Thursday 21 January 2016


സ്വരബിന്ദു ഭാഗം 2 
ഡോ കെ ജി ബാലകൃഷ്ണൻ 
---------------------------------------------- 
5. ആറ് 
---------------------------------------------- 
"ആറിനു പുഴയെന്നും 
ആറാമിന്ദ്രിയമെന്നും  
ആരിത്‌ സ്വരമേകി?
നേരിന് നിറം ചാർത്തി?"

ഈ വഴി മൂളിപ്പാട്ട് 
തൂവിയും  
ഇളംകുളിർ-
 ത്തെന്നലായ് മലർമണം
കവർന്നും കടന്നുപോം 
കവിഭാവന സ്വയം 
സാകൂതം മന്ത്രിക്കുന്നു!

മെനയും സമാധാനം 
പലതും പലവുരു;
തിരയും തിര; കര 
പോലെയെന്നകം വൃഥാ.

പിന്നെയുമപഗ്രഥി-
ക്കുന്നുവെൻ ധിഷണയിൽ
വന്നുപോകുന്നു;
നൂറു നൂറു
കാര്യകാരണം;
സദാ!

അങ്ങനെയവസാനം
നേരുനേരിനെയറി-
ഞ്ഞിങ്ങനെയുദിക്കുന്നു;
"മനവും പുഴയല്ലോ!"

ആദിയന്തവുമില്ലാ;
വേദിയും;
ഒഴുകുന്നൂ;
ഭൂതിയായ്
അനുസ്യൂതം
ന്ർഭയം
അഹോരാത്രം!

നിറയും ചിലനേരം,
നുരയും മദിരയായ്
നിറവിൻ നിറവായും
നീലനിർമലമായും!

പൊരുളിൻ പൊരുളായും
സ്വരമാം സ്വരമായും
സുരസംഗീതം; രാഗ-
മക്ഷരം; നിരാമയം!

പാഞ്ചഭൌതികമായും
സാന്ത്വനസ്വനമായും 
പാഞ്ചജന്യത്തിൻ മുക്തി-
ദായകധ്വനിയായും!

അറിവാമനന്തത്തി-
ലെന്മനം ലയിക്കുന്നൂ;
അറിവിന്നഗാധത്തെ
പുഴയും പുണരുന്നൂ!

ഉൾമിഴി തുറക്കുന്നൂ
കവിയോ നിർമുക്തിയിൽ
കവനം കുറിക്കുന്നൂ;
ഹൃദയം മിടിക്കുന്നു!
----------------------------------------------
സ്വരബിന്ദു ഭാഗം 2
21-1-2016
ആറ്
---------------------------------------------------
  
  
  


  

 

 

       

  

No comments:

Post a Comment