Friday 24 July 2015

Hrudayam- 24- 7-2015


ഹൃദയം
---------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------

ഹൃദയം മിടിക്കുന്നു
മതവും മനുഷ്യന്റെ
മദമൽസരങ്ങളും
ദുരയും ഗൗനിക്കാതെ -

ഹൃദയം സ്പന്ദിക്കുന്നു -
നിത്യമായ്; മൌനത്തിന്റെ
പ്രതലം കാലം തീർക്കും
ചുവടിൻ ശുഭതാളം!

മന്ദസുസ്മിതം തൂവി
മന്ദമാരുതൻ സ്നേഹ-
ഗന്ധമായ് നിലാപ്പട്ടിൻ
ഞൊറിയിൽപ്പടരുന്നു.

ആയിരം രാകാശശി-
ക്കാഴ്ചകൊണ്ടാനന്ദിച്ച
മായികഗഗനമായ്
മാറുന്നു മൽസങ്കല്പം.

ഹൃദയാകാശം തീർക്കും
തീർത്ഥമായ് പുതുരാഗ-
സദനം, *ബർനാർഡിന്റെ
കൈവിരൽത്തുമ്പിൻ താളം!

2.

ഇനിയും തെളിവ് തേടുന്നുവോ?
മത-വർണ-ലിംഗഭേദങ്ങൾ
തീർക്കൂം
ഇന്ദ്രജാലത്തിൻ
സത്യം
ഏകമെന്നുദ്ബോധിക്കാൻ,
അറിവാണതെന്നോർക്കാൻ,
മൂകമാണതെന്നെന്നും
അകമേ
ഉറപ്പിക്കാൻ.


* ഡോ. ക്രിസ്ത്യൻ ബർനാർഡ്
(Dr.Christiaan Barnard)
On 3 December 1967, South African doctor, Dr Christiaan (Chris) Barnard, performed the world's first human to human heart transplant at Groote Schuur Hospital, Cape Town. This extraordinary event which pushed the boundaries of science into the dawn of a new medical epoch took place inside Charles Saint Theatre at Groote Schuur Hospital. After a decade of heart surgery, Barnard and his gifted cardiothoracic team of thirty (which included his brother Marius), were well equipped to perform the nine hour long operation.
The recipient was Louis Washkansky, a fifty three year old grocer with a debilitating heart condition. Washkansky received the heart of Denise Darvall, a young woman who was run over by a car on 2 December and had been declared brain dead after suffering serious brain damage. Her father, Edward Darvall agreed to the donation of his daughter's heart and kidneys. The operation started shortly after midnight on a Saturday night and was completed the next morning just before 6 a.m. when the new heart in the chest of Louis Washkansky was electrically shocked into action. After regaining consciousness he was able to talk and on occasion, to walk but his condition deteriorated and died of pneumonia eighteen days after the heart transplant.

----------------------------------------------------------
24- 7- 2015
dr.k.g.balakrishnan- 9447320801
------------------------------------------------------------ 



  
 

  


Sunday 12 July 2015

Ente Kavitha : dr. k.g.balakrishnan/ malayalasameeksha- Interview- 12-7- 2015


എന്റെ കവിത
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ /

 മലയാളസമീക്ഷ

അഭിമുഖം -12-7-2015
---------------------------------------------

മലയാളസമീക്ഷ :

1)എന്താണ്‌ നേസന്റ് കവിത? 

ഡോ കെ ജി.ബാലകൃഷ്ണൻ :

"നേസന്റ്  (nascent) എന്ന ഇംഗ്ലീഷ് പദം നവീനം എന്ന സംസ്കൃത പദത്തോട് 
ബന്ധം പുലർത്തുന്നുവെന്ന് തോന്നുന്നു".  എന്റെ പ്രിയ ഗുരുനാഥനും പ്രശ സ്ത നിരൂപകനുമായ പ്രൊ. മാമ്പുഴ കുമാരൻസാർ അഭിപ്രായപ്പെടുന്നു. ഞാൻ എന്റെ ഒട്ടനവധി
 ഇംഗ്ലീഷ് കവിതകളെ Nascent Poetry എന്ന് വിശേഷിപ്പിക്കുന്നു എന്ന് 
സംഭാഷണ മദ്ധ്യേ പറ ഞ്ഞപ്പോഴാ ണ് സാറത് സൂചിപ്പിച്ചത്. 

Chemistry യിൽ  അതിന്റെ പൊരുൾ നമുക്കറിയാം. ( ഞാൻ കെമിസ്ട്രി BSc കഴിഞ്ഞാണ് Medicine   പഠി ക്കാൻ പോയത് ). 
അപ്പോൾ nascent poerty പുതുപുത്തൻ(Post-post Modern) Poetry ആണ്. 
എന്റെ ഇംഗ്ലീഷ് കവിത ആഗോളതലത്തിൽ വിലയിരുത്തപ്പെട്ടു വരുന്നതും 
 അങ്ങിനെത്തന്നെ. unique, different, interesting, novel,great, grand,cute, distinct തുടങ്ങിയ
 ഒട്ടനവധി വിശേഷണങ്ങൾ ഇതെക്കുറിച്ച് www.poetry.com ൽ വരുന്ന 
 റിവ്യൂകളിൽ കാണുന്നു . ഞാൻ പുതുതായി അവതരിപ്പിച്ച ഒരാശയമാണ് 
സത്യത്തിൽ "nascent poetry". 

ഞാൻ ഇതിനെ spontaneous ആയി കാണുന്നു. ഉള്ളിനുള്ളിൽ നിന്ന് വരുന്ന കിനിവ് 
ആണിത്.ഒരിളംകാറ്റ്. ചിലനേരം കൊടുംകാറ്റ്.
ഗംഗാപ്രവാഹമായും അനുസ്യൂതിയായും മനസ്സിൽനിന്ന് ഉയിർക്കൊള്ളുന്ന 
സ്ഫുലിംഗമായും!

Nascent Poetry എന്ന ഒരു കളക്ഷൻ തന്നെ ഉണ്ട് എന്റെതായി. Createspace Amazon ആണത്publish ചെയ്തിട്ടുള്ളത്. 
"Avyayam" എന്ന കവിത Nascent Poetryയെ  കൃത്യമായി പ്രതിനിധീകരിക്കുന്നു.
"Mom, prospect thine,
The Intuit intimate mine;
The sterling sparkling fine,
Virtuous noble colorless shine."
       (Avyayam- Nascent Poetry)

ഇവിടെ ഭാരതത്തിന്റെ "അവ്യയം" എന്ന അപരിമേയവും അതിഗഹനവുമായ അറിവിന്റെ പാലാഴി അനാവൃതമാകുന്നു.
ഋഷിയുടെ പാലാഴി മഥനമെന്ന അംബരചുംബിയായ ആശയം "Nascent" ആണ്.
"അമൃതവും" മരണമില്ലാത്ത "Concept" തന്നെ. ഋഷിയുടെ സങ്കല്പനങ്ങൾ മുഴുവൻ "Nascent Poetry" ആണ്. "Magic Realism' സത്യത്തിൽ   ഋഷി പ്രോക്തമാണല്ലോ! (പാശ്ചാത്യ മല്ലെന്നർത്ഥം.)
ചുരുക്കത്തിൽ എന്റെ കവിത വായിച്ച് അനുവാചകന് അനുഭവ- വേദ്യമാകുന്നതെന്തോ അതാണ്‌" NASCENT POETRY".

എന്റെ പുതിയ പുസ്തകമായ "ദി വൈ"(THE WHY) -( CREATE SPACE AMAZON publication)  യിൽ  മുഖവുരയായി ഞാൻ എഴുതിയിട്ടുള്ള കുറിപ്പുകളിൽ കൃത്യമായി മലയാളസമീക്ഷയുടെ ഈ അതി പ്രസക്തമായ ചോദ്യത്തിന് വിശദീകരണം
നൽകാൻ ശ്രമിച്ചിട്ടുണ്ട്. കൂടാതെ അവതാരികാകാരനായ സി.രാധാകൃഷ്ണനും  ആസ്വാദന ക്കുറിപ്പെഴുതിയ കെ ജി ശ ങ്കരപിള്ളയും
ഈ ആശയത്തിന് ശക്തി പകർന്നിട്ടുണ്ട് .( ഭാരതത്തിന്റെ എഴുത്തിനെ ശാ ക്തീകരിച്ച രണ്ടു പേർക്കും എന്റെ നന്ദി ഇവിടെ പ്രകാശിപ്പിക്കട്ടെ!)

"A QUEST FROM A WRITER USING THE PAGES OF TIME TO WRITE ON THE LEAF OF A TREE TO PRODUCE WISDOM FROM THE HEART STRINGS, BLOOMING DREAMS, RAGING STORMS, AND A FLOOD OF KNOWLEDGE"
അലാന പാർക്കർ www.poetry.com ഇൽ  കുറിച്ച അഭിപ്രായവും ഇവിടെ ഞാൻ നന്ദിപൂർവ്വം ഓർക്കുന്നു.

2.
മലയാള സമീക്ഷ :
2)താങ്കളൂടെ കവിതയ്ക്ക് പരമ്പരാഗത, ക്ളാസിക് കവിതകളുമായി എന്തെങ്കിലും ബന്ധമുണ്ടോ? 
ഡോ കെജി :
തീർച്ചയായും  ഉണ്ട്. കാരണം ഇതൊരു അനുസ്യൂ തിയാണ്-. ഈ തുടർച്ച യാകാനെ ആർക്കും കഴിയൂ. പോട്ടിവീണതെന്നതും  പൊട്ടിമുളച്ചതെന്നതും
വെറും ഭോഷ്ക്കാണ്. മാനിഷാദ ഇല്ലാതെ എന്ത് കവിത?
കവിതയെ  classify  ചെയ്യുന്നത് നന്നല്ല. പഠിക്കാനും പഠിപ്പിക്കാനും ഗവേഷണത്തിനും അത് വേണം. ഒരു കവിക്ക് അത് ആവശ്യമില്ല. ഞാൻ കവിത പഠിച്ചിട്ടില്ല. അനുഭവിച്ചിട്ടെ  ഉള്ളു. എന്റെ കവിത പാഠപുസ്തകമാകണ മെന്നും മോഹിക്കുന്നില്ല. ഒരിംഗ്ലീഷ് പ്രൊഫസർ(യുകെ)  എന്നോട് www.poetry.com ഇൽ 
എന്റെ "The Waves of the Ganga"-( create space- Amazon ) -സ്വന്തം  പോസ്റ്റ്‌ graduate  കിറ്റിൽ ഉൾ പ്പെട്ടുത്താമോ  എന്ന് അനുവാദം ചോദിച്ചു..ഞാനത് follow ചെയ്‌തില്ല.  ലോകമെമമ്പാടും കിട്ടുന്ന ഒരു പുസ്തകം പഠിക്കാൻ എന്റെ അനുവാദമെന്തിന് ? 

അതായത് കവിത ആനന്ദമാണ്. സാന്ദ്രാനന്ദം. അത് അനുഭവമാണ്. അത് മറ്റൊരാൾക്ക് പകരാനാവില്ല.
അപ്പോൾ കവിത കവിത മാത്രമാണ്.
അതുകൊണ്ടാണ് യീറ്റ്സ് ചോദിച്ചത് : "How can we know the Dancer from the dance?

3.

മ.സ.:

3)താങ്കൾ ധാരളം എഴുതുന്നു. എന്താണ്‌ ഈ പ്രചോദനത്തിന്റെ ഉറവിടം? 


ഡോ കെജി.ബാലകൃഷ്ണൻ :
താരാട്ടും കുട്ടിപ്പാട്ടും കഴിഞ്ഞ് ഞാൻ ആദ്യം കേട്ട കവിത ദൈവദശകമാണ്.
പിന്നെ അമ്മുമ്മയിൽ നിന്ന് 'പണ്ടു കൊസലരാജ്യത്തിൽ" (ബാലരാമായണം - ആശാൻ ). അതിന് ശേഷം അമ്മൂമ്മ തന്നെ തന്ന സിദ്ധരൂപം, "അമരേശം " -അമരകോശം- -കൃത്യമായ സംസ്കൃത പഠനം. അച്ഛനിൽനിന്ന് ഇംഗ്ലീഷ് ഗ്രാമർ, കണക്ക്.
ഇളയച്ഛ നിൽ നിന്ന് മലയാളം. പിന്നെ കവിത (എഴുത്ത് ) വരാതിരിക്കുന്നതെങ്ങനെ? അമ്മൂമ്മയിൽ നിന്ന് എല്ലാം വാമൊഴി യായി കിട്ടി.
വേദവും വേദാന്തവും.വാല്മീകി, വ്യാസൻ, കാളിദാസൻ. ഹൈസ്കൂൾ സംസ്കൃതം വേറെ(വടക്കേടത്ത് രാമചന്ദ്രൻ മാസ്റർ (.ഹിന്ദി-.വാസുദേവൻ മാസ്റർ ) പിന്നത്തെ പടി
ക്രൈസ്റ്റ് കോളേജ് . പ്രൊ..പി.എസ്‌ വേങ്കിടെശ്വരൻ  സാർ (4 വർഷം ഇംഗ്ലീഷ് ). മാമ്പുഴ സാർ, പ്ദ്മനാഭപിള്ള സാർ(ഹിന്ദി- കബീർ ,രഹിം,സൂര്ദാസ്,തുളസി,മീര. - മെഡിക്കൽ പഠനം, എൻ വി ,   മാതൃഭൂമി ആഴ്ച പ്പതിപ്പിൽ എഴുത്ത് (1966- ) ആകാശവാണി ,  അക്കിത്തം ,  കക്കാട്, രഘവന്മാസ്റർ , ലളിതഗാനമെഴുത്ത് ,പൊറ്റെക്കാട്, എംടി , അങ്ങനെ
അങ്ങനെ കോഴിക്കോട് ഓർമ്മകൾ.
കൊല്ലത്ത് ജോലി, വർക്കല , വീണ്ടും എൻവി , കാമ്പിശ്ശേരി, വിവാഹം. ...........
യാത്രയുടെ തുടക്കം. കുടുംബം.

ഇതൊക്കെതന്നെ പ്രചോദനം.

4)താങ്കൾക്ക് കവിത മനസ്സിന്റെ നിശ്ശബ്ദതയുടെ ഉല്പ്പന്നമാണൊ?  

 അതെ. 
കാരണം. ഏറ്റവും നല്ല കവിത മൌനമാണ്. രമണ മഹർഷി തന്നെ ഓർമയിൽ.
ഏറ്റവും ഉദാത്തമായ സംവേദനം മൌനത്തിലൂടെയാണ്. മൌനം അനശ്വരമാണ്. മൌനത്തെ ആവാഹിച്ചാൽ, പ്രാപിച്ചാൽ മോക്ഷമായി. എല്ലാം ത്യജിക്കുക. അപ്പൊഴെ മൌനം സംജാതമാകൂ. അതാണ്‌ സന്ദ്രാനന്ദം. എല്ലാം വെടിയുമ്പോൾ ത്രിപുടി മുടിയും. മഹർഷിയും ഗുരുവും മൌനത്തിലൂടെ സംവദിച്ചത് ചരിത്രം. മുനിയുടെ ഭാവമാണ് മൌനം.

5.
 മ.സ.:

5)കവിതയും കാലവും തമ്മിൽ എന്തു ബന്ധമാന്‌ കാണുന്നത്? 

ഡോ .കെ..ജി :

ഈ നിമിഷം (ഇക്ഷണം This Moment) - Quantum - Modern science --   ആ അത് .ഒന്ന്  മാത്രമാണ് സത്യം എന്ന് ഋ ഷി .
-വർത്തമാനം. ഭൂതം മൃതം. ഭാവി പ്രതീക്ഷ. പക്ഷേ വർത്തമാനം ക്ഷണികമെന്ന്
ഋഷി. "The Flow of the Eternal" എന്നും "The Bliss of Being Nothing" എന്നും എന്റെ കവിതയെ പ്രശസ്ത ചിന്തകനായ എഴുത്തുകാരൻ സി രാധാകൃഷ്ണൻ വിശേഷിപ്പിച്ചിട്ടുണ്ടല്ലോ.(എന്റെ പ്രിയ ജ്യേഷ്ഠന് ആയിരം പ്രണാമം - അനുഗ്രഹം തന്നതിന് ചോരിയുന്നതിന്.)
കാലം (The Time) തന്നെയാണ് കവിതയെന്നർത്ഥം. എന്റെ കവിതയിൽ സിംഹഭാഗവും കാലത്തെ കുറിച്ച് തന്നെ.

6.

മ .സ.:.


6) കവിതയുടെ ഉള്ളിൽ മുഴങ്ങുന്ന ധ്വനി എന്താണ്‌ ?

ഡോ കെ.ജി :

"കാവ്യസ്യ ആത്മാ ധ്വനി" എന്ന് ആനന്ദവർധനൻ (ധ്വന്യാലോകം)
അനുരണനമാണ് ധ്വനി.
കവിത ഭവ്യത്തിലെക്ക് മുഴങ്ങണം. അതിന് ഭാരതീയ കവിതക്ക് കഴിഞ്ഞിട്ടുണ്ടല്ലോ! അപൗരുഷേയമായ വേദമന്ത്രം ഇപ്പൊഴും 
ധ്വനിക്കുന്നത് നാം, ലോകം സ്വദിക്കുന്നുണ്ടല്ലോ.
ഈ കഥയറിയാതെ ആട്ടം കാണുന്നു നാമെന്ന് മാത്രം.


                                              സെറ്റ്( 2.) 
7
 മ . സ.

7)താങ്കൾ ധാരാളം ഇംഗ്ലീഷ് കവിതകൾ എഴുതുന്നു. ഇത് എന്നു മുതലാണ്‌ തുടങ്ങിയത്?  

ഡോ കെ.ജി :

ഞാൻ തുടക്കത്തിൽ മലയാളത്തിൽ മാത്രമാണ് എഴുതിയിരുന്നത്.
ഇംഗ്ളീഷിൽ ചില greetings എഴുതിയിരുന്നു. ഇംഗ്ലീഷ്‌ വഴങ്ങും എന്ന് ഞാൻ അറിഞ്ഞത് 2010 ഇൽ ഗുരുവിന്റെ ദൈവദശകം വിവർത്തനം ചെയ്യാൻ തുനിഞ്ഞപ്പോഴാണ്.അഗ്നിഗീതത്തിന്റെ രചന കഴിഞ്ഞ് "ഗുരുവും ശാസ്ത്രവും " ലേഖനപരമ്പര "ഗുരുദേവൻ" മാസികയിൽ എഴുതുന്ന സമയം. 3.am ന് എഴുന്നേറ്റ് ഗുരുവിനെ ധ്യാനിച്ച് ദൈവദശകം മന്ത്രിച്ചു. 40 മിനുട്ട് കൊണ്ട് വിവർത്തനം കഴിഞ്ഞു. ബ്ലോഗിൽ പോസ്റ്റ്‌ ചെയ്തു. നല്ല feedback കിട്ടി.(പിന്നീട് ഞാൻ അത് www.poetry.com ഇൽ  പോസ്റ്റ്‌ ചെയ്തു."Ten Pearls on God"- Daivadasakam-NarayanaGuru. (Translation: dr.k.g.balakrishnan. ) നൂറു കണക്കിന് റിവ്യൂ വന്നു. (ഞാൻ കൃത്യമായി notes കൊടുത്തിരുന്നു.) 

അതിന് ശേഷമാണ് English കവിതകൾ റെഗുലർ ആയി എഴുതാൻ തുടങ്ങിയത്.
ഗുരുപ്രസാദം കൊണ്ട് മാത്രമാണ് 500+ കവിതകൾ രചിക്കാൻ കഴിഞ്ഞത് എന്ന് 
ഞാൻ വിശ്വസിക്കുന്നു. ഭാരതീയ ദർശനത്തിൻറെ ധ്വനിയാണ്  "THE WHY".- Modern Science "ആ "അറിവിന്‌ " അടിവരയിടുന്നു. വ്യാസൻ- ശ്രീശങ്കരൻ- ശ്രീനാരായണൻ- ഈ ത്രയം എനിക്ക് താങ്ങായി നിൽക്കുന്നു ഈ യജ്ഞത്തിൽ. 
 
 8.

മ.സ.

8)ഇപ്പോൾ എത്ര ഇംഗ്ളീഷ് കവിതകൾ എഴുതി?  

ഡോ കെ.ജി.ബാലകൃഷ്ണൻ :

500+ഇംഗ്ലീഷ് കവിതകൾ 

"THE WHY" ഡി സംബർ . 2014 വരെയുള്ള ഇംഗ്ലീഷ് കവിതകളുടെ -(Amazon Create Space) സമാഹാരമാണ്. ഇ പ്പോൾ Edition-2 (ഗ്ലോബൽ ) വന്നിട്ടുണ്ട്. ഇന്ത്യയിൽ ലഭ്യം.(Amazon.in)



മ. സ 

9)  മലയാളികൾ താങ്കളുടെ ഇംഗ്ളിഷ് കവിതകളോട് എങ്ങനെയാന്‌ പ്രതികരിക്കുന്നത്?



ഡോ കെ.ജി.ബാലകൃഷ്ണൻ :

നന്നായി പ്രതികരിക്കുന്നു. "THE WHY"  ഭാരതത്തിലെ പ്രകാശ നം  സി രാധാകൃഷ്ണൻ ആണ് നിർവഹിച്ചത്. വേദവിശാരദനായ വിദ്വാൻ കണ്ടങ്ങത്ത് വാസു മാസ്റ്റർ സ്വീകരിച്ചു. തൃശൂർ സര്ഗസ്വരത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽൽ നല്ല participation ഉണ്ടായി.നല്ല  press coverage ഉം കിട്ടിയിരുന്നു. ഗൾഫ് ന്യൂസ്‌ വാർത്തയും ലേഖനവും കൊടുത്തിരുന്നു.(പത്രാധിപർ ഹസ്സൻ കോയ എന്റെ പ്രിയ സുഹൃത്താണ്) കവി എളംപിലാക്കോട് എന്റെ കവിതകളുടെ വിശദമായ  പാഠനങ്ങൾ തന്നെ എഴുതി. ഈ സ്നേഹം നന്ദിയിൽ ഒതുങ്ങുന്നതെങ്ങനെ! 

10.

മ . സ :


10)വിദേശവായനക്കാരുമായുള ഇടപെടൽ ആവേശകരമാണോ?
 ഡോ കെജി :
അതെ.

11 .
 മ .സ.

11)താങ്കളുടെ ആമസോൺ അനുഭവം എങ്ങനെയാണ്‌? എത്ര പുസ്തകങ്ങൾ? വരുമാനം?  
 ഡോ .കെ.ജി ബാലകൃഷ്ണൻ :
നല്ലതാണ്. 7 +1 (Edition 2.The Why ) ഇംഗ്ലീഷ് 
മലയാളം US ഗ്ലോബൽ എഡിഷൻ - 3 .
ആകെ 11 
Kindle Edition - 8 

വരുമാനമുണ്ട്.

12..

മ സ :



12)ആസ്ട്രെലിയൻ കാവ്യാനുഭവം പ്രചോദനമായോ ? രചനകൾ?  

 ഡോ കെ ജി ബാലകൃഷ്ണൻ :

തീര്ച്ചയായും. എല്ലാ വർഷവുംBlack Inc. "Best Australian Poems" പബ്ലിഷ് ചെയ്യുന്നുണ്ട്. കൂടാതെ Aboriginal Poems ഉം പബ്ലിഷ് ചെയ്യപ്പെടുന്നു.
അവയിൽ പുതിയ ഒരു കാവ്യാനുഭവം ദർശിക്കാൻ കഴിയുന്നു. അടിച്ചമര്ത്ത ലിന്റെ കണ്ണീരാണ് aborijinal poems. 60 രാജ്യക്കാർ ഓസ്ട്രേലിയയിൽ ഉണ്ട്. 
രചനകൾ "The Australian Plant & Oher Poems"(dr.k.g.balakrishnan)   Create space Amazon പ്രസിദ്ധീകരിച്ചു. Australia യിൽ ഡാർവിൻ ലൈബ്രറിയിൽ റിലീസ് ചെയ്തു. 
തദവസരത്തിൽ ഞാൻ കാവ്യാസ്വാദകരെ അഭിസംബോധന ചെയ്തു. പുസ്തകം ലൈബ്രറി കാറ്റലോഗ് ചെയ്തിട്ടുണ്ട്. 

13 

മ സ :

13) ഒരു മലയാളിക്ക് അവന്റെ ഇത്തിരി വട്ടത്ത്നു പുറത്തു പോകുന്നതിനു തടസ്സമായി നില്ക്കുന്ന ഘടകങ്ങൾ എന്തെല്ലാമാ ണ്‌?

ഡോ കെ.ജി.ബാലകൃഷ്ണൻ :

ഭാഷ തന്നെ. ബഷീറിനെ അറിയിക്കാൻ ഒരു ആഷർ വേണ്ടി വന്നു. അമിതമായ ഭാഷാസ്നേഹവും ഇംഗ്ലീഷ് പ്രേമവും നന്നല്ല.ഓസ്ട്ട്രേലിയൻ ലൈബ്രറിയിൽ
ഒരു മലയാളം എഴുത്തുകാരന്റെയും കൃതി ഞാൻ കണ്ടില്ല. Writer's Center ലും 
 തഥൈവ. എന്നാൽ Drector Mr. Panos Couros കൂടിയാട്ടത്തെ കുറിച്ച് പറഞ്ഞു. 

പിന്നെയുള്ള കാരണങ്ങൾ ഉറക്കെപ്പറയാൻ കൊള്ളില്ല.

         സെറ്റ്(  3 )



14

മ.സ :

14) മലയാള കവിതയിൽ താങ്കൾ കാണുന്ന പ്രവണതകളെ വിലയിരുത്തിയിട്ടുണ്ടോ?

ഡോ കെ.ജി . ബാലകൃഷ്ണൻ :
ഉവ്വ്.. എന്റെ ഇളയച്ഛൻ വിദ്വാൻ കണ്ടങ്ങത്ത് വാസുമാസ്റ്റർ തികഞ്ഞ scholar ആണ്. ഇപ്പോൾ 96 വയസ്സായി. ഞങ്ങളുടെ home library യിൽ നിറയെ പുസ്തകങ്ങൾ ഉണ്ട്. അത് വായിച്ചാണ് ഞാൻ വളർന്നത്. തന്നിമിത്തം  കൃത്യമായ അവബോധമുണ്ട്. എൻ.വി  കുടുംബമായി ദീർഘകാലത്തെ അടുപ്പമുണ്ട്. (എന്റെ വിവാഹശേഷം ലളിതയും അതിൽ പങ്കു ചേർന്നു.)
വായന ഇപ്പോഴും ഉണ്ട്. - വിവാഹശേഷം" മധുവിധു അവിടെ യാകാം" എന്ന് ക്ഷണിച്ചത് മായാത്ത മധുരം. ..എന്റെ ശ്രീമതിയെ മണി (ലളിതയുടെ ഓമനപ്പേർ}
എന്ന് തന്നെ അദ്ദേഹം വിളിച്ചു. 
   
എന്റെ .writing പശ്ചാത്തലം ഓർത്തുപോകുന്നു.
മലയാളം പഠിപ്പിച്ച എം എസ നായർ മാസ്റ്റരും സംസ്കൃതം പകർന്നു തന്ന വടക്കേടത്ത് രാമചന്ദ്രൻ മാസ്റ്റരും ഇംഗ്ലീഷ് ഉറപ്പിച്ച ജോസ് മാസ്റ്റരും സയൻസ് രക്തത്തിൽ അലിയിച്ചു തന്ന എന്റെ അച്ഛനും (കണ്ടങ്ങത്ത് ഗംഗാധരൻ മാസ്റ്റർ)
എന്റെ എഴുത്തിന് തിരി കൊളുത്തി എന്ന് തന്നെ ഞാൻ അറിയുന്നു. 

15.

മലയാള സമീക്ഷ :

 15) താങ്കളുടെ വിദ്യാർത്ഥി ജീവിതകാലത്ത് കാവ്യപരമായി ഇടപെടൽ ഉണ്ടായിരുന്നോ?

ഡോ കെ.ജി.ബാലകൃഷ്ണൻ: 

 school-college lമാഗസിനുകളിൽ സജീവമായിരുന്നു. സ്കൂൾ - കോളേജ് കവി ആയിരുന്നു. മത്സരങ്ങളിൽ പങ്കെടുക്കാറില്ല. മെഡിക്കൽ വിദ്യാർഥി ആയിരുന്നപ്പോൾ (1966-) മാതൃഭൂമി ആഴ്ച പ്പത്പ്പിലും അന്വേഷണത്തിലും (editor Vayalar) ജനയുഗത്തിലും(Editor Kambisseri) (ജി ബാലകൃഷ്ണൻ എന്ന പേരിൽ ) കവിത എഴുതി. മാതൃഭൂമിയിൽ തുടർച്ചയായി. ആകാശവാണിയിൽ ലളിതഗാനം എഴുതി (സംഗീതം കെ രാഘവൻ മാസ്റ്റർ ). യുവകവിത എഴുതി അവതരിപ്പിച്ചു (Producer അക്കിത്തം ).
മാതൃഭൂമിയിൽ (ആഴ്ച പ്പ തിപ്പ് )  Neil Armstrong ചന്ദ്രനിൽ ഇറങ്ങിയ ലക്കം മുഖകവിത എന്റെ ആയിരുന്നു.(പത്രാധിപർ M.T.) -കവിത " സ്വാഗതം! സ്വാഗതം!"
High School കാലം - എം .എസ് മാസ്റ്റർ (1953-1960)- വൃത്തവും അലങ്കാരവും സന്ധിയും  ഉറപ്പിച്ചത് മാസ്റർ. തികഞ്ഞ ഗാന്ധിയൻ. വള്ളത്തോൾ ഇഷ്ടകവി.
ആശാന്റെ കരുണ ഇഷ്ടകാവ്യം. ഞാൻ മാസ്റർ അംഗീകരിച്ച സ്കൂൾ കവി .
അന്നൊരു അച്ചടി മാസിക നടത്തിയിരുന്നു ഞങൾ. പ്രധാന കവിയും കഥാകൃത്തും ഉപന്യാസകാരനും "ജി.ബി.കണ്ടങ്ങത്ത്"-ഞാൻ. ) Chief Editor T.S.RAnandan. സഹപത്രാധിപർ സാക്ഷാൽ കണ്ടങ്ങത്ത്. പി രാമചന്ദ്രൻ ഉറ്റ തോഴൻ (ഇപ്പോഴും - Rtd.Income Tax Officer). രാമചന്ദ്രൻ നന്നായി കവിത ചൊല്ലും ഈ നായരുകുട്ടി.-P.R.Nair. ). (കഥകൾ ഇനിയും ഉണ്ട്. പിന്നീട് പറയാം.)  
 
16

മ .സ .

16)  താങ്കളുടെ കവിതയ്ക്ക് പിറകിലെ തത്ത്വചിന്ത എന്താണ്‌?

ഡോ കെ.ജി.ബാലകൃഷ്ണൻ :

ഭാരതീയ ചിന്തയും ആധുനിക ശാസ്ത്രവും (Modern Science) തന്നെ. ഞാൻ എന്റെ
പ്രധാനകൃതിയായ   " അഗ്നിഗീത" (ജ്ഞാനം &ഉപാസന 2 ഭാഗങ്ങൾ) ത്തിനെഴുതിയ  മുൻ - പിൻ ലേഖനങ്ങളിൽ വിശദീകരിചിട്ടുണ്ട്. ആ ലേഖനങ്ങൾ കേരള സാഹിത്യ അക്കാദമി "സാഹിത്യലോകം" പ്രസിദ്ധീകരിച്ചു.
കൂടാതെ സാഹിത്യലോകം ടാഗോർ പതിപ്പിൽ സി.രാധാകൃഷ്ണൻ തന്റെ പ്രത്യേക ശൈലിയിൽ അഗ്നിഗീതത്തിന് "ഉത്തരാധുനിക സാമഗാനം " എന്ന  മനോഹരമായ ആസ്വാദനമെഴുതി  എന്നെ അനുഗ്രഹിച്ചു. സത്യത്തിൽ എന്റെ മലയാളകവിതകളുടെ പുനരാവിഷ്കാരമാണോ(Re-creation) "THE WHY" എന്ന് തോന്നിപ്പോവാറുണ്ട് ചിലനേരം. ഏതായാലും വിവർതനമല്ല തന്നെ.
ഒരേ ചൈതന്യം തന്നെ യാണ് എല്ലാം എന്ന് മാത്രമറിയാം.
ഇപ്പോൾ ഇത്ര മാത്രം.

 17

 മ .സ .

17) ഒരു കവി സത്തയുടെ  നിലവാരം പരിശോധിച്ച് ഒരു വിധിതീർപ്പ് തേറ്റുമ്പോഴാണ്‌ അയാളിലെ സൃഷ്ടികർത്താവിനു പക്വത വരുന്നതെന്ന് പറയുന്നതിനെപ്പ്റ്റി എന്തുപറയുന്നു?. 


17)

ഡോ കെ.ജി.ബാലകൃഷ്ണൻ : 
ആ സാന്ദ്രാനന്ദം ഞാൻ ഇപ്പോൾ അനുഭവിക്കുന്നു.








 







 .
  

Tuesday 7 July 2015


വെളിച്ചം
-------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------- 
"People from a planet without flowers would think we must be mad with joy the whole time to have such things about us."

~ Iris Murdoch

കണ്ണുള്ളവന് കാണാൻ 
(അതെ,കാണാൻ)
മുന്നിൽ 
പിന്നിൽ 
ഉള്ളിനുള്ളിൽ-
അകംപൊരുളിൽ
പൂക്കളുണ്ടാകും.

*ആകാശത്ത്
ആദിത്യനുണ്ടാകും.

കച്ച് കുച്ചടിക്കും 
ഇരുൾപ്പരപ്പിൽ
ഒരു തിരിയെരിയും 
മണ്‍ചിരാതുണ്ടാകും.

ഇരുമിഴി നിറയും 
നറുനിലാവുണ്ടാകും.

ഒരു കുഞ്ഞുതാരകം
അറിവ് കിനിയും 
മിഴിചിമ്മിത്തുറന്ന്,
പൂവിരൽ തുമ്പിനാൽ 
പൊൻനൂലിഴകളിൽ 
മൃദുവായ് 
മധുരമായ് 
ഈണമിടും
നാദവീചി,
അലസമായ്
നിൻ തിരു-
നെറ്റിത്തടത്തിലേയ്ക്കുതിരും 
അളകാവലി ലോലമായ്‌ 
തഴുകു-
മിളംകാറ്റിൻ 
കവിത-
ഒഴുകിയെത്തുന്നതിൻ
കുളിരിൽ,
അലിഞ്ഞലിഞ്ഞ്‌,
കനിവിൻ
കൂമ്പാരമുൾത്തുടിപ്പായി
ഉണർത്തും,
അഞ്ചറിവിൻ 
ഒളി തെളിയും 
വിളക്കുണ്ടാകും!

(2.)
1  നീ പറഞ്ഞു: 
വെളിച്ചമേ, നയിച്ചാലും!
2  നീ തന്നെ പറഞ്ഞു:
അത് വെളിച്ചം!
ആധുനിക-പൌരാണിക-
ശാസ്ത്രം 
അടിവരയിട്ടു:
അത് 
വെളിച്ചപ്പൊട്ടുകൾ തൻ 
തീരാധാരയുടെ
തെളിച്ചം! 
പണ്ടെ ഋഷി പറഞ്ഞു:
അത് തെളിവാണ്;
അത് വെളിവാണ്;
3 നീയാണ്. 
------------------------------------------------------   
കുറിപ്പ് -
*ആകാശം= Space, In-space(7th Sense) 
1 നീ = ക്രിസ്തുദേവൻ
2 നീ = ഗുരുദേവൻ 
 3 നീ = ഉണ്മ
-----------------------------------------------------------------------
dr.k.g.balakrishnan - 9447320801
drbalakrishnankg@gmail.com
----------------------------------------------------------------------