Wednesday 31 May 2017

new book poem 6. mazhayarivu/ 1-6-2017

new book poem no.6 / മഴയറിവ്   1.6.17
------------------------------------------------------
മഴയറിവ്
------------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------------

വൃത്തം ശ്ലഥകാകളി;
മഴയുടെ;
ഭക്തിഭരിതം
രാമായണം കഥ.

ചിലവുരു
നൃത്തം ലാസ്യം;
നതോന്നത വാര്യരുടെ
കുചേലവൃത്തം സൗമ്യം;
ചിലനേരം കിരാതം
രൗദ്രം കഥകളി
നളചരിതം;
നമ്പ്യാരുടെ
കല്യാണസൗഗന്ധികം.

2.
ശൃംഗാരം;
മധുരം;
രമണചന്ദ്രികയുടെ
 പ്രണയം;
കരുണയുടെ കാവ്യരസം;
പ്രേമസംഗീതപ്പൊലിമ;
മലയാളത്തിൻ
ലളിതമഞ്ജരീനിനാദം
പീയുടെ  തിരുവോണം;
ജിയുടെ
തിരുവോടക്കുഴുൽവിളി;
ഇനിയും നവനവരസമേറെ!
മഴയുടെ നടനം ഗംഭീരം!

3.
കവിയുടെ താളം; മേളം;
കവിതയുടെ താലപ്പൊലി;
ജീവിതരഥസാരഥിയെന്നും
പാർത്ഥസാരഥി;
പൂവിളിയുള്ളിൽ; പുതുപനീർ-
പ്പൂമണമെങ്ങും;
നിറമാല;
ലക്ഷം നെയ്ത്തിരി;
തെളിയുവത്
ഋഷിയുടെ മൂന്നാം
തിരുമിഴിയിൽ നിന്നേ!
 ഇത്
ഭാരതജനനിയുടെ പുണ്യം;
കർമ്മം;
ജ്ഞാനം; ധർമ്മം;
സത്യമാർഗം!
-----------------------------------------------
മഴയറിവ്-1-6-2017
new book poem 6,
------------------------------------------------








Tuesday 30 May 2017

new poem 5 saumyam 31-5-17 dr kg balakrishnan

new book poem 5 31-5-17 സൗമ്യം
-----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
സൗമ്യം
----------------------------------------------

ഇനിയുമിനിയുമിതൊഴുകും
പാരാവാരപ്പരപ്പിലലിയും
കിനിയുമൊരു പുതുരാഗമാ-
യുദയമാളും; ക്രിയയിതു തുടരും
നേരമായ്;
നിറനിറവായ്;
നിത്യമായ്‌ നിലകൊള്ളും!

ഇനിയുമിനിയുമിതി
നരുണിമയിൽ
നീന്തിനീരാടി രൂപം
പലതരമാർന്ന്;
"കലകളറുപത്തിനാലും"
കളിച്ചും;
"പതിനാറായിരത്തെട്ടു"
വേഷം ചമച്ചും;
ഇനിയുമിതവതരിക്കും
ആയിരം പേരിലറിയു-
മോരേയൊരറിവിൻ
നിറമെഴാ നറുമണവടിവായ്
ശ്രീനിവാസാഖ്യമാകും!

ഇനിയുമിനിയു-
മിതൊരു വെറും
കനവിലൊളിയും
കാനലായ് ദൂരെ ദൂരെ;
അകലുമകലുമാശാ-
കനകഹരിണമായ്;
മാരിവില്ലായ്;
മനമഥനലീലയാടു-
മനന്തമായിതു തുടരും;
നിത്യമാം സത്യരൂപം
പുനരവതരിക്കു-
മിനിയും
കിറുകൃത്യമേ
കാലചക്രം!

2.
മുനിയരുളിയ
അറിവിൻ
നെയ്‌വിളക്കിന്നുമെന്നും
തനിമയൊടെ
തെളിമയൊടെ;
"ഹന്ത! ഭാഗ്യം ജനാനാ"-
മിതു സ്വരം ഭാരതീയം!
മധുരമധുരം; മാധുരം
കവിയുടെ ചൊടിയിൽ
കാവ്യമുല്ലേഖരമ്യം!
ഋഷിയുടെ മൊഴിവിൽ
സത്യസമ്പൂർണ്ണസൗമ്യം!

3.
എവിടെയെവിടെയുണ്ടിതുകണക്കേ
സുഗന്ധം
പൊഴിയുമൊരു ചിന്താസൗഭഗം
വേറെയേറെ-
പ്പരിമിതമല്ലാതുള്ള വെൺശോഭനീയം!
ഇനിയുമെവിടെ മൊഴിയൊന്നാശതൻ
രമ്യഹർമ്യം
പണിയുമിതുപോൽ
ധിഷണയിൽ
ഹൃത്തടത്തിൽ!
------------------------------------------------------------
  new book poem 5
 
31/5/2017 സൗമ്യം ഡോ .കെ.ജി.ബാലകൃഷ്ണൻ
----------------------------------------------------------------------
 






new book poem 4 / nizhal koottam 30-5-17

new book poem 4 നിഴൽക്കൂട്ടം
30-5-17
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
അറിയാനാവാ നിഴൽക്കൂട്ടമായ്
ആകാശത്തിൽ
അറിവിൻ വെൺമേഘങ്ങൾ;
നിറയെ;
നിറപറ;
പൂപ്പറ; മലർപ്പറ!

അവിടെ
അനന്തമാമുൾപ്പിരിവുകൾ;
വഴിയറിയാ നിനവുകൾ;
ആയിരം കനവുകൾ;
വെറുതെ വെറുതെ ഞാൻ
തിരയുമതിരെഴാ
അതിരിന്നതിരുകൾ!
ഉള്ളിനുള്ളിലെയൊരു
വെള്ളിനൂൽക്കിരണമാ-
യുള്ളിനുണ്മയായ്:
നിറമാർന്നിടാ
നിറക്കൂട്ടായ്‌!

3.
ഇനിയും പാടാനുണ്ട്;
ശീലുകൾ
നിലാനിറച്ചേലുകൾ:
നിരന്തരം!
നിത്യത്തിൻ
നിറവുകൾ!
സത്യത്തിൻ
നിഴൽകൂട്ടം!
--------------------------------------------
new book poem 4.
നിഴൽക്കൂട്ടം
30-5-2017
-------------------------------------------


 

new book poem 3, kettappura 30/5/17

new poem 3. കെട്ടാപ്പുര  30-5-17
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------------

ചോരുന്നു രാവും പകലുമെൻ
മൺ കൂര;
ചോർന്നൊലിക്കുന്നുവെൻ
പൊൻകിനാവും!

ഓലപ്പുരയിതു മേയുവാനാവാതെ
കാലം കടന്നുപോകുന്നുവല്ലോ!

ജാലം പറയും യമനുമെൻ ജീവന്
ലേലം വിളിക്കുന്നു;
കലികാലവൈഭവം!

ഉള്ളത്‌ ചൊന്നാലുറിയും
ചിരിക്കുമെന്നന്നെ
പറഞ്ഞു പിതാമഹന്മാർ!

ഇന്നത് ചോന്നാലറിയും
വിവരമെ-
ന്നെന്നേയറിഞ്ഞു
ബുധജനങ്ങൾ!

ഒന്നുമറിയാത്ത
ഭാവത്തിലങ്ങനെ
കണ്ണുമടച്ചു കഴിഞ്ഞു കൂടാൻ
അന്നേ വിധിച്ചു കഴിഞ്ഞുവോ
ഞങ്ങളെ
കോമരരാഷ്ട്രീയകാപട്യമേ!

2.
ഇത്തിരി
പച്ചയായ് ചൊന്നുപോയ്;
മാലിന്യ-
മെത്രയും വട്ടം കഴുകിയിട്ടും
ചിത്രമതിൽ വീണ
കന്മഷം പിന്നെയു-
മിത്തിരിക്കോളം തെളിഞ്ഞു
കാണും!

കേട്ടാപ്പുരയിതു
കെട്ടുവാനാവാതെ
നട്ടം തിരിയുന്നു
വോട്ടുകൂട്ടം!
------------------------------------------
കേട്ടാപ്പുര  new book poem 3.
30-5-2017
----------------------------------------------  


 




   






Monday 29 May 2017

new book poem 2. mazhayocha. 30 5 17

മഴയൊച്ച new book poem 2. 30.5/17
--------------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------

മുത്തച്ഛനുണ്ടായിരുന്ന കാലം മഴ
യിത്രയുമുച്ചത്തിൽ പെയ്തിരുന്നോ!
നൃത്തച്ചുവടുകകളിത്രയും പാരുഷ്യ-
ചിത്രം വരച്ചു രസിച്ചിരുന്നോ!

ചിത്തിലിപ്പോഴുമാ മഴക്കാലത്തിൽ
തത്തിപ്പറന്നതിൻ സ്വപ്നരാഗം
ചിത്രവിപഞ്ചിതന്നിഴ മെനയും  വർണ്ണ-
ചിത്രമായ് മങ്ങാതെ പൂവിടുന്നോ!

രാവിലമ്മൂമ്മതൻ രാമായണക്കഥ
കാതിലിപ്പോഴും കതിരിടുന്നോ!
കാവിൽത്തളിരിടുമേഴിലംപാലയെൻ
നാവിൽ ഹരിശ്രീ കുറിച്ചിടുന്നോ!

മേലൂർ മനയിലെക്കൊമ്പന്റെ കൊലവിളി
നാലു ദിശയിലുമലയടിക്കെ,
"അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ കിരീടി"യാ-
യായിരമമ്പനവതരിക്കെ,
നാലുപാടും മഴ യേതോ നിശാചര-
ഭാവം പകർന്നു തൊഴിതൊഴിക്കെ,
കൂരിരുൾച്ചാർത്തിൽ മഴയുടെയാരവം
പാരിനെപ്പാടെ വിഴുങ്ങുമെന്ന
ഭാവത്തിൽ താളത്തിൽ കരിവേഷമാടുന്ന
നേരമ്മൂമ്മതൻ മാറിലൊരു കിളി-
ക്കുഞ്ഞായ് മയങ്ങിയ ബാല്യകാലം
ഉള്ളോർമ്മയായ്-
മഴയൊച്ചയിൽ മാധുരി;
ഉണ്മയായ്;
ഉണ്മ തൻ നേരിനു നേരായ്
സുഗന്ധമായ്!
------------------------------------------------------------
മഴയൊച്ച 30-5-17
new book poem 2.
---------------------------------------------------------------
    

 
  



     

Sunday 28 May 2017

perumazha. Poem 1. new book. 2017 / 29/12.

പെരുമഴ  - new book poem 1.
-------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------------
മഴ വന്നു മഴ വന്നു;
പാണന്റെ തുടിയായി;
വേലന്റെ നന്തുണി-
യിഴയുടെ മിടിപ്പായി;
കിളിയുടെ ചോടിയിലെ-
ച്ചോപ്പായി കരളിലെ-
യിനിപ്പായി;
മലയാളിമങ്കയുടെ 
നിറമാറിലാമോദ-
ക്കുളിരായി;
മദമായി മണമായി;
മധുരക്കിനാവായി;
പുതുമാരനെത്തുന്ന
ചേലായി
മഴ വന്നു.

2.
മഴ വന്നു;
കൊട്ടും കുരവയും
കേൾക്കായി;
ആനന്ദത്തിരയായി!
എങ്കിലും;
കവിയുടെയുള്ളിലെ-
ത്തീയാറാ-
നിനിയെത്ര
പെയ്യണം
മധുമഴ
മലർമഴ!
മാമഴ;
മനതാരിൽ നിറയുവാൻ
നേരിൻ പെരുമഴ! 
----------------------------------------------
29 / 12 / 17
ന്യൂ ബുക്ക് -1
---------------------------------------------









Monday 15 May 2017

3.

കനവോളം
------------------------------------------

കനവിന് കടലാഴം
മുഴുവൻ നുകരണം
തനതാം സുകുമാരം
മധുരം മുകരണം!

അവിടെയനന്തമാം
നീലനിർമ്മമലവ്യോമ-
ച്ഛവിയായ്
നിരാകാര-
നിത്യത്തിൻ
നിറക്കൂട്ടിനുറവാ-
യാനുനിമിഷമുണരും
മഹാമന്ത്രപ്പൊരുളിൽ;
നിരാമായ-
മൗനസത്യത്തിൽ
വിരാജിക്കും 
സ്വരലയസൗഭഗം
നുണയണം!

2.
കനവാമെല്ലാമെല്ലാം!
മാനസസരോവരം
നിറയെ
സഹസ്രദളസുമം;
ഋഷിയുടെ
നാരായമുന കോറിയ
ചിത്രചിത്രണം;
സകലവും നുണ;
നേരൊന്നതിന്നോളം;
സർവ്വം!

3.
അവിടെ
സാക്ഷാൽ വാണീദേവി;
അറിവിൻ പൊൻവീണയി-
ലായിരം രാഗം;
സുരഭിലം;
പ്രണവധ്വനി;
നിത്യം!

അംബേ!
നീകനിഞ്ഞരുളുമീ-
*സൗന്ദര്യലഹരി!


കുറിപ്പ്
*ശ്രീശങ്കരൻ
------------------------------------------
25-9-16  ഭാരതഗീതം ഭാഗം 2
----------------------------------------------


Friday 12 May 2017

ഭാ.ഗീ 50 2 / 5 / 17
അളവ്
-------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
അറിവേനളവറിവീലയെൻ
പുരോഭാഗഗമനം;
അധോഭാഗപതനം;
മറിമായം!

ദിങ്മുഖം വൃത്താകാരം;
പൊയ്‌മുഖം മാത്രം; സത്യം
ഉണ്മയായ് വിരാജിക്കും
നിർമ്മലനിദർശനം!

ദുഷ്കരമതിൻ വർണനം;
ദിക്കുകൾ വെറും മിഥ്യ;
ചക്രമാമിതിൻ ഗതി-
യറിയാ ഭവം ഭവ്യം.!

2
ഇനിയും പാടാനുണ്ടാമറിയാം;
ഗതിയേതു ദിശയെന്നറിവീല;
ഇനിയും വഴി തേടി
അലയാൻ വിധിയത്രെ!

വെറുതെ
അളക്കുന്നു; അളവേതതിൻ
മാത്ര?
നിറവിന്നളവെഴാ
നിറവാരറിയുന്നു!

3.
നിറവിൽത്തെളിയുമൊരായിരം
തിരിവെട്ടം;
നിറമാലയായ്;
താരാജാലമായ്;
നീയാം നിത്യ-
സത്യമായറിവായു-
മറിവിൻ പൊരുളായും!

4.
അകലെക്കാണാകുന്നു;
നിറദീപമായേതോ
കനവിൻ കമനീയ-
 ലയവിന്യാസം പോലെ!

അറിവമാനിതരം; മന്ത്രമധുരം;
നിനവായ് നിലകൊള്ളും
നീലമംബരം;രാഗമായിരം;
താളം;
പ്രേമഭരിതം; ഗംഗാധരം;
സത്യം ശിവം സുന്ദരം!

5.
പാലാഴിതിരകളി-
ലാലോലം;
ചിദാനന്ദപ്പൊരുളിൻ
പൂനിലാച്ചുരുളി-
ലാലേലിഖിതം;
മഞ്ജുളം!
---------------------------------------