Tuesday, 22 October 2019

waves: nbk 71/ Agnathavasam/ 2-10-2018

ente kavitha/introduction for Izha/New Malayalam poetry collection

എന്റെ കവിത
------------------------------

        എൻ്റെ മലയാളകവിതകൾ സമ്പൂർണം  (1958 -2017) -3 വാള്യങ്ങൾ - 10/2017 -ൽ അമേരിക്കയിൽ നിന്ന് ആമസോൺ വഴി പ്രസിദ്ധീകരിക്കുകയുണ്ടായി. ലോകമലയാളികൾ നല്ല സ്വീകരണമാണ് "എൻറെ കവിതകൾ"ക്ക് നല്കിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ വായിച്ചും
ചർച്ചചെയ്തും നല്ല പ്രോത്സാഹനം തരുന്നത് വളരെ ആനന്ദപ്രദമായ അനുഭവമാണെന്ന് പറയേണ്ടതില്ലല്ലോ.

         അതിനുശേഷം ഞാൻ എഴുതിയ 70 മലയാളകവിതകൾ - "ഇഴ"- ഇതാ ആമസോൺ യു എസ് എ വഴിതന്നെ പുറത്തിറങ്ങുന്നു. സന്തോഷമുണ്ട്. പതിവുപോലെ നൂറിൽ പരം രാജ്യങ്ങളിൽ ഇത് ലഭ്യമായിരിക്കും. ഏതൊരു മലയാളിക്കും ഇത്  അഭിമാനകരമായ ഒരനുഭവമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

            എന്റെ കവിത
------------------------------------------

             ഞാൻ ഇംഗ്ലീഷ് കവിതകളാണ് ആമസോൺ വഴി ആദ്യം പ്രസിദ്ധീകരിച്ചത്. അത് വിജയകരമായിത്തീർന്നപ്പോൾ മലയാളകവിതയും
ആവാമല്ലോ എന്ന് തോന്നി.ഇത് എൻറെ പത്തൊമ്പതാമത്തെ ആമസോൺ മലയാളം കൃതിയാണ്.(ഇംഗ്ലീഷ് കൃതികൾ എട്ടെണ്ണം വേറെയുമുണ്ട് ). ഇവയ്‌ക്കെല്ലാം ലോകമെമ്പാടും വായനക്കാരുമുണ്ട്. (പുസ്തകങ്ങൾ ആസ്‌ത്രേലിയയിലെ ഡാർഡവിൻ ലൈബ്രറിയും ബ്രിസ്‌ബേൻ ലൈബ്രറിയും കാറ്റലോഗ് ചെയ്ത് പ്രദർശിപ്പിച്ചിട്ടുമുണ്ട്).

              ഇത്രയും ആമുഖം. ഇനി കവിതകളെപ്പറ്റി. പ്രാരംഭമായി പറഞ്ഞു കൊള്ളട്ടെ. ഇവ ഉത്തര- ഉത്തര ---------- ആധുനിക ഗുസ്തിക്കവിതകളല്ലതന്നെ! തികച്ചും ഭാരതീയം മാത്രമാണ്. പക്ഷേ ഇത് നൂതനമാണ്- കാരണം, ഇത്‌ പിറന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആധുനിക ഭാരതത്തിലത്രേ!

            70 കവിതകളാണ് ഈ സമാഹാരത്തിൽ. പുതിയ ഭാരതത്തിന്റെ (ലോകത്തിന്റെയും ) ഒരു കട്ട് സെൿഷൻ. ഇത് ഒന്നാം ഭാഗമേ ആകുന്നുള്ളു.തീർച്ചയായും തുടർച്ചയുണ്ടാകും.

സ്നേഹപൂർവ്വം,
ബാലകൃഷ്ണൻ.
21 -10 -2019
   

Tuesday, 2 October 2018

nbk 71/ Agnathavasam/ 2-10-2018


71 / nbk/2-10-2018
അജ്ഞാതവാസം
------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
ഇമയിൽ നിന്നൂർന്നൊ-
രമരസംഗീത-
രമണ-
രാഗമായുണരുമെൻ
ശ്വസന-
താളമാണു നീ
നിമിഷമേ!
കാലമൂലമന്ത്രമേ!

നീയനന്തമാമറിവിനജ്ഞാത-
മറവിൽ
വിസ്മയപ്പൊരുളിൽ വാചാല-
മൗനനിത്യത്തിൽ
മായയായ്;
നീലമേഘമായ്;
കാവ്യകാരനിൽ
സ്നേഹധാരയായ്!

അമരമീ
നിത്യസത്യമൊന്നിൽ
നീ
പരമസത്യമായ്;
ചിരസനാതനസ്വപ്നസൗന്ദര്യ-
ലഹരിയായ്;
പ്രേമസപ്തവർണ്ണമായ്.

അറിവു മാത്രമാണഖിലമെന്നോതി
ഗുരു;
നിരന്തരം
അറിവിനുണ്മയാം
പ്രണവമന്ത്രത്തിൻ
പൊലിമയിൽത്താനലിഞ്ഞു വാഴുമാ-
മധുരമുഭവിച്ചമരുളുവാൻ ചൊന്നു-
സകലവു-
മോരേയൊരൊന്നിന്റെ
വിവിധഭാവമെന്നോതി;
ശാസ്ത്രവുമതേ വരഞ്ഞു-
ഞാനുമക്കനവിലാണ്ടു
നിമിഷമേ!
 മഹാഭ്രമണമേ!
നിന്നിലെന്നുണ്മ;
 ഹാ!
നിരന്തമേ!
---------------------------------------------------------------------
71 അജ്ഞാതവാസം/ nbk 2/10/2018/ dr.k.g.balakrishnan
----------------------------------------------------------------------

Friday, 15 June 2018

yamanam/poem 3./olam /dr. k g balakrishnan / 16- 6-2018 poem (71)/new Malayalam poetry collection

യമനം / കവിത 3 / new Malayalam Book kavitha 71
Olam/16-6-18/ drkgbalakrishnanpoet
----------------------------------------------------------------------
ഓളം
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ /16-6-18
----------------------------------------------------------

വന്നു പതിവുപോലുള്ളി-
ലൊരിളംകുളിർപ്പെയ്ത്-
പിന്നെ
കുഞ്ഞുനാളിലെ-
യിടവപ്പാതികളുടെ
മിന്നലാട്ടം-
അന്നു കാതിലമ്മൂമ്മ മൂളിത്തന്ന
രാമായണം കഥ-
യിന്നുമെൻ കവിതയുടെയോളം;
രാമഴയിലത്താളം.

പിന്നെയും പിന്നെയും തികട്ടുന്നു
സ്തന്യമാധുരി ചെമ്മേ;
നിന്നു പെയ്യുകയല്ലേ മിഥുനം;
സാന്ദ്രാനന്ദപ്പൊരുളിൽ;
നിറെനിറഞ്ഞൊഴുകും
നിളയുള്ളിൽ;
കളഹംസപ്പിടയുടെ കളിയാട്ടം;
കവിയുടെ സിരകളിലൊഴുകും
തീരാ തീരാ സുരസ്വരധാരാ-
രാഗവിസ്താരം;
ആയിരം
ഇനികളുടെയാവർത്തം
കാലം;
മായികം;
നീലവാനിടം പോലെ വെറുതെ
വെറുതെയൊരു തോന്നൽ;
ഓർമ്മകളോളം തല്ലും
മാനസസരോവരം.

ആരവം കേൾപ്പൂ ദൂരെ-
ദൂരെനിന്നാരോ
എന്തോ
ഏതോ-
വീരജേതാവിന്നൂരുചുറ്റലോ,
അതോ,
ഒരീർക്കിലിപാർട്ടിയുടെ
ധീരധീരമാം
വാടക പ്പൊലിമയോ?

അല്ല!
എന്നുള്ളിന്നുള്ളിന്നുള്ളിൻ
സ്പന്ദനധ്വനിയല്ലെ!
ഗന്ധവും സുകുമാരഭാവവും
മൃദുസ്പർശസുഖദായകം
മനക്കണ്ണിൻ
രമ്യമാം മായക്കാഴ്ച്ച
മെനയും
സ്വനധാരയുഴിയും
മംഗളമൊഴിയല്ലേ!!


നിന്തിരുവടിയുടെ
മന്ത്രണം
യുഗങ്ങളായ്;
പാതയായ്; പദങ്ങളായ്;
പാദങ്ങൾ പലതായി-
മേദിനിയളക്കുവാൻ
കേവലം മൂന്നേമൂന്നു
മുഴുവനധികമായ്-
ത്തീരവേ, പദമൂന്നാൻ
ധീരധീരമായ് സ്വയം
ശിരസ്സു കുനിയവേ
അറിയുന്നു ഞാൻ സ്വയ -
മറിവിൻ പരിമിതി!
-----------------------------------------------------------------------

















Friday, 1 June 2018

waves: Yamanam / poem 2. / thalam/1-6-2018/drkgb

waves: Yamanam / poem 2. / thalam/1-6-2018/drkgb: യമനം / 1-6-2018 2. താളം ----------------------------------------------- ഡോ കെ ജി ബാലകൃഷ്ണൻ -------------------------------------------...

Yamanam / poem 2. / thalam/1-6-2018/drkgb

യമനം / 1-6-2018

2. താളം
-----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

1.
മീശ മുളയ്ക്കാത്ത പയ്യനായി
ആശകൾ തിങ്ങും മിഴിയുമായി
മുറ്റത്തു തെക്കേയരികിലായി
കൊച്ചുമൂവാണ്ടൻ തളിർത്തു നില്പൂ.

ആരുമറിയാതെ താനേ മുളച്ചവൻ
നേരും നെറിയും തുണയായുള്ളവ-
നല്ലായ്കിൽ,
ആയിരമായിരക്കൂട്ടത്തി-
ലേകനിവൻ
തിരി
നീട്ടിയതെങ്ങനെ!


ആരോ
എറിഞ്ഞു കളഞ്ഞ മാങ്ങണ്ടിയി-
ലാരേ കിളിർപ്പിച്ചതീ മണിക്കുട്ടനെ!
നേരിൻ തുടിപ്പായി
ആരാരുമറിയാതെ-
യീ സുരസുന്ദരൻ
മിഴിയുവതെങ്ങനെ!

2.
കവിയുടെ നെറ്റി-
ത്തടത്തിലിളംകുളിർ-
ത്തെന്നലിൻ സാന്ത്വനം-
കവിയുടെ യുള്ളിലെ-
പ്പൈങ്കിളിപ്പെണ്ണിൻറെ
കവിത;
മധുരമാം രാഗവിസ്താരണം
_ "ഹേ കവേ!
നമ്മളിരുവരുമിവ്വണ്ണ-
മൊരു നിമിഷത്തിൻ
മാറിമായമല്ലയോ?
നിനവിൽ തിരതള്ളു-
മെത്ര കിനാവുകൾ
മെനവായുണരുന്നു?"
(-കൃതിയുടെ മന്ത്രണം).

3.
ഉള്ളിൽ മുഴങ്ങുന്നു താളം;
കണ്ണിൽ കാണുവതിന്ദ്രജാലം.
-----------------------------------------------------
താളം
Yamanam/ 2. Thalam
dr.k.g.balakrishnan/ 1-6-2018
---------------------------------------------------------


  

 






Thursday, 31 May 2018

yamanam - kavyam- 1-6-2018/dr.k.g.b.

യമനം - കാവ്യം -1 -6 -2018
ഒന്ന് - മേളം
-----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------

ഒന്ന്
------------------
മേളം
-----------------------------------

1.
ഈ മിഴിവിന്നെന്നു
നിനയുമ്പോഴേയ്ക്കും
കൊഴിയുന്നു കമിഴുന്നു;
കരിയില-
ഇന്നലെ.

നാളെയുടെ
നീളപ്പെരുക്കത്തിൽ നിന്നൊരു
നാളമിടിപ്പിൻ മൃദുമിന്നലാട്ടം.

ഇന്നെന്ന പച്ചനുണയാട്ടമായി-
ഒന്നെന്നു തൊട്ടെണ്ണി-
യനന്തമായി.

മുനിക്ക്‌ നേരാംവഴി കാട്ടി;
കാവ്യകാര-
നെനിക്ക് തീരാമൊഴി-
വേദമന്ത്രസംഗീത-
ധാരാമൃതകുഭമായി-
"അനന്തമജ്ഞാതമവർണ്ണനീയം".

തേടുന്നിതേയെന്നിലെ
ശാസ്ത്രകാരൻ
പാടുന്നിതേയെന്നിലെ
പാട്ടുകാരൻ.

ആടുന്നു വേഷങ്ങൾ
നിറങ്ങൾ ജാല-
മേറുന്നു;
നിത്യം പുതുതാളമേളം.

2.
മുറ്റത്തെ മൂവാണ്ടൻ
മുറ്റെ തളിർത്തു പുതുമാരനായി
ചെറ്റു സുകുമാരഭാവത്തിൽ.

മിഴിയിലും ചൊടിയിലും
ചിങ്കാരവും പിന്നെ
മൊഴിയിലോ കുളിരാർന്ന
സുരരാഗമന്ത്രണം.

മാമ്പഴക്കാലം കഴിഞ്ഞു;
മഴയുടെ
മാദകനർത്തനം;
-കിളികളും കുളിരിൽ
ചിറകൊതുക്കി
ഇലയുടെയിത്തിരിയിത്തിരി-
ക്കരുണയിൽ.

കലപില കലപില-
യെന്തൊരാനന്ദം;
വിലപേശലില്ല.

അകമേ
നിറവായൊന്നു മാത്രം;
സ്വരമേ!
മധുരമേ!
ദിവ്യസൂത്രം.
------------------------------------------------
മേളം / 1 - 6 -2018
-------------------------------------------------