Thursday 13 October 2016


13/10/2016
---------------------- 
കിളിക്ക് 
ഹർത്താലില്ല 
------------------------------- 
ഡോ കെ ജി ബാലകൃഷ്ണൻ 
------------------------------------------ 

കിളി ചിലയ്ക്കുന്നു പിന്നെയും 
പുലരിയിൽ 
അളി മൂളി മരന്ദമുണ്ണുന്നു;
കവിതയിൽ 
കളിയാടുന്നു സുഗന്ധവാഹിയാ-
മനിലൻ;
കിളി ചിലയ്ക്കുന്നു;
കേൾപ്പിതാ 
കളകളം; പ്രേമധാരയായ്; ദൂരെ 
വേണുഗോപാലഗായനം!

കിളി
അറിഞ്ഞുവോ
ആവോ;
അറിയില്ല;
അറിയുവാനിടയില്ല;
കാരണം
കിളിയുടെ
അജണ്ടയിൽ
ഹർത്താലെന്ന
"മധുര"പദമില്ല;
കിളിയുടെ ചുണ്ടിണയി-
ളൊരുമയുടെയുണർത്തുപാ-
ട്ടീണം; പതിവുപോലെ-
യതുതുടരും മിഴിയടയുവോളം!

കിളിയിനി പറന്നുപോകു-
മെവിടെയോ;
ജീവിത-
മൊഴുകു-
മിടവഴികൾ തേടി;
തിരികെവരുമന്തിയി-
ലരുമയുടെ കാവലാ-
മിണയുമൊരുമിച്ചിര-
നുണയുവാൻ; കാതലിൻ
വിരലുകൾ തരും മധു-
വുണ്ണുവാൻ;
പുഴയുടെയൊഴുക്ക്
തുടരുന്നിതേ.

ഇവിടെ ഞാൻ
മടിപിടിച്ചിരിക്കുന്നു;
ഇന്ന് ഹർത്താലാണ്!
--------------------------------------------------
13-10-2016
-----------------------------------------------------

    









No comments:

Post a Comment