Friday 24 February 2017

കണ്ടുണ്ണി 25 -2 -2017
----------------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
-----------------------------------------------

മണ്ടശ്ശിരോമണി കണ്ടുണ്ണിയിന്നൊരു
ഗുണ്ടാത്തലവനാണത്രെ;
ക്വട്ടേഷനേതു-
മറുകാതറിയാതെ
ചിട്ടയായ് മെനയുന്ന വീരൻ!

നാട്ടിലും കാട്ടിലും കാറ്റായി വീശുന്ന
പാട്ടിലും പാട്ടിലെയാട്ടക്കഥയിലും
റോട്ടിലും റോട്ടിലെ ബൈക്കിലും,
ഷാപ്പിലും
ഷാപ്പിലെ
കൂട്ടുകാർക്കൊപ്പവും
മേലെയധികാരഗർവിനും
ഗർവിനു-
മേലേ പറക്കുന്ന  കഴുകൻ!

2.
കഴുകനു
നീലവിശാലം
വിശുദ്ധമാമാകാശ-
ചാരുത
നീളെപ്പതിച്ചു
ചിരകാലമാം പാരി-
തോഷികം
പാട്ടക്കരാറിൽ പൊതിഞ്ഞതി-
വിദഗ്ദ്ധമായ്
ഗോപ്യവ്യഭിചാരമായരുളുന്ന
രക്ഷകൻ;
(തക്ഷകൻ)

3.
നീതിനിയമസുസംഹിത
പാടെ -
യഗാധമാ-
മന്ധകാരത്തി-
ലനാഥശവമെന്നപോൽ
മൂടുവോൻ.

4.
മുടിചൂടാമന്നന്
കുട
ചൂടും  പടയുടെ
പടയണിത്തെയ്യമായ്
പതിനെട്ടു പടികേറി
അയ്യനെ നമിക്കുവാ-
നടവു പതിനെട്ടും
പൂഴിക്കടവനും
 മാറി
മാറി
പ്പയറ്റുവോൻ!


5.
പറയുവാനിയുണ്ട്
കണ്ടുണ്ണിയെപ്പറ്റി
നിറനിറയെ
ആയിരം പറയുണ്ട്
പാടുവാൻ;
പെയ്യുവാൻ മഴയില്ല;
നെയ്യുവാനിഴയില്ല;
പയ്യിന് പാലില്ല
കൊയ്യുവാൻ നിലമില്ല;
കണ്ടുണ്ണിക്കോ മൂക്കു-
കയറില്ല;
കാളുന്ന വേന-
ലെന്നുള്ളിലും
വാനിലും!
------------------------------------------
കണ്ടുണ്ണി 25-2-17
poet dr.k.g.balakrishnan
Amazon.com Author
---------------------------------------------














No comments:

Post a Comment