Monday 27 February 2017

ഗ്രീഷ്മകാണ്ഡം 27 -2-2017
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

വേനൽ
കൊടും വേനൽ;
വറചട്ടിയായ് മനം;
കാനൽ;
കലികാലം;
ജനരോദനം.

കണ്ണുനീർച്ചാലായ്
പൂമ്പുഴ; മാനത്തു
കണ്ണുമായ് വേദാന്ത-
മെണ്ണുന്നു മാലോകർ.

നെറ്റിലും പോരാഞ്ഞു
ടീവിയിൽ പത്രത്തിൽ
വറ്റിയ ഡാമിൻറെ
വാർത്ത വായിക്കുന്നു.

ആഘാതമേറ്റു മരിച്ച
ഗ്രാമീണന്റെ
ദു:ഖത്തിലാഴ്ന്ന
കുടുംബത്തിനാശ്വാസ-
മായുടനെത്തിയ
മന്ത്രിയുടെ
നന്മകൾ പാടുമണികളും
പോയ സർക്കാരിൻറെ
പോരായ്മയാണെന്നു
ന്യായം പറയും
ഭരിപ്പുകാരും
അതിൽ
കാമ്പില്ലയെന്നു കട്ടായം
മുഴക്കുന്ന മുന്മുഖ്യനും!
പിന്നെ
കോരനു കുമ്പിളിൽക്കഞ്ഞി-
യെന്നാശ്വാസമാളും
നിഷേധിയും!

സപ്തവും പഞ്ചവും
സംഗമിക്കും മന്ത്രി-
മന്ദിരം;
ശീതളഛായയിൽ
മയങ്ങു-
മാഡംബരവാഹനശ്രേണി;
ജനദാസനു വന്ദനം!

2.
*"ഞാനു ഞാനുമെന്റാളും
പിന്നെയാ നാല്പതുപേരും
പൂമരം
കൊണ്ടൊരു കപ്പലുണ്ടാക്കും!" 

"കപ്പലിലേറ്റി നിങ്ങളെല്ലാരേം
........... ............ ;
ചെപ്പടിവിദ്യ കാണാൻ
കൊണ്ടോകും!".
(സ്വഗതം)
--------------------------------------------------
* പ്രസിദ്ധമായ ഗാനത്തോട് കടപ്പാട്

---------------------------------------------------------
ഗ്രീഷ്മകാണ്ഡം) 27-2-2017
ഡോ കെ.ജി.ബാലകൃഷ്ണൻ
dr.k.g.balakrishnan
Amazon.com Author
----------------------------------------------------------

   





 

    

Sunday 26 February 2017

അച്ചുവട് 27 -2 -17
-----------------------------------------
ഡോ കെ.ജി.ബാലകൃഷ്ണൻ
----------------------------------------------------

നിൻ നികടമണയുവാ-
നിനിയെത്ര ചുവടെന്നു
കനിവാർന്നു പറയുമോ
നീ!
മൂകമാന്ത്രികൻ!

പരമമണിമേടയുടെ
പടിയെത്ര കയറണ-
മൊരു മാത്രയറിയുവാൻ
സുഖദകരലാളനം.

ഒരു നോക്കു കാണുവാ-
നൊരു മന്ത്രമായ്  സ്വര-
ചിരരാഗധാരയിൽ
രമണമായമരുന്ന
പരമസ്വരൂപമേ!
അക്ഷരസുഗന്ധമേ!

അണയാ പ്രകാശമേ!
അഖിലപദസാരമേ!
പ്രണയമധു വഴിയും
പ്രണവമണിനാദമേ!


2.
ഒരു ചുവടിനൊരു മാത്ര;
സ്വരവടിവിൽ
ഈ യാത്ര;
നിറമിഴിയിൽ നീർമണിക-
ലകമിഴിയിൽ
നീ മാത്രം!

തിരുമൊഴിയിലുതിരും  നിൻ
നിറനിറവിൽ ഞാനല്ലോ!
ഒരുചുവട്;
ഒരു ചുവട്;
അച്ചുവട്
ഞാനല്ലോ!
-------------------------------------------------------------
ചുവട് 27-2 -2017  
dr.k.g.balakrishnan Amazon Author.
---------------------------------------------------------------















രാപ്പകൽ 27-2-2017
---------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------
"മൃതമണ്ഡം ബ്രഹ്മാണ്ഡം
ജീവയതി ഇതി മാർത്താണ്ഡ:"
ഋഷിയുടെ വചനമധു
മഷിയുണങ്ങാതെ!

വിലസുന്നിതേ നീല-
മാകാശകോശ-
വിഭ്രാന്തി;
അഹോരാത്രം
തിരിയുന്നു ഭൂ;
സമയമിഥ്യയുടെ
രാപ്പകൽചുരുളഴിയുന്നിതേ!

സ്വയമതിൻ താളമായെൻ
ഹൃദയഗ്രന്ഥിതൻ
സ്വരലയമുണർത്തുന്നു
നിത്യനിരന്തമാം
ചിത്തം;
നിരഞ്ജനം
രാഗനീരാജനം!

2.
സത്യമേ!
നിത്യമേ!
നീയറിയുന്നീല!
ഈ ഭ്രമണചക്രമുണർത്തുമീ-
മാരീചലീല;
വൈദേഹിയെ
മോഹാന്ധ്യകൂപത്തി-
ലാഴ്ത്തിയ
കാമന!

3.
 ജ്വലനമാളുന്നു നീ;
നിത്യം  നിരന്തരം
നിന്നിലെ വെളിച്ചം
സനാതനമല്ലയോ!
മാമുനിയന്നെ
പറഞ്ഞുവല്ലോയിനി-
യൊന്നും പറയുവാനില്ല;
പറയുകിൽത്തന്നെ
യതാവർത്തനം; വൃഥാ!
രാപ്പകലെന്ന പോൽ!

4.
എരിയുന്നു സൂര്യൻ;
തിരിയുന്നു ഞാൻ സ്വയം;
നേരമാം
നാരദവിനോദം
തുടരുന്നു നിർഭരം!
--------------------------------------------------------
രാപ്പകൽ
27-2-17
dr.k.g.balakrishnan Amazon.com Author
------------------------------------------------------------  

 
 






 











 

Friday 24 February 2017

കണ്ടുണ്ണി 25 -2 -2017
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

മണ്ടശ്ശിരോമണി കണ്ടുണ്ണിയിന്നൊരു
ഗുണ്ടാത്തലവനാണത്രെ;
ക്വട്ടേഷനേതു-
മറുകാതറിയാതെ
ചിട്ടയായ് മെനയുന്ന വീരൻ!

നാട്ടിലും കാട്ടിലും കാറ്റായി വീശുന്ന
പാട്ടിലും പാട്ടിലെയാട്ടക്കഥയിലും
റോട്ടിലും റോട്ടിലെ ബൈക്കിലും,
ഷാപ്പിലും
ഷാപ്പിലെ
കൂട്ടുകാർക്കൊപ്പവും
മേലെയധികാരഗർവിനും
ഗർവിനു-
മേലേ പറക്കുന്ന  കഴുകൻ!

2.
കഴുകനു
നീലവിശാലം
വിശുദ്ധമാമാകാശ-
ചാരുത
നീളെപ്പതിച്ചു
ചിരകാലമാം പാരി-
തോഷികം
പാട്ടക്കരാറിൽ പൊതിഞ്ഞതി-
വിദഗ്ദ്ധമായ്
ഗോപ്യവ്യഭിചാരമായരുളുന്ന
രക്ഷകൻ;
(തക്ഷകൻ)

3.
നീതിനിയമസുസംഹിത
പാടെ -
യഗാധമാ-
മന്ധകാരത്തി-
ലനാഥശവമെന്നപോൽ
മൂടുവോൻ.

4.
മുടിചൂടാമന്നന്
കുട
ചൂടും  പടയുടെ
പടയണിത്തെയ്യമായ്
പതിനെട്ടു പടികേറി
അയ്യനെ നമിക്കുവാ-
നടവു പതിനെട്ടും
പൂഴിക്കടവനും
 മാറി
മാറി
പ്പയറ്റുവോൻ!


5.
പറയുവാനിയുണ്ട്
കണ്ടുണ്ണിയെപ്പറ്റി
നിറനിറയെ
ആയിരം പറയുണ്ട്
പാടുവാൻ;
പെയ്യുവാൻ മഴയില്ല;
നെയ്യുവാനിഴയില്ല;
പയ്യിന് പാലില്ല
കൊയ്യുവാൻ നിലമില്ല;
കണ്ടുണ്ണിക്കോ മൂക്കു-
കയറില്ല;
കാളുന്ന വേന-
ലെന്നുള്ളിലും
വാനിലും!
------------------------------------------
കണ്ടുണ്ണി 25-2-17
poet dr.k.g.balakrishnan
Amazon.com Author
---------------------------------------------














Thursday 16 February 2017

മേരാ ഭാരത് മഹാൻ! 16-2-17

-----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------
ഭാരതപ്പെരുമ നൂറിരട്ടിയായ്-
ത്തീരുമിപ്പുലരി;
നീലവാനിൽ നിൻ
പുത്രരാർന്ന നവ-
വിശ്വവിജയമധുവരുളുമീ ലഹരി-
യെത്ര ചിത്രമിതു ചൈത്രമേ!

സുപ്രഭാതമിതു സത്യസാഗരം
നിത്യവും തുഴഞ്ഞെത്തിടും
ഭാസ്കരൻ, സകലജീവജാലചിര-
രക്ഷകൻ, പുതുവെളിച്ചവും
മധുരവും വിതറി
പ്രാചി തൻ പെരുമ
വ്യോമസീമകളിൽ
വാരി വാരി വിതറുന്നിതേ!

ആയിരം മലർ വിരിഞ്ഞുവോ മന-
സരോവരത്തിൽ; മണിമേടയി-
ലായിരം തിരി തെളിഞ്ഞുവോ സകല-
രാഗവും കവികൾ മൂളിയോ
ആയിരം നടനമാടിയോ
കുളിരണിഞ്ഞുവോ
വനലതാദിക-
ളായിരം കുഴലൂതിയോ ഗാന-
കോകിലം മലയമാരുതൻ!
=======================================
മേരാ ഭാരത് മഹാൻ!
16-2-2017
Indian Poet dr.k.g.balakrishnan
Amazon.com Author
---------------------------------------------------------------------













    

Wednesday 15 February 2017

അലാതചക്രം  15 -2-2017
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------

ഈ നീലവാനം
സ്നിഗ്ദ്ധം മൃദുരാഗസുരഭിലം;
മന്ദ്രമധുരം സ്വരലയം.

തുടക്കമൊടുക്കവു-
മൊരുബിന്ദുവി-
ലൊടുങ്ങും ചിരം;
നിറമാലതീർക്കും
പ്രതിനിമിഷം നവം
പ്രതിസ്പന്ദം.

ചലനം കാലം പ്രഭാവലയം;
മഹാപ്രപഞ്ചം;
നിലയം;
നിത്യസുഭഗം;
വിസ്മയം;
പ്രഥമം സാംഖ്യം കപിലദർശനം!

സ്വയംഭൂ സർവ്വം;
ഗതിവിഗതികളനിവാര്യം;
പൂർണം പരിപൂർണം;
ചലനമിതുമാത്രം നിത്യസത്യം!

പ്രയാണമൊന്നിൽനിന്നൊന്നിലേ-
ക്കൊന്നായി നിമിഷനിമിഷാംശമാ-
യില്ലായ്മയോളമില്ലായ്മയല്ലാതെ;
ഇല്ലായ്മയാകാതെ
എന്നുണ്മയായ്;
അനുഭൂതിയായ്;
കേവലം.

വൃത്തം;
നിമിഷ-
മിതിന്നെന്ന തോന്നൽ;
ഇന്നലെ നാളെയുടെ
വേഷപ്പകർച്ചയാ-
യിന്നിൻ പുനർജ്ജനി
നൂഴുന്നു; നേരമുണരുന്നു;
കാലമായ് വാഴുന്നു
കാലമാം വൃത്തമാവർത്തം;
അലാതചക്ര-
മസ്പൃഷ്ട-
മതിരമണീയം.
--------------------------------------------------------
അലാതചക്രം 16-2-2017
dr.k.g.balakrishnan Indan Poet
Amazon.com Author
---------------------------------------------------------  










 












Monday 13 February 2017

മാ    14-2-2017
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

എന്നമ്മയെപ്പറ്റി-
പ്പാടുവാനെന്തിനീ-
യിന്നുകൾ നെയ്യു-
മപശ്രുതി?
ഇന്നലെ

കാലത്തിനപ്പുറം,
കാലമില്ലാക്കാല-
ലീലാവിലാസ-
മമേയമനുപമം

കാലമളവുകോൽ
കാണാ കൃതം,
സത്യയുഗ-
സമസ്യകൾക്കപ്പുറം,
ധന്യമാ-
മാത്മസാധനയിലാണ്ടു
ഋഷിപുംഗവ-
നാർജിച്ച രാഗസുധ

തീർക്കാനിവിനുറവയായ്, 
എന്നിലെ നേരറിവിൻ
നിറനിറവാം
നിത്യസംഗീതം,

സ്വരധാരാവിശേഷലയമാ-
യുയിരായുണരവേ!


2.
പാലപൂക്കുന്നു പരിമളം വീശുന്നു;
നീലവാനിൽ നിനവായ് നിലാനിള.

കാലകോമരം തുള്ളിക്കലികൊണ്ടു
ജാലലീലകളാടുന്നു; മായ്ക്കുന്നു
വേലനെഴുതിയ വേലക്കകളം;മേള-
താളമൊപ്പം മുറുകുന്നു; പഞ്ചമം.

3
ഇനിയുമെന്നമ്മ പാടും നിരന്തരം
തനിമയാർന്ന മിഴി തൂവും
മലരൊളി!
ഉള്ളിൽ
ഉണ്മയായാകാശവീഥിയിൽ
വെണ്മയായെഴും
നിത്യനീലനിരാമയസുരഭിലം
ചിത്രഭാവം;
നിരാകാരനിർമ്മലം!

ആദിയന്തമെഴാ സുരഗംഗയാം
ഭൂതി; തീരാത്തിര;
മണിശംഖൊലി!
-------------------------------------------------------------
 മാ
indian poet dr.k.g.balakrishnan
amazon.com author 15-2-2017
----------------------------------------------------------------








 












 



Sunday 12 February 2017


അതുല്യം
13-2-2017
-------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

എന്തേ
അഞ്ചായി പൂ വിരിഞ്ഞു;  
ഋഷി-
ചിന്തയിൽ തിങ്കളുദിച്ചുയർന്നു!

നൂറായി തിന്മകളങ്കുരിച്ചു; കാവ്യ-
മൂറവെ,
ഒരായിരം
വർണവിവർണങ്ങൾ
മോദവിമോദങ്ങൾ;
ആടുന്ന വേദികൾ
തീർക്കും മനം കുരു-
ക്ഷേത്രമായ്;
കേശവൻ
പാർത്ഥ-
സാരഥ്യമലങ്കരിച്ചു!

അർജ്ജുനവിഷാദമകറ്റുവാൻ
സൗവർണ്ണനൂലിൽ
നവരത്നമാലയാർന്നു!
വാത്സല്യമോലും വചനങ്ങളിൽ
ഗുഡാകേശനിൽ 
ജ്ഞാനമധു പകർന്നു!

2
സദ്ഗുണമഞ്ചിനു പോരാടുവാൻ
നൂറു
ദുര്ഗുണമെന്നും;
അറിവിന് മറവായൊരായിരം
യവനിക;
അറിയുന്നു
ഭാരതഋഷിയുടെ യതുല്യത!

3
ഈ ധർമ്മയുദ്ധം തുടരുന്നു;
ആർഷഭൂ-
വെന്നുമതിൻ നിത്യ-
നാദമുദ്ഘോഷണ-
വേദി;
വേദാന്തവും വേദവും
ഗീതയു-
മാ ദിവ്യ-
മന്ത്രസമുച്ചയം;
തന്ത്രസമുച്ഛയം

4.
അമ്മേ!
പ്രണമിച്ചിടട്ടെ! ഞാ-
നീ ദിവ്യ-
ഗർഭത്തിലിടമേകി;

മലർകാറ്റുമമൃത-
മാധുര്യവും
സുകൃതവും
ഋഷിപത്നി സൂക്ഷിച്ച
ത്രേതാഗ്നിയുമെനി-
ക്കിന്നായ്
നാളെയായെന്നുമായ്
നീ
കനിഞ്ഞരുളിയല്ലോ!
---------------------------------------------
അതുല്യം 13-2-17
indian poet dr.k.g.balakrishnan
Amazon.com Author
(A poem from BHARATHAGEETHAM vol.2(Malayalam poems)
to be published immediately from USA worldwide
by Amazon.com)  

 

  
 
   





 















ഇപ്പൂവ്  12-2-2017
-------------------------------- ---------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
മലരൊളി തൂവുന്നു
മുറ്റത്തെ
മൂവാണ്ടൻ;
മലയാളി
മണവാളനെപ്പോലെ-
കനകക്കസവു-
കൈത്തറിമുണ്ട്;
മേൽമുണ്ട്;
നിറചന്ദനക്കുറി;
മകരമാസം!

പകലവൻ പതിവുപോൽ
സുഭഗനായ്
പ്രത്യക്ഷനാകുന്നു;
പുതുരാഗമിയലും
മധുരവും 
വെണ്മയുമിളവെയിൽ-
ക്കുമ്പിളിൽ
തിരുനറുതീർത്ഥവും!

അരുണാഭ തിരളുന്ന
ചാരുകടാക്ഷവും;
ധരണിയിൽ ജീവന്
നിറവൈഭവങ്ങളും
നവനവസൗന്ദര്യ-
ലഹരിയും

പൂമണമിയിലും
മൃദുമാരുതൻ കാതിൽ
മൂളുന്ന
താരണിച്ചിന്തിൻ കിലുക്കവും!

അന്ന് കവി വർണിച്ച
കണ്വാശ്രമത്തിൽ
 മുനികന്യക
അർഘ്യപാദ്യാദികൾ
പ്രതിനിമിഷമർപ്പിച്ചു
വന്ദിച്ച  
മാകന്ദ-
മെന്നങ്കണവാടിയിൽ-
പ്പുനർജന്മമാർന്നുവോ,
മമ മാതൃപുണ്യമേ!

ഉള്ളിലുണരും
തിരുമധുരമാമരുളുകൾ
പ്രതിനിമിഷമാനന്ദ-
ധാരാമൃതം
ചൊരിയുമറിവിൻ
പ്രഭാമയം;
പ്രാചിയിൽ
ദിനകരസുഗതനായ്!
അറിവിനറിവായ്‌;
അനന്തമായ്;
സ്പന്ദലയചക്രമായ്;
സമയമവിരാമമായ്!

2.
ഈ നിമിഷമായുണരുമിന്നായ്;
ഇന്ന് വിരിയും
(വിരിയുന്ന)
ഇപ്പൂവ്!

തിരിയുന്നു നേര-
മൊഴുകുന്നു; നീയോ
മുഴുകുന്നു;
നിന്നിൽ;
മിഴിവായ്
നിറയുന്നു നിറവായ്;നിറമായ്;
നിറമെഴാ നിനവായ്!
---------------------------------------------------
ഇപ്പൂവ്
12-2-2017
dr.k.g.balakrishnan poet
Amazon.com Author
----------------------------------------------------

































Thursday 9 February 2017

വനജ്യോത്സ്ന 9-2-2017
---------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------
പൂനിലാവിഴയിളകുന്നുവോ
വാനി-
ലൊരു കിനാത്താരമുണരുന്നുവോ,
കാതി-
ലമരഗീതം ചൊരിയുന്നുവോ,
മനം കവരുന്നുവോ, കുളിരുന്നുവോ-
യിളം-
കാറ്റിലളകങ്ങൾ
മൂളുന്നുവോ!

സുരസുഗന്ധം നുകരുന്നുവോ,
മനം;
ചിരവസന്തം പുണരുന്നുവോ;
വിരൽ
കനകതമ്പുരു മീട്ടുന്നുവോ;
മലർ വിരിയുന്നുവോ,
 കരളിൽ രാഗം കിനിയുന്നുവോ,
മിഴി നനയുന്നുവോ!

2.
അറിവിനാനന്ദമൂറുന്നുവോ,.
വിണ്ണിൽ
കിളികൾ പാടിപ്പറക്കുന്നുവോ.
മണ്ണിൽ മാമഴ പൊഴിയുന്നുവോ.
കണ്ണിൽ പൊന്നൊളി തെളിയുന്നുവോ!

3.
കാതിൽ തേരൊലി തിരളുന്നുവോ,
പാതിരാക്കാറ്റ്  തഴുകുന്നുവോ,
മുരളിയിൽ
കണ്ണനൂതുന്നുവോ,
തരളസംഗീതമോലുന്നുവോ!

4.
ഇവിടെയെൻ  വനജ്യോത്സ്ന പൂക്കുന്നുവോ!
കവിതയായ് വാനിൽ മിഴി തുറക്കുന്നുവോ!
--------------------------------------------------------------------------
വനജ്യോത്സ്ന 9-2-2017
dr.k.g.balakrishnan amazon.com author
------------------------------------------------------------------------












 


  

Tuesday 7 February 2017

ഏഴിനാഴം  8-2-2017
===============================
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------------

അറിവിനാഴ-
മറിയുവാനാവാതെ;
പൊരിയുമെന്നുള്ളിനൊരു
സമാധാനമരുളുമീ
വിരൽ-
ത്തുമ്പിലുണരും വിരുത്;
ഈ മലർത്തെന്നൽ തൂവും
സുഖസാന്ദ്രസാന്ത്വനം!

ചായമായിരമാസ്വദിച്ചു നിൻ
ഛായമാത്രമത്!
സത്യസാഗരമെത്ര
ചിത്രമറിവീല
 നിത്യമേ!

ഈ വിലാസലഹരിയിൽ നീന്തവേ
"ആഴിതന്നാഴ" മറിയുവതെങ്ങനെ!

"ആഴിയാഴമറിയുകിലറിവാ-
മാഴിയിൽ"
മന "മാഴിയേനെ"
മുത്തു വാരിയേനെ-
യിരുളാറിയേനെ;
പൊരുളൂറിയേനെ!

കാലമെത്ര കൊഴിഞ്ഞു!
നീ നിലാജാലമായ്
നിലകൊൾകയല്ലയോ!

എത്രയെത്ര കളിയാടി കൗതുകം
ചിത്രമെത്ര
നിറമാർന്നു;
വാണി തൻ
ചിത്രവീണയിൽ
സുരാഗമെത്ര
പൊൻവീചി തീർത്തു!

പിന്നെയും
രാഗധാര;
സുര-
ഗംഗയായി
നിറമാലയായി
യനുസ്യൂതിയായി
ചെഞ്ചായമായി!

മലർ
തൂവുമെന്നുള്ളി-
ലഞ്ചിനാൽ
സകലഭാവവും;
പക്ഷെ-
ഒരു
മധുരമന്ത്രണമിതാരുടെ!

2.
ഇനിയുമെത്രയറിയാനിറങ്ങൾ! നിറ-
മാളിടാ നിറവൈഭവങ്ങൾ!
നിലയാളിടാ;
അലയാഴി;
മാമുനി പറഞ്ഞൊരായിരം
കഥകൾ;
അറിവതൊന്നിപ്പൊഴും
ഹൃദയഗ്രന്ഥിയായ്!

മിഴിയിലുൾമിഴിയു-
മേഴിനാഴമായ്!
=====================================
എഴിനാഴം
-------------------------------------------------------------=

ഡോ കെ ജി ബാലകൃഷ്ണൻ 
Amazon.com Author 8-2-2017
-----------------------------------------------------------------

  
 
















 



 






 

Saturday 4 February 2017

കോശം 5- 2 - 2017
-----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------

പുഴയൊഴുകുന്നു;
ഇന്നലെ
പൊഴിഞ്ഞുപോ-
മളവിലൊരു തെന്നലിൻ
കളകളമിതൾമയ-
മൂതും
ഞൊടിയുടെ
തിളക്കമാർന്നുതിരും
മലർപ്പൊടിയണുവിൻ
മിനുക്കമായ്;
ചെറുവിരലനക്കമായ്!

ഇന്നെന്ന
തോന്നലുണരുമ്പൊഴേ-
യീരേഴു
പതമാർന്ന
മതിയാർന്ന,
ശ്രുതിയാർന്ന
നിറമാർന്ന
നാളെയുടെ
ഉത്സവം!

മേളത്തുടക്കം;
മുറുകുന്നതിൻ മുന്നെ
ജാലപ്പെരുക്കം;
തിരയൊടുങ്ങുന്നുവോ!
ഇന്നലെയാമാഴമേറുമനന്തമാ-
മാഴിയിലാഴുന്നു;
നേരം പിറക്കുന്നു
കാലം കനക്കുന്നു;
നീലമാമാകാശകോശം
ജനിക്കുന്നു;
ഞാനെന്ന നേരിൽ
ലയിക്കുന്നു.

പിന്നെയും പിന്നെയും
പാണനാർ പാടുന്നു!
പുഴയുടെ താളം;
നീളത്തിൽ നീളുന്നു;
വൃത്തം ചമയ്ക്കുന്നു!
----------------------------------------------
കോശം 5 / 2 / 2017
Indian poet dr.k.g.balakrishnan
Amazon.com Author
-----------------------------------------------