Thursday, 9 January 2020

new book-യമനം/  2. ശ്വേതം
-----------------------------
9 -1 -2020
------------------------
ഡോ.കെ.ജി.ബാലകൃഷ്ണൻ
--------------------------------------------

ശ്വേതം
---------------------
1.
ഉള്ളത്തിനാഴ-
മളക്കുവാനാവാതെ
വെള്ളം കുടിപ്പിക്കുമേതോ
കള്ളക്കറുമ്പനാരാവാം!

നന്ദകുമാരക-
നമ്പാടിക്കണ്ണനോ,
ചെന്താമരാക്ഷനാം
സുന്ദരരൂപനോ,
വെണ്ണകട്ടുണ്ണിയാം
കണ്ണനോ രാധാ-
രമണനോ
മോഹന-
ശ്രീധര-
വേണുഗോപാലനോ!

2.
ഏഴുനിറങ്ങളുണരും
കിരണമൊ-
ന്നേഴായിരം രാഗമാകും!
പിന്നെയനന്തമാം
മായാവിലാസമായ്
നീലാംബരം രൂപമാളും!
ഓരോ നിമിഷവു-
മേതോനിരന്തര-
ധാരാവിശേഷം
ചമയ്ക്കും
രാവും പകലും
വസന്തഹേമന്തവും
വേവും ശിശിരവും
താവും!

3
ആരുമിതുവരെ-
യാലോചനാരൂപ-
മാരാ നിരന്തരരാഗം
ആഴമളക്കുവാനാവാ
മഹാക്ഷീര-
സാഗരസംഭൂതമായി
നന്ദകിശോരകൻ
മായാമനോഹരൻ
കന്ദപ്രഭാകര-
സാരസാക്ഷ്യൻ
ചെന്താമരാക്ഷൻ
സമസ്തഭാഷ്യൻ
സൗന്ദര്യധാരയായ്
സ്വരസപ്തവീചിയായ്
മന്ദസ്‌മിതഭാവ-
നിത്യചൈതന്യമായ്
വ്യക്തമവ്യക്തമായ്
പ്രത്യക്ഷനിർമുക്ത-
സത്യപ്രകാശമായ്
ഭാരതഭൂവിനു
രക്ഷാകവചമായ്
ചാരുതയായ്
നാദഗീതയായ്
ജ്ഞാനമായ്!
---------------------------------
യമനം -2
ശ്വേതം
9 -1 -20
-------------------------------------


  

Sunday, 22 December 2019

new book malayalam /poem-1- urichiri

New book- Malayalam-dr.kgbalakrishnan kandangath
poem 1
22-12-2019
urichiri /
ഉറിച്ചിരി
-----------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------

1 .
ഈയിടെ യെൻ പ്രിയപത്‌നി-
യടുക്കള-
ക്കോണിലൊരുപുരാവൃത്തം
ചമച്ചു.

അമ്മയുമമ്മൂമ്മയും
പണ്ടു
പാൽക്കല-
മുമ്മറക്കോലായിൽ ഞാത്തി
(കരിമ്പൂച്ച കട്ടു
കുടിക്കാതിരിക്കുവാൻ).

2.
ഉള്ളതു ചൊന്നപ്പോഴൊക്കെയു-
മൊക്കെയും
ആ ഉറി
ഊറിയൂറിച്ചിരിതൂകിയത്രെ!
പാരിൽ പഴമൊഴിയൊന്നുകൂടി
ചേലിലവ്വണ്ണം പിറന്നുവത്രെ!

3.
ഉറിയിൽ
പ്രിയയൊരൊന്നാന്തരം
കലം
നിറയെ
കരിമീൻകറി-
(മൂത്ത തേങ്ങ
പിഴിഞ്ഞ് വറ്റിച്ചത്
കൊച്ചുമോൾ ചെന്നെയിൽനിന്നു
വരുംനേരം
സ്നേഹം വിളമ്പുവാൻ)
കാത്തുസൂക്ഷിച്ചു.

4.
കള്ളമാർജ്ജാരൻ മണത്തുവത്രെ;
ഉള്ളതമ്മൂമ്മ പറഞ്ഞുവത്രെ!
ഉറി-
യൂറിയൂറിച്ചിരിച്ചുവത്രെ;
കവി പാടി
കാര്യം പരന്നുവത്രെ.

മെമ്പറും മന്ത്രിയും
വന്നുവത്രെ
ഇനിയിതൊരിക്കലും
വന്നു ഭവിക്കാതെ-
യൊക്കെ ശരിയാക്കാ-
മെന്ന്
കുറുപ്പിന്നുറപ്പു-
കൊടുത്തുവത്രെ.

5.
ഉറിയോ ചിരിയോടു
 ചിരിതന്നെ!

ഉള്ളതു
ചൊന്നാലുറിയു-
മൂറിച്ചിരിക്കുമത്രെ!
------------------------------------------
22 -12 -2019

New Book Poem 1
dr.kgbalakrishnan kandangath
-------------------------------------------








waves: new book malayalam /poem-1- urichiri

waves: new book malayalam /poem-1- urichiri: New book- Malayalam-dr.kgbalakrishnan kandangath poem 1 22-12-2019 urichiri / ഉറിച്ചിരി ----------------------- ഡോ കെ ജി ബാലകൃഷ്ണൻ -...

Tuesday, 22 October 2019

waves: nbk 71/ Agnathavasam/ 2-10-2018

ente kavitha/introduction for Izha/New Malayalam poetry collection

എന്റെ കവിത
------------------------------

        എൻ്റെ മലയാളകവിതകൾ സമ്പൂർണം  (1958 -2017) -3 വാള്യങ്ങൾ - 10/2017 -ൽ അമേരിക്കയിൽ നിന്ന് ആമസോൺ വഴി പ്രസിദ്ധീകരിക്കുകയുണ്ടായി. ലോകമലയാളികൾ നല്ല സ്വീകരണമാണ് "എൻറെ കവിതകൾ"ക്ക് നല്കിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ വായിച്ചും
ചർച്ചചെയ്തും നല്ല പ്രോത്സാഹനം തരുന്നത് വളരെ ആനന്ദപ്രദമായ അനുഭവമാണെന്ന് പറയേണ്ടതില്ലല്ലോ.

         അതിനുശേഷം ഞാൻ എഴുതിയ 70 മലയാളകവിതകൾ - "ഇഴ"- ഇതാ ആമസോൺ യു എസ് എ വഴിതന്നെ പുറത്തിറങ്ങുന്നു. സന്തോഷമുണ്ട്. പതിവുപോലെ നൂറിൽ പരം രാജ്യങ്ങളിൽ ഇത് ലഭ്യമായിരിക്കും. ഏതൊരു മലയാളിക്കും ഇത്  അഭിമാനകരമായ ഒരനുഭവമാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

            എന്റെ കവിത
------------------------------------------

             ഞാൻ ഇംഗ്ലീഷ് കവിതകളാണ് ആമസോൺ വഴി ആദ്യം പ്രസിദ്ധീകരിച്ചത്. അത് വിജയകരമായിത്തീർന്നപ്പോൾ മലയാളകവിതയും
ആവാമല്ലോ എന്ന് തോന്നി.ഇത് എൻറെ പത്തൊമ്പതാമത്തെ ആമസോൺ മലയാളം കൃതിയാണ്.(ഇംഗ്ലീഷ് കൃതികൾ എട്ടെണ്ണം വേറെയുമുണ്ട് ). ഇവയ്‌ക്കെല്ലാം ലോകമെമ്പാടും വായനക്കാരുമുണ്ട്. (പുസ്തകങ്ങൾ ആസ്‌ത്രേലിയയിലെ ഡാർഡവിൻ ലൈബ്രറിയും ബ്രിസ്‌ബേൻ ലൈബ്രറിയും കാറ്റലോഗ് ചെയ്ത് പ്രദർശിപ്പിച്ചിട്ടുമുണ്ട്).

              ഇത്രയും ആമുഖം. ഇനി കവിതകളെപ്പറ്റി. പ്രാരംഭമായി പറഞ്ഞു കൊള്ളട്ടെ. ഇവ ഉത്തര- ഉത്തര ---------- ആധുനിക ഗുസ്തിക്കവിതകളല്ലതന്നെ! തികച്ചും ഭാരതീയം മാത്രമാണ്. പക്ഷേ ഇത് നൂതനമാണ്- കാരണം, ഇത്‌ പിറന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആധുനിക ഭാരതത്തിലത്രേ!

            70 കവിതകളാണ് ഈ സമാഹാരത്തിൽ. പുതിയ ഭാരതത്തിന്റെ (ലോകത്തിന്റെയും ) ഒരു കട്ട് സെൿഷൻ. ഇത് ഒന്നാം ഭാഗമേ ആകുന്നുള്ളു.തീർച്ചയായും തുടർച്ചയുണ്ടാകും.

സ്നേഹപൂർവ്വം,
ബാലകൃഷ്ണൻ.
21 -10 -2019
   

Tuesday, 2 October 2018

nbk 71/ Agnathavasam/ 2-10-2018


71 / nbk/2-10-2018
അജ്ഞാതവാസം
------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
ഇമയിൽ നിന്നൂർന്നൊ-
രമരസംഗീത-
രമണ-
രാഗമായുണരുമെൻ
ശ്വസന-
താളമാണു നീ
നിമിഷമേ!
കാലമൂലമന്ത്രമേ!

നീയനന്തമാമറിവിനജ്ഞാത-
മറവിൽ
വിസ്മയപ്പൊരുളിൽ വാചാല-
മൗനനിത്യത്തിൽ
മായയായ്;
നീലമേഘമായ്;
കാവ്യകാരനിൽ
സ്നേഹധാരയായ്!

അമരമീ
നിത്യസത്യമൊന്നിൽ
നീ
പരമസത്യമായ്;
ചിരസനാതനസ്വപ്നസൗന്ദര്യ-
ലഹരിയായ്;
പ്രേമസപ്തവർണ്ണമായ്.

അറിവു മാത്രമാണഖിലമെന്നോതി
ഗുരു;
നിരന്തരം
അറിവിനുണ്മയാം
പ്രണവമന്ത്രത്തിൻ
പൊലിമയിൽത്താനലിഞ്ഞു വാഴുമാ-
മധുരമുഭവിച്ചമരുളുവാൻ ചൊന്നു-
സകലവു-
മോരേയൊരൊന്നിന്റെ
വിവിധഭാവമെന്നോതി;
ശാസ്ത്രവുമതേ വരഞ്ഞു-
ഞാനുമക്കനവിലാണ്ടു
നിമിഷമേ!
 മഹാഭ്രമണമേ!
നിന്നിലെന്നുണ്മ;
 ഹാ!
നിരന്തമേ!
---------------------------------------------------------------------
71 അജ്ഞാതവാസം/ nbk 2/10/2018/ dr.k.g.balakrishnan
----------------------------------------------------------------------

Friday, 15 June 2018

yamanam/poem 3./olam /dr. k g balakrishnan / 16- 6-2018 poem (71)/new Malayalam poetry collection

യമനം / കവിത 3 / new Malayalam Book kavitha 71
Olam/16-6-18/ drkgbalakrishnanpoet
----------------------------------------------------------------------
ഓളം
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ /16-6-18
----------------------------------------------------------

വന്നു പതിവുപോലുള്ളി-
ലൊരിളംകുളിർപ്പെയ്ത്-
പിന്നെ
കുഞ്ഞുനാളിലെ-
യിടവപ്പാതികളുടെ
മിന്നലാട്ടം-
അന്നു കാതിലമ്മൂമ്മ മൂളിത്തന്ന
രാമായണം കഥ-
യിന്നുമെൻ കവിതയുടെയോളം;
രാമഴയിലത്താളം.

പിന്നെയും പിന്നെയും തികട്ടുന്നു
സ്തന്യമാധുരി ചെമ്മേ;
നിന്നു പെയ്യുകയല്ലേ മിഥുനം;
സാന്ദ്രാനന്ദപ്പൊരുളിൽ;
നിറെനിറഞ്ഞൊഴുകും
നിളയുള്ളിൽ;
കളഹംസപ്പിടയുടെ കളിയാട്ടം;
കവിയുടെ സിരകളിലൊഴുകും
തീരാ തീരാ സുരസ്വരധാരാ-
രാഗവിസ്താരം;
ആയിരം
ഇനികളുടെയാവർത്തം
കാലം;
മായികം;
നീലവാനിടം പോലെ വെറുതെ
വെറുതെയൊരു തോന്നൽ;
ഓർമ്മകളോളം തല്ലും
മാനസസരോവരം.

ആരവം കേൾപ്പൂ ദൂരെ-
ദൂരെനിന്നാരോ
എന്തോ
ഏതോ-
വീരജേതാവിന്നൂരുചുറ്റലോ,
അതോ,
ഒരീർക്കിലിപാർട്ടിയുടെ
ധീരധീരമാം
വാടക പ്പൊലിമയോ?

അല്ല!
എന്നുള്ളിന്നുള്ളിന്നുള്ളിൻ
സ്പന്ദനധ്വനിയല്ലെ!
ഗന്ധവും സുകുമാരഭാവവും
മൃദുസ്പർശസുഖദായകം
മനക്കണ്ണിൻ
രമ്യമാം മായക്കാഴ്ച്ച
മെനയും
സ്വനധാരയുഴിയും
മംഗളമൊഴിയല്ലേ!!


നിന്തിരുവടിയുടെ
മന്ത്രണം
യുഗങ്ങളായ്;
പാതയായ്; പദങ്ങളായ്;
പാദങ്ങൾ പലതായി-
മേദിനിയളക്കുവാൻ
കേവലം മൂന്നേമൂന്നു
മുഴുവനധികമായ്-
ത്തീരവേ, പദമൂന്നാൻ
ധീരധീരമായ് സ്വയം
ശിരസ്സു കുനിയവേ
അറിയുന്നു ഞാൻ സ്വയ -
മറിവിൻ പരിമിതി!
-----------------------------------------------------------------------

















Friday, 1 June 2018

waves: Yamanam / poem 2. / thalam/1-6-2018/drkgb

waves: Yamanam / poem 2. / thalam/1-6-2018/drkgb: യമനം / 1-6-2018 2. താളം ----------------------------------------------- ഡോ കെ ജി ബാലകൃഷ്ണൻ -------------------------------------------...

Yamanam / poem 2. / thalam/1-6-2018/drkgb

യമനം / 1-6-2018

2. താളം
-----------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

1.
മീശ മുളയ്ക്കാത്ത പയ്യനായി
ആശകൾ തിങ്ങും മിഴിയുമായി
മുറ്റത്തു തെക്കേയരികിലായി
കൊച്ചുമൂവാണ്ടൻ തളിർത്തു നില്പൂ.

ആരുമറിയാതെ താനേ മുളച്ചവൻ
നേരും നെറിയും തുണയായുള്ളവ-
നല്ലായ്കിൽ,
ആയിരമായിരക്കൂട്ടത്തി-
ലേകനിവൻ
തിരി
നീട്ടിയതെങ്ങനെ!


ആരോ
എറിഞ്ഞു കളഞ്ഞ മാങ്ങണ്ടിയി-
ലാരേ കിളിർപ്പിച്ചതീ മണിക്കുട്ടനെ!
നേരിൻ തുടിപ്പായി
ആരാരുമറിയാതെ-
യീ സുരസുന്ദരൻ
മിഴിയുവതെങ്ങനെ!

2.
കവിയുടെ നെറ്റി-
ത്തടത്തിലിളംകുളിർ-
ത്തെന്നലിൻ സാന്ത്വനം-
കവിയുടെ യുള്ളിലെ-
പ്പൈങ്കിളിപ്പെണ്ണിൻറെ
കവിത;
മധുരമാം രാഗവിസ്താരണം
_ "ഹേ കവേ!
നമ്മളിരുവരുമിവ്വണ്ണ-
മൊരു നിമിഷത്തിൻ
മാറിമായമല്ലയോ?
നിനവിൽ തിരതള്ളു-
മെത്ര കിനാവുകൾ
മെനവായുണരുന്നു?"
(-കൃതിയുടെ മന്ത്രണം).

3.
ഉള്ളിൽ മുഴങ്ങുന്നു താളം;
കണ്ണിൽ കാണുവതിന്ദ്രജാലം.
-----------------------------------------------------
താളം
Yamanam/ 2. Thalam
dr.k.g.balakrishnan/ 1-6-2018
---------------------------------------------------------


  

 






Thursday, 31 May 2018

yamanam - kavyam- 1-6-2018/dr.k.g.b.

യമനം - കാവ്യം -1 -6 -2018
ഒന്ന് - മേളം
-----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------

ഒന്ന്
------------------
മേളം
-----------------------------------

1.
ഈ മിഴിവിന്നെന്നു
നിനയുമ്പോഴേയ്ക്കും
കൊഴിയുന്നു കമിഴുന്നു;
കരിയില-
ഇന്നലെ.

നാളെയുടെ
നീളപ്പെരുക്കത്തിൽ നിന്നൊരു
നാളമിടിപ്പിൻ മൃദുമിന്നലാട്ടം.

ഇന്നെന്ന പച്ചനുണയാട്ടമായി-
ഒന്നെന്നു തൊട്ടെണ്ണി-
യനന്തമായി.

മുനിക്ക്‌ നേരാംവഴി കാട്ടി;
കാവ്യകാര-
നെനിക്ക് തീരാമൊഴി-
വേദമന്ത്രസംഗീത-
ധാരാമൃതകുഭമായി-
"അനന്തമജ്ഞാതമവർണ്ണനീയം".

തേടുന്നിതേയെന്നിലെ
ശാസ്ത്രകാരൻ
പാടുന്നിതേയെന്നിലെ
പാട്ടുകാരൻ.

ആടുന്നു വേഷങ്ങൾ
നിറങ്ങൾ ജാല-
മേറുന്നു;
നിത്യം പുതുതാളമേളം.

2.
മുറ്റത്തെ മൂവാണ്ടൻ
മുറ്റെ തളിർത്തു പുതുമാരനായി
ചെറ്റു സുകുമാരഭാവത്തിൽ.

മിഴിയിലും ചൊടിയിലും
ചിങ്കാരവും പിന്നെ
മൊഴിയിലോ കുളിരാർന്ന
സുരരാഗമന്ത്രണം.

മാമ്പഴക്കാലം കഴിഞ്ഞു;
മഴയുടെ
മാദകനർത്തനം;
-കിളികളും കുളിരിൽ
ചിറകൊതുക്കി
ഇലയുടെയിത്തിരിയിത്തിരി-
ക്കരുണയിൽ.

കലപില കലപില-
യെന്തൊരാനന്ദം;
വിലപേശലില്ല.

അകമേ
നിറവായൊന്നു മാത്രം;
സ്വരമേ!
മധുരമേ!
ദിവ്യസൂത്രം.
------------------------------------------------
മേളം / 1 - 6 -2018
-------------------------------------------------















    

Monday, 5 March 2018

nbk 70/ puthugeetha/dr.k.g.b

nbk 70/  /6-3-12/
-----------------------------------------
പുതുഗീത
-----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------
dr.k.g.balakrishnan
6-3-18
------------------------------------------
1.
ഇനിയൊന്നുമില്ല!
ഇനിയൊന്നുമില്ല!
പറയുവാനെനി-
ക്കിനിയൊന്നുമില്ല
മെനയുവാൻ!

ഇനിയില്ല രാഗ-
മിനിയില്ല താളം;
കിനിയില്ല കവിത;
മനതാരിലില്ല-
യൊരുതുള്ളി പോലു-
മമൃതം.

2.
കിനാവിലൊളിമിന്നുമേതോ
നിനവിൻ നിലാവിൽ
കനകാക്ഷരത്തിൻ
ചിരസൗഭഗത്തിൽ
നിറമാല നീളെ;
സ്വരമേഴിൽ നീന്തു-
മരയന്നനിരപോൽ ;
രാവിൽ
കരിവാനിൽ താരാ-
നികരങ്ങൾ പോൽ
മധുരം ചുരത്തും!

അതുതന്നെയാമെ-
ന്നകമെന്ന നേരിൻ
നിരയിൽ നിരക്കും
കരുണാകടാക്ഷം!

ഇനിയൊന്നുമില്ലെന്ന
തോന്നൽ;
വെറുതെ വെറുതെ-
യതിനെന്തു മൂലം!
അറിവിൻ ചിരം മാത്ര-
മെരിയും മനസ്സിൽ
കവിയും വെളിച്ചം
അറിവായുണർത്തും
കവിതാതരംഗം
പുതുഗീതരാഗാമൃതമായി
നിത്യം
നിലകൊൾവു!
മാതേ!
ജയതേ! ജയതേ!
തവ സുപ്രഭാതം!!
----------------------------------------------
nbk 70 പുതുഗീത
dr kgbalakrishnan amazon author
6-3-18
---------------------------------------------------











Sunday, 4 March 2018

nbk 69/ njan/ drkgb/5-3-2018



nbk 69/ 5-3-2018/dr.k.g.balakrishnan
----------------------------
ഞാൻ!
-----------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------
1.
ആ മഹാകാകുവിനുത്തരം
ചിത്രം വിചിത്രം
നൃത്തം നിരന്തരം;
വ്യക്തമവ്യക്തം;
മാമുനി ചൊന്നതാം ഭാവം;
രൂപമെഴാരൂപമായിര-
മീരേഴു ലോകം
മനോമോഹനം സത്യം;
നിത്യം;നിരന്തരം!

2.
എവിടെയെവിടെ-
യിത്ര പരിപൂർണ്ണമാ-
മുക്തി!
എവിടെയെവിടെയീ
വാഗ്‍ശക്തി!
നാവുണർത്തുമതി-
ദിവ്യമാം
ദേവമന്ത്രമമൃതം!
ഇവിടെയല്ലാതെ!
പുറം വെറും പഴ-
മകമെഴും നാളെയെ-
യിന്നിലൊളിപ്പിച്ച
കരവിരുതാരു യമാഗ്നി-
യൂതിയുണർത്തി
നാദപഞ്ചാക്ഷരിയാ-
യരുളി!
അമ്മേ! മൂകാംബികേ!
അക്ഷരേ!
നിൻ കാരുണ്യമല്ലാതെ!
ഭാരതാംബികേ!

3.
വെറുതെ യവിടെ യിവിടെ
വെറുമർത്ഥശൂന്യമഖിലം
പരതി
നാൾ കഴിക്കുമിവൻ
വെറും ഭോഷനെന്നറിവു!
നീ
ഈ ബോധമായവതരിക്കെയെൻ
ഹൃദയകമലദള-
സഹസ്രശോഭയിലാപാദ-
ചൂഡമനുഭവിക്കുന്നു!
നീയെന്നറിവെന്നറിയുന്നു
ഞാൻ! ഞാൻ! ഞാൻ!
-----------------------------------------------
ഞാൻ nbk 69/ 5-3-2018
dr,k,g,balakrishnan kandangath
amazon author
-------------------------------------------------













Tuesday, 27 February 2018

nbk68/thirunarayam/ dr.k.g.balakrishnan 28-2-2018

nbk 68/ 28/2/2018
----------------------------
dr.k.g.balakrishnan
--------------------------------
തിരുനാരായം
----------------------------
ഡോ കെ ജി ബാലകൃഷ്ണൻ
--------------------------------------------
അത്തിരുനാരായ-
ത്തുമ്പുകൊണ്ടിത്തിരി
കുത്തിക്കുറിച്ചു നീ-
യെഞ്ചിത്തഭിത്തിയി-
ലിന്നലെ-
യിന്നുമതെന്നുമെന്നും
പിന്നെ
നാളെയും നീളെയും
നീലജാലാംബര-
കേവലനിശ്ശൂന്യനിത്യമാ-
മേതോ നിരന്തര-
ഭാവമായും
മൃദുമന്ത്രമായും
തന്ത്രകുതന്ത്ര-
മനന്തമായും!

2.
ആധിയായും നൂറു
വ്യാധിയായും മൂക-
രാഗമായു-
മേതോ നിയാമക-
ലീലയായും!

3.
ഞാനെന്ന രാമനും സീതയും
പാണനുംപാട്ടിയും
വേലനും വേലൻറെ
വേലത്തി ലീലയും
ആടുമൊരായിരം
കോലവും കോലങ്ങൾ
നീളേ ചമയ്ക്കുന്ന
ചായക്കളങ്ങളും
ആയവ
തുള്ളിക്കലികൊണ്ടു
കേവലമൊരുവിരൽ-
ത്തുമ്പിനാൽ
മായ്ച്ചു കളിച്ചു രസിപ്പതും!

4.
അതുതന്നെയല്ലയോ
നേരവും
നേരമില്ലായ്മയും;
അറിവെന്നു മുനിചൊന്ന
അറിവു-
മതിൻപൊരുൾ-
നിഴൽ മാത്രമാം കാണൽ!
രാമനാരായാണം!
-------------------------------------------------
nbk 68/ 28/2/18
 തിരുനാരായം
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------------














Saturday, 24 February 2018

nbk 67/ ullippiravi/25-2-2018/ drkgb/

nbk 67/ 25-2-2018 ullippiravi
---------------------------------------
nbk 67 ഉള്ളിപ്പിറവി /25-2-2017
-----------------------------------------
വെള്ളിയില്ലാവെള്ളി-
ക്കോൽവണ്ണമാമുള്ളി-
ലൊന്നുമില്ലാ
യെന്നിലുത്തര-
മൊന്നിനു-
മെന്നറിയുംവരെ
ഒന്നിനുമില്ലൊരു
വർണ്ണവും വേവും
വേദവേദാന്തവും!

എല്ലാ
നിറങ്ങളുമൊന്നെന്ന
നേരിനു സാരമാമാനന്ദ-
സൗരകിരണമേ,
ശ്വേതമേ, നിത്യ-
സ്ഫുരണമേ! രാഗമേ!
രാഗനിദാനമേ!
രാഗാധിരാഗമേ!
നീതന്നെയല്ലയോ
നീലനിലാവായി
ജാലമൊരുക്കുന്ന
മായാമഹേശ്വരൻ!

ഉള്ളത്തിലുള്ളതേ
ഉള്ളുവെന്നും ഋഷി
കള്ളക്കറുമ്പനാം
മണ്ണുണ്ണിക്കണ്ണന്റെ
തൊള്ളകാണിക്കലി-
ലീരേഴുബ്രഹ്മാണ്ഡ-
സാരം രുചിച്ചു
സാന്ദ്രാനന്ദമാളവേ
അക്ഷരമാല്യം
കൊരുത്തതും ജീവിത-
സത്യ-
മിതൊന്നുമില്ലായ്മയാ-
മുൺമ;
അതേ!
അതേ!
കസ്തൂരി ഗന്ധവും!

ഉള്ളവുമൊന്നുമില്ലായ്മയും!
ഉള്ളിപ്പിറവിയും!
--------------------------------------------------------
nbk 67
ullippiravi
ഉള്ളിപ്പിറവി
drkgb 25-2-2018
---------------------------------------------------------




 






 




Saturday, 17 February 2018

nbk66.saugandhikam 17-1-18 dr.k.g.b

nbk 66 17 / 2 / 18
ഡോ കെ .ജി . ബാലകൃഷ്ണൻ
-------------------------------------------
സൗഗന്ധികം
------------------------------------------

1.
ഒരു സുരസുഗന്ധമെ-
ന്നുൾത്താരിൽ
നിറയുന്നു;
പരമമതിനനറിവെന്നു
പറയുന്നുമാമുനി.

കാണുന്നു കേൾക്കുന്നു
കോൾമയിർക്കൊള്ളുന്നു;
തേനുണ്ടുറങ്ങുന്നു;
കാലം കറങ്ങുന്നു.

ജാലങ്ങൾ ലീലക-
ളേവം തുടരുന്നു
നേരം തിരിയുന്നു;
മേളം തുടരുന്നു.


2.
 (ഞാൻ മാത്രമേവം
നിരാകാരനിർഗ്ഗുണ-
നിത്യമായ്
സത്യമായേകാഗ്രഭാവമായ്!)

3.
പണ്ടേ പറഞ്ഞുറപ്പിച്ചതാം
പല്ലവി
പാടാതിരിക്കുവതെങ്ങനെ?
(പാടിപ്പതം
വന്ന ശീലുകളെങ്കിലും)!
പാടിക്കൊതിതീരാ
രാഗങ്ങളായിരം
തേടിയെത്തുന്നൊരീ
സാർത്ഥകമാത്രയിൽ!

4.
പാടട്ടെ പാടട്ടെ
പാതിരാക്കാറ്റതു
പാടട്ടെ;
വീണ്ടുമുണരട്ടെ
സ്വർഗ്ഗീയരാഗങ്ങൾ;
സാഗരഗീതങ്ങ-
ളുൻമാദനിത്യമായ്!
----------------------------------
സൗഗന്ധികം
nbk 66/ 17-2-18 drkgb
------------------------------------








Wednesday, 14 February 2018

nbk/65/dr.k.g.b.14-2-2018/ mutanthu/

nbk 65/മുടന്ത് / 14-2-18/dr.k.g.b
---------------------------------------------
മുടന്ത്
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
---------------------------------------------
രാ പോയിരുൾ മാഞ്ഞു.   

നേരായ നേരിനു
നാരായവേരായ
സൂര്യനാരായണനവതരിച്ചു!
രാ പോയിരുൾ മാഞ്ഞു.

താരാപഥങ്ങളിൽ
തീരാവെളിച്ചം
നേരായുണർന്നു;
നിറെ നിറഞ്ഞു!

ചേലായി പാലാഴി
കടയുവാൻ രാപ്പകൽ
കാലവും ജാലവും
മത്സരിക്കേ,
നേരിൻ വിളക്കായി
പാരിൻ പൊലിപ്പായി
വാരിജനേത്രനവതരിച്ചു.

2.
നേരമായ് നേരമാ-
യിനിയെന്തു താമസം
നാരായണ!

ഭാരതഭൂവിതിൽ
നീരാജനംകൊണ്ടു
തീരാപ്പുലരികൾ
പൂത്തിറങ്ങാൻ!

3.
ഇനിയും ശകുനി
മുടന്തി മുടന്തിയി -
ക്കനിവിൽക്കലർത്തുമോ
കാളകൂടം!

ആ വിഷജ്വാലതൻ
 വേവിൽ ഭൂമാതിനു
കാരുണ്യമേകുമോ
നീലകണഠൻ!

4.
ആ ദണ്ഡിയാത്രയി-
ലാ വിശ്വതാപസ-
നൂന്നിച്ചവിട്ടിയ
നേർവഴിത്താരകൾ
എന്നേ മറന്നു കഴിഞ്ഞു
നാമിന്നിൻറെ
 മുന്നിൽ മുടന്തുന്നു!
മോചനമെന്നിനി?
----------------------------------------------
 മുടന്ത് nbk 65
dr.k.g.balakrishnan indian poet
15-2-18
--------------------------------------------------













Monday, 22 January 2018

nbk 64/ 7/varavarnam/ drkgb/anchangati kahani/22/i/18

nbk/64/7. varavarnam /drkgb/22/1/18
--------------------------------------------
അഞ്ചങ്ങാടിക്കവിതകൾ
7.
വരവർണം
------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------
നീലവാനിൽ നിരന്തരം നിത്യം
ജാലമാരേ വരയുന്നു നീളെ!

പാല പൂത്തു മണം
ചൊരിയുമ്പോൾ
കാലമെന്തേ തിരയുന്നു
ചാലെ!

ലീലയാടുവതേതൊരു വേല-
ക്കോലമാകാമറിവതു മേല.

ജാലകത്തിരശീല ചുരുക്കി
വേല കാണാം വെറ്റ മുറുക്കാം.

നാലു രാഗവിസ്താരം തകർക്കാം;
കാലഭൈരവനെത്തുന്ന നേരം
കാലു നീട്ടിച്ചവിട്ടിപ്പെരുക്കാം;
ദൂരെ ദൂരേക്കു പോകാമൊരാളും
നേരെയിതുവരെക്കാണാ വിലാസം
നേരിൽ നേരായ് കൊതിതീരുവോളം;
പാരിലില്ലാ മദമിന്ദ്രജാലം;
പാഹി! പാഹി!
മഹാദേവ! ശംഭോ!
------------------------------------------------------------
വരവർണം nbk 64
22/1/18
-----------------------------------------------------------
   
   


     

Sunday, 21 January 2018

nbk 63/anchangati kavithakal/6. madhanam/

nbk 63/anchangati kavithakal/ 6.
------------------------------------------
അഞ്ചങ്ങാടിക്കവിതകൾ

6. മഥനം   22/1/18
-------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
----------------------------------------------
മകരം;
പതിവുപോൽ
നിറയെപ്പൂത്തും കായ്ച്ചും
മുറ്റത്തെ മൂവാണ്ടൻ.

രാപ്പകൽ
കിളിപ്പാട്ടു തകൃതി;
ഇളംമഞ്ഞിൻ
കുളിർച്ചെപ്പു-
കുടം നിറെ
 കുതുകവും
കിനാക്കളും മധുരവും.

മധുപനും ശലഭവും
മധുതേടി
മലർതോറും.

കവി ഞാനോ  നിറമാല-
ക്കതിർ കണ്ടു മിഴിവാർന്ന
മൊഴിയുള്ളിൽ ചൊരിയുന്ന
മഴവില്ലിൻ നവരാഗ-
ഛവി തൂകും
രവിയേകും
മൃദുമന്ദമദഹാസ-
ലഹരിതൻ പാലാഴി-
ത്തിര തുള്ളും കാലത്തിൻ
മഥനത്തിൽ
മുഴുകുന്നു! 
----------------------------------------------------
മഥനം / nbk 63
22/1/18
-----------------------------------------------------

  




Tuesday, 16 January 2018

nbk62/anchangatikkahani/ 5.izha- drkgb/17/1/2018

nbk62/ anchangatikkahani /5 izha
-------------------------------------------
അഞ്ചങ്ങാടിക്കവിതകൾ
5.
ഇഴ
---------------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-------------------------------------------------

എവിടെയോ
ഒന്നു തൊട്ടു
തൊട്ടില്ലെന്നോണ-
മൊരിളം തോന്നൽ;
ഈരിലത്തളിരുപോലതു-
മിഴി തുറന്നുവോ!

കുളിരുകോരിയോ;
നിനവതെന്നതി-
നഭിധാനമേകിയോ;
(നിൻ
നിഴലതെന്നൊരു
തിരുത്തു വേണമോ!)

അഴലൊഴിയുവാ-
നമൃതബിന്ദുവാം
ചിര-
സുഗന്ധവാഹിയാം
സുകൃതമധു
നുണയുവാൻ
നീല-
ഗഗനസീമയിൽ
ഖഗസമാനമറിവിൻ
പ്രഭാമയപ്പൊരുളിരിൽ
നീന്തിനീന്തി-
ത്തുടിക്കുവാൻ!

2.
എവിടെയോ
ഉള്ളിനുള്ളിലോ
അകക്കാമ്പിലോ
(അതെവിടെ?)
ഉണ്മയാമറിവതെന്നു
പരയതൊന്നുമാത്രമാം
പരമമെന്നുഗുരുവുര;
ഇഴയൊന്നിൽ നിന്നു
സംഗീതധാര
മുറിയാതെ
മുറയൊന്നുപോലു-
മുറയാതെ;
നേരെ നേരെ;
ആദിയന്തവിഹീനമാമൊരു
തോന്നലിന്നതിലോലമാമിഴ!
*ഗുരവേ നമോനമഃ!
---------------------------------------------
കുറിപ്പ്
----------------------
*ഭാരതീയ ഋഷിപരമ്പര
- ശ്രീവ്യാസൻ
-ശ്രീശങ്കരൻ
-ശ്രീനാരായണൻ
----------------------------------------------
nbk 62
അഞ്ചങ്ങാടിക്കവിത
5.
ഇഴ / 17-1-18 dr.k.g.b
-----------------------------------------------
a poem from my upcoming book amazon books usa
--------------------------------------------------------------