Saturday 4 March 2017

കയ്പ്പമംഗളം 5-3-2017
--------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
ഞാൻ
പഴയ "കൈപ്പമംഗളംകാരൻ";
അന്ന്
അവിടം
തെന്മലബാറാമോണംകേറാമൂല;
മണപ്പുറം;
അറബിക്കടലോരം;
കൃഷി; രാമച്ചം;
തൊഴിൽ പാനെയ്ത്ത്;
മൽസ്യബന്ധനം;
പിന്നെ
 കേരവും;
നെല്ലും പച്ചക്കറിയും വിളയും
കേദാരവും!

2.
കള്ള് മോന്തണമെങ്കി-
"ലക്കരെ" പ്പോണം;
സാക്ഷാൽ
കൊച്ചിരാജ്യത്തിൽ
(പിന്നെ "ഐക്യകേരളം"
പിറന്നാണ്ടുകൾ
കഴിഞ്ഞപ്പോൾ
തെങ്ങിന്  കുംഭം
ശോണം;
കിരീടമലങ്കാരം; മതി നറു-
നിലാഫുല്ലം; ശോഭിതം;
ഇന്നാകട്ടെ
മണിസൗധപൂരിതം ദേശം
കേരരഹിതം മനോഹരം!


(പ്രിയസഖേ!
കവി ഞാൻ പുളകച്ചാർത്തണിഞ്ഞു;
പാടാമൊരു വരി മണിപ്രവാളം;
"ആനന്ദലബ്ധിക്കിനിയെന്തു വേണം!")

2.
കയ്പമംഗലമിന്നു പേരാർന്ന
"നിയോജകമണ്ഡലം"
പോരാതെ സീരിയലിൽ
"കറുത്തപൊൻകഥ"
കാലാകാലമായ് നിറഞ്ഞാടുന്നു;
പൊടിപൊടിക്കുന്നു.

അതും
പോരാഞ്ഞിതാ
വരുന്നുവത്രേ
നിയമപാലകനിലയം;
( അതിൻ പോരായ്മ
നേതാവിന് ബോധ്യമായ്;
അമ്മൂമ്മയെക്കൊന്നു
പേരമോൻ കുറിച്ചല്ലോ
സച്ചരിതം;
ഇനി വിളംബമരുതെ!)

ഒരു ലക്ഷം
വോട്ടാളി തുല്യം ചാർത്തി
പരിപാവനമാക്കി
നീട്ടുന്നു മെമ്മോറാന്റം
(സമർപ്പിക്കുന്നു)
മന്ത്രി സ്വീകരിക്കുന്നു;
ഓർഡറാവുന്നു;
ഇതാ വരുന്നു
പോലീസ്‌സ്റ്റേഷൻ!

4.
നാട്ടിലെയോരോ
മണൽത്തരിയും
കോരിത്തരിക്കുന്നു;
മണ്ണുമാഫിയയിനി-
നക്ഷത്രമെണ്ണും!
നാട്
മാവേലി വാഴും
നീതിനാടാകും;
നാകം പോലും
നാണിച്ചു തല താഴ്ത്തും.

5.
ഈയ്യിടെയെന്റെ
കൈപ്പമംഗളം
സന്ദർശിച്ച
പണ്ഡിതൻ വ്യാഖ്യാനിച്ചതെത്രയോ
ശരി!
മുതുനെല്ലിക്കനാടിൻ
ഖ്യാതി
ജ്യോതിയായ്
മണ്ണിൽ വിണ്ണിൽ
മനസ്സിൽ
ജ്വലിക്കട്ടെ!
----------------------------------------------

   



 














  

No comments:

Post a Comment