Wednesday 2 March 2016

സ്വരബിന്ദു ഭാ.4
--------------------------
2. സാരം
-------------------------
അമ്മേ, നിറഞ്ഞു
പതഞ്ഞൊഴുകുന്നു
നീ
വൃന്ദാവനത്തിൻ
വസന്തമായി;
നീലക്കടമ്പിനു
പുണ്യമായി
കാളിയ-
 മർദ്ദനവേദിയായി!

2.
കാകോളമെന്നിൽ-
പ്പടരാതെ കാക്കുന്ന
ലീലാവിനോദ-
വിശേഷമായി
ഉള്ളിന്റെ
ഉള്ളിലെ
പൂനിലാത്തുള്ളിയാ-
മുണ്മയായ്;
വെണ്ണകട്ടുണ്ണിയായി!

കണ്ണനായെന്നുമെന്നുള്ളൂണർത്തും
രാഗഗന്ധമായോ-
ടക്കുഴൽവിളി കേൾക്കുന്നു;
ഗീതോപദേശമായ്.

ഞാനോ കുരുക്ഷേത്ര-
ഭൂമിയിൽ;
നാളെയെ-
യോർത്തു
നീർ തൂകുന്ന ഫൽഗുനൻ-
നീയെന്ന ഞാൻ തന്നെ
ഞാനെന്ന നീ തന്നെ
ജീവിതത്തേരിനു
തേരാളിയാം
സ്വരസാരം-
മുനിയുടെ
കാവ്യസ്ങ്കല്പനം!

നിത്യം നിരന്തരം
സ്പന്ദനമീ സ്വരം!

3.
ഈ മുളംതണ്ട്‌ പൊ-
ന്നോടക്കുഴലായി;
സാമം പൊഴിയുന്ന
വേണുവായി!
കാലിച്ചെറുക്കനാം
കള്ളക്കറുമ്പനോ
ചേലിലെൻ
വേണുഗോപാലനായി!
--------------------------------------------
4- 2
സാരം 3-2-2016
--------------------------------------------


No comments:

Post a Comment