Saturday, 12 November 2016

ചക്രം
----------------------------
ഡോ .കെ.ജി.ബാലകൃഷ്ണൻ
----------------------------------------------
തിരിയുവത് ചക്രം;
അത്
തിരിയുവാനുള്ളതെ-
ന്നറിയുവത് സത്യം;
പരിപൂർണ്ണവൃത്തം;
നൃത്തമത് താണ്ഡവം!

മന്ത്രം സുദർശനം;
മഹാവ്യൂഹഭേദനം;
ചിരമെന്നുറപ്പിച്ചൊരീ
മൗനഭഞ്ജനം!

നാളെയുടെ നാമ്പിൻ
നിറമിഴി തുറക്കുവാൻ
നീളേ തെളിയും നിറമാല;
നിർമ്മലം.

ഇവിടെ യഭിമന്യുവി-
ന്നറിവിൻ വിളക്കിൻ
തെളിമയിലൊളിക്കുമിരുൾ; -
തിരിയുവത് ചക്രം.

ഇനിയുമൊരു പുലരിയുടെ-
യൊളി ചെവിയിലൂതും
കനിവിനൊരു നിമിഷം
മുരളിയൊലി തൂവും!

2
ഇനിയുമൊരു പാട്ടിൻ
പുതിയ പദമാടി
തിരിയുമിത്; നിമിഷം;
കിനിയുമൊരു പൂവിൻ
മധുകണികമായി
നിറനിറവിലൂറും
നിറമയുതമാളും!
--------------------------------------------
14 -10 -16 bha. gee.17



ചക്രം
----------------------------
ഡോ .കെ.ജി.ബാലകൃഷ്ണൻ
----------------------------------------------
തിരിയുവത് ചക്രം;
അത്
തിരിയുവാനുള്ളതെ-
ന്നറിയുവത് സത്യം;
പരിപൂർണ്ണവൃത്തം;
നൃത്തമത് താണ്ഡവം!

മന്ത്രം സുദർശനം;
മഹാവ്യൂഹഭേദനം;
ചിരമെന്നുറപ്പിച്ചൊരീ
മൗനഭഞ്ജനം!

നാളെയുടെ നാമ്പിൻ
നിറമിഴി തുറക്കുവാൻ
നീളേ തെളിയും നിറമാല;
നിർമ്മലം.

ഇവിടെ യഭിമന്യുവി-
ന്നറിവിൻ വിളക്കിൻ
തെളിമയിലൊളിക്കുമിരുൾ; -
തിരിയുവത് ചക്രം.

ഇനിയുമൊരു പുലരിയുടെ-
യൊളി ചെവിയിലൂതും
കനിവിനൊരു നിമിഷം
മുരളിയൊലി തൂവും!

2
ഇനിയുമൊരു പാട്ടിൻ
പുതിയ പദമാടി
തിരിയുമിത്; നിമിഷം;
കിനിയുമൊരു പൂവിൻ
മധുകണികമായി
നിറനിറവിലൂറും
നിറമയുതമാളും!
--------------------------------------------
14 -10 -16 bha. gee.17







Thursday, 3 November 2016

3-11-16
-----------------------------
ഒരു തുള്ളി മലയാളം
------------------ ---------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

എവിടെയോ നിന്നൊരു
മധുരമൃദുമർമ്മരം
കവിതയോ,
കവിതയുടെ ലഹരിയി-
ലിളം തെന്നലുതും
മദഭരിതമുരളികയി-
ലുണരും സുഗന്ധമോ;
കല്യാണപുഷ്പമോ;
ഗാഥയോ; ഗീതയോ;
ഗോവിന്ദഗീതമോ!
ഗീതഗോവിന്ദമോ!

2.
*നിന്നിളം ചൊടിയിണയി-
ലൊരു തുള്ളി മലയാള-
മുണരുവതിൻ  സുഖ-
മറിവു നിൻ മൂത്തച്ഛ-
നനുനിമിഷമോമനേ!

ഒരുകിളിക്കൊഞ്ചലായ്
നിന്നരുമമലയാളം;
ഒഴുകിവരൂമീനിമിഷ-
മെന്നു മോഹിച്ചു ഞാൻ
ഐ ഫോണെടുക്കുവതിൻ
മുന്നെ-
യിതാ മണിയൊച്ച-
യെന്തദ്ഭുതം!

3.
"അവ്യയ" നെന്നഭിധാനം-
അതെത്രയു-
മന്വർത്ഥമാം! നിൻ
കവി മൂത്തച്ഛനാത്മാവി-
ലനുഭവിക്കുന്നു;
അയവിറക്കുന്നു;
നിൻ
*ഒരു തുള്ളി മലയാളം
---------------------------------------------    
 *എൻറെ ചെറുമകൻ "അവ്യയൻ"
(ആസ്‌ത്രേലിയയിൽ പിറന്നു)
5 വയസ്സുകാരൻ പച്ചമലയാളം
പറയുന്നതിന്റെ ആനന്ദം -
സുഖം)
--------------------------------------------------
18, bha gee.
dr.k.g.balakrishnan








  




Friday, 28 October 2016


ഡോ കെ ജി ബാലകൃഷ്ണൻ
കണ്ടങ്ങത്ത്, കാട്ടൂർ
തൃശൂർ 680702

മാതൃഭൂമി
മിഷൻ മെഡിക്കൽ കോളേജ്
കോഴിക്കോട് 673001

സർ,
മാതൃഭൂമിയുടെ ഈ മഹത്തായ സംരംഭത്തിൽ ഞാനും പങ്ക് ചേരുന്നു.
25000 (ഇരുപത്തയ്യായിരം) കയുടെ ചെക്ക് അങ്ങേക്ക് സമർപ്പിക്കുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ഒരു പുത്രനെന്ന (1964 8th ബാച്ച് ) നിലയിലും മാതൃഭൂമി  ആഴ്ചപ്പതിപ്പ് വായിച്ചു  വളർന്ന ഒരു തലമുറയിലെ എഴുപത്തിരണ്ടുകാരനായ കവിയെന്ന നിലയിലും എനിക്കതിൽ അഭിമാനമുണ്ട്.

എന്റെ പഠനകാലത്തും ശേഷവും മാതൃഭൂമി എനിക്ക് തരുന്ന തന്നുപോരുന്ന  (എഴുത്തുകാരനെന്ന നിലയിൽ) പരിഗണന ഞാൻ സ്നേഹപൂർവ്വം ഓർക്കുന്നു.

നീൽ ആംസ്ട്രോങ് ചന്ദ്രനിൽ പദമൂന്നിയ ആഴ്ചയിലെ ലക്കത്തിൽ എന്റെ
"സ്വാഗതം! സ്വാഗതം!" എന്ന കവിത മുഖകവിതയായി പ്രസിദ്ധീകരിച്ചത് ഇന്നും എന്റെ എഴുത്തു വഴിയിൽ പച്ചപിടിച്ചു നില്കുന്നു.

മാതൃഭൂമിയുടെ ഈ ദൗത്യത്തിന് എല്ലാ മംഗളങ്ങളും നേരുന്നു.

സ്നേഹപൂർവ്വം,
കവി ഡോ കെ ജി ബാലകൃഷ്ണൻ
9447320801
drbalakrishnankg@gmail.com
for details please Google
dr.k.g.balakrishnan poet
-----------------------------------------------------

  

Sunday, 23 October 2016

കവിതയും ശാസ്ത്രവും ഗുരുദേവനും
-----------------------------------------------------------------
പ്രൊഫ. എം.കെ.സാനു
------------------------------------------------------------------
കവിതയും ശാസ്ത്രവും വിരുദ്ധസ്വഭാവമുള്ളതാണെന്ന്
സാഹിത്യചിന്തകന്മാർ അഭിപ്രായപ്പെടുന്നു. എങ്കിലും ശാസ്ത്ര തത്വങ്ങൾക്ക്
കവിതയിൽ സ്ഥാനം കിട്ടാതിരിക്കുന്നില്ല. കാവ്യസൗന്ദര്യത്തിന്റെ ഭാഗമായി ശാസ്ത്രതത്വങ്ങൾ അലിഞ്ഞു ചേരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

എന്നാൽ ആവിർഭവിക്കാൻ പോകുന്ന ശാസ്ത്രസിദ്ധാന്തങ്ങൾപോലും
കവിതയിലൂടെ ആവിഷ്‌കൃതമാകുന്നു എന്നത് അസാധാരണമായ ഒരു
പ്രതിഭാസമാണ്. ആ പ്രതിഭാസമാണ് ശ്രീനാരായണഗുരുദേവന്റ കവിത
കാഴ്ച വയ്ക്കുന്നത്. ആധുനികമായ ക്വാണ്ടം സിദ്ധാന്തംവരെ തൃപ്പാദങ്ങളുടെ കവിതയിൽ സ്ഥാനം നേടിയിരിക്കുന്നു. ത്രികാലജ്ഞനായ യോഗിയും
അനുഗ്രഹീതനായ കവിയും ആ വ്യക്തിത്വത്തിൽ സമ്മേളിക്കുന്നതു- കൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.

കവിയും ശാസ്ത്ര പണ്ഡിതനുമായ ഡോ .കെ.ജി.ബാലകൃഷ്ണൻ  ഈ  കാവ്യ  സ്വഭാവം പഠിക്കുന്നതിനും വിശദമാക്കുന്നതിനുമാണ് ഈ ഗ്രന്ഥത്തിൽ തുനിഞ്ഞിട്ടുള്ളത്. ഗുരുദേവകവിതയുടെ  ശാസ്ത്രീയമാനം മനസ്സിലാക്കുന്നതിന് ഈ ഗ്രന്ഥം നല്ലവണ്ണം ഉപകരിക്കുന്നു. പഠനവും ചിന്തയും പ്രതിപാദന വൈഭവവും ഒരുമിച്ചുചേരുന്ന ഈ ഗ്രന്ഥം അനുവാചകരെ വ്യത്യസ്തമായ ആസ്വാദനാനുഭൂതി നല്കി അനുഗ്രഹിക്കുമെന്നാണ് എന്റെ വിശ്വാസം.

ഡോ. കെ.ജി.ബാലകൃഷ്ണന് ആശംസകൾ നേർന്നുകൊണ്ട്,
എം. കെ. സാനു.

കൊച്ചി, 23-1-2014