ-
മായെൻ
കിനാവിൽ
സുഗന്ധം പൊഴിവതും,

മുത്തച്ഛനോർമ്മതൻ
രത്നക്കുടുക്കയിൽ!

2.
മുത്തായി നിന്നിളം-
മുത്തമായ് നിൻ കര-
സ്പർശമാം നിർവൃതി-
യേകും നിരാമയ-
സത്യമായ്‌
നിത്യമായ്!

ഈ മഹാവിശ്വ-
മൊതുങ്ങുമനന്തമാം
ആത്മസ്വരൂപപ്രകാശ-
പ്രഹേളിക;
ഏതോ വരവർണചിത്ര-
ഭാവങ്ങളിൽ
എന്നനുഭൂതിയായ്
മാത്രാവിഹീനമായ്
തീർത്ഥമായന്വയമില്ലാ
*മഹാജ്ഞാനഭാവമായ്,
മാത്രമായ്!
രമ്യമായ്
അവ്യയപൂർണ്ണ-
സമ്പൂർണ്ണമായ്!

------------------------------------------   
കുറിപ്പ്
------------------
* ഉപനിഷദ് വാക്യം 
(Law of conservation of Energy)
* അവ്യയ് (എന്റെ ചെറുമകൻ
ആസ്‌ത്രേലിയയിൽ പിറന്ന്
അവിടെ വളരുന്നു )
*ഞങ്ങളുടെ സന്ദർശനവേളയിൽ
മുത്തശ്ശിയുടെ  "ഡാ" വിളികേട്ടാൽ
അവൻ ഇഴഞഞ് എത്തുമായിരുന്നു.(2012)
*വിശ്വരൂപദര്ശനം 
*കാലം നിമിഷത്തിന്റെ ഒഴുക്ക്
(Quantum Theory)
*അറിവ് (Knowledge)
---------------------------------------
dr.k.g.balakrishnan Amazon.com Author
Author of Bharatheeyakavitha"(English Poems)
Amazon.com International Publication  
21-12-2016

9447320801
drbalakrishnankg@gmail.com
-------------------------------------------------------
   











  
    
ഉത്സവമെന്ന സങ്കല്പം
---------------------------------------------
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
20 / 12 / 16
-----------------------------------------------

1 . ഉത്സവപദത്തിന്റെ വാഗർത്ഥം
---------------------------------------------------

ഉത്സവമെന്ന പദത്തിന്റെ പൊരുൾ ആനന്ദം, സന്തോഷം, ആഘോഷം, ആഹ്‌ളാദം എന്നൊക്കെ. ക്ഷേത്രങ്ങളിൽ ആണ്ടുതോറും നിശ്ചിതദിവസം
കൊണ്ടാടിവരുന്ന ആഘോഷച്ചടങ്ങും ഉത്സവം തന്നെ. പിന്നെ ഓണവും പെരുന്നാളും തുടങ്ങി എത്രയോ ഉത്സവങ്ങൾ!

ഇത് നമ്മൾ മലയാളികളുടെ കഥ. ഇനി ഭാരതവും ഭൂലോകം തന്നെയും കണക്കിലെടുത്താലോ? എന്തെന്ത് വൈവിധ്യങ്ങൾ, വൈചിത്ര്യങ്ങൾ! സ്വാഭാവികമായും മറ്റെല്ലാ കാര്യങ്ങളും പോലെ ഉത്സവങ്ങളുടെ രൂപഭാവഭാ വഭേദാദികളും ശതഗുണീഭവിക്കുന്നു!

2.  ഉത്സവസങ്കല്പത്തിന്റെ ആന്തരാർത്ഥം
-------------------------------------------------------------
ഉത്സവം ഒരു സമൂഹത്തിന്റെ സാംസ്‌കാരികഭാവം സുവ്യക്തമാക്കുന്നു.
അതിൽ അനുഷ്ഠാ നങ്ങൾ പലപ്പോഴും കിറുകൃത്യമായി പാലിക്കപ്പെട്ടുപോരുന്നതായി കാണാം. അങ്ങനെ നോക്കുമ്പോൾ ഉത്സവം
പാരമ്പര്യത്തിന്റെ,ചരിത്രത്തിന്റെ, കാലത്തിന്റെ,ദേശത്തിന്റെ എല്ലാം
ഒരു സൂചികയായി പരിണമിക്കുന്നതായി നമുക്കനുഭവപ്പെടുന്നു. അങ്ങനെ ഉത്സവത്തിന്റെ അകംപൊരുൾ ഒരു ദേശത്തിന്റെ തന്നെ കഥയുടെ ആവിഷ്കാരമായി തീരുന്നു!

3 നമ്മുടെ കേരളം
----------------------------------

ഓണം
-------------------
നമ്മുടെ കേരളത്തിന്റെ പൈതൃകമായി നാം ആസ്വദിച്ചനുഭവിക്കുന്ന ഓണം ജാതിമതഭേദമെന്യേ കൊണ്ടാടപ്പെടുന്നുവെന്ന് നമുക്കറിയാം. ഏകഭാവനയുടെ ഉദാത്തീകരണമത്രേ ഓണം. വിസ്തരിക്കുന്നില്ല. അത് നമ്മിലുണർത്തുന്ന സർവ്വലൗകികത അപാരമല്ലേ! മലയാളിത്തം ഇത്ര മാത്രം
ഒട്ടിച്ചേർന്നിട്ടുള്ള മറ്റേതൊരാഘോഷമാണ് നമുക്കുള്ളത്! ഓണണപ്പുടവ തരുന്ന ആനന്ദത്തിനും ആത്മസംതൃപ്തിക്കും അതിരുണ്ടോ! മുതിർന്നവരുടെ ഓർമകളിലെ പച്ചത്തരുത്തുകൾ അവയൊക്കെയല്ലേ! ഓണത്തിന്റെ സന്ദേശമോ! എത്ര ഉദാത്തമാണത്!
ഓണത്തെക്കുറിച്ച് കവിതഎഴുതാത്ത മലയാളകവിയുണ്ടോ!

വിഷു
----------------------
കണിയും കൈനീട്ടവും മലയാളിക്ക് മറക്കാനാവുമോ! പടക്കവും പൂത്തിരിയും ലാത്തിരിയും മനസ്സിൽ എന്നും വെളിച്ചം വിതറുന്നുണ്ടല്ലോ!

4.  ഇനിയും ആണ്ടറുതികൾ!
----------------------------------------
മലയാളിയുടെ ഉള്ളിൽ കുളുർമ വിതറുന്ന ഒരു നാട്ടുമൊഴിയാണ് ആണ്ടറുതി. ഒരാണ്ടിൽ ഒരിക്കൽ കൊണ്ടാടുന്നതെന്നർത്ഥം. എത്രയെത്ര  ആണ്ടറുതികൾ! പേരെടുത്തു പറയുന്നില്ല. എല്ലാം മാനവികത ഉദ്ഘോഷണം ചെയ്യുന്നു.

"വേല നാളെ ജഗത്തിനിന്നുത്സവ-
വേളയെന്നു" വിളംബരം ചെയ്യുന്നു.

5  പൂരങ്ങൾ. വേലകൾ
--------------------------------------------------------
ഒരു ദേശത്തിന്റെ ഉത്സവമാണ് പൂരം. തൃശൂർ പൂരം, ആറാട്ടുപുഴ പൂരം ഇങ്ങനെ. ഒരു ദേശം മുഴുവൻ അമ്പലപ്പറമ്പിൽ ഒത്തുകൂടുന്നു. ആഹ്ളാദിക്കുന്നു. ഒരു വഴി; ഒരു മൊഴി. നാനാത്വത്തിലെ ഏകത്വം. ആനന്ദലബ്ധിക്കിനിയെന്തുവേണം!

ഒരു കുടുംബം വക അമ്പലത്തിൽ  കൊല്ലം തോറും കൊണ്ടാടുന്ന ഉത്സവമാണ് വേല. കൈപ്പമംഗലത്തും (ലേഖകൻറെ ജന്മസ്ഥലം) ഉണ്ടായിരുന്നു  വേലകൾ (ഇന്നെല്ലാം ഉത്സവമാണ് -ഒരു ഗൗരവം വേണമല്ലോ!). കണ്ടങ്ങത്തെ വേല, കരിംപറമ്പിലെ വേല, മലയാറ്റിലെ വേല ഇങ്ങനെ. ഇന്നും ഇവയല്ലാം ഉത്സവങ്ങളായി ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. (കുട്ടിക്കാലത്തെ രസത്തിന്റെ ഓർമ്മ നെഞ്ചിലേറ്റി ലാളിക്കാൻ ഇന്നും ഈ വേലകൾ എന്റെ ദൗർബല്യമാണ്!) പുതുതലമുറയുടെ ആവേശം ആസ്വദിച്ചും ബാല്യകാലം അയവിറക്കിയും ഞാൻ അങ്ങനെ ചുറ്റിനടക്കും.
(അല്പം കുടുംബ-നാട്ടുപുരാണം പറഞ്ഞുപോയി. ക്ഷമ.)

6.  ഉത്സവമെന്ന സങ്കല്പം
------------------------------
ഉത്സവമെന്ന ആശയം പുതിയതല്ലെന്നർത്ഥം. അത് ആദിമമനുഷ്യന്റെ കാലം മുതൽ നിലനിന്നിരുന്നുവെന്ന് വേണം കരുതാൻ. പല പഴമ്പാട്ടുകളിലും വേലയുടെയും ഉത്സവത്തിന്റെയും പരാമർശങ്ങൾ കാണാം. വടക്കൻപാട്ടിലെ "അല്ലിമലർക്കാവിലെ വേല" പ്രസിദ്ധമാണല്ലോ!
മനുഷ്യമനസ്സിൽ ഉത്സവസങ്കല്പം ജന്മനാ വേരോടിയിട്ടുണ്ടെന്നർത്ഥം. ഗുരുദേവൻ ഈ ആശയം തന്റെ പ്രവത്തനങ്ങളെ സുഗമമാക്കാൻ എത്ര തന്ത്രപൂർവമാണ് ക്ഷേത്രങ്ങളെയും ഉത്സവങ്ങളെയും ഉപയുക്തമാക്കിയത്!
ക്ഷേത്രത്തോട് അനുബന്ധിച്ച് ഒരു സമിതിയുണ്ടായി. ഒപ്പം ഒരുമയുണ്ടായി. ഉത്സവമുണ്ടായി. അങ്ങനെ "സംഘടിച്ചു ശക്തരാകുവിൻ!" എന്ന പ്രസിദ്ധമായ ആഹ്വാനം അനായാസേന നടപ്പാക്കുവാൻ ആ കര്മകുശലന്ന് കഴിഞ്ഞു! (അത് സ്വാതന്ത്ര്യസമരത്തിനും പിന്നീട് രാഷ്ട്രീയപ്പാർട്ടികൾക്കും വഴികാട്ടിയായത് ചരിത്രം).

7. ഉത്സവസങ്കല്പത്തിന്റെ
ആത്മീയത
---------------------------------------

തീർച്ചയായും ഉത്സവസങ്കല്പത്തിൽ തികഞ്ഞ ആത്മീയതയുണ്ട്. അത് നാം ഇന്ന് വിവക്ഷിച്ചുപോരുന്ന അർത്ഥത്തിലല്ലെന്നു മാത്രം. ഇവിടെ സാമൂഹ്യമായ, സാംസ്കാരികമായ ആത്മീയതയാണ് ഞാൻ സൂചിപ്പിക്കുന്നത്.
ഒരുമ, ഏകത്വം തന്നെ വിഷയം. ഗുരുവെന്ന കര്മവിശാരദൻ  അത് പറയാതെ പറഞ്ഞു; കേരളമൊട്ടുക്കും പ്രാവർത്തികമാക്കി!

ഇവിടെയാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ സൗന്ദര്യം! അതിന്റെ വിവിധമായ ഫലപ്രാപ്തികൾ കേരളവും ഭാരതവും (ലോകവും) ആയിരം വട്ടം ചർച്ച ചെയ്തിട്ടുള്ളതാണ്. പക്ഷെ അതിന്റെ ഈയൊരു തലം അതായത് അതുണർത്തുന്ന ക്ഷേത്രപ്രതിഷ്ഠയെന്ന ഒരുമയുടെ യുക്തി ഗുരുവിന്റെ കൂർമ്മബുദ്ധിയിൽനിന്ന് സ്ഫുരിച്ച വെള്ളിവെളിച്ചമത്രേ!

ഒരു ക്ഷേത്രം.ഒരു കർമസമിതി.
ഉത്സവം.
------------------------------------------
മേൽപ്പറഞ്ഞ മൂന്ന് ഘടകങ്ങളിലൂടെ  "സംഘടിച്ചുശക്തരാകുവാൻ" അടിച്ചമർത്തപ്പെട്ട കീഴാളവർഗത്തെ സജ്ജമാക്കുവാൻ എത്രമാത്രം അനായാസമായി ഗുരുദേവന് സാധിച്ചു! തത്ത്വമസിയുടെ കൃത്യമായ അർത്ഥം ഗുരു ഇതിലൂടെ പ്രാവർത്തികമാക്കി. വ്യക്തിയെന്ന തുള്ളി ക്ഷേത്രത്തിലേക്കൊഴുകുയെത്തി! ഒന്നായി ഉത്സവകാര്യങ്ങളിൽ അവർ സഹകരിച്ചു;മുഴുകി. സ്വാഭാവികമായും കൂട്ടായ്മ യുണ്ടായി; എല്ലാ തലങ്ങളിലും! ആ ക്ഷേത്രങ്ങളിലെല്ലാം കൃത്യമായി ഉത്സവതീയതികൾ നിശ്ചയിച്ചു. അതിപ്പോഴും കൊണ്ടാടപ്പെടുന്നു.

ഗുരുവിന്റെ ഈ ആശയം പിന്നീട് ആരൊക്കെ കടം കൊണ്ടില്ല!
ഇതു തന്നെ ഉത്സവ സങ്കല്പത്തിന്റെ അർത്ഥം!
-----------------------------------------------------------------------------------------------------------------
-----------------------------------------------------------------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------   











 





      

Thursday 15 December 2016

ശിക്ഷ  16 / 12 / 16
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

1.
ഈയാണ്ട്
കവിയുടെ മുറ്റത്തെ മൂവാണ്ടൻ
പൂത്തതേയില്ലല്ലോ!

കവിയെന്നും തൊട്ടുതലോടിയിട്ടും
കവിതകേൾപ്പിച്ചു വണങ്ങിയിട്ടും
കവിപത്നി നിത്യം
കഥ പറഞ്ഞു
കുടിനീരരുളിപ്പരിചരിച്ചും
ഓരിലയിട്ടനാൾ തൊട്ട്
നിരന്തരം
അരുമക്കിടാവുപോ-
ലൂട്ടി വളർത്തിയ
മുറ്റത്തെ മൂവാണ്ടൻ
പരിഭവിച്ചോ!

2.
പോയാണ്ട്
മാമ്പഴക്കാലം
എൻ
*സുഹൃൽക്കവി
നിൻ
കനിവിൻ
മധുരമാതിഥ്യം
നുണഞ്ഞതോർക്കുന്നുവോ!

"ഇനിയും വരാം
വരും-
വർഷ"മെന്നോതി;
അനുഗ്രഹമേകിയ
സ്നേഹമുഹൂർത്ത-
മനഘം
മറന്നിതോ!

3.
ബ്രാഹ്മമുഹൂർത്തത്തി-
ലെന്നുമെന്നുണ്മയിൽ
സർഗ്ഗസംഗീതം പൊഴിയും
കിളികളോ-
ട്ടെന്തു ഞാൻ ചൊല്ലും!
നിൻ
രാഗാമൃതമിനി
യെങ്ങനെയെങ്ങനെ
നുകരുമെൻ ചേതന!

4.
താഴെ നിലംപറ്റി
ഭൂമാതിനോടൊട്ടി-
യേതോ കിനാക്കണ്ട്
മഞ്ഞും വെയിലും
നിലാവിൻ തലോടലും
താരാട്ടുശീലും നുകർന്നു
നീയുൾത്താരിൽ
ഏഴുസ്വരങ്ങളുമേഴുലയങ്ങളു-
മേഴുതാളങ്ങളുമേഴുതലങ്ങളും
തീർപ്പത്തറിയാതെ-
മുത്തയ്യയോട് പറഞ്ഞുപോയ്‌:
"ഇക്കൊമ്പ്
നീക്കിയാലോ!-
അതെൻ
കാറിന് കൂടുതലിടമേകുമല്ലോ!"

5
പിറ്റേന്ന് തന്നെ വിധി നടപ്പാക്കി
മുത്തയ്യ-
* * * * * *
ഇന്നു നീ
നിന്റെയുൾത്താപവും!
അല്ല!
ശിക്ഷയോ!
അല്ല!
പരിഭവം മാത്രമെ-
ന്നാശ്വസിക്കട്ടെ ഞാൻ!
----------------------------------------------------
--*കവി കെ ജി എസ്
-----------------------------------------------------
indian poet dr.k.g.balakrishnan Amazon.com Author
16-12-2016
----------------------------------------------------------------
 





   









      

"താ....... "  15-12-16
---------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------

"താ .......... " മുഴുമിക്കുന്നു
തായയെന്നും;
"താ..........."
തന്നെ ദേവി ശ്രീലക്ഷ്മിയും;
"താവഴി";
വന്നതും തായിൽ നിന്നേ,
"തൈ" കൺമിഴിപ്പതും
തായിൽ നിന്നേ!

2.

തായുണ്ട് താതനിൽ;
"താ.... " യുണ്ട് താമര-
ത്താരിൽ;
സരസ്വതീദേവിയും
ഭാരത-
ഭൂവിൻ പവിത്രമാം
പൂവിലും ചേലിലും!

3.
ഇത്രയുമെൻ ചിത്തലീലകൾ
നാൾവഴി;
താവഴി
തേടുവതാകാം!
അമ്മയരുളിയ
പാലൊളിച്ചന്ദ്രിക-
യുണ്മനുണയുവതാകാം!

വിണ്ണിലെത്താരക-
ളെണ്ണിയാൽത്തീരാതെ-
യെന്നിൽ-
ക്കുതൂഹലം തീർത്തോ!
മണ്ണിലൊരായിരം
വെണ്ണക്കൽ മാളിക---
കണ്ണിലും
വെണ്മലർ പൂത്തോ!
-----------------------------------------
indian poet dr.k.g.balakrishnan
Amazon.com Author
15-12-2016
-----------------------------------------




 












  

Wednesday 14 December 2016

രമണമൗനം 15-12-16
----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

1
ഇല്ല ഞാനടരിനില്ല;
സഹോദരാ!;
ഇല്ലയില്ല ഞാനടവിനും!

ഇവിടെയീ മണൽത്തരികൾ
മൂളുന്ന
കവിതയാണെനി-
യ്ക്കതുലമാധുരി!

വരിക സോദരാ!
വരിക! യെന്നമ്മ-
യാർക്കൊക്കെ
മറ്റമ്മ പോറ്റമ്മ!

ആണ്!
ആയിരുന്നില്ല!
നാളെയുമാകുമെങ്കിലും,
നീ
യെന്തിനെൻ തിരു-
മുറ്റമാകെ നിരന്തരം ശപ്ത-
രക്തധാരയിൽ
കുതിർത്തു മാനവ-
ചിത്തഭൂ
കലുഷമാക്കിടുന്നിതേ!

2.
ഇവിടെയാശ്രമവാടിയിൽ
കവിതതൻ
പുതിയ പൂ വിരിയിച്ചു
നവയുഗം തീർത്ത
മാമുനി

നിറവിതെന്നോതി;
അറിവുമാത്രമാണ-  
ഖിലമെന്നും
സകലമൊന്നിൻ
പിരിവ്; നൂറായ-
നന്തമെന്നും!
ഹൃദയഗ്രന്ഥിതൻ
തുടിയിതെന്നും!

3
പിന്നെ മുനി യൊന്നുകൂടി
ശില പാകി!
ഈ രമണ-
മൗനവും

ഗുണവിഹീനമാം
 വിഹഗവീക്ഷണം!
--------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
15-12-2016
----------------------------------------------




 





രാധയുടെ പാട്ട്
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------
15-12-2016
--------------------------------------------------

മുരളീരവമാരുടെ? ആരുടെ?
തിരയുവതെന്തിനേ!
അത്
മുരളീധരനുടെ!

കുഴൽവിളി കേൾക്കുന്നു!
അരികിൽനിന്നോ,
അതോ
പുഴയുടെയോള-
ച്ചൊടിയിൽനിന്നോ,
അല്ല
സരിഗമമൂളു-
മളിയിൽ നിന്നോ!

2
ഇളവെയിലേറ്റ്
കുണുങ്ങി നിൽക്കു-
മിളയുടെ പൂങ്കവിളിൾ-
ച്ചോപ്പിൽ നിന്നോ,

അല്ല!
എന്നുള്ളിലെ
നറുനിലാവൊളിയുടെ
ചുരുളിലെയൊരുകുഞ്ഞു-
നിനവിൽ നിന്നോ!

മലരൊളി തൂവും
കനവിൽ നിന്നോ
കരളിലെക്കാഞ്ചന-
ച്ചെപ്പിൽ നിന്നോ,
മരതകം പൂക്കുന്ന
കാവിൽ നിന്നോ,

അല്ല
മലയപ്പുലയന്റെ
മകളുടെ തെളിവാർന്ന
നയനപൊലിമ തൻ
അഴകിൽ നിന്നോ!

3
കുഴൽവിളി കേൾക്കുന്നു!
കുയിൽനാദമാണത്!
അഴകിയുണർത്തും
മധുരഗീതം!
അവളുടെ സ്വപ്‌നങ്ങൾ
ചിറകുവിടർത്തുന്ന
നവരാഗധാരതൻ
മൊഴിവഴക്കം!

3.
ഇനി
മുരളികയൂതുക കണ്ണനല്ല!
(മുരളീധരനല്ല!)
അത്
രാധികയൂതും
സ്വരസുഗന്ധം!

ജയജയഭാരത-
വിജയഗീതം!
--------------------------------------------
 രാധയുടെ പാട്ട്
----------------------------------------------
 indian poet dr.k.g.balakrishnan
amazon.com author
9447320801
drbalakrishnankg@gmail,com
15-12-2016
---------------------------------------------------













   


Monday 12 December 2016

Saturday 12 November 2016

ചക്രം
----------------------------
ഡോ .കെ.ജി.ബാലകൃഷ്ണൻ
----------------------------------------------
തിരിയുവത് ചക്രം;
അത്
തിരിയുവാനുള്ളതെ-
ന്നറിയുവത് സത്യം;
പരിപൂർണ്ണവൃത്തം;
നൃത്തമത് താണ്ഡവം!

മന്ത്രം സുദർശനം;
മഹാവ്യൂഹഭേദനം;
ചിരമെന്നുറപ്പിച്ചൊരീ
മൗനഭഞ്ജനം!

നാളെയുടെ നാമ്പിൻ
നിറമിഴി തുറക്കുവാൻ
നീളേ തെളിയും നിറമാല;
നിർമ്മലം.

ഇവിടെ യഭിമന്യുവി-
ന്നറിവിൻ വിളക്കിൻ
തെളിമയിലൊളിക്കുമിരുൾ; -
തിരിയുവത് ചക്രം.

ഇനിയുമൊരു പുലരിയുടെ-
യൊളി ചെവിയിലൂതും
കനിവിനൊരു നിമിഷം
മുരളിയൊലി തൂവും!

2
ഇനിയുമൊരു പാട്ടിൻ
പുതിയ പദമാടി
തിരിയുമിത്; നിമിഷം;
കിനിയുമൊരു പൂവിൻ
മധുകണികമായി
നിറനിറവിലൂറും
നിറമയുതമാളും!
--------------------------------------------
14 -10 -16 bha. gee.17



ചക്രം
----------------------------
ഡോ .കെ.ജി.ബാലകൃഷ്ണൻ
----------------------------------------------
തിരിയുവത് ചക്രം;
അത്
തിരിയുവാനുള്ളതെ-
ന്നറിയുവത് സത്യം;
പരിപൂർണ്ണവൃത്തം;
നൃത്തമത് താണ്ഡവം!

മന്ത്രം സുദർശനം;
മഹാവ്യൂഹഭേദനം;
ചിരമെന്നുറപ്പിച്ചൊരീ
മൗനഭഞ്ജനം!

നാളെയുടെ നാമ്പിൻ
നിറമിഴി തുറക്കുവാൻ
നീളേ തെളിയും നിറമാല;
നിർമ്മലം.

ഇവിടെ യഭിമന്യുവി-
ന്നറിവിൻ വിളക്കിൻ
തെളിമയിലൊളിക്കുമിരുൾ; -
തിരിയുവത് ചക്രം.

ഇനിയുമൊരു പുലരിയുടെ-
യൊളി ചെവിയിലൂതും
കനിവിനൊരു നിമിഷം
മുരളിയൊലി തൂവും!

2
ഇനിയുമൊരു പാട്ടിൻ
പുതിയ പദമാടി
തിരിയുമിത്; നിമിഷം;
കിനിയുമൊരു പൂവിൻ
മധുകണികമായി
നിറനിറവിലൂറും
നിറമയുതമാളും!
--------------------------------------------
14 -10 -16 bha. gee.17







Thursday 3 November 2016

3-11-16
-----------------------------
ഒരു തുള്ളി മലയാളം
------------------ ---------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

എവിടെയോ നിന്നൊരു
മധുരമൃദുമർമ്മരം
കവിതയോ,
കവിതയുടെ ലഹരിയി-
ലിളം തെന്നലുതും
മദഭരിതമുരളികയി-
ലുണരും സുഗന്ധമോ;
കല്യാണപുഷ്പമോ;
ഗാഥയോ; ഗീതയോ;
ഗോവിന്ദഗീതമോ!
ഗീതഗോവിന്ദമോ!

2.
*നിന്നിളം ചൊടിയിണയി-
ലൊരു തുള്ളി മലയാള-
മുണരുവതിൻ  സുഖ-
മറിവു നിൻ മൂത്തച്ഛ-
നനുനിമിഷമോമനേ!

ഒരുകിളിക്കൊഞ്ചലായ്
നിന്നരുമമലയാളം;
ഒഴുകിവരൂമീനിമിഷ-
മെന്നു മോഹിച്ചു ഞാൻ
ഐ ഫോണെടുക്കുവതിൻ
മുന്നെ-
യിതാ മണിയൊച്ച-
യെന്തദ്ഭുതം!

3.
"അവ്യയ" നെന്നഭിധാനം-
അതെത്രയു-
മന്വർത്ഥമാം! നിൻ
കവി മൂത്തച്ഛനാത്മാവി-
ലനുഭവിക്കുന്നു;
അയവിറക്കുന്നു;
നിൻ
*ഒരു തുള്ളി മലയാളം
---------------------------------------------    
 *എൻറെ ചെറുമകൻ "അവ്യയൻ"
(ആസ്‌ത്രേലിയയിൽ പിറന്നു)
5 വയസ്സുകാരൻ പച്ചമലയാളം
പറയുന്നതിന്റെ ആനന്ദം -
സുഖം)
--------------------------------------------------
18, bha gee.
dr.k.g.balakrishnan








  




Friday 28 October 2016


ഡോ കെ ജി ബാലകൃഷ്ണൻ
കണ്ടങ്ങത്ത്, കാട്ടൂർ
തൃശൂർ 680702

മാതൃഭൂമി
മിഷൻ മെഡിക്കൽ കോളേജ്
കോഴിക്കോട് 673001

സർ,
മാതൃഭൂമിയുടെ ഈ മഹത്തായ സംരംഭത്തിൽ ഞാനും പങ്ക് ചേരുന്നു.
25000 (ഇരുപത്തയ്യായിരം) കയുടെ ചെക്ക് അങ്ങേക്ക് സമർപ്പിക്കുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഒരു പുത്രനെന്ന (1964 8th ബാച്ച് ) നിലയിലും മാതൃഭൂമി  ആഴ്ചപ്പതിപ്പ് വായിച്ചു  വളർന്ന ഒരു തലമുറയിലെ എഴുപത്തിരണ്ടുകാരനായ കവിയെന്ന നിലയിലും എനിക്കതിൽ അഭിമാനമുണ്ട്.

എന്റെ പഠനകാലത്തും ശേഷവും മാതൃഭൂമി എനിക്ക് തരുന്ന തന്നുപോരുന്ന  (എഴുത്തുകാരനെന്ന നിലയിൽ) പരിഗണന ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു.

നീൽ ആംസ്ട്രോങ് ചന്ദ്രനിൽ പദമൂന്നിയ ആഴ്ചയിലെ ലക്കത്തിൽ എന്റെ
"സ്വാഗതം! സ്വാഗതം!" എന്ന കവിത മുഖകവിതയായി പ്രസിദ്ധീകരിച്ചത് ഇന്നും എന്റെ എഴുത്തു വഴിയിൽ പച്ചപിടിച്ചു നില്കുന്നു.

മാതൃഭൂമിയുടെ ഈ ദൗത്യത്തിന് എല്ലാ മംഗളങ്ങളും നേരുന്നു.

സ്നേഹപൂർവ്വം,
കവി ഡോ കെ ജി ബാലകൃഷ്ണൻ
9447320801
drbalakrishnankg@gmail.com
for details please Google
dr.k.g.balakrishnan poet
-----------------------------------------------------

  

Sunday 23 October 2016

കവിതയും ശാസ്ത്രവും ഗുരുദേവനും
-----------------------------------------------------------------
പ്രൊഫ. എം.കെ.സാനു
------------------------------------------------------------------
കവിതയും ശാസ്ത്രവും വിരുദ്ധസ്വഭാവമുള്ളതാണെന്ന്
സാഹിത്യചിന്തകന്മാർ അഭിപ്രായപ്പെടുന്നു. എങ്കിലും ശാസ്ത്ര തത്വങ്ങൾക്ക്
കവിതയിൽ സ്ഥാനം കിട്ടാതിരിക്കുന്നില്ല. കാവ്യസൗന്ദര്യത്തിന്റെ ഭാഗമായി ശാസ്ത്രതത്വങ്ങൾ അലിഞ്ഞു ചേരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

എന്നാൽ ആവിർഭവിക്കാൻ പോകുന്ന ശാസ്ത്രസിദ്ധാന്തങ്ങൾപോലും
കവിതയിലൂടെ ആവിഷ്‌കൃതമാകുന്നു എന്നത് അസാധാരണമായ ഒരു
പ്രതിഭാസമാണ്. ആ പ്രതിഭാസമാണ് ശ്രീനാരായണഗുരുദേവന്റ കവിത
കാഴ്ച വയ്ക്കുന്നത്. ആധുനികമായ ക്വാണ്ടം സിദ്ധാന്തംവരെ തൃപ്പാദങ്ങളുടെ കവിതയിൽ സ്ഥാനം നേടിയിരിക്കുന്നു. ത്രികാലജ്ഞനായ യോഗിയും
അനുഗ്രഹീതനായ കവിയും ആ വ്യക്തിത്വത്തിൽ സമ്മേളിക്കുന്നതു- കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.

കവിയും ശാസ്ത്ര പണ്ഡിതനുമായ ഡോ .കെ.ജി.ബാലകൃഷ്ണൻ  ഈ  കാവ്യ  സ്വഭാവം പഠിക്കുന്നതിനും വിശദമാക്കുന്നതിനുമാണ് ഈ ഗ്രന്ഥത്തിൽ തുനിഞ്ഞിട്ടുള്ളത്. ഗുരുദേവകവിതയുടെ  ശാസ്ത്രീയമാനം മനസ്സിലാക്കുന്നതിന് ഈ ഗ്രന്ഥം നല്ലവണ്ണം ഉപകരിക്കുന്നു. പഠനവും ചിന്തയും പ്രതിപാദന വൈഭവവും ഒരുമിച്ചുചേരുന്ന ഈ ഗ്രന്ഥം അനുവാചകരെ വ്യത്യസ്തമായ ആസ്വാദനാനുഭൂതി നല്കി അനുഗ്രഹിക്കുമെന്നാണ് എന്റെ വിശ്വാസം.

ഡോ. കെ.ജി.ബാലകൃഷ്ണന് ആശംസകൾ നേർന്നുകൊണ്ട്,
എം. കെ. സാനു.

കൊച്ചി, 23-1-2014
          
   

Thursday 13 October 2016


13/10/2016
---------------------- 
കിളിക്ക് 
ഹർത്താലില്ല 
------------------------------- 
ഡോ കെ ജി ബാലകൃഷ്ണൻ 
------------------------------------------ 

കിളി ചിലയ്ക്കുന്നു പിന്നെയും 
പുലരിയിൽ 
അളി മൂളി മരന്ദമുണ്ണുന്നു;
കവിതയിൽ 
കളിയാടുന്നു സുഗന്ധവാഹിയാ-
മനിലൻ;
കിളി ചിലയ്ക്കുന്നു;
കേൾപ്പിതാ 
കളകളം; പ്രേമധാരയായ്; ദൂരെ 
വേണുഗോപാലഗായനം!

കിളി
അറിഞ്ഞുവോ
ആവോ;
അറിയില്ല;
അറിയുവാനിടയില്ല;
കാരണം
കിളിയുടെ
അജണ്ടയിൽ
ഹർത്താലെന്ന
"മധുര"പദമില്ല;
കിളിയുടെ ചുണ്ടിണയി-
ളൊരുമയുടെയുണർത്തുപാ-
ട്ടീണം; പതിവുപോലെ-
യതുതുടരും മിഴിയടയുവോളം!

കിളിയിനി പറന്നുപോകു-
മെവിടെയോ;
ജീവിത-
മൊഴുകു-
മിടവഴികൾ തേടി;
തിരികെവരുമന്തിയി-
ലരുമയുടെ കാവലാ-
മിണയുമൊരുമിച്ചിര-
നുണയുവാൻ; കാതലിൻ
വിരലുകൾ തരും മധു-
വുണ്ണുവാൻ;
പുഴയുടെയൊഴുക്ക്
തുടരുന്നിതേ.

ഇവിടെ ഞാൻ
മടിപിടിച്ചിരിക്കുന്നു;
ഇന്ന് ഹർത്താലാണ്!
--------------------------------------------------
13-10-2016
-----------------------------------------------------

    









Sunday 9 October 2016

10 /10/2016
----------------------------------
*യമകണ്ടകം
----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------

വേഷങ്ങൾ
വേഷവിധാനങ്ങൾ തീർക്കുന്നു
രാപ്പകലെന്നിയെ
കോപ്പുകൂട്ടുന്നു;
കഥകളിയാടുന്നു;
കഥ യമകണ്ടകം.

പച്ചയിലുച്ചവെയിലാട്ടം;
സ്വച്ഛം
സച്ചിദാനന്ദസ്വരൂപം;
ശിവതാണ്ഡവം;
സർവകലാവല്ലഭം ഭാവം.

അരുവിയുടെ കളകളം;
അവിടെയണകെട്ടി-
കുളിരുണരുമുണ്മയിൽ
പകരുന്നു കാകോളം
യമകണ്ടകം.

അശുഭമുഹൂർത്തമിത്;
കലികാലം;
നിമിഷമിത് വിഷമയം;
ക്ഷിതിയുടെ ഗതി
അതിനിഗൂഡം;
മദഭരിതം
മാനവമാനസം.

 2
തീയാളുന്നു;
പടരുമത്  നിശ്ചയം;
തീഗോളമായ്;
അലയുമതന്തരീക്ഷത്തിൽ;
ധൂളിയായ്
അറിയുമെന്നാകിലും;
കാലമായ്
നിരന്തരമൊഴുകും
ചിരകാലം;
നിരർത്ഥകം നൂനം;
യമകണ്ടകം.


കുറിപ്പ്
------------------------
*ഇതൊരു ശാസ്ത്രകവിതയാകുന്നു.
അനശ്വരമായ അനന്തമായ കാലം
ചിരമത്രെ!
--------------------------------------------------------------
15, ഭാ. ഗീ ഭാഗം 2.
--------------------------------------------------------------










Friday 7 October 2016


വിശ്വാസം
----------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------------
8 - 10 - 2016
-----------------------------------------------------


നെഞ്ചിൽ കൈ വെച്ചുപറയാമോ
കാറ്റേ!
നീയെന്റെയിലകളും
പൂക്കളും തല്ലി കൊഴിക്കില്ലെന്ന്?

എന്നെ
എന്റെ വംശത്തെത്തന്നെ
കടപുഴക്കില്ലെന്ന്?

കാറ്റേ!
നീ തന്നെയല്ലേ
കൊടും കാറ്റും
ഇളം കാറ്റും?

തെക്കൻ കാറ്റും
വടക്കനും
വടക്കുപടിഞ്ഞാറനും
കിഴക്കനും?

നീ തന്നെ നിറവും
നിറഭേദവും
നിറമെഴായ്മയും?

കുളിരും മഴയും വെയിലും
വെളിച്ചവും
പൂമണവും
നീ തന്നെ.

 ചുഴലിയും പേമാരിയും;
നൊമ്പരവും.

2.
കാറ്റേ!
നീ കാലമാകുന്നു;
നീയൊഴുകുന്നു.
നീ നിറതോക്കൊഴിക്കും;
നീ പൂമാരി ചൊരിയും!

3.
എന്റെ വിവാസം
എന്നെ രക്ഷിക്കട്ടെ!
-----------------------------------------------
12
8-10-2016









Wednesday 3 August 2016

2.
"ആവിവൻതോണി"  3-8-2016
----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ 

--------------------------------------

എന്നുമെന്നും
മധുമാസമെങ്കിൽ-
പ്പിന്നെയെന്തിനായ്ക്കൺതുറക്കുന്നു
ചിത്രപേടകം; കാലമായ് വർണ്ണ-
ചിത്രലേഖം മെനയുന്നു ചേലിൽ!

നിത്യമെന്നും നിരന്തരമെന്നും
സത്യമെന്നും സമന്വയമെന്നും
കൃത്യമെന്നും കമനീയമെന്നും
ചിത്രണം; ചിരനർത്തനമെന്നും!

മാറി മാറി വരും നിമിഷത്തിൻ
നീറിൽ നിന്നുയിർക്കൊള്ളുന്ന
പുത്തൻ-
പൂനിലാത്തുള്ളി മാത്രമാണല്ലോ
നീ നിമേഷമാം നേരവൈചിത്ര്യം!

നീയുണരുന്നു നീളമാരുന്നു;
മേളമാടുന്നു ജാലമാളുന്നു;
നീയുറങ്ങുന്നു; രാവെന്നു ചൊന്നു;
മായയെന്നു മനീഷി മൊഴിഞ്ഞു.

നീളെ നീളെയണി നിരക്കുന്നു;
കാലമെന്ന് വിളിക്കുന്നു മർത്യൻ;
ഒന്നുകൂടി ചിരകാലമെന്നും;
ഒന്നനന്തം മെനയുന്നു ചെമ്മേ!

ഒന്നുമില്ല; പരിപൂർണമെന്നും;
ഒന്നുമൊന്നുമതെന്നും ധ്വനിക്കും
ശംഖനാദമതെന്നും  ശ്രവിക്കും
സംഗമാർന്നു മധുരം സ്വദിക്കും!

എങ്കിലും വേണു പിന്നെയും മൂളും
പൊൻകിനാവുകൾ രാഗം കൊരുക്കും;
മംഗളശ്രുതിയൂതും; മിടിപ്പിൻ
ഗംഗ നേരിൻ
നിരന്തരം പെയ്യും!

ഭൂമി ചക്രം കറങ്ങും മനസ്സിൻ
"ആവിവൻതോണി"യേറും; പ്രകാശം;
നിത്യസത്യമായ് സൗന്ദര്യപൂരമായ്
ചിത്രചിത്രണം- സച്ചിദാനന്ദം! 


കുറിപ്പ്

* ഗുരു

--------------------------------------------------------
dr.k.g.balakrishnan kandangath Amazon Author
ഭാരതത്തിന്റെ കവിത  (Poetry of India)
2. 11/9/2016
--------------------------------------------------------
      



        






Friday 29 July 2016

ഭരതൻ
ദൃഢനിശ്ചയത്തിന്റെ
മൂർത്തീഭാവം
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------

വാല്‌മീകിയുടെ ഭരതൻ
--------------------------------------------
കൈകേയീപുത്രനായ ഭരതൻ രാമായണത്തിലെ തിളക്കമാർന്ന കഥാപാത്രങ്ങളിൽ അഗ്രഗണ്യനായി നിലകൊള്ളുന്നു.

തന്റെ അഗ്രജനും ആരാധനാപാത്രവുമായ രാമന്റെ പട്ടാഭിഷേകം മുടക്കിയതിനും ആ സ്നേഹനിധിയെ പതിന്നാലുകൊല്ലത്തെ വനവാസത്തിനയച്ചതിനും
സ്വമാതാവിനെ നിഷ്ക്കരുണം ശകാരിക്കുന്ന പുത്രൻ. 

സർവോപരി സ്വപിതാവിൻറെ മൃത്യുവിന് ഹേതുവായിത്തീർന്ന ആ  നീചകൃത്യത്തിനെതിരെ പ്രതികരിക്കുവാൻ ഉറയിൽ നിന്ന് പടവാളൂരി മാതൃഹത്യയ്‌ക്കൊരുങ്ങിയ ധീരൻ. സ്ത്രീഹത്യ കൊടും പാപമെന്ന വീണ്ടുവിചാരത്തിൽ ആത്മഹത്യയ്‌ക്കൊരുമ്പെട്ട് സ്വന്തം കർത്തവ്യത്തിന്റെ പ്രേരണയാൽ പിൻവാങ്ങുന്ന നീതിമാൻ.

തനിക്ക് അന്യായമായി കരഗതമായ അയോധ്യയുടെ കിരീടം സംശയലേശമെന്യേ നിരാകരിച്ച് സിംഹാസനത്തിൽ ജ്യേഷ്ഠപാദുകങ്ങൾ ഭക്തിപൂർവ്വം  പ്രതിഷ്ഠിച്ച്‌  കാഷായവസ്‌ത്രധാരിയായി ബ്രഹ്മചര്യം അനുഷ്ഠിച്ച്‌  ശ്രീരാമചന്ദ്രമഹാരാജാവിന്റെ പ്രതിനിധിമാത്രമായി രാജ്യം ഭരിച്ച ഋഷിതുല്യൻ.

ഭാരതത്തിന്റെ ശുഭചിന്ത
-------------------
ആദികവിയുടെ പ്രകൃഷ്ടരചനയാണ് അധ്യാത്മരാമായണം. പുരുഷോത്തമനെന്ന് പുകൾ പെറ്റ ശ്രീരാമചന്ദ്രന്റെ കഥ. ഒപ്പം ത്രേതായുഗത്തിലെ മനുഷ്യന്റെ കഥയും.

ത്യാഗധനനായ ഭരതന്റെ വ്യക്‌തിത്വമാർന്ന ജീവിതം ഋഷിയുടെ നാരായം ചിത്രീകരിക്കുന്നത് അതീവ ശ്രദ്ധയോടെയത്രെ. ആ ദൃഢനിശ്ചയം കഥാഗതിയെ പാടെ മാറ്റിമറിക്കുന്നു. ആ ഭാതൃഭക്തിയുടെ ഉറപ്പിലാണ് പതിന്നാല് വർഷത്തെ വനവാസത്തിൻറെ കഥ ഋഷി പറയുന്നത്.

ഭാരതത്തിന്റെ സംസ്കാരത്തിന്റെ മാത്രം പ്രത്യേകതയാണ് മാതൃഭക്തി പിതൃഭക്തി ഭാതൃഭക്തി തുടങ്ങിയ വികാരങ്ങൾ. ഈ കാവ്യം ഭാരതത്തിലല്ലാതെ ലോകത്തെവിടെയും എഴുതപ്പെടില്ല. അഥവാ രചിക്കപ്പെട്ടാൽ കഥ മറ്റൊരു രൂപമെടുക്കുമായിരുന്നു !
ജ്യേഷ്ഠനെ വധിച്ച് രാജ്യം സ്ഥിരമായി കൈക്കലാക്കുവാനുള്ള തന്ത്രങ്ങൾ മെനയുന്നതിന്റെ കടുംചായങ്ങൾ ചാലിച്ചുതീർത്ത കഥയുടെ ആ ഭീഭത്സരൂപമാകുമായിരുന്നേനെ രാമായണത്തിന്!

എപ്പോഴും ശുഭചിന്തയിൽ ഊന്നുന്നു ഭാരതീയചിന്തയെന്നർത്ഥം. ഭാരതനെന്ന കഥാപാത്രത്തെ മഹാകവി സൃഷ്ടിച്ചത് ഈയൊരു വിളംബരത്തിനുകൂടിയാണെന്ന് കരുതുവാനാണെനിക്കിഷ്ടം. ഒരുപാട് ഭാരതന്മാരുണ്ട് ഭാരതത്തിന്റെ ഇതിഹാസങ്ങളിൽ  കഥാപാത്രങ്ങളായി.
 ദുഷ്ഷന്തന്
ശകുന്തളയിലുണ്ടായ പുത്രൻ ഭരതനാണല്ലോ. ഭാരതം എന്ന് ആർഷഭൂമി അറിയപ്പെടുന്നത് തന്നെ ആ  ഭരതമഹാരാജാവ് ഭരിച്ചതുകൊണ്ടാണെന്ന് കേൾവിയുണ്ടല്ലോ! അച്ഛനായ ദുഷ്ഷന്തനും മംഗളചിന്തക്കധീനനായിട്ടാണല്ലോ സർവദമനനെ ഭരതമഹാരാജാവായി അവരോധിച്ചത്! പിതൃപുത്രബന്ധത്തിന്റെ ആഴം നമുക്കിവിടെ ദർശിക്കാം.    

ദശരഥപുത്രനായ ഭരതനെന്ന കഥാപാത്രവും ഭാരതത്തിന്റെ അറിവ്‍കാഴ്ചയുടെ ആശീർവാദമായ "ലോകാ: സമസ്താ: സുഖിനോ ഭവന്തു" എന്ന മംഗളവാഞ്ഛയ്ക്ക് തന്റെ ജീവിതത്തിലൂടെ അടിവരയിടുന്നു.

ജ്യേഷ്ഠനോട് അയോധ്യയിലേയ്ക്ക് മടങ്ങണമെന്നും രാജ്യഭരണം ഏറ്റെടുക്കണമെന്നും താണുകേണപേക്ഷിക്കാൻ ഭരതൻ പരിവാരസമേതം വനത്തിൽ എത്തിയപ്പോൾ ഭരതന്  നിരാശയാണുണ്ടായത്. എന്നിട്ടും ദൃഢചിത്തനായി മറ്റൊരുപാധിതേടുകയും ജ്യേഷ്ഠനെക്കൊണ്ട് അത് അംഗീകരിപ്പിക്കുകയും ചെയ്യുന്ന ഭരതൻ മറ്റൊരു മുൻകരുതലെടുക്കുന്നുണ്ട്. പതിന്നാലുവർഷം തികയുന്ന നിമിഷം ജ്യേഷ്ഠനെത്തിയില്ലെങ്കിൽ താൻ അഗ്നിപ്രവേശം നടത്തമെന്ന് ജ്യേഷ്ഠന് മുന്നറിയിപ്പ് സമർപ്പിച്ചിട്ടാണ് അനുജൻ മടങ്ങുന്നത്. ഇവിടെയും ഭരതനിലെ പരിണതപ്രജ്ഞനായ ഭാരതീയൻ ശുഭം തന്നെ ആഗ്രഹിക്കുന്നു; പ്രതീക്ഷിക്കുന്നു.

ഭാരതീയചിന്തയുടെ മുഖമുദ്രയായ ശുഭപ്രതീക്ഷയുടെ മഹാകാവ്യമായ രാമായണം ഭരതനെന്ന കഥാപാത്രത്തിന്റെ ആർജ്ജവത്തിന്റെ കഥകൂടിയത്രെ!

പക്ഷെ നാമൊന്നോർക്കേണ്ടതുണ്ട്. അത് ത്രേതായുഗമായിരുന്നു!
------------------------------------------------------------------------------------------------------------------                       


     





 
 
    

Thursday 28 July 2016


രാമരാജ്യം എന്ന സങ്കല്പം
----------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------------

 രാഘവനാണ് രാമൻ.രഘുവംശത്തിൽ പിറന്നവൻ. കൗസല്യാപുത്രന് അവന്റെ അച്ഛൻ അവന് പരമമംഗളകരമായ രാമൻ എന്ന പേര് നൽകി."രാമ: ഇത്യാഭിരാമേണ / വപുഷാ തസ്യ ചോദിത: / നാമധേയം / ഗുരുശ്ചക്രേ / ജഗത് പ്രഥമമംഗളം." എന്ന് രഘുവംശത്തിൽ കാളിദാസൻ. അഭിരാമമായ അവന്റെ ശരീരത്താൽ പ്രേരിതനായിട്ടാണത്രെ രാമന്അച്ഛൻ ഈ മംഗളനാമം നൽകിയത്!

വള്ളത്തോൾ അദ്ധ്യാത്മ രാമായണത്തെ ഇങ്ങനെ പുകഴ്ത്തുന്നു:"കാവ്യം സുഗേയം കഥ രാഘവീയം / കർത്താവ് തുഞ്ചത്തുളവായ ദിവ്യൻ / പാടുന്നതോ ഭക്തി മയസ്വരത്തിൽ/ ആനന്ദലബ്‌ധിക്കിനിയെന്തു വേണം!"
("ഒരു തോണിയാത്ര".)

ഇത്രയും ആമുഖമായിപ്പറഞ്ഞത് വാത്മീകിരാമായണം ഭാരതീയ സാഹി-
ത്യത്തിൽ ചെലുത്തിയ, ചെലുത്തിവരുന്ന സ്വാധീനം ദ്യോതിപ്പിക്കുവാൻ തന്നെയാണ്. ആദികവിയുടെ ആദികാവ്യം നിർവഹിച്ചുകൊണ്ടിരിക്കുന്ന ധർമവും അതുതന്നെയെന്നു നമുക്കറിയാം.

ഒരു പക്ഷെ സാക്ഷാൽ മഹാഭാരതത്തിലേറെ രാമായണം നമ്മെ
സ്വാധീനിച്ചുപോരുന്നു. ഭാരതത്തിന്റെ സാഹിത്യത്തെ, ശാസ്ത്രത്തെ സംസ്കാരത്തെ ജീവിതത്തിൽ , ചിന്തയിൽ , വിശ്വാസത്തിൽ, സംഭാഷണങ്ങളിൽ നിത്യവും ഈ കാവ്യത്തിലെ കഥാപാത്രങ്ങൾ   ബിംബിപ്പിക്കുന്നു.

 അന്ത്യനിമിഷങ്ങളിൽ  രാഷ്ട്രപിതാവിന്റെ ചുണ്ടുകളിൽ നിന്നുതിർന്ന "റാം റാം" ജപം ഭാരതപൗരന്റെ കർണപുടങ്ങളിൽ ഈ ക്ഷണവും മുഴങ്ങുന്നത് ആ സ്വാധീനത്തിന്  അടിവരയിടുന്നു. അന്ന് രത്‌നാ-
കരനെ വാത്മീകിയാക്കിയ "രാമ രാമ ജപം" ഇന്നും ഭാരതത്തിന്റെ ജിഹ്വാഗ്രത്തിൽ തേൻമൊഴിയായി ഉണരുന്നു.

ഭാരതത്തിന്റെ ഇതിഹാസങ്ങൾ
--------------------------------------------------------
രാമായണവും ഭാരതവും ആണല്ലോ ഭാരതത്തിന്റെ ഇതിഹാസങ്ങൾ.രണ്ടും
ഋഷിപ്രോക്തം. പാരാവാരസദൃശമായ മഹാഭാരതത്തിൽ അതിന്റെ കർത്താവായ ബാദരായണമഹർഷി രാമകഥ ചുരുക്കി പ്രതിപാദിക്കുന്നുണ്ട്.
വേദോപനിഷത്തുകളിലൂടെ പിറവികൊണ്ട ആശയസൗകുമാര്യങ്ങൾ ഇന്നും ഭാരതത്തിന്റെ ആത്മാവിൽ പൂത്തുലഞ്ഞു നിലകൊള്ളുന്നത് നമ്മുടെ പൂർവസൂരികൾ എന്നുമെന്നും അനുഷ്ടിച്ചുപോന്ന ഈ ഉരുവിടൽ പ്രക്രിയ കൊണ്ട് തന്നെ! എല്ലാം ഓരൊന്നിന്റെ മാത്രം തുടർച്ചയാണെന്ന ഋഷിയുടെ പ്രഖ്യാപനം നാം ശ്രവിച്ചത് "തത്ത്വമസി" യെന്ന ഉപനിഷദ്- സൂത്രത്തിലൂടെയാണല്ലോ. ആ മഹദ്‌വാക്യത്തിലില്ലാത്ത "അറിവുണ്ടോ"?
ആ അറിവൊന്നുമാത്രമാണ് പൂർണമെന്നും അതാണ് സാക്ഷാൽ സത്യമെന്നും നമുക്കുറപ്പിച്ചു തന്നതും ഋഷി തന്നെ. ആർഷഭൂമിയെന്ന് നമ്മുടെ മാതാവ് പുകൾ കൊണ്ടതും അതുകൊണ്ടാണെന്ന് നമുക്കറിയാം.

ആദികാവ്യത്തിന്റെ മാധുര്യം
--------------------------------------------------
രാവണനിഗ്രഹത്തിനായി മഹാവിഷ്ണു കൈക്കൊണ്ടതാണല്ലോ രാമാവതാരം. രാമനെന്ന രാജാവിന്റെ, മനുഷ്യൻറെ അയനവും ലോകചിന്തയുടെ രാമനിലേക്കുള്ള അയനവും തന്നെയാണ് രാമായണമെന്ന് നാമറിയുന്നു. അദ്ധ്യാത്മരാമായണത്തിൽ തുഞ്ചത്താചാര്യനും രാമചരിതമാനസത്തിൽ  തുളസീദാസനും നിർവഹിക്കുന്നത് ഈ  തീർത്ഥായനം തന്നെ.

ഭാരതീയഋഷി
------------------------------
മനനം ചെയ്യുന്നവനാണ് മാനവൻ. ഭാരതീയഋഷിയുടെ മനനത്തിൽ നിന്നത്രേ വേദമന്ത്രങ്ങളുണ്ടായത്. വേദിപ്പിക്കുന്നതുകൊണ്ട് (അറിവ് നൽകുന്നത് കൊണ്ട്) വേദം. എല്ലാം അറിവ് (ജ്ഞാനം ) മാത്രമാണെന്ന് ഗുരുമൊഴി. ("വേദയതി  ഇതി വേദ" മെന്ന് ഹരിദത്തൻ.)

അഞ്ചിന്ദ്രിയങ്ങളും ഒഴുകിയെത്തുന്നത് മനസ്സെന്ന ആറാം ഇന്ദ്രിയത്തിൽ. ആറാമിന്ദ്രിയത്തിന് അറിവെന്ന ഇന്ദ്രിയാതീതമായ "അത് " മിഴിവേകുന്നു. ആ മിഴിവാകട്ടെ അകവും പുറവും തിങ്ങും മഹിമാവാർന്നതത്രെ!

"തത്ത്വമസി" യെന്ന് ഉദ്‌ഘോഷിക്കുവാൻ ഋഷിക്ക് കെല്പേകിയതും അറിവിന്റെ സ്വാംശീകരണം തന്നെ.

രാമരാജ്യം
-----------------------------------
ഓരോ ഭാരതീയൻറെയും സ്വപ്നമാണ് "രാമരാജ്യം". എല്ലാ നന്മകളും നിറഞ്ഞ ഒരു ഭരണക്രമവും ജീവിതരീതിയുമാണ് "രാമരാജ്യ "മെന്ന സങ്കല്‌പം. ഋഷി രാമായണത്തിലൂടെ ആകാരമേകിയ ഈ ആശയസൗഷ്ഠവത്തിന് ഇന്നും ഏറെ പ്രസക്തിയുണ്ടെന്ന് ഇന്നത്തെ ഭാരതരാഷ്ട്രീയം (ലോകരാഷ്ട്രീയവും)  നമ്മളെ ഓർമിപ്പിച്ചുകൊണ്ടേ യിരിക്കുന്നു.
-----------------------------------------------------------------------------------------------------------------
         

    
      
   

Sunday 24 July 2016







കനവോളം 
------------------------------------------

കനവിന് കടലാഴം
മുഴുവൻ നുകരണം
തനതാം സുകുമാരം
മധുരം മുകരണം!

അവിടെയനന്തമാം
നീലനിർമ്മമലവ്യോമ-
ച്ഛവിയായ്
നിരാകാര-
നിത്യത്തിൻ 
നിറക്കൂട്ടിനുറവാ-
യാനുനിമിഷമുണരും
മഹാമന്ത്രപ്പൊരുളിൽ;
നിരാമായ-
മൗനസത്യത്തിൽ
വിരാജിക്കും  
സ്വരലയസൗഭഗം
നുണയണം!

2.
കനവാമെല്ലാമെല്ലാം!
മാനസസരോവരം
നിറയെ
സഹസ്രദളസുമം;
ഋഷിയുടെ
നാരായമുന കോറിയ
ചിത്രചിത്രണം;
സകലവും നുണ;
നേരൊന്നതിന്നോളം;
സർവ്വം!

3.
അവിടെ
സാക്ഷാൽ വാണീദേവി;
അറിവിൻ പൊൻവീണയി-
ലായിരം രാഗം;
സുരഭിലം;
പ്രണവധ്വനി;
നിത്യം!

അംബേ!
നീകനിഞ്ഞരുളുമീ-
സൗന്ദര്യലഹരി!
------------------------------------------
25-9-16
----------------------------------------------




 








Friday 22 July 2016

title pages 2, 9 ,16



Cosmic Consciousness


 I have wrapped the wide world in my wider self
And Time and Space my spirit’'s seeing are.
I am the god and demon, ghost and elf,
I am the wind’s speed and the blazing star.
-Sri Aurobindo 

9

Thursday 21 July 2016

കാവ്യം 3 ഗീതം 1
-----------------------------
ഓർമ്മ 22 -7 -16
ഡോ കെ ജി ബാലകൃഷ്ണൻ
Amazon  Author
Read worldwide
----------------------------------------------
1
വിണ്ണിലൊരു വെണ്ണക്കൽ-
ക്കൊട്ടാരമുണ്ട് പോൽ
കണ്ണിന് കുതൂഹലം
ചേതോഹരം.


2
ഏഴുനിലമാളിക;
ഏഴാഴി ചൂഴുന്ന
ഏഴാമറിവെന്ന
ഭാവരാഗം
ഓരോ നിമിഷമാ-
മാവേഗമന്ത്രമായ്
ആലോലമാടുന്ന
ലീലാവിശേഷമാ-
മാലോചനാമൃതം
മാത്രമായി

മാത്രയെഴാ മാത്ര-
സൂത്രമായാവർത്ത-
യാത്രയാം വൃത്ത-
വൃത്താന്തമായി

ഉർവശിമേനക-
രംഭ തിലോത്തമ-
മാരുടെ മാദക-
നൃത്തമായി

ചിത്രമെഴുതുവാ-
നാവാ സുഗന്ധമാം
ചിത്രചൈത്ര-
ചൈതന്യമായി

ഏഴല്ലെഴുനൂറു-
മേഴായിരം കോലു;
മേഴാം നിലയിൽ
നിറനിറഞ്ഞു-
തൂവും
നിറവിന്
സാരം!
അതാനന്ദ-
ധാരയാം
തീരാ-
നിറമെഴാ-
ക്കനവ് പോലും!

ഗുണമെഴാ
മണമെഴാ
നിനവ് പോലും!


3
പറവയുടെ പാട്ടിലും
പൂവിലും കാറ്റിലും
മധുരമധുരം പ്രേമ-
വായ്‌പിലും മേട്ടിലും
പുലരിക്കുളിരിലു-
മന്തിചുവപ്പിലും
നിറമേഴുണരു-
മരുണകിരണത്തിലും

ആയിരമായിരം
നിറനിരനിറച്ചതിൽ
നറുനിലാത്തെളി-
യൊളി-
യൊളിപ്പിച്ച
കരുണയ-
തറിവായ്‌
നിറയും നിരാമയ-
നിറവ് പോലും!

പരമമാമവ്യയം;
ബ്രഹ്മസൂത്രം!
സ്വരബിന്ദുവായ്-
ച്ചമഞ്ഞാഴമാർന്നു-
 ള്ളിന്റെ-
യുള്ളിലെ-
യൊന്നുമില്ലായ്മയിൽ
തിങ്ങിയറിവാം ചിര-
മൊരു വെറും
തോന്നലാമോർമ്മയായ്!
----------------------------------------------
കാവ്യം 3/ 1
ഓർമ്മ
dr.k.g.balakrishnan Amazon Author
read worldwide
22-7-2016
---------------------------------------------------

















   






Monday 18 July 2016

ചൂണ്ടുവിരൽ
--------------------------
ഭാരതഗീതം (സംഗീതകാവ്യം)
--------------------------------------------------
കവിയുടെ
ഉടുക്ക്പാട്ട്
----------------------------------

                  ഉടുക്ക് കൊട്ടി പാടിനടക്കുന്ന പാണനാരെ ഞാൻ കണ്ടിട്ടുണ്ട്
എന്റെ കുട്ടിക്കാലത്ത്. ആ നാടൻ ശീലുകളിൽ കേരളത്തിന്റെ മനസ്സും
ആത്മാവിന്റെ സംഗീതവും സ്പന്ദിച്ചിരുന്നുവെന്ന് ഇന്ന് ഞാൻ അറിയുന്നു.
അതുപോലെത്തന്നെ ഗീതഗോവിന്ദവും ആത്മാവിന്റെയും പരമാത്മാവിന്റെയും പ്രണയഗാനമാണെന്ന് തിരിച്ചറിയുവാനും ആ ആനന്ദത്തിൽ അലിയുവാനും ഇന്നെനിക്കാവുന്നു.

                വേദമന്ത്രങ്ങൾ ഭാരതത്തിന്റെ ആത്മാവിന്റെ ആഴങ്ങളിൽ നിത്യജ്ജ്യോതിയായി പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു. വേദം അപൗരുഷേയമാണെന്ന് ഋഷി ഉറപ്പിച്ചു തന്നിട്ടുണ്ടല്ലോ! അത് സത്യമാണ്. ഏകമാണ്.ജ്ഞാനമാണ്. ഞാൻ ആരെന്ന അറിവ്. ആ അപരിമേയത്തെ അറിയുവാൻ തപസ്സെന്ന ഒരേ ഒരു മാർഗമേ ഉള്ളു. അതനുഷ്ഠിക്കുന്നവൻ തന്നെ ഋഷി.

" ഋഷി:"പദത്തിന്റെ നിരുക്തം
----------------------------------------------------
                    വളരെ ബൃഹത്താണ് "ഋഷി:" യെന്ന പദത്തിന്റെ നിരുക്തം.
എല്ലാ ആചാര്യന്മാരും "ഋഷി:" യെന്ന അനിർവചനീയമായ ഭാവത്തെ
നിർവചിച്ചിട്ടുണ്ട്. വിസ്തരിക്കുന്നില്ല. ശങ്കരൻ ഇങ്ങനെ പറയുന്നു
"ഋഷയഃ സമ്യക് ദർശിനഃ".(സമ്യക്കായി ദർശിക്കുന്നവർ ഋഷിമാർ"). നിരുക്തശാസ്ത്രത്തിന്റെ പരമാചാര്യനായ യാസ്കനും പണ്ടേ ഇത് പറഞ്ഞു വച്ചിട്ടുണ്ട്.(ദർശനാത്  ഋഷി: - ദർശിക്കുക നിമിത്തം ഋഷി:). ശ്രീശങ്കരൻ ഒന്നുകൂടി ഉറപ്പിക്കുന്നുവെന്ന്‌ മാത്രം.

ആദികവി വാല് മീകി മഹർഷി
-----------------------------------------------------
ആദികാവ്യമായ രാമായണം നമുക്ക് പാടിത്തന്നത് ഋഷിയായിരുന്നല്ലോ!
 അതിൽ  ഇന്ന്  ഉത്തരാധുനികമെന്നും അതിനപ്പുറമെന്നും മറ്റും
ഉദ്‌ഘോഷിക്കപ്പെടുന്ന ചിന്തകളും കാവ്യരൂപകല്പനകളും ആധുനിക ഭൗതിക ശാസ്ത്രം കാഴ്ച വയ്‌ക്കുന്ന പുത്തനറിവുകളും കൃത്യമായി ഋഷി
സമന്വയിക്കുന്നത് നമ്മെ അദ്‌ഭുതപരതന്ത്രരാക്കുന്നു.

വ്യാസമഹർഷി
-----------------------------
വേദവ്യാസനാണല്ലോ ബാദരായണൻ! വേദങ്ങളെ വിഭജിച്ചവൻ!
 ഭാരത-ഭാഗവത മഹാകാവ്യങ്ങളുടെ രചയിതാവ്! ഗീത ലോകത്തിന് സമ്മാനിച്ച മഹർഷിവര്യൻ! മഹാകവി!
ഭാഗവതത്തിലെ ഭ്രൂണ-ശാസ്ത്രനിബന്ധങ്ങൾ ആധുനിക- വൈദ്യശാസ്ത്രവിജ്ഞാനത്തോട് സംവദിക്കുന്നതത്രെ! "ഇതിലുള്ളത് പലയിടത്തും കാണാം; ഇതിലില്ലാത്തത് യാതൊരിടത്തും കാണില്ലെ"ന്ന് സ്വയം വിലയിരുത്താൻ ഉൾക്കാഴ്ച നേടിയ വിശാരദൻ! ലോകത്തെവിടെ പിറവികൊണ്ടിട്ടുണ്ട്  ഇവ്വണ്ണം ആധികാരിത പ്രകാശിപ്പിക്കുന്ന ഒരു ഗ്രന്ഥകാരൻ! "തത്ത്വമസി"യെന്ന ഒരേയൊരു വാക്യത്തിൽ ജ്ഞാന- വിജ്ഞാനങ്ങളുടെ അപരിമേയതയും അപാരതയും ആവാഹിച്ച വേദത്തിന് ആയിരമായിരം വ്യത്യസ്തകഥാപാത്രങ്ങളിലൂടെ ഭാഷ്യം ചമച്ച അത്ഭുതപ്രതിഭ! ( പിന്നീട് ശ്രീശങ്കരനും ശ്രീനാരായണനും കാലോചിതമായി ഈ ആശയസൗകുമാരത്തെ പുതുക്കിപ്പണിതുവെന്ന്മാത്രം.)

തത്ത്വമസി
----------------------
ഏകത്വത്തിന്റെ ഈ വിളംബരം ഗീതയിലൂടെ അരക്കിട്ടുറപ്പിച്ച വ്യാസമുനിയുടെ വാക്കുകൾ ഇന്ന് വിശ്വം മുഴുവനും മുഴങ്ങുന്നതും അതെത്തിപ്പിടിക്കുവാൻ ആധുനികശാസ്ത്രവിജ്ഞാനങ്ങൾക്ക്
ആകാതെപോകുന്നതും ഭാരതീയചിന്തയുടെ ഈ പുതുലോകത്തിലെ പ്രസക്തിക്ക് മാറ്റേറ്റുന്നു.

ഭാരതീയചിന്ത
---------------------------
ഭാരതീയചിന്തയുടെ മുഖമുദ്ര തന്നെ ശുഭപ്രതീക്ഷയാകുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു! തന്നെ. ഭാരതത്തിന്റെ ആശീർവാദം. വിപ്ലവമെന്ന ആശയം ഭാരതത്തിനന്യമല്ല. മാറ്റം അനിവാര്യമാണ്. എന്നാൽ അതിനുള്ള മാർഗ്ഗം തന്നിലേയ്ക്കുള്ള യാത്രയാണ്. കാരണം, അത് നീ തന്നെയാണ്! നീ
ഉത്തുംഗമായ ഹിമാലയമാണ്. ഞാനാകട്ടെ ഗംഗയും! ഒരെയൊരൊന്നിന്റെ
പെരുക്കങ്ങൾ മാത്രമാണ് പാഞ്ചഭൗതികമായ പ്രപഞ്ചം. ആ ഒന്ന് മാത്രമാണ് സത്യം. പ്രപഞ്ചമാകട്ടെ നശ്വരമത്രെ. സത്തയെന്ന, ഉണ്മയെന്ന ഏകത്തിന് നാശമില്ല. അതുള്ളതാണ്. ഉണ്ടായതല്ല.

ഈശ്വരൻ
---------------------
എല്ലാറ്റിലും നിറഞ്ഞു നിൽക്കുന്ന  നിറവാണ് ഈശ്വരൻ. എന്നിലും നിന്നിലും ചേതനത്തിലും അചേതനത്തിലും എല്ലാം. എല്ലാം ഈശ്വരപ്രതീകമാണ്. അതുകൊണ്ട് തന്നെ ഋഷി ഉദ്‌ബോധിപ്പിക്കുന്നു "ഈശാവാസ്യമിദം സർവം".
ഇതുതന്നെ ഭാരതത്തിന്റെ സന്ദേശം.

ഭാരതീയകവിത
-----------------------------------
സ്വാഭാവികമായും ഭാരതീയകവിത ഈ രണ്ടില്ലാത്തെളിമയിൽ അന്നും ഇന്നും നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ, ആയുധം കൊണ്ടാക്രമിച്ച്
ആശയം അടിച്ചേൽപ്പിക്കുന്ന രീതി ഭാരതത്തിനില്ല. ശ്രീവ്യാസനും ശ്രീശങ്കരനും ശ്രീനാരായണനും ആയുധമെടുത്തിട്ടില്ലല്ലോ! ഭാരതം മറ്റൊരു രാജ്യത്തെ ആക്രമിച്ച ചരിത്രമില്ല. എന്നാൽ ഈ പുണ്യഭൂമിക്ക് നേരെ എത്ര എത്ര കൈയേറ്റങ്ങൾ ഉണ്ടായി! ഭൗതികമായും ആത്‌മീയമായും! എല്ലാം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടല്ലോ!

നാശമില്ലാത്ത സനാതനധർമ്മം
----------------------------------------------------
ആ നാശമില്ലായ്മയുടെ പ്രഹർഷമാണ് ഭാരതീയകവിത -കല. അതുകൊണ്ടുതന്നെ അതിന്റെ കൊടിയടയാളം സത്യവും സമത്വവും സ്വാതന്ത്ര്യവും ആയേ തീരൂ. ആർഷഭൂമിയിൽ ഈ സ്നിഗ്ദ്ധതയിലൂന്നിയ
കാവ്യസംസ്കൃതി ഉയിർക്കുകയും യുഗയുഗാന്തരമായി നിലനില്ക്കുകയും  ലോകമെമ്പാടും ഈ സന്ദേശം പടർന്ന് പന്തലിക്കുകയും ചെയ്യുതിൽ എന്താണദ്ഭുതം?

പറഞ്ഞുവരുന്നത് ഇത്ര മാത്രം
---------------------------------------------------
ഭാരതീയകവിതയുടെ ശാസ്ത്രീയമായ അടിത്തറ തകർക്കാൻ ഒരു ആധുനികതയ്ക്കും ശേഷിയില്ല. കാരണം അത് ചിന്തയാണ്; ഒരുപാധിക്കും വശംവദമാകാത്ത ശുദ്ധബോധത്തിൽ പ്രകാശമായി പരിലസിക്കുന്ന അറിവെന്ന അവ്യയം.

ഭാരതഗീതം
-----------------------
ഈ 41 കവിതകൾ ഉണ്ടായവയാണ്. മനസ്സിൽ (അതോ ആഴമേറും നിൻ മഹസ്സാമാഴിയുടെ ആഴത്തിലോ!) ഉണ്ടായി; എന്റെ വിരലുകൾ  അത് ടൈപ് ചെയ്തു. അത്രമാത്രമേ എനിക്കറിയൂ. പിന്നീട് ഞാൻ  അതിന്റെ ഒരു വായനക്കാരൻ മാത്രമായി. ഏതായാലും കബീറും മീരയും തുളസിയും റഹീമും  സൂർദാസും ജയദേവരും കാളിദാസനും  നിരാലയും ആശാനും വള്ളത്തോളും  ജിയും പിയും എൻവിയും വൈലോപ്പിള്ളിയും എല്ലാം എനിക്ക് മാർഗ്ഗദർശകരായി.
ടാഗോറും അരബിന്ദോയും തീർച്ചയായും ദീപശിഖയേന്തി കൂടെ നിന്നു.

ഭാരതീയ ഋഷിയുടെ അനുഗ്രഹാശിസ്സുകൾ ഇതാ ഈ നിമിഷമായി, ഇക്ഷണമായി ഒപ്പം.

ഇനിയുമുണ്ട് എഴുത്തുകാർ
--------------------------------------------
കൂടുതൽ പറയുന്നില്ല. ഭാരതത്തിലെ പൂർവസൂരികളെ മാത്രമേ ഇവിടെ സ്മരിച്ചിട്ടുള്ളു.ഞാൻ  ലോകമെമ്പാടുമുള്ള എണ്ണമറ്റ എഴുത്തുകാരുമായി ആശയവിനിമയം ചെയ്യാറുണ്ട്. എന്റെ "ദി വൈ- The Why?" എന്ന ഇംഗ്ലീഷ് കാവ്യസമാഹാരത്തിലൂടെ (ആമസോൺ യു എസ് എ യിൽ പുറത്തിറക്കിയത്- 2014 ) ഉണ്ടായ സമ്പർക്കം വളരെ സഹായിച്ചുവെന്ന് എനിക്കുറപ്പുണ്ട്. കൂടാതെ രണ്ട് ആസ്‌ത്രേലിയൻ സന്ദർശനവും എടുത്തുപറയാവുന്ന അനുഭവമായി.

ഒരു വാക്ക് കൂടി
------------------------------
ഭാരതീയകവിതയ്ക്ക്, സാഹിത്യത്തിന്, കലയ്ക്ക്
ഭാരതീയചിന്തയുടെ, സംസ്‌കൃതിയുടെ, പ്രകൃതിയുടെ, നിറവും മണവും
എന്നും ഒരു അനുഗ്രഹം തന്നെ! ഈ സംഗീതകാവ്യം ആസ്വാദകർക്ക് ഒരു
പുതിയ അനുഭവം പ്രദാനം ചെയ്യുമാറാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു!
യുഎസ്എ യിൽ അച്ചടിച്ച് ആമസോൺ പുറത്തിറക്കുന്ന ഈ മലയാളകാവ്യം "ഭാരതഗീതം" ലോകത്തെമ്പാടും ലഭ്യമാണെന്നും ഞാൻ അനുവാചകരെ സന്തോഷത്തോടെ അറിയിക്കുന്നു.

ഡോ കെ ജി ബാലകൃഷ്ണൻ കാട്ടൂർ 680702,കേരളം, ഭാരതം.
19-7-2016

         
          









      











 
     

Sunday 17 July 2016

41
ആടി 18 -7 -16
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
worldwide read writer
English & Malayalam
------------------------------------------------
1.
ആടി-
യാടുന്നു
പതിവുപോലെ;
മുടിയഴി-
ച്ചാഴി
തേടിയനുരാഗിയാം
പുഴ!

ആടിയാടി പിടിയാന;
കൊമ്പനാം
പാതിയിൽ സ്വയമലിഞ്ഞു;
പുത്തനാ-
യാദിതീർത്ഥമധുരം
ചൊരിഞ്ഞിടും
മാരിയായ്!

താളവട്ടങ്ങൾ മേളവൃത്തങ്ങൾ
ജാലമാലാ- 
വിലാസരാഗങ്ങൾ
കാലമാം പൂരപൂരമായ് നടന-
ലീലയാം
ഭോഗ-
ലോകമാകുന്നു!

2
ആടിയില്ലാതെ
ഭൂതമില്ല;മലർ-
വാടിയില്ല
മൃഗരാശിയില്ല; തിര-
യാടിടും കടലുമില്ല;
പഞ്ചമം
പാടിടും പറവയില്ല
മാനവൻ
കൂടിയും!

3
മൃതിയിലമ്മയാം
പ്രകൃതി-
യർദ്ധ-
നാരിയായ്
പ്പുരുഷനിൽ;
സ്വയ-
മാദിസംഭവമതീന്ദ്രഭാവമാം
ഭൂതിയിൽ പ്രളയമാടി!

 4
*പൂർണ്ണനിശ്ശൂന്യ-
മൂകമാമതിൻ
സത്തയപ്പൊഴും
ആലിലക്കണ്ണനെന്ന
സത്യമായ്
ചിത്രദീപ്തസുകുമാരമായ്!
------------------------------------------------
കുറിപ്പ്
*Full-Nil
*ഭാരതത്തിയചിന്ത
---------------------------------------------------
41
ആടി 18-7 -16
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
worldwide read Author
Malayalam & English
Books
Agnigeetham Vol 1 & 2
Swarabindu
Bharatha Geetham(Sangeetha Kavyam)
-----------------------------------------------------







 








 

40
കാലൊച്ച  17-7-2016
---------------------------------

അകലെയൊരു കാലൊച്ച;
ആരോവരുന്നുവോ!

ആരും വരാനില്ല;നേരായ
നേരിന്
നാരായവേരായ നീയാം
പ്രഭാപൂര-
ധാരാവിശേഷമാം
കാരുണ്യമല്ലാതെ!

ആരോവരുന്നെന്ന
തോന്നലാണുള്ളിലെ
കാര്യമതിൻ മൂല-
കാരണം കാലമായ്
ആരായുവോർ കലാ-
കാരൻ കവി കാവി-
ധാരിയാം സന്ന്യാസി
ശാസ്ത്രവിശാരദൻ!

ആരും വരാനില്ല;
ഉള്ളുണർത്തും സാര-
സാരംഗപാണിയാം
ചിന്മയമല്ലാതെ!

ഉള്ളോളമെള്ളിലും
ഉള്ളിന്റെയുള്ളിലും
തുള്ളിക്കളിക്കുന്ന
സാരള്യല്ലാതെ!

അകലെയൊരു കാലൊച്ച;
അകമേ മുഴങ്ങുന്ന
അനിതരമൊരാനന്ദ-
ഗംഗാപ്രവാഹത്തിൻ
അലകളുടെ കാഹള-
ധ്വനി പകരൂ-
മറിവാം
സ്വരമധുരമല്ലയോ!

2.
സകലമറിവെന്ന്
പ്രഖ്യാപനം ചെയ്‌വൂ
പകലവൻ നിത്യസത്യ-
പ്രവാചകൻ.

പകലുമിരവും
രചിപ്പത് ഭൂമി തൻ
പുകമറയെന്ന
നേരറിവുള്ളവൻ.

ഗഗനമാമതിരറിയാ
വിഭൂതിയിൽ
പ്രഭ ചൊരിയുന്ന
നിത്യനിയാമകൻ.

സ്വയമെരിഞ്ഞു
വെളിച്ചമായ് വിണ്ണിൽ
ജയഭേരി മുഴക്കി
വാഴുവോൻ!

പാദപാതസ്വര-
കിരണങ്ങളാൽ
നാദബ്രഹ്മാനുഭൂതി
തളിക്കുവോൻ.

കാലമില്ലാ-
ക്കരുണാകരൻ; വിണ്ണിൽ
ജാലലീലകളാടുവോൻ
ഭാസ്കരൻ!
----------------------------------------------
കാലൊച്ച 17-7-16
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Read worldwide
-------------------------------------------------


 
















Friday 15 July 2016

39
ഒന്നൊന്നായ് 16 -7 -2016
------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Internationally read writer
Malayalam&English
-----------------------------------------

"ചായമായിരം
ചാലിച്ചെഴുതിയ
മായയാമിപ്രപഞ്ച-
സങ്കല്പനം!"

ഓതിയൂതിയുറപ്പിച്ചു
മാമുനി
നീതിനൂലിൽ കൊരുത്ത
ജപങ്ങളിൽ.

എന്നിൽ നീയെന്ന
ഞാൻ മാത്രമാമെന്നു
പൊന്നിലക്ഷരം
കൊത്തിയ ശില്പികൾ

ഇന്നുമെന്നുമെ-
ന്നമ്മയ്ക്കുഴിഞ്ഞു പോൽ
ഒന്നുകൊണ്ടേ   
തുലാഭാരസംഹിത!

ഒന്നിതൊന്നായ്
പ്പെരുകിക്കുറുകുന്നു
വഹ്നിതിങ്ങും
നിരാകാരബിന്ദുവായ്

പിന്നെ യാവർത്തം;
ഒന്ന്
ഒന്നിങ്ങനെ
ഒന്നിതൊന്നിൻ
തുടർച്ചയാം
ചിന്മയം!

 ഒന്നുതാനെന്നു
പിന്നെയും പിന്നെയും
ചൊന്നുകൊണ്ടെ-
ന്നകംപൊരുൾ
നിത്യമായ്!

2
ഉള്ളതാമതിൻ
സംഗീതമല്ലെയോ
ഉള്ളുണർത്തും
നിരാമയവ്യഞ്ജനം!

ഉള്ളറിവെന്ന്
ചൊല്ലി മുനീന്ദ്രനും
കള്ളമില്ലായ്മ-
യെന്ന്
വിശേഷണം!

ഒന്നുമൊന്നും
സമമെന്ന്
ശാസനം;
ഒന്നുതാ-
നൊന്നുമില്ലെന്ന്
പൂരണം!
--------------------------------------
39
ഒന്നൊന്നായ്
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Internationally read writer
English & Malayalam
16-7-2016
--------------------------------------





















Tuesday 12 July 2016

38
1 *അമ്പലം   12-7-2016
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Internationally read Author
English & Malayalam
Books
Agnigeetham & Swarabindu
----------------------------------------------


2*ഉള്ളിന്റെ
ഉള്ളിലെ
നിലവറയ്ക്കുള്ളിലെ
നാല് നിലയുള്ള
നിലവിളക്കിൽ

ആയിരം മിഴിയാർന്ന
ആനന്ദപ്പൊലിവായി
പൂവിതൾക്കതിരായി
നിറമായി നിറവായി
നേരായി
നേരത്തിൻ
നാരായവേരായ
നാരായണാഖ്യനാം
കാലിച്ചെറുക്കന്റെ
ലീലാവിനോദങ്ങൾ
കോലുന്ന കാലമാം
ജാലത്തിനുന്മാദ-
മേളം;
പഞ്ചാരി; പാണ്ടി;
ചടുലതാളം!


2.
ഒരു മുളംതണ്ടിൽനിന്നൊഴുകിയ
തേന്മൊഴി;
നിറമാല ചാർത്തിയ
3*ഭാരതശ്രീ
പാഞ്ചജന്യത്തിൻ മുഴക്കമായിപ്പൊഴു-
മെപ്പോഴു-
മോങ്കാരമന്ത്രധ്വനികളായ്
4*അറിവാം പ്രണവമായ്!

3
5 *നിറവും മണവും
ഗുണഗണമിങ്ങനെ
തരവും തിരിവും
പെരുക്കങ്ങളായിരം
നുണയും
നുണക്കഥാ-
വചനവും നടനവും
നാട്യവും ഗോഷ്ഠിയും
കൂട്ടച്ചിരിയും കരച്ചിലും
മരണമാം
അന്ത്യനിമിമേഷ-
നിശാചരഭീതിയും
കശപിശകൂടു-
മുദ്വേഗമാമീവിശ്വ-
ഭാണ്ഡം ചുമക്കുന്ന
മർത്ത്യനാം നശ്വര-
മനിത്യപ്രതിഭാസ-
മുഴലുമാരണ്യവും


6 *അറിവെന്ന
ഒന്നിൻ പിരിവുകൾ;
7 *നിഴലുകളരക്കിൽ-
പ്പണിതീർത്ത    
എഴുനിലമാളിക!


4
8*ഋഷിയൊറ്റ
അക്ഷരംകൊണ്ടു-
മളവറ്റ ചിത്ര-
ചിത്രണംകൊണ്ടും

ആയിരമായിരം
വർണ്ണവിന്യാസങ്ങൾ
നാവിൽ
നിറവായൊളിയും
9*രമണമാം
മൊഴിയെഴാ
മിഴിയുടെ
മൗനവും
വാചാലഭാവ-
പ്രവാഹവും കൊണ്ടും

10 *നാരായണനുടെ
നാത്തുമ്പിൽനിന്നസ്ത്ര-
ധാരാവിശേഷമറിവിൻ
സുമന്ത്രമായ്
മാധ്യമപാണ്ഡവൻ
11*പാർത്ഥന്റെയജ്ഞാന-
ഖണ്ഡനംചെയ്തതിൻ
ധ്യന്യമുഹൂർത്തിൻ
സൃഷ്ടിയുടെ
പാടവം കൊണ്ടും

പുണ്യപുരാതനസത്യമായ്
നിത്യമായ്
യിന്നും മുഴങ്ങുന്നു!
12 *ഇക്ഷണം!

അമ്പലനട
തുറന്നേയിതാ!

ഇതാ!
13*അറിവിൻ
വിളക്കിൻ
തുമ്പിൽ ജ്വലിക്കുന്നു!

14*അറിവിൻ
നിറവായ നീയാം
നിരന്തരം!
നീയായി ഞാനായി-
യൊന്നിൻ
വെളിച്ചമായ്!
15*ഒന്നായ് ജ്വലിക്കുന്നു!
----------------------------------------------------------
കുറിപ്പ്
1*ഉണ്മ
2*അറിവ്
3*ഭാരതത്തന്റെ സ്വരം
4*അറിവ് = ജ്ഞാനം, അനുഭവം
5*ലൗകികം
6* അലൗകികം
7* അരക്കില്ലം
8*ഭാരതീയഋഷിപരമ്പര  
9*രമണമഹർഷി
10*ഉണ്മ   
11* ശിഷ്യപരമ്പര
12*കർമ്മകാണ്ഡം
13*കവിപരമ്പര 
14* ശാസ്ത്രം, Science
15*തത്ത്വമസി 
-------------------------------------------------------------
38
അമ്പലം13-7-2016
 ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Internationally read Author
English & Malayalam
------------------------------------------------------------
(എന്റെ പുതിയ സംഗീതകാവ്യമായ
ഭാരതഗീതം എന്ന രചനയിൽ നിന്ന്
- An Amazon Books Publication from the USA.)
- dr.k.g.balakrishnan, poet, Kerala, India 680702
drbalakrishnankg@gmail.com
9447320801
dr.k.g.balakrishnan books.
-------------------------------------------------------------------



     








 







 


 






Sunday 10 July 2016

37.
വഴി 10-7-2016
ഡോ കെ.ജി.ബാലകൃഷ്ണൻ
Amazon .com Author
Internationally read writer
books English & Malayalam
The Why? English
Bharatheeyakavitha Vol.1 English
Agnigeetham Vol.1&2 Malayalam
----------------------------------------------------------

1.
ഇതു വഴിയെത്ര നാൾ
 മണൽ ചവിട്ടി-
പ്പുതുവഴി തേടിയെൻ
ബാല്യകാലം!

ഇന്നുമെന്നുള്ളിൽ
സുഗന്ധമായി
മിന്നിത്തിളങ്ങും
വസന്തകാലം!

2.
മലയപ്പുലയനാ
മാടത്തിൻ മുറ്റത്ത്
മഴ വന്ന നാൾ നട്ട
വാഴ കണ്ടും

മലരണിക്കാടുകൾ
തിങ്ങിവിങ്ങും
മരതകക്കാന്തി
മുകർന്നുകൊണ്ടും

മമ്മദ് കാക്കതൻ
ചായക്കടയിൽ നി-
ന്നിമ്മിണി ദാഹജലം
നുകർന്നും

അമ്മ തരും
പൊടിയരിച്ചോറും
മധുരവു-
മുമ്മയുമുണ്മയിൽ
ചേർത്തു വയ്ച്ചും

വഴിയോരക്കേൾവിയ്ക്ക്
കാത് കൊടുക്കാതെ
കണ്ണിമവെട്ടാതെ
നേരിൻ വഴിയിലൂടോടിയും
ചാടിയും കൂട്ടുകാരൊത്തു
മദിച്ചു കളിച്ച നാൾ

ഓർമയിൽ വീണ്ടും തികട്ടുന്നു;
തേന്മഴ
പെയ്യുന്നു.

ഉൾമിഴി
നെയ്യുന്നു പുത്തനുടുപ്പുകൾ;
മാരിവിൽ തെളിയുന്നു.

മാനം നിറയെ
നീർമണിമുത്തുകൾ!

3.
ടൈലിട്ട മുറ്റത്തു
വാൻ വന്ന് നിന്നുവോ!

കുഞ്ഞുമോൾ ഭാണ്ഡവും
 പേറിയെന്നരികിൽ.

വെയിലേറ്റു വാടിയ പൂവായി;
ആംഗലേയത്തിലും
"മലയാല"മെന്ന
പുതുവാണി തന്നിലും
ഉരിയാടി-
യെന്തോ
ഏതോ -
കലികാലവൈഭവം!

4.
ഉള്ളിന്റെ
ഉള്ളിൽ
മുഴങ്ങുന്നു:
"അണ്ണാറക്കണ്ണാ "..........

5.
ഇടവഴിപ്പൂഴിയിൽ
പൂത്തുനിന്ന
പുലരികളൊക്കെ
പ്പുലർന്നു തീർന്നു!

കിരുകിരെക്കിങ്ങിണി
ക്കാലൊച്ച കേൾപ്പിച്ച
തരിമണൽ ഫ്ലാറ്റിന്
സിരകളായി!

മലയപ്പുലയനോ
കോൺക്രീറ്റ് കൂരയാം
ചൂളയിൽ വെന്ത്
വിയർത്തൊരു തുള്ളി-
ക്കുടിനീരിനായി
മിഴിനീരൊഴുക്കി-
യൊരു പഴമ്പായിൽ-
ച്ചുരുണ്ടുകൂടി!


6.
"വരവായി വരവായി
വാസന്തമിതുവഴി"
പാടുന്നു രാഷ്ട്രീയ-
മാടമ്പിമാർ!

അറുപത്തിയൊമ്പതു
വത്സരം പിന്നിട്ടു;
പറയുവതിന്നു-
മതൊന്നുമാത്രം!

ഇനിയെത്ര കാലം
കഴിയണമിതുവഴി
കനിവൂറുമൊരുമലർ-
ക്കാറ്റ് വീശാൻ!
-------------------------------------------
37
വഴി 11-7-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com international author
dr.k.g.balakrishnan
Malayalam & English
Books
Agnigeetham & Swarabindu
----------------------------------------------------







 




















Saturday 9 July 2016

36
വാസന്തം   10-7-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon International Author
books printed & published from
the USA. Universally available
from every bookdealer.
(English & Malayalam)
------------------------------------------------

 കോടിയാണ്ടുകളൂതി ശാരീര-
മോടിയാർന്ന
സ്വരശുദ്ധിയും
പാടി നാദതരംഗിണീലയ-
മാടി
നേടിയ
സുഗന്ധവും
ഉണ്മയായുണരു-
മിന്ദ്രചാപമാം
വെണ്മയിൽത്തിരളു-
മാദിയാം
മോദധാരയിലമർന്നു
നിത്യമായ്
സാധനാസുകൃതമാളിടും
ഗീതകങ്ങളിൽ നിറഞ്ഞു തൂവി
ശ്രീ-
മാധവം വരികയായിതെ!

ഉള്ളിലൂതി കളകാഞ്ചിയായ്
കാട്ടു-
വള്ളിയാം തരളവല്ലകീ-
തന്തിയിൽ പ്രണവ-
മോതിയും കുസുമ-
മന്ദസുസ്മിതമുണർത്തിയും
അന്തികത്തണയു-
മിന്ദിരാരമണചിന്തയിൽ
പ്രണയശീലുകൾ
തന്ത്രപൂർവമതിരമ്യമായ്
ഹൃദയഗ്രന്ഥിയിൽ
സ്ഫുരിതമാക്കിയും
വൃന്ദവാദ്യസ്വര-
വാദനങ്ങളാൽ
ചന്ദ്രികാർച്ചനയൊരുക്കിയും
ഗന്ധകാരകനവൻ വരുന്നു
മലരമ്പനാം മദനമോഹനൻ.
--------------------------------------------------------
വാസന്തം  10 / 7 / 2016
ഡോ കെ.ജി.ബാലകൃഷ്ണൻ
Amazon International Author
------------------------------------------------------------





   





Friday 8 July 2016

35.
ഇന്നിൻ തിരയിളക്കം- 9/7/2016
ഡോ.കെ.ജി.ബാലകൃഷ്ണൻ
Amazon International Author
---------------------------------------

നാദത്തിനുന്മാദ-
ദാഹം മുഴുവനും
ചേതോഹരം
രാഗധാരയായി

ഒരു നൂലിഴയുടെ
മൃദുകമ്പനങ്ങളാം
സ്വരബിന്ദുവിൽപ്പരി-
പൂർണ്ണമായി

അതിരുകളില്ലാതെ
അളവുകളില്ലാതെ
മിഴിയും
മതിയും
നിറഞ്ഞു തൂവി

മൊഴിൽ മിഴിവിൻ
വഴിവിളക്കാം ചാരു-
മഴവിൽക്കൊടിയുടെ
യിഴ മെനഞ്ഞും

ഗാനഗന്ധർവനാം
കിന്നരശ്രേഷ്ഠന്റെ
വീണാനിനദ-
ഛവിയുഴിഞ്ഞും

എന്നും പുതുമയും
തൂമയും ചിന്തി ഹൃദ്-
സ്പന്ദനം സുരഭില-
മന്ത്രമാക്കി

ഉണ്മയിലൂറും പരമ-
പ്രകാശത്തിൻ
കന്മഷമില്ലാ
പ്പതക്കമായി

നിമിഷമുൾക്കണ്ണി-
നിമയിളക്കം; ജീവ-
തന്തുവിലിന്നിൻ
തിരയിളക്കം!
------------------------------------
35
ഇന്നിൻ തിരയിളക്കം
---------------------------------------




 


Thursday 7 July 2016

34.
*നിറമാല 7/7/16
-----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
7 7 2016
--------------------------------------------------

*പുലരി വിരിയുന്നു
പൂമ്പുലരി;
പനിനീർമലർ
ചിരിപൊഴിയു-
മീ നിമിഷ-
മിഴിവിൽ-
ത്തിരിതെളിയുന്നു.

 ആദിനിമിഷത്തിൻ
ആദ്യകിരണത്തിൽ
*ഏഴുനിറമാല്യം;
അന്നേ കൊരുത്തത്!

വാടാമലർനിറമാല
ഈ നിമേഷത്തിൻ
സുകൃതമായിപ്പോഴു-
മാദിത്യനായ്!
ആദിദേവനായ്‌;
ജ്യോതിയായ്!

*മേഘമറ തീർക്കുന്നു,
മഞ്ഞുതിരശീലയാ-
ലാഗ്നേയകാന്തിയും
മായ്ക്കുന്നു;
കാലമാം കാവടി-
ച്ചുവടുകൾ മാറുന്നു
താളം മുറുകുന്നു;
മേളവട്ടങ്ങളിൽ
നേരം നിരന്തരം;
താരാപഥങ്ങളിൽ
ച്ചാരുചിത്രങ്ങളായ് 
രൂപം മെനയുന്നു
ചായമരുളുന്നു,
മായ്ക്കുന്നു;
പിന്നെയോ പുത്ത-
നുടുപ്പുമായെത്തുന്നു 
പൂക്കാലം!

നീ നിത്യമായ്
നിലകൊൾവൂ
സുഗന്ധമേ!
ആറ് ഋതുക്കളും
താളവട്ടങ്ങളായ്
മേളം;
മധുരമീരാഗ-
വിലാസങ്ങൾ!

മേഘമൽഹാർ
ശ്രുതി
വർഷമാകുന്നതും
കല്യാണി കല്യാണ-
ഹർഷമുഴിയുന്നതും
 പൗർണമിരാത്രിയും
പൂനിലാപ്പന്തലും!

ആദിയുഷസ്സിൻ 
പ്രഭാപൂരമാം നിറ-
മാലയിൽ;
ആദിത്യദേവം
നമോസ്തുതേ!
 --------------------------------------
കുറിപ്പ്
*നിറങ്ങളുടെ മാല (spectrum)
*ഓരോ നിമിഷവും ഉദയവും
അസ്തമനവും
* സൂര്യകിരണത്തിലെ
സപ്തവർണങ്ങൾ
*ഉദയാസ്തമനം മിഥ്യ;
ജനിമൃതിയും.
====================================
34
*നിറമാല
dr.k.g.balakrishnan
Amazon.com Author
Internationally available books
English & Malayalam (Indian)
8-7-2016
----------------------------------------------------------------



  


 




  






 


  












Tuesday 5 July 2016

33.
നിറപറ 6/7/16
------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Book The Why? English Poems
Swarabindu Malayalam poems
International Editions. Available
worldwide
------------------------------------------

1.
കാണാനും കേൾക്കാനും
പുണരാനും നുണയാനും
മണമായ്‌ നിറപറ;
ഗുണമായ് സ്വരസുധ!

കഥയായ് കവിതയായ്
പൂത്തു പൊൻവെയിലായെ-
ന്നകതാരുണർത്തുന്ന
മധുരമധുരമാം
വ്യഥയായറിവിന്
പദദർശകമായി
പഥവും പഥികനു-
മേകമായ് നിറവിന്റെ
മികവാമനുഭവം
പകരും വെളിച്ചമായ്!


2.
പൂർണമാമതിൻ വ്യംഗ്യ-
മോർമ്മയിലുണർത്തുന്ന
വാച്യമാം നിറപറ;
നിറവിൻ നിറമാല!

നേരിന് നിറമേകും
രൂപവും പേരും മോഹ-
ധാരിയാമൊരായിരം
വേഷഭൂഷണങ്ങളും

ആദിയാമറിവിന്
അതിരുമനർത്ഥവും
മതിയിലൊതുങ്ങുന്ന
ലൗകികലഘുത്വവും

കല്പന ചമയ്ക്കുന്ന
മായതൻ നിറക്കൂട്ടും
ചാർത്തുവാൻ
പൈശാചിക-
തന്ത്രങ്ങൾ തീർപ്പോർ
നമ്മൾ!

3.
എനിക്കെൻ സ്വർണ്ണത്തേരിൽ
പാർത്ഥസാരഥിയുടെ
വെളിച്ചം വേണം; പൂർണ-
രാഗമായുണരുവാൻ;

ഒന്നിൽ നിന്നൊരേയൊന്നിൽ-
ത്തിങ്ങിടും വിലാസത്തിൻ
കണ്ണികൾ നീളും വിണ്ണിലൊന്നായി-
വിരാജിക്കും.

പിന്നെയോ സങ്കോചിക്കും
പ്രലയം; പ്രശാന്തമാം
ബിന്ദുവിന്നാവിർഭാവം;
സൃഷ്ടിതൻ പ്രാദുർഭാവം.

ആവർത്തം; കവി കാല-
ചക്രമാം നിരന്തമീ
ലീലയെന്നുദ്‌ഘോഷിച്ചു;
ഋഷിയോ സമർത്ഥിച്ചു.

4.
നിറപറയിത് താനെ-
ന്നുൾക്കളം നിറയുന്ന
നിറവിന് സ്വരമേകും
നിത്യമാം സ്വരബിന്ദു!
---------------------------------------------
33
നിറപറ
ഡോ.കെ.ജി.ബാലകൃഷ്ണൻ
Amazon.com Author
------------------------------------------------






















Monday 4 July 2016

32
ഭാരതീയം 5 / 7/ 16
--------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
English & Malayalam
----------------------------------------------


1.
നിറമെഴാ സത്യമേ!
നിറമാർന്ന നിത്യമേ!
നിറവായ്  സ്വരമെഴാ
സ്വരമായ്  നിലകൊള്ളും
പരമപ്രകാശമേ!
അറിവാമനന്തമേ!

അറിവിൻ നിറവാണ്
നീയെന്ന നിത്യമാ-
മതിഗൂഢസത്യവു-
മതിനുടെ പരിശുദ്ധ-
നിലയവുമെന്നുള്ളി-
ലുയിരായുണർച്ചയായ്
മിഴിയുമാമൊന്നിനെ
നുണയുവാൻ മനനമേ
ശരണമെന്നോതിയുറപ്പിച്ചു
*ഭാരതവർഷം നിരന്തര-
മായതിൻ
ഗായനം ചെയ്‌വൂ
ഋഷിയും
കവിയും
ചരവുമചരവും!

2.
*പാടിയ പാട്ടിന്റെ യീരടി
പിന്നെയു-
മേറ്റുപാടുന്നൂ പതിനാറു
ദിക്കുകൾ!
കേട്ടവർ കേട്ടവരദ്‌ഭുതം കൂറുന്നു;
കേൾക്കാത്ത കൂട്ടരോ
കൊഞ്ഞനം കുത്തന്നു!
നീയാമാനശ്വരമെപ്പൊഴുമെന്നുള്ളി-
ലുണ്മയായ്
വെണ്മപരത്തി നിറഞ്ഞു കവിഞ്ഞു
നിറമാല ചാർത്തി
നിരാമയബിന്ദുവായ്‌!

3
നിത്യനൂതനമാമീ സത്യസൗന്ദര്യം പൂത്ത
ചിത്തമുൽകൃഷ്ടം;
ഭാരതീയമാം;
ഋഷിപ്രോക്ത-
മന്ത്രസംഹിത;
സാരസാന്ദ്രമെൻ
സഹിഷ്ണുത!
------------------------------------------------------------------------
കുറിപ്പ്
-------------------
*വേദോപനിഷത്തുകൾ,
രാമായണം, മഹാഭാരതം, ഭാഗവതം,
ഗീത,
ഋഷികൾ,
ഭാരതീയകവികൾ,
ശാസ്ത്രകാരൻമാർ 
 *Shakespeare, Yeats, Eliot,
Russell, & so on
Newton, Einstein,
Faraday & so on
(Just a peep only)
--------------------------------------------------------------------
-----------------------------------------------
32
ഭാരതീയം -5 / 7/ 16
-------------------------------------------------
dr.k.g.balakrishnan
Amazon,com Author
Malayalam & English
-------------------------------------------------





 


Sunday 3 July 2016

31
ഞൊടിയൊഴുക്ക് -4-7-16
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author(Malayalam&
English)
--------------------------------------------
ഇടവേളയില്ലാ
തുടിയൊഴുക്കാം രംഗ-
പടമാണ് നേരം;
പല വർണസാരം!

ആരോ തുഴയേന്തി
നേരായി രാപ്പക-
ലെന്നിയെ
പാരായി രൂപവും
താളവും ചേലായി
ചാലേ മെനയുന്ന സാകാര-
മിഥ്യയായ് നീളുന്ന
നീളമായ് നാളെയായ്
നാളെയായ്!

അമരത്തിൽ നീയാണ്
 നീയെന്ന ഞാനാണ്
ഞാനെന്ന നീയാണ്
നാമെന്നൊരൊന്നാ-
ണനാഖ്യമാണ്!

അണിയത്ത് തുടികൊട്ടി-
പ്പാട്ടുംപതവുമായ്
മണികെട്ടിയാടും
പ്രപഞ്ചമാണ്!

ഋഷിയുടെ മന്ത്രധ്വനിയിൽ
മുഴങ്ങുന്ന
മഷിയുണങ്ങാത്ത
സ്വരാക്ഷരങ്ങൾ
നിറയെ നിറയെ നിറവിൻ
സുഗന്ധമായ്
നിറപറ തീർക്കുന്നു
വാനിടത്തിൽ!
ഇവിടവുമവിടവു-
മെവിടവുമില്ലാത്ത
ഹൃദയാന്തരാളമാ-
മനുഭവത്തിൽ!
അനുഭൂതിയായി
സിരാപടലങ്ങളിൽ-
ത്തിരതല്ലും പേശല-
മൂലകത്തിൽ!

കളകളം പെയ്യും തരംഗിണി
നീലമാം
സ്വരരാഗമായിപ്പരിണമിക്കെ
ചിറകാർന്ന് താരാഗണങ്ങളാ-
യാകാശ-
ഗംഗയായ്-
ത്തോരാ ഛവി ചൊരിഞ്ഞു!


2.
*മൂന്ന് സകാരങ്ങൾ
മൂവന്തി യായ്ച്ചമ-
ഞ്ഞോരോ നിമിഷവു-
മവതരിക്കെ,
ഓരോ  മിഴിയിലുമോരോ
നിമേഷമായ്-
ത്തീരുന്നു;
കാലം പിറക്കുന്നു;
തീരാതെ
തീരാതെ
ധാരാവിശേഷമാം
പാരായി;
പാതയാം നേരമായി!


കുറിപ്പ്
* സൃഷ്ടി സ്ഥിതി സംഹാരം
ഓരോ നിമിഷവും(moment) നിമേഷവും(wink)
സൃഷ്ടി സ്‌ഥിതി സംഹാരങ്ങൾ
നടക്കുന്നു. കാലമായ് നീളുന്നു.

-----------------------------------------------
ഞൊടിയൊഴുക്ക്
ഡോ കെ ജി ബാലകൃഷ്ണൻ
4- 7 -2016
--------------------------------------------------

























SATURDAY, 2 JULY 2016


30
ഭാരതഗീതം 3-7-2016
-----------------------------------
ഡോ. കെ.ജി.ബാലകൃഷ്ണൻ
Amazon.com International Author
Indian Poet
Author of  The Why?English Poems)
Bharatheeyakavitha Vol.1(English Poems)
സ്വരബിന്ദു (Swarabindu)- Malayalam Poems
etc.
--------------------------------------------

അറിവെന്ന നിറവായു-
മറിവാമറിവിലെ
മറവാം സ്വരസൂക്ഷ്മ-
മധുകണമരുളുന്ന
സുഖമായും രസമായും
നിറയുവാനും

ചിറകാർന്ന്  നീയാം
നിരാമയനിത്യത്തിൻ
നിലയമായുള്ളിൽ
നിറഞ്ഞു നിൽക്കും
പരമപ്രകാശത്തിൻ
പരിപൂർണഭാവത്തി-
ലലിവിൻ സുഗന്ധമാ-
യലിയുവാനും

അതുമാത്രമതുമാത്ര-
മറിവെന്ന് ചൊടികളിൽ
ജപമൗനഹാസ-
മുണരുവാനും

ഗുരുവിന്റെ മിഴിയിൽനി-
ന്നൊഴുകുമനുഗ്രഹ-
ത്തിരകളിൽ
നീന്തിത്തുടിക്കുവാനും

പതിവായിയെത്തും
പുതിയ പൂമാരുതൻ
ചൊരിയുന്ന
ലഹരിയി-
ലാഴത്തിലാഴത്തി-
ലാഴുവാനും; സ്വര-
ബിന്ദുവാം സിന്ധുവി-
ലൊരു മൃദുസ്പന്ദമായ്
മിഴിയുവാനും

കാലമെഴാ കാല-
ചക്രക്കറക്കത്തിൽ
പ്പേരെഴാ സാരപ്രഭവമായി;
ആയിരമായിരം ചേലാർന്ന
പേരാർന്ന വൈചിത്ര്യ-
വൈഭവം താനായി
നേരായി
ജാലമായി

നീലമൊളിയും
നിലാവിലെ-
പ്പീതമാം
കാലം മെനയും
ചിത്രാംബരം
പേലവമേനിതന്നാഭയിൽ-
ച്ചാലിച്ച
ചായത്താൽപ്പൂജിച്ച
പുണ്യമല്ലേ!


ഭാരതഗീതമാം രാഗസരസ്വതി
ചാരുത പേർത്തും കൊരുത്തു
തീർത്ത
തീരാച്ചുരുളാർന്ന തങ്കമാല്യം
നീളുന്നു കാലപ്പെരുക്കമായി!
------------------------------------------------------
30
ഭാരതഗീത
 ഡോ കെ ജി ബാലകൃഷ്ണൻ
indian poet
3-7-2016
------------------------------------------------------

Friday 1 July 2016

29.
വിസ്മയം  2-7-2016
---------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Indian Poet
---------------------------------------

സൃഷ്ടിയുടെ
ഉള്ളവുമുള്ളും
വെളിച്ചവും
വ്യഷ്ടിസമഷ്ടി-
സമാസസമന്വയ-
മെന്ന് നിസ്സംശയം
ചൊന്നു മഹാമുനി!

ഇന്നുമതിൻ പൊരുൾ
ലൗകികഭൗതികരൂപ-
നാമങ്ങളിൽ
വിന്യാസനിർധാരണത്തിന്
മന്വന്തരങ്ങളായ്
രാപ്പകലെന്നിയെ
നാലുവഴികളും
നൂറുമിഴികളും
ചേലൊത്തൊരായിരം
വർണവിശേഷവും
സാരസമ്പൂർണമെ-
ന്നാരോ വിധിച്ചതാം
കാര്യത്തിലൂന്നി
സമർത്ഥിയ്ക്കുവാൻ സദാ
ഞാനെന്ന മോഹവും
മോഹത്തിനൂഹവും!

വെറുതെ വെറുതെയെൻ
പരിമാണസങ്കലപ-
മിഥ്യയും;
അവ്യയനിത്യമേ!
നിന്നാദി നിന്നിൽ നിമഗ്നമാം
കാരണം;
നിന്നന്ത്യമോ നിന്റെ
മായാവിലയനം!

മിന്നും പ്രകാശമാ-
മൊന്നിനുമൊന്നായൊ-
രൊന്നിൻ പ്രദർശന-
മെന്നുമീ വിസ്മയം!

2.
 പിന്നെയും പിന്നെയു-
മുള്ളിലെയീ വ്യഥ-
യുന്നയിച്ചൂ *ന്യൂട്ടൻ;
*ഐൻസ്റ്റീൻ തുടങ്ങിയ
ശാസ്ത്രവിശാരദർ;
സത്യപ്രവാചകർ!
കാവ്യവിചക്ഷണർ!

മുന്നേ ഋഷീശ്വരൻ
ചൊല്ലിയുറപ്പിച്ച
പൊന്നക്ഷരത്തിൻ
പൊരുളുമതൊന്നെന്ന്
വായിച്ചു കേൾപ്പിച്ചു
*ഫാരഡേ;
ഉള്ളിന്റെ
ഉള്ളിലെ ചൈതന്യമാ-
മനുഭൂതിയാം
സർവം സമസ്ത-
മറിവെന്ന
സത്യമാം;
നിത്യമതെന്നും
പറഞ്ഞു വച്ചൂ ഗുരു!
------------------------------------------------
*** ഈ  ആധുനിക ശാസ്ത്ര പ്രതിഭകളുടെ
ഉക്തികൾ പ്രസിദ്ധം.
-------------------------------------------------------------------

വിസ്മയം - 2 -7 -2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Indian Poet
-----------------------------------------------------  

























 


  

Thursday 30 June 2016

28
ഉടുക്ക്പാട്ട്  30 -6 -2016
-------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------
1.
പുഴയോരത്തൊരു നാട്ടു-
മാഞ്ചില്ലയിൽ കേൾക്കാം
മഴയുടെ മൊഴിയുടെ
മണികിലുക്കം.

മധുരം മലയാളം
കിളിയുടെ ചുണ്ടിലു-
മളിമൂളിത്തേനുണ്ട്
കളിയാടും കാവിലും;
പൂഞ്ചോലത്തരുണിതൻ
കാൽച്ചിലമ്പൊലിയിലും ;
തുമ്പി-
ച്ചിറകിന്നുടുക്കുപാട്ട്!

വഴിവിളക്കിൻ മിഴി-
ക്കോണിൽ തുളുമ്പുന്നു
ചേലൊത്ത കൈരളി;
മൂവന്തിയെത്തീ
കുളക്കടവിൽ!

കുളികഴിഞ്ഞമ്പലം
ചുറ്റുന്ന കാറ്റിനും
കളിചിരി; മലയാള-
ത്തേൻനിലാവിൽ!

പൂന്താനം പാടിയ
പാനപ്പദങ്ങളും
നാരായണീയത്തിൻ
വർണവായ്പ്പും

തുഞ്ചത്തെപ്പച്ച-
പ്പനംതത്തപെണ്ണിന്റെ
ചെത്തം തരും സത്യ-
നിത്യഭാവം

ഉച്ചത്തിൽപ്പാടിയ
നാട്ടുവാമൊഴിയുടെ
പച്ച ചുരത്തിയ
കാവ്യാമൃതം!


2.
അമ്മയ്‌ക്ക്‌ നേദിച്ച
പൂർവപിതാക്കളെ-
യെന്നേ മറന്നു കഴിഞ്ഞു
നമ്മൾ!

വറ്റിവരണ്ട നിളയുടെ മാറിലി-
ന്നാരുടെവാൾമുന
കേറുന്നു!
ചാരന്റെ? ചോരന്റെ?
ആരെന്നറിയാത്ത
വില്ലാളി വീരന്റെ?
കുത്തകക്കാരന്റെ?
പണ്ടകശാലകൾ
മുട്ടിൽ മുഴത്തിൽ
പണിയുവാൻ പട്ടിണി-
പ്പാവത്തിനഷ്ടിമുട്ടിക്കുന്ന
ജാലങ്ങൾ ലീലകൾ                              
നീളെപ്പയറ്റുന്ന
വമ്പൻറെ? കൊമ്പൻറെ?
കൊമ്പത്തിരിപ്പോൻറെ?


3.
*ചമ്പകൾ നിരനിരെ;
കൂട്ടക്കുരുതിയ്ക്ക്
പാത്രീഭവിക്കുവാൻ!

നാളത്തെ കേരളം
കേരങ്ങളില്ലാതെ
പൂരപ്പറമ്പായ്;
നീളമായ്
നീളുന്ന വീഥി മാത്രം!

*നീലനിലാവിൽക്കുളിച്ച
വെണ്മാടവും;
ഞാനുമെൻ
വാമവും പൊൻപണിക്കാരനും!

4.
(കാറും ബാറും നിറമാർന്ന നക്ഷത്ര-
മാളും
പല പല വേലത്തരങ്ങളും!)

അമ്മേ പൊറുക്കുക!
കൈരളീ!
*മൗനി
ഞാൻ 
ഇമ്മട്ടിലിത്തിരി
വാചാലനായതിൽ!


കുറിപ്പ്
*വയസ്സൻ കേരങ്ങൾ
*സ്വന്തം കാര്യം
*വോട്ടുകൂട്ടം

---------------------------------------------------------------
ഉടുക്ക്പാട്ട്  1- 7 - 2016
ഡോ.കെ.ജി.ബാലകൃഷ്ണൻ
---------------------------------------------------------------

























Wednesday 29 June 2016

27
മൺകുടം -30-6 -2016
------------------------------
ഇനിയുമെന്നിൽ നീ
നിറയുമോ താമര-
ത്തനിമയിൽ; നീല-
വർണമായുണ്മയിൽ!
ഗഗനസീമയി-
ലുയിരിടുമാനന്ദ-
ത്തിരകളിൽ പ്രേമ-
സംഗീതമൂതുവാൻ!

ഇന്നലെയുടെ താളിലെൻ
തൂലിക
മന്ദമന്ദം കുറിച്ച സ്വർണാക്ഷരം
ചന്തമാർന്നു; നിൻ വല്ലകീവാദനം
ചെമ്പനീർപുഷ്പ-
ഗന്ധം പൊഴിക്കവേ!

നിന്റെ മൺകുടം
ചിന്തും സ്വരതാള-
മന്ത്രമാം വേദ-
മവ്യയമെന്നിലെ
വേണുവിൽ രാഗധാരയായ്;
ചിന്തയിൽക്കാല-
ദേശാതിശായിയാം
കാവ്യമായ്;
നേരിനുന്മാദദായിയായ്!
നിത്യമായ്
നിത്യസത്യസൗന്ദര്യമായ്!
സ്വപ്നമായ്!

എന്നിലൂറും സുഗന്ധമായായിരം
പൊന്നിലഞ്ഞികൾ പൂത്തപോൽ;
എന്നിലെ
സ്വർണതന്ത്രികൾ മീട്ടും
വിരൽത്തുമ്പിൽ
വർണ്ണമെത്രയാം!
വർണ്ണനാതീതമേ!
-----------------------------------------------------
  മൺകുടം 27 -6 -2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Indian Poet
Author of the globally read
Amazon.com publication
THE WHY?
--------------------------------------------------------


  
 

Tuesday 28 June 2016

26
ഇമ്പം  - 29-6 - 2016
-----------------------------
ഈ വഴി തീരാവഴി-
യോരത്തെ
(ഏതോ പഥികനൊ
പക്ഷിയോ
കനി തിന്നുപേക്ഷിച്ച
പതിവിൽ നിന്നുണ്ടായ)
ഫലവൃക്ഷമാണ് ഞാൻ!

ഒരു മിഴിവരുളുന്ന
ഒരു
നോക്കുമാത്രമെ-
ന്നരുണിമ;
പുലരിയുടെ
കുളിരിലൊരു
പൂവിരൽസ്പർശം;
സുഗന്ധമായൊരു
വീർപ്പ്;
നേരമെൻ മുന്നിലെ-
പ്പാതയായ് നീളുന്നു
നീളുന്നു
നീങ്ങുന്നു;
(തോന്നലായുള്ളിൽ
നിറയുന്നുവോ!)
വെയിൽ താഴുന്നു;
അന്തിയാകുന്നു;
ഇരുൾപ്പര-
പ്പീവഴി
നേരമായ്ത്തന്നെ!
 ഒരു മിഴിവാണ്
ഞാൻ!

ഒരുപാട് കാഴ്ചകൾ
കാലിഡോസ്കോപ്പിൽ-
ത്തിരപോലെ
വന്നുപോമാവർത്തമല്ലാതെ;
ആദിമധ്യാന്തങ്ങളില്ലാതെ;
ചേതോവികാരമാം
മായാപ്രപഞ്ചമായ്!

2.
ഋഷി ചൊന്ന നേരി-
നറിവെന്നു പേരിട്ടു
കവി പാടി;
കവിതയായ്;
കലയെന്നു
പിന്നെയും
പലതായി;
നിറവതിൻ
ചിറകേറിയറുപത്തി-
നാലെന്ന് വിധിയായി!

സകലതും തപമെന്ന്‌;
ഹൃദയത്തുടിപ്പെന്ന്;
പരമമാറിവിൻ്റെ
പരമാണു പരയെന്ന്;
ചിരമതിൻ പ്രഭയെന്ന്;
സ്വരമാമതിൻ ധ്വനി
നേരായി നേരിന്
നാരായവേരായി;
നാരായണമെന്ന്
കാരണചൈതന്യ-
നാദപ്രഭാവത്തെ
യൊന്നെന്ന്;
ഒന്നിന്
വർണവിശേഷങ്ങ-
ലെണ്ണിയാൽത്തീരാതെ
തീരാതെയൊന്നായ-
തൊന്നിൽ!
അതൊന്നേ പരംപൊരുൾ!


3.
ഒന്നതിൽ ഞാനില്ല;
നീയില്ല;
ഒക്കെയും
ഒന്നെന്ന്
പാടുന്നു ഭാരതമിപ്പൊഴും!
എപ്പൊഴുമെപ്പൊഴും
പാടിയതും;
ഇനി
പാടാനിരിപ്പതും!
ഈയൊരേ *മന്ത്രമേ!
----------------------------------------

കുറിപ്പ്
ഈശാവാസ്യമിദം സർവം.
-------------------------------------------------
26
ഇമ്പം -28-6-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
indian poet
Author of Amazon.com
international publication
SWARABINDU (Malayalam p-Poems)
(2016 April)
-----------------------------------------------------
  

















25.
ഒരു സ്വപ്നഗാനം 28 -6 - 2016
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
indian poet
Author of the Amazon.com publication
The Why?
---------------------------------------------

എന്റെ പാട്ടിൻ വർണ-
രാഗങ്ങളിൽ പ്രേമ-
സാഗരമേഴും
തിരയടിപ്പൂ!

തീരം-
സ്വരമേഴു-
മാരോഹണത്തിനു-
മവരോഹണത്തിനും
കർമ്മസാക്ഷ്യം!

വിണ്ണിൽ നിലാവല-
പ്പന്തലിൽ നക്ഷത്ര-
കന്യകമാരുടെ
മിന്നുകെട്ട്!

മണ്ണിൽ വസന്ത-
സുഗന്ധസുമങ്ങളാ -
ലുണ്ണിക്ക് വളതള
പൊൻപതക്കം!

എന്മണിവീണയിൽ
കന്നിനിലാവിന്റെ
കല്യാണിരാഗ-
ത്തുടുതുടിപ്പ്;
മുറ്റത്തെ മൂവാണ്ടൻ
മാവിന്റെ തുഞ്ചത്ത്
പഞ്ചമരാഗത്തിൽ
നാട്ടുപാട്ട്!

എന്റെ മനസ്സിലെ
ച്ചിന്തുകൾ പാലൊളി-
ച്ചന്ദ്രന് പായസ-
ച്ചോറു നൽകി;
കാവിയുടുത്തു മടുത്ത
കിനാവിന്
പൂനിലാപ്പട്ടു-
ടയാട തീർത്തു!

2
പാതിരാക്കാറ്റോ
മധുരക്കിനാക്കളി-
ലാദിയുമന്തവു-
മില്ലാത്തിരകളിൽ
മുത്തും പവിഴവും
സപ്തസ്വരങ്ങളു-
മൊത്ത് ചമയ്ക്കുന്ന
ചിത്രവർണ്ണങ്ങളിൽ
പുത്തൻ മഴവിൽ-
ക്കൊടിയുടെ സൗന്ദര്യ-
സൗഭഗം;
കല്യാണസൗഗന്ധികത്തിൻ
മനോരഞ്ജ-
മാന്ത്രിക-
ഗന്ധർവരാഗ-
മാധുര്യം;
സ്വദിക്കുന്നു!
-----------------------------------------------
25
ഒരു സ്വപ്നഗാനം 28-6-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
indian poet
Author of international Amazon Publication
The Why?.
-----------------------------------------------------------




















24.
പാതയോരത്തെ മരം
28- 6 -2016
ഡോ കെ.ജി.ബാലകൃഷ്ണൻ
Indian Poet
Amazon.com Author
The Author of "The Why?"
-----------------------------------------------

1.


ദൂരെ നിന്നാരോ വരുന്നുണ്ട്;
കാരണ-
മാരായുവാൻ; കഥ
നേരായറിയുവാൻ!

2.
കാലം നിലച്ചതിൻ
കാര്യം തിരക്കുവാൻ;
രാമന്റെ കാലൊച്ച
കാതിൽപ്പതിപ്പതിൻ
താളം;
മുനിപത്നി
ശാപവിമോചിത-
യാകും നിമിഷം
സമാഗതം;
കാലമോ
മൗനം വെടിഞ്ഞു
പുതിയ വെളിച്ചപ്പുലരി-
പ്പിറവി തൻ
പാഞ്ചജന്യധ്വനി-
യുൾപ്പൂവിലുൾക്കൊണ്ട
പാർത്ഥൻ കണക്കെ
ഗുഡാകേശഫൽഗുനൻ!

3.
കാമാന്ധനാം ദേവ-
രാജൻ്റെ വ്യാജമാം
വേഷപ്പകർച്ചയിൽ
ക്കല്ലായ സ്‍ത്രീത്വമേ!
നീയിന്നു നീതിയ്ക്ക്
കേഴുന്നുവോ,
രാമ-
പാദപാതസ്വനം
ദൂരെയാണോ!

4.
പാതയോരത്തെ മരം
മാത്രമോ നിന-
ക്കേകുന്നു
കാലടി-
പ്പാടോളമെങ്കിലും
കനിവിൻ നിഴൽ,
തണൽ!

5.
കവയിത്രി-
യമ്മയിതാ നിന്റെ
യാതന-
യത്രയു-
മീയിരുൾച്ചാർത്തിന്റെ
ക്രൂരമർദ്ദത്തിൻ
തിമർപ്പിലും;
തൻ
ദയാവായ്‌പിൻ
പവിത്രജലധാരയാൽ
കുളിരുമാശ്വാസവും
ചൊരിയുന്നു
നന്മയായ്!

6.
മാർജ്ജാര-
ശ്രേഷ്ഠന്റെ
വല്ലകീവാദന-
മില്ലായിടത്തു-
മിരയുടെ നോവുകൾ
തേങ്ങൽ;
ആത്മാവിന്റെ
 കാളൽ; മാലോകർ
ആരുണ്ടിതിൻ വേര്
(നേര്) തിരക്കുവാൻ!

7.
ഓരോ കഥ തീർത്തു
തീർത്തുമപസർപ്പക-
രൂപം മെനഞ്ഞു
രസമാർന്നു മാലോകരും!

8.
കലികാലവൈഭവം!
വെറുതെ വെറുതെ ഞാ-
നലമുറകൂട്ടുന്നു;
ആരോവരുന്നുണ്ട്!
-------------------------------------------
24.
പാതയോരത്തെ മരം
28-6-2016
ഡോ.കെ ജി ബാലകൃഷ്ണൻ
Amazon.com Author
poet dr.k.g.balakrishnan
---------------------------------------------
























  

Sunday 26 June 2016

23

ബിന്ദു 27-6-2016
---------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ

സ്വരബിന്ദുവായ്
മിഴി ചിമ്മിയാലും
ഖരഘോഷമായ്
മൊഴിയാടിയാലും
മൃദുവായി രാമ്യ-
മുരിയാടിയാലു-
മനുനാസികം മധുര-
സ്വനധാരയിൽ രാഗ-
മനുനിമേഷം ജാല-
മരുളിയാലും
കണ്ണൻറെ കല്യാണ-
മുരളികയിലുണരുന്ന
വർണ്ണങ്ങൾ;
പൂക്കളായ്
വിരിയുന്ന പൊയ്കയിൽ
നീന്തിനീരാടും സ്വരമേഴു-
മായിര-
മീണങ്ങളായ്ത്താള-
മോളങ്ങളായ്;വേണു-
 ഗോപാലലീലാ-
വിലാസങ്ങളായ്!

 കടയുന്നു പാൽക്കടലോരോ
നിമിഷവും
മെനയുന്നു;
നേരും നുണയും
പ്രകാശവു-
മിരുളും
വസന്തവും
വർഷഹേമന്തവും
വേനൽപ്പൊരിച്ചിലും
ശിശിരവുമങ്ങനെ
ആറുകാലങ്ങളി-
ലാടുന്നു മാനസം!

പാടിയ പാട്ടിന്റെ
മാധുര്യമൂറുന്നു
ചൂടിയ പൂവിൻ
മണവുമെൻ
കൺകളിൽ;

പാടുമീശീലിൻ
രസമെന്റെ
കാതിലും
പാടാത്ത പാട്ടിൻ
മധുരമാത്മാവിലും!



2.
ഒരു ബിന്ദുവിൽ നി-
നുണരുന്നു നേരും
നുണയും;
പകലുമിരവും
നിറവും നിറമെഴാ
നിശ്ശൂന്യ-
ഭാവവും.

സ്വരവുമപസ്വരം;
സ്വരശൂന്യമാം
മൗന-
ലയധന്യതീർത്ഥം;
ശാന്തം! പരിപൂർണ-
മേകം!
------------------------------------------
23
ബിന്ദു  27-6-2016
indian poet dr.k.g.balakrishnan
Amazon.com Author
------------------------------------------

  






  

Saturday 25 June 2016

22.
ആഴം    26 -6 -2016
-----------------------------------
ഡോ.കെ.ജി. ബാലകൃഷ്ണൻ
Amazon.com  Author
Topmost All Time poetry.com
------------------------------------------------

പഞ്ചമം പാടുവതാരെ-
ന്നകക്കാമ്പിൽ-
പ്പഞ്ചമിത്തിങ്ക-
ളുദിച്ചുവല്ലോ!

പഞ്ചമവേദ-
പ്പൊരുളിൻ സ്വരാക്ഷരം
ചിന്തയിലാരഭി
മീട്ടിയല്ലോ!

മന്ദസമീരണൻ
ചെമ്പകപ്പൂക്കളിൽ
ചന്ദനഗന്ധ-
മുഴിഞ്ഞുവല്ലോ!

യക്ഷന്റെസന്ദേശവാഹകൻ
മേഘമോ
ലക്ഷ്യം തിരയുന്നെൻ
ചിത്തഭൂവിൽ!

കവിയുടെയുള്ളിലെ
യില്ലിമുളങ്കാട്ടിൽ
കവിയുന്നു കവിതത-
ന്നളകനന്ദ!

അളകാപുരിയിലെ
ശ്രീഗിരിനന്ദിനി
കളകളം പാടുന്നു
കൂട്ടിനായി!

പാട്ടും പതവുമായ്
പാതിരാ ചെന്നപ്പോൾ
കൂട്ടുകാർകൂട്ട-
മുറക്കമായി!

പാട്ടിൻ രസത്തിൽ
ക്കുറിഞ്ഞിയും കൂട്ടരും
കൂർക്കം വലിച്ചു
മദിച്ചുറങ്ങി.

ഏഴു നിലയുള്ള നാകം
വിരചിച്ചു
ചേതന മാത്ര-
മുണർന്നിരുന്നു.

മാമുനി നാരായ-
ത്തുമ്പിനാൽ ബോധമെ-
ന്നോലയിലക്ഷരം
കോറിയിട്ടു!

സാരസ്വതമായി
ലക്ഷ്മീകടാക്ഷമായ്
ഗൗരീവിലാസമായ്
പൂത്തിറങ്ങി!

നന്ദനോദ്യാനം
യമുനാപുളിനത്തിൽ
വൃന്ദാവനമെന്നു
ചന്തമാർന്നു!

നന്ദകുമാരനും
വൃന്ദകുമാരിയും
സന്തതം കേളീ-
വിലോലരായി
തുള്ളിക്കളിക്കുന്നു;
നുള്ളിനോവിക്കുന്നു
ഉള്ളിന്റെയുള്ളിലെ
തുള്ളിതന്നുള്ളിലും
കണ്ണിലും കാതിലു-
മുണ്ണിക്കിടാവിന്റെ
കുഞ്ഞിക്കിനാമണി-
ത്താളത്തിലും!

തൂണിൽ; തുരുമ്പിലു-
മേഴുലകത്തിലു-
മേഴുനിറച്ചാർത്തി-
നാഴത്തിലും!
-------------------------------------------
22
ആഴം 26-6-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
-----------------------------------------------




























Friday 24 June 2016

21
ബോധം 25-6 -2016
--------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Topmost Poet All time Poetry.com USA
------------------------------------------------

"കോടി ദിവാകരരൊത്തുയരും
പടി"
ഏതൊരു ജ്യോതിഃ
ചിരം നിറവാർന്ന
നിരന്തരനിത്യനിദാനവിശേഷം
താനായ്;
രൂപവുമതിരും
നാദമതഞ്ചും
കൂടാതെഴുമത്
ഞാനാം നീയായ്‌
നീയാം ഞാനായ്;
സകലവുമൊന്നിൻ
തികവതിരമ്യം;
ശാന്തം; സൂക്ഷ്മം!
ശ്രീലകമതിനക-
മറിവാം ശൂന്യത;
നിറപറ;
ഏഴാംമാളിക മുകളിൽ;
പാൽക്കടലലകളിലമരും
ചാരുത; നേരിൻ
നീലവെളിച്ചം!


ഋഷിയുടെ
ചൊടികളിലുണരും
മന്ത്രം;
സർവ്വസ്വതന്ത്രസ്വയംഭൂ;
സർവ്വചരാചരസംഗവിഹീനം;
ബോധം;
അന്തമെഴാ പദസഞ്ചയഭേദ-
സമാഹൃതഭാവം;
പ്രണവം!
---------------------------------------------------
21
ബോധം
ഡോ.കെ.ജി.ബാലകൃഷ്ണൻ
Amazon.com Author
Topmost Poet All time Poetry.com USA
25-6-2016
-------------------------------------------------------















 

Thursday 23 June 2016

20
മിഴി  -24-6-2016
---------------------------
ഡോ.കെ.ജി.ബാലകൃഷ്ണൻ
------------------------------------------


1.
പതിവായ് പ്രഭാകരൻ
വരുമീ വഴിയേതോ
വിധി നീ വിധാതാവെ-
ന്നോതിനാൻ ഗുരുവര്യൻ!

ആരുനീയാരെന്നാരാ-
യുന്നു ഞാൻ കവി; നീയാം
കാരണമൊരു സ്വര-
ബിന്ദുവിൽ സമാഹൃതം!

പാടി ഞാൻ ജയദേവ-
കവിയായ്; നിരന്തര-
മാടി ഞാൻ വൃന്ദാവന-
രാധികാപ്രണയമായ്!

ആദിമധ്യാന്തം തേടി
ശാസ്ത്രകാരനും; പാതി-
ഭൂതിയായ് നിലകൊള്ളും
ഭാവിതൻ സ്വരഭേദം!

നിമിഷം നിമിഷമായ്
നീങ്ങുന്നു നേരം, നാളെ
നിമിഷം നിമിഷമായ്
നീളുന്നു നിരന്തരം!

അതിനെപ്പരിഹസി-
ക്കുന്നുപോൽ ഭിക്ഷാംദേഹി,
അതിനെപ്പരിണയി-
ക്കുന്നുവെൻ മനുഷ്യത്വം!

ഓലയിലെഴുത്താണി
കുറിക്കും മന്ത്രാക്ഷര-
മാരുടെ കരവിരുതെന്നു
ഞാനറിയുന്നു!

പാരിടം തിരിയുന്ന
കാരണം നീയാകുന്നു
മാരിവില്ലൊളിയുടെ
സാരവും സൗന്ദര്യവും!

ഈ വഴി വരും മൂളി-
പ്പാട്ടിലും സുഗന്ധത്തിൻ
മാർകഴിമാസം തൂവും
കാറ്റിലും നിരാമയം
ഉള്ളിനുമുള്ളാം
ഉള്ളിനുള്ളിലുമൊന്നായ്
പള്ളികൊണ്ടിടും
പ്രേമം;
ഉള്ള തോന്നലായെന്നു-
മെപ്പൊഴും വാഴും രൂപ-
ഹീനമാം പ്രതിഭാസം;
ഇല്ലയെന്നാവർത്തിച്ചു
ചൊല്ലുവോർക്കുള്ളിൽ-
പ്പോലും
വെൺമയായ് കുടികൊള്ളും
ഭാവപൂർണിമയല്ലോ!

2.
അഴകായാനന്ദമായ്‌
നിറയും കവിതതൻ
തിരിയിൽ വെളിച്ചത്തിൻ
മിഴി നീ തെളിക്കുന്നൂ!
--------------------------------------------------
20
മിഴി -24- 6-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
------------------------------------------------  
 




 


  











     

Wednesday 22 June 2016

19
അതീതം  23-6 -2016
-------------------------
ഡോ കെ ജി.ബാലകൃഷ്ണൻ
--------------------------------------------


1.
   നേരമാകുന്നു കാലം
നേരായനേരം; നേരിൻ
ആരവം മുഴക്കുന്ന
സാരമാമാറാം കാലം!
മൗനത്തിന്നതിസൗമ്യ-
ശാന്തസുന്ദരഭാവം
മനനം;
ധ്യാനാത്മകമേഴാമിന്ദ്രിയം;
ഋഷി-
കവി-
തത്ത്വചിന്തകത്രയം
കാലമായുപാസിക്കും
മന്ത്രസംഗീതധ്വനി;
അമൃതം പെയ്യും സ്വര-
ബിന്ദുവാമതിസൂക്ഷ്‌മം;
പേരെഴാ പരിപൂർണം;
സുകൃതം; മഹാമായാ-
ജാലമായ് പ്രപഞ്ചമായ്
മിഥ്യയായ് പരിണാമം!

 ആകാരം വർണം ഗന്ധ-
മാദിയാമാലേഖ്യങ്ങൾ
കാരണം തേടും കാര്യം
മാത്രമായ് നിലകൊള്ളും
നശ്വരമനിത്യമായ്
പഞ്ചഭൂതമായ് ജനി-
മൃതിചക്രമായ് കാലം!
നീയാട്ടെ കാലാതീതം!

*വിളംബം മധ്യമം ദ്രുത-
മിങ്ങനെ
സംഗീതത്തിൻ
കാലമായ് നേരം
രാഗശ്രുതിലയസാഗര-
മനന്തമായ്;
ആനന്ദത്തിരയായി
തുരീയമധുവായി!

ആറുകാലവും പാടി-
ഏഴാമിന്ദ്രിയശൃംഗം
കേറുവാൻ തപസ്യയിൽ
മുഴുകും കലാകാരൻ
അത്യതിദ്രുതപാരംഗതനായ്
സമാസമം 
നിത്യനിശ്ചലം   
ശൂന്യസത്യമാം പരിപൂർണ- 
സത്തയിൽ ലയിക്കുന്നൂ!
സത്തയായ് ഭവിക്കുന്നൂ!
മൂന്നുകാലവുമൊന്നായ്
കാലാതീതമായ് ശാന്തം
പ്രാലേയഭാവാബ്ധിയായ്;
*ആലിലക്കണ്ണൻ മാത്രം
നിത്യമാമതീതമായ്! 

2.
(അങ്ങനെ ഋഷി പണ്ടേ
മന്ത്രിച്ചു; *മഹാവാക്യം
ഗംഗതന്നലകളി-
*ലറിവായ്‌ നിറയുന്നൂ!)


കുറിപ്പ്
----------------------
*സംഗീതത്തിലെ കാലസങ്കല്പം
*Singularity(Big Bang Theory- Modern Science)
*തത്ത്വമസി
*ഭാരതീയചിന്ത 
--------------------------------------------
അതീതം 23 -6 -2016
indian poet dr.k.g.balakrishnan
Amazon.com Author
Createspace Amazon.com USA
പ്രസിദ്ധീകരിക്കുന്ന
എന്റെ "ഭാരതഗീതം" എന്ന
കാവ്യസമാഹാരത്തിൽ നിന്ന് )
----------------------------------------------