Thursday 28 September 2017

nbk 29. 28-9-2017 ambada njane! dr.k.g.balakrishnan

nbk 29 28/ 9/2017
അമ്പട ഞാനേ! ഞാനേ!
------------------------------------------

ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------

എന്മനം
വിറകൊൾവൂ!

നന്മതിന്മകളൊരേ
വെണ്മയിൽ
വരവർണ്ണ-
നിർമ്മലഭാവം പൂണ്ടും
പൂനിലാവൊളിയായും
തേങ്കനിക്കനാവായും
മാരിവിൽനിറമേഴു-
മെഴുതും
പൊലിവായും
പൊയ്‌മുഖം ചമയ്ക്കവേ!

ഇതികർത്തവ്യതാ-
മൂഡ്ഢനായ്;
വിമൂകനായ്;
നിലകൊൾവൂ
നിരാലംബം!

കേവലമൊരു
നോക്കുകുത്തിയായ്;
അനങ്ങുവാനാവാത്ത
കട്ടിക്കരിങ്കൽസ്തംഭമായ്;
മിണ്ടാപ്രാണിയായ്!
ഞാൻ!

അമ്പട
ഞാനേ ഞാനേ!
സമ്മതിദായകൻ!
----------------------------------------------- 
nbk 29/അമ്പട ഞാനേ! ഞാനേ!
-----------------------------------------------










Tuesday 19 September 2017

nbk 28 rappakal/pralayam 20-9-17 dr.k.g.balakrishnan

nbk 28
രാപ്പകൽ/ പ്രളയം   
----------------------
ഡോ കെ ജി ബാലകൃഷ്ണൻ
20/9/17
---------------------------------------------

1.
നിറമേഴുമൊളിതൂവും
നിറമെഴാപ്പൊരുളിന്റെ
നിറവായി നിലകൊള്ളും
സ്വരമെഴാ സ്വരമായി!

കറതീർന്ന കനിയായി
കനിവായി കരുണതൻ
നിറദീപം
മിഴിയുന്നു നിത്യമായി!

മഴയായി;
മലരായി;
മനമായി;
മണമായി;
മധുവായി;
മധുപന്റെ
ലീലയായി!

2.
തീരാതെ തീരാതെ
പേമഴ  പെയ്യുന്നു-
തോരാതെ തോരാതെ
വാമഴ പൊഴിയുന്നു.

(പുതുമഴപ്പെയ്ത്തിന്
തുടികൊട്ടിത്തുള്ളുമെൻ
ഹൃദയം പിടയ്ക്കുന്നുവല്ലോ.)          

പേമാരി
പൊയ്മുഖം നെയ്യുന്നു;
മലയുടെ ശിഖരം
പിളർക്കുന്നു.                                                                                  

കലികേറിത്തുള്ളുന്നു.

(കലികാല-
കളികാല-
കമനീയ-
ലീലാവിലാസം!)
-----------------------------------------------
രാപ്പകൽ nbk 28 20/9/17
dr.k.g.balakrishnan kandangath
------------------------------------------------


  


 
 

Saturday 16 September 2017

nbk 27/ 17-9-17 lahari / dr.k.g.balakrishnan

ലഹരി
-------------------------
ഡോ കെ ജി ബാലകൃഷ്ണൻ
nbk 27 17-9-17
--------------------------------------------

പത്താം നിലയിലെ
മച്ചകത്തിൽ
ചെപ്പിലൊളിപ്പിച്ചു
വച്ചതാരാ-
ണുത്തരമുത്തമ-
സത്യമായും
ചിത്തത്തിൽ  നിത്യ-
സുഗന്ധമായുൻ-
മത്തമധുരമവ്യക്തമായും
സുപ്തസുദർശനചക്രമായും!

നേരമെന്നാരോ വിളിച്ചു കൂവി;
കാലമായ് ;
കാലനോ
കാവലാളായ്!

നേരം വെളുത്തും
കറുത്തും
നിരന്തരം
സാരമസാരം തിരമെനഞ്ഞു!

തിരവന്നു കരയെപ്പുണർന്നു
പാടും
സ്വരമേഴുമുണ്ടായി;
സ്വരരാഗസുധയായി;
കനകാംബരം പൂത്തു;
സുരകന്യമാരുടെ
പദകമലങ്ങളായ്;
മദനൃത്തമേളമായ്;
പദമാടി;
നിറമാർന്നു; നിറമാല
മിഴിയായി;
കാണുന്ന  കാഴ്ചയായി!

പകലായി പകലവനുണ്ടായി
രാവായിരുളായി;
പനിമതിയുണ്ടായി;
കനിവായി പൂനിലാവുണ്ടായി!

മനുജൻറെ
മനമെന്ന മാറിമായ-
മളവെഴാ നിലയെഴാ-
പ്പുതുപുതുലഹരിതൻ
നിലയമായി! 
---------------------------------------------
  






  
 

    

Tuesday 12 September 2017

nbk 26/ pazhanthen 13-9-17 dr.k.g.balakrishan


nbk 26 pazhanthen /dr.k.g.balakrishnan poem 26
------------------------------------------------------------
പഴന്തേൻ  /  ഡോ കെ.ജി. ബാലകൃഷ്ണൻ
nbk 26 / 13-9-17
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ കവിത
-----------------------------------------------------------------

 "അമ്മിണിപ്പയ്യിൻ നിലവിളി"യെന്നമ്മ;
നേരം
മോന്തിയായെന്നതിൻ
പൊരുൾ;
ധ്വനി;
ശരി
സമയം സായംസന്ധ്യ;
നിയമം ധ്വന്യാലോകം!

ഈ മധുരം നുണയാൻ
ഞാനിപ്പോഴും
പഴങ്കഥയുടെ
പഴഞ്ചോറുണ്ണുന്നു;
അതിൻ പഴന്തേൻ നുകരുന്നു!

ഈ വാഴക്കുടപ്പനല്ലിയി-
ലൊളിയും മധു തേടി
നടന്നേൻ ബാല്യം;
ശിരോമണി മാസ്റ്റർ തൻ
രഘുവംശപാഠനം
മനസ്സിന്നാഴത്തിലുറവയായ്;
നീലത്താമരവിരിഞ്ഞതി-
മധുരം
ചൊരിയുമനുനിമിഷം;
ശാകുന്തളത്തിൻ
തണൽക്കുളിർ!
ഗീതഗോവിന്ദം;
രാഗസുരഭിലം;
അമരകോശത്തിൻ ധ്യാനം!
ഇങ്ങനെ പടിയെത്ര കയറി;
അറിവിനേഴാംമാളികയേറുവാൻ;
പരമപദമടിയനതിപ്പോഴും
അറിവിനപ്പുറം;
അറിവേൻ!
പാമരൻ മരനിവൻ!

പാടിപ്പാടി ഞാൻ പാടിപ്പോയ്
പലതും!
തേടിപ്പോയിത്തിരി വെളിച്ചം!
സുഹൃത്തേ!
--------------------------------------------------
പഴന്തേൻ nbk 26    /2017/9/13
dr.k.g.balakrishnan indian poet
-----------------------------------------------------





     



nbk 25/ patayottm / thayanpaka dr.k.g.balakrishnan

nbk 25/ 13-9-17

പടയോട്ടം/തായമ്പക
--------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
nbk 24 / 13/9/17
--------------------------------------------

ഉത്തരദക്ഷിണം
ദക്ഷിണമുത്തരം;
നെടുകെ കുറുകെ
(തലങ്ങും വിലങ്ങും)
ത്രിമാനം ചതുർമാനം
അനന്തമാനം;
ജനപ്രിയനായകപ്പടയുടെ
പുതിയ (പഴയ ) പടയോട്ടം;
(യാത്രയെന്നോമനപ്പേർ  )

ഏകമാനം (ഏകം) ചിലരുടെ
സംഭാവന;
അണ്ണാറക്കണ്ണൻ ;
ഒറ്റയാൾപട്ടാളം;
ഏതോ ഒരു നിറം; കൊടിയടയാളം;
ഒരു ചിഹ്‌നം തരാതരം;
(മൺവെട്ടിയോ കുടയോ കിണ്ടിയോ
മൺചട്ടിയോ (ഭിക്ഷാപാത്രം)!

അങ്ങനെ വോട്ടുത്സവം;
നാനാവിധം;
മെമ്പർ മുതൽ മന്ത്രി തന്ത്രി വരെ;
പിന്നെയോ വാക്കും ചാക്കും
പാർട്ടിമാറലും കാലാളും
കാലു വാരലും മാറലും
മാറാട്ടവും പ്രച്ഛന്ന വേഷവും;
ആളും ആണും പെണ്ണും;
പണവും;
അടിപിടി; വധം; കോലാഹലം;
തരികിട; തകിൽ;  സ്വരം ഖരം;
അതിഖരം
ഘോഷം;
ധിം തരികിട ധോം;
തായമ്പക!

അന്ത്യം
അന്ത്യാക്ഷരി;
ഈശ്വരോ രക്ഷതു!
-----------------------------------------------------------
nbk 25/ 13-9-2017 പടയോട്ടം / തായമ്പക

indian poet dr.k.g.balakrishnan/ 9447320801
------------------------------------------------------------


nbk 24 poem neelathimingalam/ 13-9-17 dr.k.g.b

നീലത്തിമിംഗലം
24-9-17
------------------------------------
ഡോ.കെ ജി ബാലകൃഷ്ണൻ
-------------------------------------------

അമ്പതു ദിനംകൊണ്ടാനന്ദ-
മായാലയമധുരം
ചെമ്പനീർമലർമാല്യം ചിരം
ബാല്യത്തിനേകും സൂത്രം
വലയിൽ;
ഖിന്നമെന്നകം;
ഭീദിദം ദിനചക്രം
ഞാൻ ചിന്താഗ്രസ്തൻ 
നിന്നച്ഛൻ!

2.
ഇവിടെ നിരോധനമുണ്ടെന്നു
സമാധാനം കൊണ്ടു;
ഇവിടെ സകലവും
സന്തുഷ്ടമാക്കും
ജനപ്രിയനായകപ്പട
കാവലുണ്ടെന്നും കണ്ടു;
പ്രജകൾ സുഖമായുറങ്ങുന്നു!
(ശാന്തം പാപമെന്നെന്നിലെ-
പാവം കവി).

3.
കഥയറിയാതാട്ടം കാണും
വോട്ടുകൂട്ടമാമെങ്ങൾ-
ക്കേതു രക്ഷകൻ വരും!
(കൽക്കി? അന്തിക്രിസ്തു?)
അല്ല!
ഇപ്പോഴെ പണി തുടങ്ങി-
ക്കഴിഞ്ഞല്ലോ നമ്മൾ!
ജപ്തിയരികിൽ!
(ജനപ്രിയനായകരറിഞ്ഞില്ലേ?)
ഇനിയമ്പതു ദിനം!
സ്വസ്തി!
-----------------------------------------------  
  നീലത്തിമിംഗലം 13-9-17
dr.k.g.balakrishnan 9447320801
drbalakrishnankg@gmail.com
------------------------------------------------

  

agnigeetham.blogspot.in: new bk poem 23 ochu karivanti puzha

agnigeetham.blogspot.in: new bk poem 23 ochu karivanti puzha: nb poem no 23 ---------------------------------------- ഒച്ച്  കരിവണ്ടി പുഴ  12 -9 -2017 ----------------------------------------- ഒച്ച...

Monday 11 September 2017

new book 22 12/9/2017 bathtub 12/9/2017


ബാത്ത്ടബ്ബ്‌
----------------------------
ഡോകെജി ബാലകൃഷ്ണൻ
12-9-17 nb 22
-----------------------------------------

മുറ്റത്തെ മൂവാണ്ടൻ
കൊമ്പിലെപച്ചില-
ചെപ്പിൽനിന്നൊരുമണി-
ച്ചെത്തം!

 ആരെന്നറിയാതെ
എന്തെന്നറിയാതെ
കാരണം തേടുന്ന
ചിത്തം!

 കൊച്ചുപിണക്കമോ
പരിഭവമോ കിളി-
യൊച്ചയോ കൊഞ്ചലോ
ശീലോ!

പച്ചപ്പനംതത്ത-
പ്പെണ്ണിന്റെ നാണമോ
നിശ്ചയമില്ലെനിക്കൊട്ടും!


2.
പണ്ടോരു പൈങ്കിളി-
പെണ്ണിനോടിങ്ങനെ
പഞ്ചാരയൊരു കവി
പാടി.

"പുന്നാരപ്പൂമുത്തേ!"
യെന്നു വിളിച്ചു പെൺ-
കൊച്ചിനോടിങ്ങനെ-
കൊഞ്ചി:
"ഉച്ചക്കു നീയെന്റെ
കൊച്ചു വാഴത്തോപ്പി-
ലൊന്നു വാ പൊന്നഴകേ!"

(പുന്നെല്ലിൻ
കതിരഴകേ!)

3.
(പുതുകവിയെന്നുടെ
പാട്ടിലിന്നില്ല നെൽ-
ക്കതിരും കിളിയും
കിനാവും!
 "കാല്പനികം" വെറും
പതിരെന്നു കരയുന്നു;
പുതുമയ്ക്കു
പരതുന്നു നീളെ!
കരളിലെക്കുതുകങ്ങൾ
പതിരെന്നു കേഴുന്നു ;
നിറമെഴാമണമെഴാ-
ക്കടലാസ്സു പൂക്കളാൽ
ഗുണമേഴാ രസമെഴാ
മാല്യം  കൊരുക്കുന്നു;
ചാലേ!)

4.
എന്നിലെപ്പഴമ തേടുന്നതോ
മറ്റൊന്ന്!
എവിടെ പുന്നെല്ലിൻ
കിലുക്കം!

5.
എന്നാൽ,
എവിടെയുമെവിടെയും
പുത്തൻ പണത്തിൻറെ-
യൊച്ചയു-
മൊച്ചയില്ലായ്മയും!
മാത്രം!

6.

നാടാകെ നാകം പണിയുന്ന
പൊൻപണി-
കാരനും ഞാനും നീയും

ചുട്ട നട്ടുച്ചയെ  മഞ്ഞണിപ്പൂനിലാ-
രാവാക്കി മാറ്റുന്ന
കാലം;
നാട്ടിൽ
സപ്തനക്ഷത്രവും
മാളും! നിരനിരെ;
നീളുന്നു നീളുന്നു
മേളം!

7
പച്ചപ്പനംതത്ത മൂളുന്ന
രാഗത്തിൻ
സത്യമറിയാതെ
നമ്മൾ;
നെഞ്ചിലെ നഞ്ചിൽ-
മദിക്കുന്നു;
പിന്നെ
ബാത്ടബ്ബിൽ
കുളിച്ചു തോർത്തുന്നു!
-------------------------------------------
പച്ചപ്പനംതത്തേ!
22 .   12-9 -2017
 ------------------------------------------