40
കാലൊച്ച 17-7-2016
---------------------------------
അകലെയൊരു കാലൊച്ച;
ആരോവരുന്നുവോ!
ആരും വരാനില്ല;നേരായ
നേരിന്
നാരായവേരായ നീയാം
പ്രഭാപൂര-
ധാരാവിശേഷമാം
കാരുണ്യമല്ലാതെ!
ആരോവരുന്നെന്ന
തോന്നലാണുള്ളിലെ
കാര്യമതിൻ മൂല-
കാരണം കാലമായ്
ആരായുവോർ കലാ-
കാരൻ കവി കാവി-
ധാരിയാം സന്ന്യാസി
ശാസ്ത്രവിശാരദൻ!
ആരും വരാനില്ല;
ഉള്ളുണർത്തും സാര-
സാരംഗപാണിയാം
ചിന്മയമല്ലാതെ!
ഉള്ളോളമെള്ളിലും
ഉള്ളിന്റെയുള്ളിലും
തുള്ളിക്കളിക്കുന്ന
സാരള്യല്ലാതെ!
അകലെയൊരു കാലൊച്ച;
അകമേ മുഴങ്ങുന്ന
അനിതരമൊരാനന്ദ-
ഗംഗാപ്രവാഹത്തിൻ
അലകളുടെ കാഹള-
ധ്വനി പകരൂ-
മറിവാം
സ്വരമധുരമല്ലയോ!
2.
സകലമറിവെന്ന്
പ്രഖ്യാപനം ചെയ്‌വൂ
പകലവൻ നിത്യസത്യ-
പ്രവാചകൻ.
പകലുമിരവും
രചിപ്പത് ഭൂമി തൻ
പുകമറയെന്ന
നേരറിവുള്ളവൻ.
ഗഗനമാമതിരറിയാ
വിഭൂതിയിൽ
പ്രഭ ചൊരിയുന്ന
നിത്യനിയാമകൻ.
സ്വയമെരിഞ്ഞു
വെളിച്ചമായ് വിണ്ണിൽ
ജയഭേരി മുഴക്കി
വാഴുവോൻ!
പാദപാതസ്വര-
കിരണങ്ങളാൽ
നാദബ്രഹ്മാനുഭൂതി
തളിക്കുവോൻ.
കാലമില്ലാ-
ക്കരുണാകരൻ; വിണ്ണിൽ
ജാലലീലകളാടുവോൻ
ഭാസ്കരൻ!
----------------------------------------------
കാലൊച്ച 17-7-16
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Read worldwide
-------------------------------------------------
കാലൊച്ച 17-7-2016
---------------------------------
അകലെയൊരു കാലൊച്ച;
ആരോവരുന്നുവോ!
ആരും വരാനില്ല;നേരായ
നേരിന്
നാരായവേരായ നീയാം
പ്രഭാപൂര-
ധാരാവിശേഷമാം
കാരുണ്യമല്ലാതെ!
ആരോവരുന്നെന്ന
തോന്നലാണുള്ളിലെ
കാര്യമതിൻ മൂല-
കാരണം കാലമായ്
ആരായുവോർ കലാ-
കാരൻ കവി കാവി-
ധാരിയാം സന്ന്യാസി
ശാസ്ത്രവിശാരദൻ!
ആരും വരാനില്ല;
ഉള്ളുണർത്തും സാര-
സാരംഗപാണിയാം
ചിന്മയമല്ലാതെ!
ഉള്ളോളമെള്ളിലും
ഉള്ളിന്റെയുള്ളിലും
തുള്ളിക്കളിക്കുന്ന
സാരള്യല്ലാതെ!
അകലെയൊരു കാലൊച്ച;
അകമേ മുഴങ്ങുന്ന
അനിതരമൊരാനന്ദ-
ഗംഗാപ്രവാഹത്തിൻ
അലകളുടെ കാഹള-
ധ്വനി പകരൂ-
മറിവാം
സ്വരമധുരമല്ലയോ!
2.
സകലമറിവെന്ന്
പ്രഖ്യാപനം ചെയ്‌വൂ
പകലവൻ നിത്യസത്യ-
പ്രവാചകൻ.
പകലുമിരവും
രചിപ്പത് ഭൂമി തൻ
പുകമറയെന്ന
നേരറിവുള്ളവൻ.
ഗഗനമാമതിരറിയാ
വിഭൂതിയിൽ
പ്രഭ ചൊരിയുന്ന
നിത്യനിയാമകൻ.
സ്വയമെരിഞ്ഞു
വെളിച്ചമായ് വിണ്ണിൽ
ജയഭേരി മുഴക്കി
വാഴുവോൻ!
പാദപാതസ്വര-
കിരണങ്ങളാൽ
നാദബ്രഹ്മാനുഭൂതി
തളിക്കുവോൻ.
കാലമില്ലാ-
ക്കരുണാകരൻ; വിണ്ണിൽ
ജാലലീലകളാടുവോൻ
ഭാസ്കരൻ!
----------------------------------------------
കാലൊച്ച 17-7-16
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
Read worldwide
-------------------------------------------------
No comments:
Post a Comment