Wednesday 1 June 2016

12.
തുടർച്ച / 2-6-2016
------------------------
ഡോ കെ.ജി.ബാലകൃഷ്ണൻ
-----------------------------------------

     ഓരോ നിമേഷവുമോരോ പുതുരാഗ-
സാരം തുളിക്കുംപുലരിയായി;

മണ്ണിനും വിണ്ണിനും കണ്ണിനും കാതിനും
എണ്ണിയാൽ തീരാമലരിയായി;

ചേലാർന്ന ശീലായി കാലം ചമയ്ക്കുന്ന
നൂലായി കാഞ്ചനക്കണ്ണിയായി!

ഏതോ കിനാവിൽനിന്നൂർന്നിടും തേൻകനി-
ച്ചാറായി സാമസംഗീതമായി!

രാപ്പകെലെന്നിയെ രാപ്പകൽ തീർക്കുന്ന
കോപ്പായി; കോപ്പിന് ചായം പുരട്ടുന്ന
കാമന്ലീലാവിലാസമായി!

കാലം ചുമക്കുന്ന
ഭാരം കുറയ്ക്കുവാൻ
കാലന്ചേലാർന്ന
വേദിയായി

മധുര്യമൂറുന്ന
മന്ദ്രധ്വനിയായി
മന്ദസ്മിതമായി
നന്ദമായി

ചന്തം തികഞ്ഞ പൂ-
ച്ചെണ്ടായി
ചെണ്ടിലെ വണ്ടായി
വണ്ടിന്റെ
ചുണ്ടിന്നനക്കമാ-
മിന്നായി നാളെയുടെ
നാളമായി.



നീളുന്ന നീളമായ്
നീളാക്കുറുക്കമായ്
വേവുന്ന വേവായി;
ആളുന്ന തീയായി;
ആളാക്കനലായി;
ചീളുന്ന ചീളായി
കാളും മനസ്സായി
കാളാക്കിനാവായി
മേളച്ചിറപ്പായി;
നേരപ്പെരുക്കമാം
ധാരയായി!

2.
മാറുന്നു കാലമെന്നാകിലും മാറാതെ
പേറുന്നു പേറ്റുനോവാളുന്നു;
നീറുന്നു;
നൂറായിരം നിറമാലപ്പെരുക്കങ്ങൾ
താരാഗണങ്ങളായ് നേര് ചുരത്തുന്നു;
പാലാഴിയായിപ്പരിണമിച്ചീടുന്നു;
ലീലാവിലാസവിശേഷം
തുടരുന്നു,
------------------------------------------------
തുടർച്ച.
ഡോ കെ ജി ബാലകൃഷ്ണൻ
2-6-2016
------------------------------------------------------



 



 


  

No comments:

Post a Comment