*ഗുരുദർശനമെന്ന വാടാമലർ
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
9447320801
------------------------------------------------
ഗുരു ദർശനത്തിന്റെ ശാസ്ത്രദീപ്തി ഉദയസൂര്യനെപ്പോലെ അനുനിമിഷം
തെളിഞ്ഞുകൊണ്ടേയിരിക്കുന്നു ഈ ഇരുപത്തിയൊന്നാം ശതകത്തിലും!
ഏഴ് നിറങ്ങളും ഒരേഒരു കിരണത്തിന്റെ രുചിഭേദങ്ങളെന്ന് മഴവിൽക്കൊടി വിളിച്ചോതുന്നത് ഋഷി മനനം കൊണ്ട് പണ്ടേ അറിഞ്ഞിരുന്നുവെന്നത് ഭാരതത്തിന്റെ പുണ്യമാണല്ലോ.ശാസ്ത്രം അഭിനവയുഗത്തിൽ അത് ശരിവയ്ക്കുകമാത്രമാണ് ചെയ്തത്. അങ്ങനെ spectroscopy എന്ന ശാസ്ത്രശാഖ
ജനനം കൊണ്ടു. പിന്നീടത് പടർന്ന് പന്തലിച്ച് കൊണ്ടേയിരിക്കുന്നു. ജനനാൽ- ത്തന്നെ മഹർഷിയായ ഗുരുവിന് മനനംകൊണ്ട് നിത്യസത്യത്തെ സ്വാംശീകരിക്കുവാനും ആ അറിവെന്ന അറിവ് ലോകത്തിന് പകർന്ന് കൊടുത്ത് ചിന്തയെ തനിത്തങ്കത്തോളം പവിത്രീകരിക്കാനും കഴിഞ്ഞതിൽ അത്ഭുതമില്ല. പൌരാണികകാലത്ത് ശ്രീവ്യാസനും പിന്നീട് ശ്രീശങ്കരനും വരച്ചുവയ്ചതിന് ആധുനികതയുടെ ലാവണ്യം ചാർത്തി ശ്രീനാരായണൻ. അതുതന്നെ ഗുരുദേവൻറെ മഹത്വം.
ഒരേ സമയം മന്ത്രവും കാവ്യവും ശാസ്ത്രവുമാണ് വേദം. ഋഷിവര്യരായ ശങ്കര-നാരായണന്മാരുടെ ഉക്തികളും ഈ ത്രിത്വമാനംകൊണ്ട് അലംകരിക്കപ്പെട്ടിരിക്കുന്നു, 19-20 നൂറ്റാണ്ടുകളിൽ അവതരിച്ച ശ്രീനാരായണൻ തികച്ചും ആധുനികനോ ഉത്തരാധുനികൻ തന്നെയോ ആയിത്തീർന്നതും സ്വാഭാവികം. താൻ സ്വയം തീർത്ത ചിന്തയുടെ ദ്രുതപുഷ്പകമേറി നാളെയുടെ അനന്തതയോളം പറന്നെത്തുവാൻ ഗുരുവിനായി. അതുകൊണ്ടുതന്നെ ആ ദർശനധന്യത വാടാമലരായ സ്വർഗ്ഗകുസുമമായി പരിമളം വീശുന്നു.
ഇക്ഷണം ഗുരു
--------------------------
"കരിയും വേണ്ട കരിമരുന്നും വേണ്ട" എന്ന ഗുരുവാക്യം(1910 കോഴിക്കോട് വച്ച് അനുയായികളോട് ക്ഷേത്രപ്രതിഷ്ഠയുടെ വേളയിൽ അരുളിച്ചെയ്തത്)
ഈ പരവൂർ കമ്പത്തിന്റെ പ്രകമ്പനം ഭാരതത്തെതന്നെ കൊടും സങ്കടത്തിൽ ആഴ്ത്തുമ്പോൾ പ്രസക്തമാകുന്നതും അതുകൊണ്ട് തന്നെ.
ആൾ നാശത്തിനും സ്വത്ത്‌നാശത്തിനും പരിസ്ഥിതിമലിനീകരണത്തിനും
പര്രവൂർ ദുരന്തം ഹേതുവായി. ഒരു ഭീകരാക്രമണം നടന്ന പ്രതീതി.
ഓരോ ഗുരുവുരയും ഇപ്രകാരം ഇക്ഷണപ്രസക്തമത്രെ!
"ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന ഭാരതത്തിന്റെ പ്രസിദ്ധമായ
ഉദ്ബോധനം നാം തന്നെ പ്രവർത്തികമാക്കിയിരുന്നെങ്കിൽ!
drbalakrishnankg@gmail.com
9447320801
12-4-2016
------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
9447320801
------------------------------------------------
ഗുരു ദർശനത്തിന്റെ ശാസ്ത്രദീപ്തി ഉദയസൂര്യനെപ്പോലെ അനുനിമിഷം
തെളിഞ്ഞുകൊണ്ടേയിരിക്കുന്നു ഈ ഇരുപത്തിയൊന്നാം ശതകത്തിലും!
ഏഴ് നിറങ്ങളും ഒരേഒരു കിരണത്തിന്റെ രുചിഭേദങ്ങളെന്ന് മഴവിൽക്കൊടി വിളിച്ചോതുന്നത് ഋഷി മനനം കൊണ്ട് പണ്ടേ അറിഞ്ഞിരുന്നുവെന്നത് ഭാരതത്തിന്റെ പുണ്യമാണല്ലോ.ശാസ്ത്രം അഭിനവയുഗത്തിൽ അത് ശരിവയ്ക്കുകമാത്രമാണ് ചെയ്തത്. അങ്ങനെ spectroscopy എന്ന ശാസ്ത്രശാഖ
ജനനം കൊണ്ടു. പിന്നീടത് പടർന്ന് പന്തലിച്ച് കൊണ്ടേയിരിക്കുന്നു. ജനനാൽ- ത്തന്നെ മഹർഷിയായ ഗുരുവിന് മനനംകൊണ്ട് നിത്യസത്യത്തെ സ്വാംശീകരിക്കുവാനും ആ അറിവെന്ന അറിവ് ലോകത്തിന് പകർന്ന് കൊടുത്ത് ചിന്തയെ തനിത്തങ്കത്തോളം പവിത്രീകരിക്കാനും കഴിഞ്ഞതിൽ അത്ഭുതമില്ല. പൌരാണികകാലത്ത് ശ്രീവ്യാസനും പിന്നീട് ശ്രീശങ്കരനും വരച്ചുവയ്ചതിന് ആധുനികതയുടെ ലാവണ്യം ചാർത്തി ശ്രീനാരായണൻ. അതുതന്നെ ഗുരുദേവൻറെ മഹത്വം.
ഒരേ സമയം മന്ത്രവും കാവ്യവും ശാസ്ത്രവുമാണ് വേദം. ഋഷിവര്യരായ ശങ്കര-നാരായണന്മാരുടെ ഉക്തികളും ഈ ത്രിത്വമാനംകൊണ്ട് അലംകരിക്കപ്പെട്ടിരിക്കുന്നു, 19-20 നൂറ്റാണ്ടുകളിൽ അവതരിച്ച ശ്രീനാരായണൻ തികച്ചും ആധുനികനോ ഉത്തരാധുനികൻ തന്നെയോ ആയിത്തീർന്നതും സ്വാഭാവികം. താൻ സ്വയം തീർത്ത ചിന്തയുടെ ദ്രുതപുഷ്പകമേറി നാളെയുടെ അനന്തതയോളം പറന്നെത്തുവാൻ ഗുരുവിനായി. അതുകൊണ്ടുതന്നെ ആ ദർശനധന്യത വാടാമലരായ സ്വർഗ്ഗകുസുമമായി പരിമളം വീശുന്നു.
ഇക്ഷണം ഗുരു
--------------------------
"കരിയും വേണ്ട കരിമരുന്നും വേണ്ട" എന്ന ഗുരുവാക്യം(1910 കോഴിക്കോട് വച്ച് അനുയായികളോട് ക്ഷേത്രപ്രതിഷ്ഠയുടെ വേളയിൽ അരുളിച്ചെയ്തത്)
ഈ പരവൂർ കമ്പത്തിന്റെ പ്രകമ്പനം ഭാരതത്തെതന്നെ കൊടും സങ്കടത്തിൽ ആഴ്ത്തുമ്പോൾ പ്രസക്തമാകുന്നതും അതുകൊണ്ട് തന്നെ.
ആൾ നാശത്തിനും സ്വത്ത്‌നാശത്തിനും പരിസ്ഥിതിമലിനീകരണത്തിനും
പര്രവൂർ ദുരന്തം ഹേതുവായി. ഒരു ഭീകരാക്രമണം നടന്ന പ്രതീതി.
ഓരോ ഗുരുവുരയും ഇപ്രകാരം ഇക്ഷണപ്രസക്തമത്രെ!
"ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന ഭാരതത്തിന്റെ പ്രസിദ്ധമായ
ഉദ്ബോധനം നാം തന്നെ പ്രവർത്തികമാക്കിയിരുന്നെങ്കിൽ!
drbalakrishnankg@gmail.com
9447320801
12-4-2016
No comments:
Post a Comment