13/10/2016
----------------------
കിളിക്ക്
ഹർത്താലില്ല
-------------------------------
ഡോ കെ ജി ബാലകൃഷ്ണൻ
------------------------------------------
കിളി ചിലയ്ക്കുന്നു പിന്നെയും
പുലരിയിൽ
അളി മൂളി മരന്ദമുണ്ണുന്നു;
കവിതയിൽ
കളിയാടുന്നു സുഗന്ധവാഹിയാ-
മനിലൻ;
കിളി ചിലയ്ക്കുന്നു;
കേൾപ്പിതാ
കളകളം; പ്രേമധാരയായ്; ദൂരെ
വേണുഗോപാലഗായനം!
കിളി
അറിഞ്ഞുവോ
ആവോ;
അറിയില്ല;
അറിയുവാനിടയില്ല;
കാരണം
കിളിയുടെ
അജണ്ടയിൽ
ഹർത്താലെന്ന
"മധുര"പദമില്ല;
കിളിയുടെ ചുണ്ടിണയി-
ളൊരുമയുടെയുണർത്തുപാ-
ട്ടീണം; പതിവുപോലെ-
യതുതുടരും മിഴിയടയുവോളം!
കിളിയിനി പറന്നുപോകു-
മെവിടെയോ;
ജീവിത-
മൊഴുകു-
മിടവഴികൾ തേടി;
തിരികെവരുമന്തിയി-
ലരുമയുടെ കാവലാ-
മിണയുമൊരുമിച്ചിര-
നുണയുവാൻ; കാതലിൻ
വിരലുകൾ തരും മധു-
വുണ്ണുവാൻ;
പുഴയുടെയൊഴുക്ക്
തുടരുന്നിതേ.
ഇവിടെ ഞാൻ
മടിപിടിച്ചിരിക്കുന്നു;
ഇന്ന് ഹർത്താലാണ്!
--------------------------------------------------
13-10-2016
-----------------------------------------------------
കിളി
അറിഞ്ഞുവോ
ആവോ;
അറിയില്ല;
അറിയുവാനിടയില്ല;
കാരണം
കിളിയുടെ
അജണ്ടയിൽ
ഹർത്താലെന്ന
"മധുര"പദമില്ല;
കിളിയുടെ ചുണ്ടിണയി-
ളൊരുമയുടെയുണർത്തുപാ-
ട്ടീണം; പതിവുപോലെ-
യതുതുടരും മിഴിയടയുവോളം!
കിളിയിനി പറന്നുപോകു-
മെവിടെയോ;
ജീവിത-
മൊഴുകു-
മിടവഴികൾ തേടി;
തിരികെവരുമന്തിയി-
ലരുമയുടെ കാവലാ-
മിണയുമൊരുമിച്ചിര-
നുണയുവാൻ; കാതലിൻ
വിരലുകൾ തരും മധു-
വുണ്ണുവാൻ;
പുഴയുടെയൊഴുക്ക്
തുടരുന്നിതേ.
ഇവിടെ ഞാൻ
മടിപിടിച്ചിരിക്കുന്നു;
ഇന്ന് ഹർത്താലാണ്!
--------------------------------------------------
13-10-2016
-----------------------------------------------------
No comments:
Post a Comment