Tuesday 28 June 2016

26
ഇമ്പം  - 29-6 - 2016
-----------------------------
ഈ വഴി തീരാവഴി-
യോരത്തെ
(ഏതോ പഥികനൊ
പക്ഷിയോ
കനി തിന്നുപേക്ഷിച്ച
പതിവിൽ നിന്നുണ്ടായ)
ഫലവൃക്ഷമാണ് ഞാൻ!

ഒരു മിഴിവരുളുന്ന
ഒരു
നോക്കുമാത്രമെ-
ന്നരുണിമ;
പുലരിയുടെ
കുളിരിലൊരു
പൂവിരൽസ്പർശം;
സുഗന്ധമായൊരു
വീർപ്പ്;
നേരമെൻ മുന്നിലെ-
പ്പാതയായ് നീളുന്നു
നീളുന്നു
നീങ്ങുന്നു;
(തോന്നലായുള്ളിൽ
നിറയുന്നുവോ!)
വെയിൽ താഴുന്നു;
അന്തിയാകുന്നു;
ഇരുൾപ്പര-
പ്പീവഴി
നേരമായ്ത്തന്നെ!
 ഒരു മിഴിവാണ്
ഞാൻ!

ഒരുപാട് കാഴ്ചകൾ
കാലിഡോസ്കോപ്പിൽ-
ത്തിരപോലെ
വന്നുപോമാവർത്തമല്ലാതെ;
ആദിമധ്യാന്തങ്ങളില്ലാതെ;
ചേതോവികാരമാം
മായാപ്രപഞ്ചമായ്!

2.
ഋഷി ചൊന്ന നേരി-
നറിവെന്നു പേരിട്ടു
കവി പാടി;
കവിതയായ്;
കലയെന്നു
പിന്നെയും
പലതായി;
നിറവതിൻ
ചിറകേറിയറുപത്തി-
നാലെന്ന് വിധിയായി!

സകലതും തപമെന്ന്‌;
ഹൃദയത്തുടിപ്പെന്ന്;
പരമമാറിവിൻ്റെ
പരമാണു പരയെന്ന്;
ചിരമതിൻ പ്രഭയെന്ന്;
സ്വരമാമതിൻ ധ്വനി
നേരായി നേരിന്
നാരായവേരായി;
നാരായണമെന്ന്
കാരണചൈതന്യ-
നാദപ്രഭാവത്തെ
യൊന്നെന്ന്;
ഒന്നിന്
വർണവിശേഷങ്ങ-
ലെണ്ണിയാൽത്തീരാതെ
തീരാതെയൊന്നായ-
തൊന്നിൽ!
അതൊന്നേ പരംപൊരുൾ!


3.
ഒന്നതിൽ ഞാനില്ല;
നീയില്ല;
ഒക്കെയും
ഒന്നെന്ന്
പാടുന്നു ഭാരതമിപ്പൊഴും!
എപ്പൊഴുമെപ്പൊഴും
പാടിയതും;
ഇനി
പാടാനിരിപ്പതും!
ഈയൊരേ *മന്ത്രമേ!
----------------------------------------

കുറിപ്പ്
ഈശാവാസ്യമിദം സർവം.
-------------------------------------------------
26
ഇമ്പം -28-6-2016
ഡോ കെ ജി ബാലകൃഷ്ണൻ
Amazon.com Author
indian poet
Author of Amazon.com
international publication
SWARABINDU (Malayalam p-Poems)
(2016 April)
-----------------------------------------------------
  

















No comments:

Post a Comment