Wednesday 22 March 2017

വിനീതവിധേയ-
ദാസൻ    22 -3-17
----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------
1.

ചിതലരിച്ചു പോം സകലം
കേവലം
സൂചി കുത്തുവാനിടം പോലും
കിടയാക്കലികാലം;

ചിതകെടാക്കാലം;
ഭീകരം
കോലം;
ബകനിവനുടെ
ലീലാവിലാസം.

2.
വേഷം ബഹുവിധ-
മെന്നാൽ
ദോഷം സമമഖിലം;
തോഷം പ്രതിനിമിഷം;
പ്രസന്നവദനം;
മൃദുഹാസം;
കപടം മുഖഭാവം;
മാനസം
സമസപ്തമം;
ഉത്തമം.

3.
കരുണാനിധി;
സകലകലാവല്ലഭൻ;
സർവജ്ഞൻ;
സർവ്വമതസ്നേഹ-
സമ്പന്നൻ;
വിശാലഹൃദയൻ;
സഹൃദയൻ;
ജനസേവകൻ;
നായകൻ.

4.
ആരിതു
പറയാമോ;
ആരുടെ അമൃതവാണി

കർമ്മഭൂമിയുടെ പുണ്യം!

5.
എങ്കിലും
ഈ ചിതലരിക്കുന്നു
സകലം;
പൊതുസേവകനിവൻ;
പ്രവർത്തനനിരതൻ
പ്രതിനിമിഷം
പ്രസ്താവനയിറക്കാം;
ഭരണം
പൊടിപൊടിക്കാം;
പ്രിയസമ്മതിദായക!
നീയേ
പരമാധികാരി;
ഞാൻ
നിൻ വിനീതവിധേയ-
ദാസൻ!
-------------------------------------------------
വിനീതവിധേയ-
ദാസൻ  22 -3-2017
------------------------------------------------











 


Wednesday 15 March 2017

*ചാർവ്വാകം 15 -3 -2017
-----------------------------------------

1.
പാടുന്നു പൂങ്കുയിൽ;
ആടുന്നു മാമയിൽ;
കാടു പൂക്കുന്നു;
പഴങ്കഥ പിന്നെയും.

ആടുന്നു കാലം
കവിയതു മൂളുന്നു;
രാഗവും താളവും
മേളലയമാളുന്നു;
നീളുന്നു നീളമാം
നീളമെഴായ്മ;
നിമേഷമായ്;
കാളുന്നു കതിരവൻ;
നിത്യൻ പ്രഭാമയൻ.

രാപ്പകൽ തീർപ്പതു
താനെന്ന കള്ള-
ക്കഥയുടെ
ചമത്കാരമധുരം
സ്വദിപ്പവൻ
മാർത്താണ്ഡ-
നൂർജ്ജസന്ദായകൻ
ഭാനുമാൻ!

3.
"മാമുനി ചാർവ്വാക-
നോതിയത് നിരീശ്വര"-
മാരോ  പറഞ്ഞ നുണ;
ഐശ്വര-
മനുഭൂതി
മാത്രമെന്നറിയാതെ-
യുഴലുമെ-
ന്നകമിഴിവിൽ
നിറയുമിരുൾ;
*മുപ്പത്തിമുക്കോടി-
യഭിധാനധാരിയാ-
മൊന്നിനെയൊരേ-
യൊരു കിരണമാമൊന്നിനെ
അനുഭവമൊന്നിനെ
ആരേ നിഷേധിച്ചു?
ആരതിനേകിയൊരു
രൂപം?
ആ രൂപനിഷേധമാം
*ചാർവ്വാകം!
ഋഷിയുടെ സത്യസുദർശനം!

4.
"തത്ത്വമസി"  "തത്ത്വമസി"
ഋഷിയുടെ മന്ത്രണം!
ചിത്രമിത് വ്യക്തം;
ഭാരതദർശനം!
-----------------------------------------------------------  
കുറിപ്പ്
*ചാർവ്വാകദർശനം
*അനന്തം
ഏകവും അനന്തവും ഒന്നെന്ന് ഋഷി
(ഋഷി ഒരു വ്യക്തിയല്ല)
------------------------------------------------------------

*ചാർവ്വാകം
dr.k.g.balakrishnan Amazon.com author  16-3-2017
--------------------------------------------------------------
























Tuesday 14 March 2017

ഒഴുക്ക് 15-3-17
-----------------------------------
ഡോ.കെ.ജി. ബാലകൃഷ്ണൻ
---------------------------------------------

1.
തോണിയിലംബര-
മേറുവാനാവില്ല;
കോണിയിൽ സാഗരം
താണ്ടുവാനും!

പുത്തനുപാധിയെ-
ന്നാർത്തുവിളിക്കുന്നു;
പുത്തൻ മയനുടെ
ചിത്തരോഗം!

2.
ചിത്രമെഴുതുന്നു
നർത്തകൻ; നർത്തന-
മർത്ഥപൂർണം കവനം
രസമയം.

 ഋഷി പറഞ്ഞു നിനവിലും
കനവിലും
മഷിയുണങ്ങാതെ;
പകലുമിരവുമായ്;
നിറവുമാത്രമാ-
യുണരുമാനന്ദ-
പ്പൊരുളിൽ വീണതൻ
നിനദനിത്യമായ്
മരുവുമാകാശ-
പ്പെരുമ തേടുവാ-
നൊരു സ്വരം മാത്ര-
മഖിലമായ്;
പരമസത്യമായ്
പോരുമതിനെയാം
കവിതയെന്നുകവി;
സകലവും കവിത;
കലകളൊക്കെയു-
മതിൻ
വകതിരിവുകൾ;
കേവലം;
അറിവുതന്നെ;
നിറമാലയുഴിയുമീ
നിമിഷമേ
കർമ്മകാണ്ഡമേ!
-----------------------------------------------
ഒഴുക്ക്
15-3-2015
indian poet dr.k.g.balakrishnan
Amazon.com Author
--------------------------------------------------











  

Friday 10 March 2017

സുധീരകാണ്ഡം 11-3-2017
----------------------------------------------------- 
ഡോ കെ ജി ബാലകൃഷ്ണൻ 
----------------------------------------------------- 

ഒരു തുള്ളി പുൽപ്പച്ച 
തൂവെള്ള ഖാദിയിൽ 
പ്പുരളാതെ നേരിൻറെ
പരിശുദ്ധരശ്മികൾ 

പകരും പ്രഭാതമേ! 
ഗഗനം വിശാലം 
വിശുദ്ധം സുഗന്ധമാം 
നിറമേഴു മെനയും
വരവർണനിത്യമേ! 

നിന്നിലെ സംഗീതമാം 
പ്രേമസൗഭഗ-
മുള്ളിൽ നിറയും നിമിഷ-
മെത്രമേൽ സ്നിഗ്ദ്ധം; 
യുധിഷ്‌ഠിരസംഭവം! 

2.
ശകുനിയുടെ കാപട്യ-
മറിയുന്നവൻ 
ഭവാൻ;
സകലവുമറിഞ്ഞവൻ;
നിറമിഴി തുറന്നവൻ! 

വനവാസകാലം കഴിഞ്ഞു 
മൃദുസുസ്മിതം
ജനമാനസത്തിൽ 
തെളിഞ്ഞു;
പുതുലഹരിയായ്‌
നിറമാല; 
കാലമുഴിഞ്ഞു 
പൂക്കാലം;
സുയോധന-
ധാർഷ്ട്യം കവിഞ്ഞു; 
കഥ 
പറയുവതെന്തിന്? 
സകലം    
മന്ദ്രമധുരം
ഋഷിപ്രോക്തമല്ലയോ! 

 3.
ഭാരതം! ഭാരതം! 
സനാതനഭാരതം!
സാരസമ്പുഷ്ടം;
സനാതനധർമ്മം!

അതിമനോഹരമേ 
സുധീരകാണ്ഡം!
------------------------------------------- 
 
 സുധീരകാണ്ഡം 11-3-2017
A poem to my forthcoming work 
BHARATHAGEETHAM Vol.2.
to be published and shipped from
US  Amazon.com publication 
----------------------------------------------- 
 

 


  



 
 
  
 
  

   

Sunday 5 March 2017

കാവ്യസൗഭഗം  6 -3 -2017
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
കുവിത മോങ്ങുന്നു;
തുടരുമതു പുലരുവോളം;
കുകവി മീട്ടുന്നു കടലാസ്സുവീണ;
മദമിളകിയ കരി പോലെ;
ഗതിയറിയാതെ പായുന്നു;
ഇതു വിധി വിഗതി;
കുകവിതയും കവിത;
മായ്ക്കുമത് കാലം;
നിറനിറവിൽ വിരിയും
പുതുപുലരി; കരകവിയും
സുരസരിത;
മിഴിയും ദളമയുതസാക്ഷ്യം;
സുകവിത കമലം;
അമലദലഭരിതം;
മതിമധുരലളിതം;
സുഖസുമസാമാനം;
മദനഖരലാളനം!

2.
ഇവിടെ ചില കിളികളുടെ
കുള കുള കുനാദം;
ഇവിടെ ചില കേകിയുടെ
അതിഖരവിലാപം;
പുതുകവിത പുതുകവിത
താളം
തവിടുപൊടി;
വെറുതെ
നക്രനയഫലിതം!

3.
ഇതിനു കലിതുള്ളും;
ദ്രുതഗതിയിൽ
കോമരം;
വിധിവിഹിതമത്രെ;
കളികളുടെ കാലം;
മതി മതി
കലിയുഗവിശേഷം!

4.
ഭാരതാംബിക
രാഗമയിയാം
സരസ്വതി;
സാരമായ് ത്രിവേണിയി-
ലുണരും നിരാമയി;

താമരപ്പൂവിൽ നിത്യ-
സത്യമായ് വാഴും ദേവി;

ഭൂവിനുണ്മയായ് വാനിൽ
നിറയും സുരഗംഗാദേവിയാ-
യനാദിയായ്;
ഭാവിയായ് നിറമേഴായ്;
നിറമെഴാ സ്വരമേഴായ്;
ആയിരമലയാർന്ന
ലീലയായ്;
സമസ്തയായ്‌;
വീണാവാദിനിയായി;
വുദൂഷീമണിയായി;
പാണനാർ ശീലിൽ
പേലവാംഗിയായ്;
സംഗീതമായ്;
പ്രാണനിൽ
തുടിപ്പായി;
വേണുവിൽ ചിനപ്പായി;
സ്ഥാണുവിൻ നൈരന്തര്യ-
ഭാവമായ് ശിവമായി;
കാവ്യസൗഭാഗമായി!
------------------------------------------------
കാവ്യസൗഭഗം 6-3-2017
indian poet dr.k.g.balakrishnan
Amazon Author
indian english poet
------------------------------------------------









---------------------------------------------




 

Saturday 4 March 2017

കയ്പ്പമംഗളം 5-3-2017
--------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
ഞാൻ
പഴയ "കൈപ്പമംഗളംകാരൻ";
അന്ന്
അവിടം
തെന്മലബാറാമോണംകേറാമൂല;
മണപ്പുറം;
അറബിക്കടലോരം;
കൃഷി; രാമച്ചം;
തൊഴിൽ പാനെയ്ത്ത്;
മൽസ്യബന്ധനം;
പിന്നെ
 കേരവും;
നെല്ലും പച്ചക്കറിയും വിളയും
കേദാരവും!

2.
കള്ള് മോന്തണമെങ്കി-
"ലക്കരെ" പ്പോണം;
സാക്ഷാൽ
കൊച്ചിരാജ്യത്തിൽ
(പിന്നെ "ഐക്യകേരളം"
പിറന്നാണ്ടുകൾ
കഴിഞ്ഞപ്പോൾ
തെങ്ങിന്  കുംഭം
ശോണം;
കിരീടമലങ്കാരം; മതി നറു-
നിലാഫുല്ലം; ശോഭിതം;
ഇന്നാകട്ടെ
മണിസൗധപൂരിതം ദേശം
കേരരഹിതം മനോഹരം!


(പ്രിയസഖേ!
കവി ഞാൻ പുളകച്ചാർത്തണിഞ്ഞു;
പാടാമൊരു വരി മണിപ്രവാളം;
"ആനന്ദലബ്ധിക്കിനിയെന്തു വേണം!")

2.
കയ്പമംഗലമിന്നു പേരാർന്ന
"നിയോജകമണ്ഡലം"
പോരാതെ സീരിയലിൽ
"കറുത്തപൊൻകഥ"
കാലാകാലമായ് നിറഞ്ഞാടുന്നു;
പൊടിപൊടിക്കുന്നു.

അതും
പോരാഞ്ഞിതാ
വരുന്നുവത്രേ
നിയമപാലകനിലയം;
( അതിൻ പോരായ്മ
നേതാവിന് ബോധ്യമായ്;
അമ്മൂമ്മയെക്കൊന്നു
പേരമോൻ കുറിച്ചല്ലോ
സച്ചരിതം;
ഇനി വിളംബമരുതെ!)

ഒരു ലക്ഷം
വോട്ടാളി തുല്യം ചാർത്തി
പരിപാവനമാക്കി
നീട്ടുന്നു മെമ്മോറാന്റം
(സമർപ്പിക്കുന്നു)
മന്ത്രി സ്വീകരിക്കുന്നു;
ഓർഡറാവുന്നു;
ഇതാ വരുന്നു
പോലീസ്‌സ്റ്റേഷൻ!

4.
നാട്ടിലെയോരോ
മണൽത്തരിയും
കോരിത്തരിക്കുന്നു;
മണ്ണുമാഫിയയിനി-
നക്ഷത്രമെണ്ണും!
നാട്
മാവേലി വാഴും
നീതിനാടാകും;
നാകം പോലും
നാണിച്ചു തല താഴ്ത്തും.

5.
ഈയ്യിടെയെന്റെ
കൈപ്പമംഗളം
സന്ദർശിച്ച
പണ്ഡിതൻ വ്യാഖ്യാനിച്ചതെത്രയോ
ശരി!
മുതുനെല്ലിക്കനാടിൻ
ഖ്യാതി
ജ്യോതിയായ്
മണ്ണിൽ വിണ്ണിൽ
മനസ്സിൽ
ജ്വലിക്കട്ടെ!
----------------------------------------------